Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youthcongress

ഖാർഗെ വിവാദം: ഡൽഹിയിൽ മനുസ്മൃതി കത്തിച്ച് യൂത്ത് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരായ ജാതീയ അധിക്ഷേപത്തിലും 'ശുദ്ധീകരണ' വിവാദത്തിലും പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഓഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തിൽ 20 ദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ഖാർഗെയ്‌ക്കെതിരായ അധിക്ഷേപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് കേസെടുപ്പിക്കണമെന്നും ഖാർഗെയ്ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. 

District News

"എന്നെ മോശക്കാരിയാക്കാൻ ശ്രമം, സൈബർ പോരാളികൾ സൈബർ കോമാളികളായി മാറി': റിനി ആൻ

കൊച്ചി: തന്നെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നടി റിനി ആന്‍ ജോര്‍ജ്. സൈബര്‍ പോരാളികള്‍ സൈബര്‍ കോമാളികളായി മാറിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പിന്നില്‍ തന്‍റെ ഗൂഢാലോചന എന്ന് പറയുന്നവരെ സമ്മതിക്കണമെന്നും റിനി പറഞ്ഞു.

എതിര്‍ക്കുന്നവരെ സിപിഎമ്മുകാരാക്കും. പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല. മാനനഷ്ടക്കേസ് കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു.

തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് റിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള്‍ ഇതുവരെ പറയാത്തതിന് കാരണം കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്‌നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

Leader Page

കോൺഗ്രസുകാരുടെ കളികൾ

തെരഞ്ഞെടുപ്പുകൾ വാതിൽപ്പടിയിൽ എത്തിനിൽക്കുന്പോൾ കോണ്‍ഗ്രസിന്‍റെ ‘രക്ഷകരാ’യി പ്രത്യക്ഷപ്പെടുന്നവരിൽ പലരും പറയുന്നതും ചെയ്യുന്നതും കോണ്‍ഗ്രസിനു വലിയ തലവേദനയാവുകയാണ്. കാണികളുടെ കൈയടി നേടാനുള്ളതല്ല, ടീം ജയിക്കുന്നതിനുള്ള കളിയാണ് ആത്മാർഥതയുള്ള കളിക്കാരനിൽനിന്നുണ്ടാവേണ്ടത്. ഇപ്പോൾ നടക്കുന്നതു പലതും വ്യക്തിപരമായ മഹത്വത്തിനുവേണ്ടിയുള്ളതും പാർട്ടിയെ തളർത്തുന്നതുമാണ്.

കോണ്‍ഗ്രസിന്‍റെ മുന്നണി പോരാളിയായിരുന്ന യൂത്തു കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക ദുഃസൂചനകൾ ഉയർത്തിയ വനിതാ നേതാവുതന്നെ ഒന്നാമത്തെ ഉദാഹരണം. അവർ പറഞ്ഞതു സത്യമോ മിഥ്യയോ ആകട്ടെ; കോണ്‍ഗ്രസ് അധികാരത്തിൽ തിരിച്ചുവരുന്നതിനു നടത്തുന്ന പോരാട്ടത്തിന് അതു വലിയ ദ്രോഹമുണ്ടാക്കി. മൂന്നോ നാലോ വർഷം മുന്പേ നടന്ന സംഭവം വെളിപ്പെടുത്താൻ അവർ തെരഞ്ഞെടുത്ത സമയം ആർക്കാണ് സംശയം ഉണ്ടാക്കാത്തത്? പരീക്ഷയ്ക്കു കോപ്പിയടിച്ചതു പിടിച്ച ഒരു അധ്യാപകനെതിരേ 12 വർഷംമുന്പ് ചില വിദ്യാർഥിനികൾ ഉയർത്തിയ പരാതി വ്യാജമാണെന്ന് അടുത്തകാലത്തല്ലേ പരാതിക്കാരി ഏറ്റുപറഞ്ഞത്. സിപിഎം ഓഫീസിൽ തയാറാക്കിയതാണത്രെ ആ പരാതി! ആലപ്പുഴയിൽ ഒരു 75 വയസുകാരൻ ഒന്പതുമാസം ജയിലിൽ കിടന്നത് കാമുകനെ രക്ഷിക്കാനുണ്ടാക്കിയ വ്യാജപരാതിയിലാണെന്ന് ക്രോസ് വിസ്താരത്തിൽ പരാതിക്കാരി സമ്മതിച്ചതും കേരളം കേട്ടു. അങ്ങനെ ആ വൃദ്ധൻ കോടതിയുടെ ശിക്ഷയിൽനിന്നു രക്ഷപ്പെട്ടെങ്കിലും അയാളും ബന്ധുക്കളും അനുഭവിച്ച അപമാനം നീക്കാനാകുമോ?

