Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldRecord

Special

തിരമാലകൾക്ക് താഴെ തലയുയർത്തി ഇന്ത്യ; ആന്തമാനിൽ പിറന്നത് ഇരട്ട ലോക റെക്കോർഡുകൾ

ആന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്‍റെ വിനോദസഞ്ചാര സാധ്യതകളെ ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന മനോഹരമായ രണ്ട് നേട്ടങ്ങളാണ് ഇപ്പോൾ കടലിനടിയിൽ പിറന്നിരിക്കുന്നത്.

സമുദ്രത്തിന്‍റെ ആഴങ്ങളിൽ ഭീമൻ ദേശീയ പതാക അനാവരണം ചെയ്ത് വിസ്മയിപ്പിച്ചതിന് തൊട്ടുപിന്നാലെ, വെള്ളത്തിനടിയിൽ മനുഷ്യ ഗോപുരം തീർത്താണ് ഡൈവിംഗ് സംഘം രണ്ടാം ലോക റെക്കോർഡ് സ്വന്തമാക്കിയത്.

സ്വരാജ് ദ്വീപിലെ പ്രശസ്തമായ ലൈറ്റ് ഹൗസ് ഡൈവിംഗ് പോയിന്‍റിലായിരുന്നു ഈ സാഹസിക പ്രകടനം നടന്നത്. ലഫ്റ്റനന്‍റ് ഗവർണർ അഡ്മിറൽ ഡി.കെ. ജോഷിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ 14 സ്കൂബാ ഡൈവർമാർ ഒത്തുചേർന്ന് കടലിനടിയിൽ 22.3 മീറ്റർ ഉയരമുള്ള ഒരു മനുഷ്യ ഗോപുരം നിർമ്മിക്കുകയായിരുന്നു.

കടലിന്‍റെ അടിയൊഴുക്കുകളെയും സമ്മർദ്ദത്തെയും അതിജീവിച്ച്, അതീവ ശ്രദ്ധയോടെ മൂന്ന് മിനിറ്റോളം ഈ രൂപം മാറ്റമില്ലാതെ നിർത്താൻ അവർക്ക് സാധിച്ചു. മെയ് മൂന്നിന് നടന്ന ഈ പ്രകടനം "കടലിനടിയിലെ ഏറ്റവും ഉയർന്ന മനുഷ്യ ഗോപുരം" എന്ന ഗിന്നസ് റെക്കോർഡിലേക്കാണ് സംഘത്തെ എത്തിച്ചത്.

ഇതിന് തലേദിവസം, അതായത് മെയ് രണ്ടിന് രാധാനഗർ ബീച്ചിൽ 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള കൂറ്റൻ ദേശീയ പതാക കടലിനടിയിൽ വിടർത്തിയും ആന്തമാൻ ഭരണകൂടം ലോകശ്രദ്ധ നേടിയിരുന്നു.

ടൂറിസം വകുപ്പിനൊപ്പം ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, പോലീസ്, വനം വകുപ്പ് തുടങ്ങിയ വിഭാഗങ്ങളും വിവിധ ഡൈവിംഗ് സെന്‍ററുകളും സംയുക്തമായാണ് ഈ ദൗത്യങ്ങൾ വിജയകരമാക്കിയത്.

വിജയകരമായ ഈ നേട്ടങ്ങൾക്ക് പിന്നാലെ ഡോൾഫിൻ റിസോർട്ടിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധി ഋഷി നാഥ് ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ കൈമാറി.

ഇത്തരം നേട്ടങ്ങൾ ആന്തമാനെ ലോകത്തിലെ ഏറ്റവും മികച്ച ഡൈവിംഗ് കേന്ദ്രങ്ങളിലൊന്നായി മാറ്റാൻ സഹായിക്കുമെന്ന് അഡ്മിറൽ ഡി.കെ. ജോഷി ചടങ്ങിൽ വ്യക്തമാക്കി.

സാഹസികതയും രാജ്യസ്നേഹവും ഒത്തുചേർന്ന ഈ അപൂർവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്‍റെ അഭിമാനം വാനോളമുയർത്തിയ ഈ പരിശ്രമത്തെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

 

Latest News

Corehub Up