Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldRecord

ചരിത്രനേട്ടവുമായി മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ

ദുബായ്: 13,000 അടി ഉയരത്തിൽ വിമാനത്തിൽനിന്ന് ചാടി സ്വന്തം രാജ്യങ്ങളുടെ ദേശീയ പതാകകൾ ആകാശത്ത് വീശി ലോകറിക്കാർഡ് കുറിച്ച 65 സ്‌കൈ ഡൈവർമാരുടെ സംഘത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ പൗരൻമാരാണു ലിബിയയിൽ നടന്ന ഈ സാഹസിക ദൗത്യത്തിൽ പങ്കാളികളായി ഗിന്നസ് ലോകറിക്കാർഡിൽ ഇടം നേടിയത്. കണ്ണൂർ സ്വദേശിയായ ജംഷീർ തണലോട്ട്, ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശി അഭിഷേക് റാവത്ത്, ബിഹാർ പട്‌ന സ്വദേശി ഇഷാ രാജ് എന്നിവരാണ് ഓഗസ്റ്റ് ഏഴിനു ലിബിയയിൽ നടന്ന ദൗത്യത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ഒരൊറ്റ വിമാനത്തിൽനിന്ന് ഏറ്റവും കൂടുതൽ സ്‌കൈഡൈവർമാർ അതത് രാജ്യങ്ങളുടെ പതാകയേന്തി ഒന്നിച്ചുചാടിയതിനാലാണ് പുതിയ ലോകറിക്കാർഡ് പിറന്നത്. ഓഗസ്റ്റ് 14-ന് ഗിന്നസ് വേൾഡ് റിക്കാർഡ്‌സ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇല്യൂഷിൻ2-76ടിഡി എന്ന സൈനികവിമാനത്തിൽ നിന്നായിരുന്നു ഡൈവർമാരുടെ ചാട്ടം. 38 രാജ്യങ്ങളിൽ നിന്നുള്ള സ്‌കൈ ഡൈവർമാരാണ് ഈ സംഘത്തിലുണ്ടായിരുന്നത്.

ഇന്ത്യൻ സ്വതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ത്രിവർണ പതാക ആകാശത്ത് പാറിച്ചാണ് ഇന്ത്യൻ സംഘം രാജ്യത്തിന് അഭിമാനമായത്. യുഎഇയിലെ സ്‌കൈ ഡൈവിംഗ് കൂട്ടായ്മയുടെ ഭാഗമായ മൂവരും ഓഗസ്റ്റ് അഞ്ചിനാണു ലിബിയയിലെത്തിയത്. പാരച്യൂട്ടിൽ കുരുങ്ങാതെ പതാകകൾ നിയന്ത്രിച്ച് ,കാമറകളിൽ കൃത്യമായി പതിയുന്ന രീതിയിൽ നിശ്ചിത സ്ഥലത്തുതന്നെ ലാൻഡ് ചെയ്താണ് ഇവർ ചരിത്രനേട്ടം സ്വന്തമാക്കിയത്.

സാധാരണ ഇത്തരം ജംപുകളിൽ 21 പേർ വരെയാണ് പങ്കെടുക്കാറുള്ളത്. എന്നാൽ ഒറ്റൊറ്റവിമാനത്തിൽനിന്ന് 65 പേർ ഒന്നിച്ചുചാടുന്നതു കായികരംഗത്ത് വളരെ അപൂർവമാണെന്ന് ജംഷീർ തണലോട്ട് പറഞ്ഞു. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ദൗത്യത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Viral

30 സെക്കൻഡിൽ 110 വാൽനട്ടുകൾ; ജപ്പാൻകാരന്‍റെ ലോകറെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യക്കാരൻ

ലോകത്തെ അമ്പരപ്പിക്കുന്നതിനൊപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന അപൂർവ്വമായൊരു ലോകറെക്കോർഡ് നേട്ടത്തിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിയായ ധർമ്മേന്ദ്ര രാജ്ഭർ.

ഇന്ത്യാസ് ഗോട്ട് ടാലന്‍റ് എന്ന പ്രശസ്തമായ റിയാലിറ്റി ഷോയുടെ വേദിയിൽ വെച്ച് വെറും 30 സെക്കൻഡിനുള്ളിൽ 110 വാൽനട്ടുകൾ തകർത്താണ് ബഹ്‌റൈച്ച് സ്വദേശിയായ ഈ യുവാവ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത്.

ജപ്പാൻകാരനായ ചെറി യോഷിതാകെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് അതിവേഗത്തിലുള്ള തന്‍റെ പ്രകടനത്തിലൂടെ ധർമ്മേന്ദ്ര തിരുത്തിക്കുറിച്ചത്. എന്നാൽ ഈ നേട്ടത്തേക്കാൾ ഉപരിയായി വാർത്തകളിൽ നിറഞ്ഞത് അദ്ദേഹം വാൽനട്ടുകൾ പൊട്ടിക്കാൻ സ്വീകരിച്ച തികച്ചും വ്യത്യസ്തവും സാഹസികവുമായ രീതിയാണ്.