ഓരോ ആരോപണത്തിന്‍റെയും നെല്ലും പതിരും നോക്കാതെ രാഷ്‌ട്രീയ എതിരാളികൾ തങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കാമെന്ന കണക്കുകൂട്ടലിൽ ഇവയെ ഉപയോഗിക്കാറുണ്ട്. ഇത്തരം അപവാദങ്ങൾ ആഘോഷിക്കുക എതിർപക്ഷം അവകാശംപോലെ ആചരിക്കാറുണ്ട്. അതുകൊണ്ട് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഒരു കോണ്‍ഗ്രസുകാരനെതിരേ ഉയർന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിലും അന്വേഷണം നടത്തുന്നതിലും ഏറെ വേദനിച്ചിട്ടു കാര്യമില്ല.

ഇങ്ങനെയല്ലാത്ത നിലപാടെടുത്ത നേതാക്കളുമുണ്ട്. അവരെല്ലാം അപവാദങ്ങളാണ്. നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇതുപോലെ ഒരാരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ബോധ്യം കണക്കിലെടുത്ത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദേശത്തെ മറികടക്കുന്ന തീരുമാനമെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് ഒരു സ്ത്രീ എന്തോ സിഡി പുറത്തുവിടാൻ പോകുന്നു എന്നു നൽകിയ സൂചനയെക്കുറിച്ച് മാധ്യമങ്ങൾ ആരംഭിച്ച ആഘോഷത്തിൽ പങ്കെടുക്കാൻ പിണറായി വിജയനെ ക്ഷണിച്ച മാധ്യമപ്രവർത്തകനെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയത് കേരളം കണ്ടതാണ്. ആരോപണവിധേയരെ സംരക്ഷിക്കാൻ ഉമ്മൻ ചാണ്ടി പലതും കുന്പസാരരഹസ്യംപോലെ സൂക്ഷിച്ച് സ്വയം പീഡനത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. തന്‍റെ രാഷ്‌ട്രീയ എതിരാളിയെക്കുറിച്ച് ഹീനമായ ആരോപണം ഉയർന്നപ്പോൾ അത് ആഘോഷിക്കരുതെന്ന് കെ.എം. മാണി വിലക്കിയിട്ടുണ്ട്.

എന്നാൽ, രാഹുലിന്‍റെ സംഭവത്തിൽ കോണ്‍ഗ്രസിലെ ചില മുതിർന്ന നേതാക്കൾപോലും വല്ലാത്ത സമീപനം സ്വീകരിച്ചു. ഇവരിൽ ഒരാൾ, തന്നെ പീഡിപ്പിച്ചതായി ഒരു പെണ്‍കുട്ടി പോലീസിൽ പരാതി കൊടുത്ത മുതിർന്ന നേതാവാണ്. അദ്ദേഹത്തിനെതിരേ കോണ്‍ഗ്രസ് ഒരു നടപടിയും അന്നു സ്വീകരിച്ചില്ല. പിന്നീട് നിരവധി പദവികൾ കൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്‍റെയും മുഖ്യമന്ത്രി നായനാരുടെയും നീതിബോധംകൊണ്ടാണ് അദ്ദേഹം കേസിൽനിന്നു രക്ഷപ്പട്ടത്. അദ്ദേഹം രാഹുലിനെതിരേ നടപടിക്കുവേണ്ടി മുറവിളി കൂട്ടിയതു കേട്ട് ജനം അന്പരന്നു. ഇത്തരം നിലപാടുകൾ അവർക്ക് മാധ്യമശ്രദ്ധ ഉണ്ടാക്കിക്കൊടുക്കുമെങ്കിലും കോണ്‍ഗ്രസിനെ രക്ഷിക്കുമോ എന്ന ചോദ്യമുണ്ട്.

