പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ വമ്പന്മാരായ യാനിക് സിന്നര്‍, നൊവാക് ജോക്കോവിച്ച്, ഇഗ ഷ്യാങ്ടെക്, എലിന സ്വിറ്റോളിന, ആന്ദ്രെ റുബ്ലെവ് തുടങ്ങിയവര്‍ ജയിച്ചു മുന്നേറി.
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ക്ലെമന്റ് ടാബുറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കി. സ്കോര്‍: 6-1, 6-3, 6-4.
പുരുഷ സിംഗിള്‍സില്‍ മൂന്നാം സീഡായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രാന്‍സിന്റെ വാലന്റിന്‍ റോയറിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 11-ാം സീഡായ റഷ്യയുടെ ആന്ദ്രെ റുബ്ലെവ് അര്‍ജന്റീനയുടെ കാമിലോ ഉഗോ കാരബെല്ലിയെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചു. സ്കോര്‍: 6-1, 1-6, 6-3, 7-6 (7-5).
വനിതാ സിംഗിള്‍സില്‍ മൂന്നാം നമ്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ചെക് താരം സാറ ബെജെക്കിനെ 6-2, 6-3നു കീഴടക്കി മൂന്നാം റൗണ്ടിലേക്കു മുന്നേറി. ഏഴാം സീഡായ യുക്രെയ്നിന്റെ എലിന സ്വിറ്റോളിനയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. സ്പെയിനിന്റെ കൈറ്റ്ലിന് ഖ്വെഡോയെയാണ് (6-0, 6-4) സ്വിറ്റോളിന കീഴടക്കിയത്.
അതേസമയം, ലാത്വിയയുടെ ജെലീന ഒസ്റ്റാപെങ്കോ രണ്ടാം റൗണ്ടില്‍ പുറത്തായി. പോളണ്ടിന്റെ മഗ്ദ ലിനെറ്റാണ് ഒസ്റ്റാപെങ്കോയെ കീഴടക്കിയത്; 6-2, 2-6, 6-2.