പല്ലെക്കലെ: അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് പാകിസ്ഥാൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ 2026-ലെ ടി20 ലോകകപ്പിൽ സമാനതകളില്ലാത്ത ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
ഒരു ലോകകപ്പ് എഡിഷനിൽ തന്നെ രണ്ട് സെഞ്ചുറികൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റർ എന്ന റിക്കാർഡാണ് ഫർഹാൻ ഇന്ന് തന്റെ പേരിൽ കുറിച്ചത്.
മുൻപ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ ലോകകപ്പ് ചരിത്രത്തിൽ രണ്ട് സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അത് രണ്ട് വ്യത്യസ്ത വർഷങ്ങളിലായിരുന്നു.
ഈ ഇന്നിംഗ്സോടെ ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ ഒരു റാക്കാർഡ് കൂടി പഴങ്കഥയായി. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റിക്കാർഡാണ് ഫർഹാൻ സ്വന്തം പേരിലാക്കിയത്.
നിലവിൽ 383 റൺസുമായി ഈ ടൂർണമെന്റിലെയും ലോകകപ്പ് ചരിത്രത്തിലെയും തന്നെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറർ ആയി ഫർഹാൻ മാറി
പല്ലെക്കലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കൻ ബൗളിംഗ് നിരയെ തച്ചുതകർത്ത താരം വെറും 59 പന്തുകളിൽ നിന്നാണ് സെഞ്ചുറി തികച്ചത്.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയയ്ക്കെതിരെ പുറത്താകാതെ നേടിയ സെഞ്ചുറിക്ക് പിന്നാലെയാണ് ലങ്കയ്ക്കെതിരായ ഈ തകർപ്പൻ പ്രകടനം പുറത്തെടുത്തത്.
ടൂർണമെന്റിലുടനീളം മികച്ച ഫോം തുടരുന്ന ഫർഹാൻ, പാകിസ്ഥാന്റെ സെമി ഫൈനൽ സാധ്യതകൾക്ക് വലിയ ഊർജ്ജമാണ് പകരുന്നത്.
നിലവിലെ ഫോം തുടരുകയാണെങ്കിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്ററായി ഫർഹാൻ മാറുമെന്ന കാര്യത്തിൽ സംശയമില്ല.
Tags : SahibzadaFarhan T20WorldCup2026 CricketNews PakistanCricket WorldRecord