പ്രതിപക്ഷനേതാവുപോലും മുൻപിൻ നോക്കാതെ രാഹുലിനെ തള്ളിപ്പറഞ്ഞതിൽ അമർഷമുള്ള ഏറെ കോണ്‍ഗ്രസുകാരുണ്ട്. സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കപ്പെടുന്ന അവരുടെ വികാരത്തിന് വലിയ ജനപിന്തുണയും കിട്ടുന്നുണ്ട്. രാഹുൽ വിഷയത്തിൽ കെ. സുധാകരൻ പ്രകടിപ്പിച്ച നിലപാടിനു വലിയ പിന്തുണ കിട്ടുന്നുമുണ്ട്.

1963ലുണ്ടായ പീച്ചി സംഭവത്തിൽ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട ‘ആദർശ’പരമായ നിലപാട് കോണ്‍ഗ്രസിനെ തകർക്കുകയായിരുന്നു. അന്ന് പോലീസ് കേസ് തീർപ്പാകുന്നതുവരെയെങ്കിലും ചാക്കോയെ സംരക്ഷിച്ചിരുന്നെങ്കിൽ 1967ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കേരളത്തിൽ ഒന്പതു സീറ്റിൽ ഒതുങ്ങുമായിരുന്നില്ല. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാനും ഒന്നിച്ചുനിൽക്കാനും 2016ൽ കോണ്‍ഗ്രസിനായെങ്കിൽ ഉണ്ടാകുമായിരുന്നത് ഒരു ഭരണത്തുടർച്ചയാണ്.

ലോക്കപ്പ് മർദനം

തൃശൂർ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് 2023 ഏപ്രിൽ ആറിന് യൂത്ത് കോണ്‍ഗ്രസിന്‍റെ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് വി.എസ്. സുജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കോടതി ഇടപെടലിൽ പുറത്തുവന്നതോടെ ഇടതു സർക്കാരിന്‍റെ ലോക്കപ്പ് മർദനങ്ങളെക്കുറിച്ച് ശക്തമായ സമരം നടത്താൻ കോണ്‍ഗ്രസിന് അവസരമായി. തെരഞ്ഞെടുപ്പുവേളയിൽ അത് അനുകൂലമായ വികാരമുണ്ടാക്കുകയും ചെയ്യാം. ഏതു സർക്കാർ ഭരിച്ചാലും ഉണ്ടാകാവുന്നതാണ് ഇത്തരം സംഭവങ്ങൾ എന്നതും സത്യം. പക്ഷേ, അക്കാലത്ത് നാടു ഭരിക്കുന്ന സർക്കാരിനു തലവേദനതന്നെയാണ്.

ഇവിടെ സംഭവം വല്ലാത്ത ഒരു വികാരം ഉണ്ടാക്കുന്നു. മർദനം നടന്ന കാലത്തൊന്നും കോണ്‍ഗ്രസ് നേതൃത്വം സുജിത്തിന് വേണ്ട പിന്തുണ കൊടുത്തില്ലെന്ന ആരോപണമാണ് അത്. ചൊവ്വന്നൂരിലെ കോണ്‍ഗ്രസ് നേതാവായ വർഗീസ് ചൊവ്വന്നൂർ കൊടുത്ത പിന്തുണ ഏറെ പ്രശംസിക്കപ്പെടുന്നുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനതിരേ ഈ സംഭവം തിരിക്കാനുള്ള നീക്കം നടക്കുന്നതുപോലെ വായിച്ചെടുക്കാം.

മുഖ്യമന്ത്രി പിണറായിയെ സഹായിക്കുകയാണു സതീശൻ ചെയ്യുന്നത് എന്നു പ്രചരിക്കപ്പെടുന്നുണ്ട്. സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടതും പിടിക്കാത്തവരുണ്ട്. കമ്യൂണിസ്റ്റുകാരുടെ കൂടെ ഒരു വിരുന്നിലും പങ്കെടുക്കില്ല എന്ന കെ. സുധാകരന്‍റെ നിലപാടാണ് ഇക്കൂട്ടർക്കു പഥ്യം. പൊതുവേദികളിൽ പരസ്പരം അങ്കം കുറിക്കുകയും സ്വകാര്യ വേദികളിൽ ഒന്നിച്ചാഘോഷിക്കുകയും ചെയ്യുന്നതിൽ അവർക്ക് അമർഷമുണ്ട്.