സാധാരണയായി കൈകൊണ്ട് ചെയ്യുന്നതിന് പകരം, വരിവരിയായി വെച്ചിരുന്ന വാൽനട്ടുകൾക്ക് മുകളിൽ അതിവേഗത്തിൽ ഇരുന്നുകൊണ്ട് അവ തകർക്കുകയാണ് ഇദ്ദേഹം ചെയ്തത്. ഇരിപ്പിടം ആയുധമാക്കി ഓരോ വാൽനട്ടുകൾക്ക് മുകളിലൂടെയും മിന്നൽ വേഗത്തിൽ നീങ്ങുന്ന ധർമ്മേന്ദ്രയുടെ പ്രകടനം വിധികർത്താക്കളെയും കാണികളെയും ഒരേപോലെ അമ്പരപ്പിച്ചു.

ഈ പ്രകടനത്തിന്‍റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതോടെ സംഗതി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇതിനുമുമ്പ് നാല് മിനിറ്റിനുള്ളിൽ 401 തേങ്ങകൾ ഉടച്ച് തന്‍റെ ശാരീരിക കരുത്ത് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് രാജ്ഭർ എങ്കിലും പുതിയ റെക്കോർഡ് അദ്ദേഹത്തിന് നൽകിയത് വലിയൊരു മീം പദവിയാണ്.

വീഡിയോ വൈറലായതോടെ വലിയൊരു വിഭാഗം ആളുകൾ ഈ നേട്ടത്തെ അഭിനന്ദിക്കുമ്പോൾ മറ്റൊരു വിഭാഗം ഇതിലെ തമാശരൂപേണയുള്ള വശങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. കായികക്ഷമതയേക്കാൾ ഉപരിയായി ഇത്തരമൊരു രീതി പരീക്ഷിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ മുൻനിർത്തിയാണ് ഇന്‍റർനെറ്റിൽ പരിഹാസരൂപേണയുള്ള കമന്‍റുകൾ ഉയരുന്നത്.

പ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പഴയൊരു ഡയലോഗുമായി ബന്ധപ്പെടുത്തി ഉത്തരേന്ത്യൻ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.

എങ്കിലും അസാമാന്യമായ മെയ്‌വഴക്കവും വേഗതയും ആവശ്യമുള്ള ഈ നേട്ടം ധർമ്മേന്ദ്രയുടെ കരിയറിലെ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ്. ലോക റെക്കോർഡ് എന്ന ഗൗരവകരമായ നേട്ടം ഡിജിറ്റൽ ലോകത്ത് വിനോദമായി മാറിയ അപൂർവ്വ കാഴ്ചയാണിപ്പോൾ കാണാൻ സാധിക്കുന്നത്.

Sports

പല്ലെക്കലെയിൽ ഫർഹാൻ ഷോ; വിരാട് കോഹ്‌ലിയുടെയും ക്രിസ് ഗെയ്‌ലിന്‍റെയും റിക്കാർഡുകൾ മറികടന്നു

പല്ലെക്കലെ: അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് പാകിസ്ഥാൻ ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ 2026-ലെ ടി20 ലോകകപ്പിൽ സമാനതകളില്ലാത്ത ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ഒരു ലോകകപ്പ് എഡിഷനിൽ തന്നെ രണ്ട് സെഞ്ചുറികൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റർ എന്ന റിക്കാർഡാണ് ഫർഹാൻ ഇന്ന് തന്‍റെ പേരിൽ കുറിച്ചത്.

മുൻപ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ ലോകകപ്പ് ചരിത്രത്തിൽ രണ്ട് സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അത് രണ്ട് വ്യത്യസ്ത വർഷങ്ങളിലായിരുന്നു.

ഈ ഇന്നിംഗ്‌സോടെ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെ ഒരു റാക്കാർഡ് കൂടി പഴങ്കഥയായി. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റിക്കാർഡാണ് ഫർഹാൻ സ്വന്തം പേരിലാക്കിയത്.

നിലവിൽ 383 റൺസുമായി ഈ ടൂർണമെന്‍റിലെയും ലോകകപ്പ് ചരിത്രത്തിലെയും തന്നെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറർ ആയി ഫർഹാൻ മാറി

പല്ലെക്കലെ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കൻ ബൗളിംഗ് നിരയെ തച്ചുതകർത്ത താരം വെറും 59 പന്തുകളിൽ നിന്നാണ് സെഞ്ചുറി തികച്ചത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയയ്‌ക്കെതിരെ പുറത്താകാതെ നേടിയ സെഞ്ചുറിക്ക് പിന്നാലെയാണ് ലങ്കയ്‌ക്കെതിരായ ഈ തകർപ്പൻ പ്രകടനം പുറത്തെടുത്തത്.

ടൂർണമെന്‍റിലുടനീളം മികച്ച ഫോം തുടരുന്ന ഫർഹാൻ, പാകിസ്ഥാന്‍റെ സെമി ഫൈനൽ സാധ്യതകൾക്ക് വലിയ ഊർജ്ജമാണ് പകരുന്നത്.

നിലവിലെ ഫോം തുടരുകയാണെങ്കിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്ററായി ഫർഹാൻ മാറുമെന്ന കാര്യത്തിൽ സംശയമില്ല.

Latest News

Corehub Up