Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : X

എക്‌സ്' പ്രൊഡക്റ്റ് ഹെഡ് നികിത ബിയർ' രാജിവെച്ചു; ഉപദേശകന്‍റെ റോളിൽ തുടരും

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സിന്‍റെ ' പ്രൊഡക്റ്റ് ഹെഡ് നികിത ബിയർ തന്‍റെ പദവിയിൽ നിന്ന് രാജിവെച്ചു. കമ്പനിയിൽ ചേർന്ന് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അദ്ദേഹത്തിന്‍റെ പടിയിറക്കം. ഇനി മുതൽ പ്ലാറ്റ്‌ഫോമിലെ ഒരു സാധാരണ ഉപയോക്താവായി തുടരുമെന്നും കമ്പനിയുടെ ഉപദേശകനായി സേവനം നൽകുമെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

എക്‌സിലെ ഏറ്റവും അറിയപ്പെടുന്ന എക്‌സിക്യൂട്ടീവുകളിൽ ഒരാളായിരുന്നു നികിത ബിയർ. പ്ലാറ്റ്‌ഫോമിൽ വരുത്തിയ പല പ്രധാനം മാറ്റങ്ങൾക്കും പിന്നിൽ അദ്ദേഹമായിരുന്നു. അക്കൗണ്ടുകളുടെ രാജ്യം വെളിപ്പെടുത്തുന്ന 'എബൗട്ട് ദിസ് അക്കൗണ്ട്' എന്ന ഫീച്ചർ കൊണ്ടുവന്നത് ഇദ്ദേഹമാണ്. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകർ എന്ന വ്യാജേന പ്രവർത്തിച്ചിരുന്ന പല പ്രമുഖ അക്കൗണ്ടുകളുടെയും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഇത് വഴിവെച്ചു.

കൂടാതെ, മറ്റുള്ളവരുടെ കണ്ടന്‍റ് കോപ്പി അടിക്കുന്നവർക്കെതിരെയും എൻഗേജ്‌മെന്‍റ് ബെറ്റുകൾക്കെതിരെയും നടപടിയെടുത്ത് പ്ലാറ്റ്‌ഫോമിലെ മോണിറ്റൈസേഷൻ രീതികളിൽ വലിയ മാറ്റങ്ങൾ അദ്ദേഹം വരുത്തി."എക്‌സിനെ നയിക്കുക എന്നത് 24 മണിക്കൂറും ചെയ്യേണ്ട ജോലിയാണ്.

ഇനി കുറച്ചുനാൾ വിശ്രമിക്കാൻ സമയമായി," എന്ന് നികിത കുറിച്ചു. അടുത്തതായി എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മുൻപ് കൗമാരക്കാരെ ലക്ഷ്യമിട്ട് നിർമിച്ച രണ്ട് ആപ്പുകളുടെ സ്ഥാപകനായിരുന്നു അദ്ദേഹം.

നികിത ബിയറിന് പകരം ആരാകും എക്‌സിന്‍റെ പുതിയ പ്രൊഡക്റ്റ് ഹെഡ് എന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. നിലവിലെ ചീഫ് ഡിസൈനർ ബെൻജി ടെയ്‌ലർ തന്‍റെ ഡിസൈൻ ചുമതലകളിൽ തുടരുമെന്നും നികിതയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും അറിയിച്ചു.

International

പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ച് മസ്‌കിന്‍റെ 'ഗ്രോക്ക്'

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് പ്രസിഡന്‍റിന് നല്‍കിയ ആശംസകള്‍ ഇലോണ്‍ മസ്‌കിന്‍റെ 'ഗ്രോക്ക്' എഐ തെറ്റായി വിവര്‍ത്തനം ചെയ്തത് വിവാദമാകുന്നു. നയതന്ത്രപരമായ ഒരു സൗഹൃദ സന്ദേശത്തെ രാഷ്ട്രീയമായി അതീവ പ്രകോപനപരമായ രീതിയിലാണ് ഗ്രോക്ക് അവതരിപ്പിച്ചത്.

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന് മാലദ്വീപിന്‍റെ ഔദ്യോഗിക ഭാഷയായ ദിവെഹി'യില്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. എന്നാല്‍ എക്‌സിലെ എഐ അസിസ്റ്റന്‍റായ ഗ്രോക്ക് ഇത് വിവര്‍ത്തനം ചെയ്തപ്പോള്‍ യഥാര്‍ത്ഥ പോസ്റ്റില്‍ ഇല്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക് ദിനത്തെ 'സ്വാതന്ത്ര്യദിനം' എന്നാണ് ഗ്രോക്ക് വിവര്‍ത്തനം ചെയ്തത് ഇത് കൂടാതെ മാലദ്വീപ് സര്‍ക്കാര്‍ 'ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളില്‍' ഏര്‍പ്പെടുന്നുണ്ടെന്നും അധികൃതര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞതായി ഗ്രോക്ക് തെറ്റായി രേഖപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ സന്ദേശത്തില്‍ ഇത്തരം കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

സമാധാനപരമായ പ്രധാനമന്ത്രിയുടെ സന്ദേശത്തെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ഇന്ത്യ മാലദ്വീപ് ബന്ധത്തില്‍ വീണ്ടും ഉലച്ചിലുകള്‍ സൃഷ്ടിച്ചേക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇതിന് വലിയ പ്രധാന്യം കല്‍പ്പിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

National

ഇലോൺ മസ്കിന്‍റെ പേരിൽ എക്സിൽ തട്ടിപ്പ്; മുംബൈ സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ

മുംബൈ: സ്പേസ് എക്സ് സ്ഥാപകൻ ഇലോണ്‍ മസ്കിന്‍റെ പേരിൽ മുംബൈ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. സമൂഹ മാധ്യമമായ എക്സിലൂടെ ആയിരുന്നു ഇലോൺ മസ്കിന്‍റെ പേരിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയത്.

മുംബൈയിലെ ചെമ്പൂരിൽ താമസിക്കുന്ന 40 വയസുകാരിക്കാണ് പണം നഷ്ടമായത്. എക്സിൽ ഇലോൺ മസ്കിന്‍റെ പേരിൽ യുവതിയുമായി പരിചയം സ്ഥാപിച്ച തട്ടിപ്പ് സംഘം തുടർന്ന് മറ്റൊരു മെസേജിംഗ് ആപ്പിലേക്ക് വരാൻ പറഞ്ഞ് അവിടെയും ചാറ്റ് ചെയ്തു. 

വിവാഹം കഴിക്കാമെന്നും അമേരിക്കയിൽ പുതിയ ജീവിതം നൽകാമെന്നും ഉൾപ്പെടെയാണ് യുവതിക്ക് നൽകിയ വാഗ്ദാനങ്ങൾ. തുടർന്ന് വിസ നടപടിക്രമങ്ങൾക്കായി ജെയിംസ് എന്നയാളെ പരിചയപ്പെടുത്തി.

ജെയിംസ് വിസ പ്രോസസിംഗ് ഫീസെന്ന് പറഞ്ഞ് അമസോൺ ഗിഫ്റ്റ് കാർഡുകൾ യുവതിയിൽ നിന്ന് വാങ്ങി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 16.34 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് യുവതി നൽകിയത്.‌

ജനുവരി 15ന് അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റിനായി യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. പണം നൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ അമേരിക്ക കാണില്ലെന്ന് മറുപടി നൽകിയ തട്ടിപ്പ് സംഘം പിന്നീട് പ്രതികരിച്ചിട്ടില്ല. 

 

 

Latest News

Corehub Up