2005 സെപ്റ്റംബർ 27ന് ഫോർട്ട് പോലീസ് സ്റ്റേഷനിൽവച്ച് ഉദയകുമാർ എന്ന 26കാരൻ യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ പോലീസുകാരായ പ്രതികളെ 20 വർഷത്തിനുശേഷം ഹൈക്കോടതി കുറ്റവിമുക്തരാക്കി. സിബിഐ കോടതി വധശിക്ഷ വരെ വിധിച്ച കേസായിരുന്നു. ഓഗസ്റ്റ് 27നാണ് ഹൈക്കോടതി വിധി വന്നത്. ഉദയകുമാറിന്‍റെ അമ്മ മാത്രമല്ല, കേരളമാകെ ആ വിധികേട്ട് അന്പരന്നു.

എ.കെ. ആന്‍റണി മനസ് തുറക്കുമോ?

ആരൊക്കെ എന്തെല്ലാം പറഞ്ഞാലും എ.കെ. ആന്‍റണി വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സമകാലികർക്കെല്ലാം മാതൃകയാണെന്നു വളരെയേറെപ്പേർ വിശ്വസിക്കുന്ന മഹാനായ നേതാവാണ്. മൂന്നുവട്ടം കേരള മുഖ്യമന്ത്രിയായും ഒന്പതുവർഷം പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം പാർട്ടിയിലും സർക്കാരിലും വഹിച്ച പദവികൾ ഏറെ വലുതാണ്. മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിൽ വിപ്ലവകരമായ പല തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടു. തൊഴിലില്ലായ്മ വേതനം, ചാരായനിരോധനം, ജില്ലാ കൗണ്‍സിൽ സ്ഥാപനം, വോട്ടിംഗ് പ്രായം പതിനെട്ടു വയസാക്കിയത്, സ്വാശ്രയ കോളജുകളുടെ സ്ഥാപനം തുടങ്ങിയവ അവയിൽ ചിലതാണ്.

ആന്‍റണിയെക്കുറിച്ചുള്ള വ്യത്യസ്തമായ ചിത്രവുമായി പുറത്തുവന്ന എസ്എൻഡിപിയുടെ മുൻ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ. ഗോപിനാഥിന്‍റെ ആത്മകഥ ‘ഞാൻ, എന്‍റെ ജീവിതം’ അതുകൊണ്ടുതന്നെ ചർച്ചാ വിഷയമായി. 21 വർഷം ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു ഗോപിനാഥ്. 54 വർഷം പുതുപ്പള്ളി വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്‍റും. 1987ൽ കായംകുളത്തുനിന്ന് നിയമസഭയിലേക്കു മത്സരിച്ചു തോറ്റു. ആയ കാലത്ത് കരുണാകര പക്ഷക്കാരനായിരുന്നു ഗോപിനാഥ്. ആത്മകഥയിലെ ഒരു അധ്യായത്തിന്‍റെ ശീർഷകം തന്നെ ‘എ.കെ. ആന്‍റണിയുടെ ചതി’ എന്നാണ്.

ആന്‍റണി രാഷ്‌ട്രീയത്തെ അക്ഷരാർഥത്തിൽ അവസരങ്ങളുടെ കലയാക്കി. വിദ്യാർഥികാലം മുതൽ അങ്ങനെയായിരുന്നു. കെഎസ്‌യു തുടങ്ങുന്പോൾ ആന്‍റണി കോളജിൽ പോലുമില്ല. എന്നാൽ, അതിന്‍റെ സ്ഥാപക നേതാവായാണ് വിശേഷിക്കപ്പെടുന്നത്. 1957ൽ കെഎസ്‌യു തുടങ്ങുന്പോൾ ജോർജ് തരകൻ പ്രസിഡന്‍റും വയലാർ രവി എന്ന എം.കെ. രവീന്ദ്രൻ ജനറൽ സെക്രട്ടറിയും ആയിരുന്നു. ഈ യാഥാർഥ സ്ഥാപകരെ എല്ലാം തമസ്കരിച്ച് കെഎസ്യുവിന്‍റെ സ്ഥാപകനായി ആന്‍റണി വിരാജിക്കുന്നു. പാർട്ടിയുടെ നേതൃസ്ഥാനത്ത് പതിറ്റാണ്ടുകൾ, ഭരണതലത്തിൽ പല പദവികൾ. ഇതെല്ലാം തനിക്ക് വിധികല്പിതം ആണെന്ന ഭാവമാണ് അദ്ദേഹത്തിന്. ഉമ്മൻ ചാണ്ടിയും ആര്യാടനുമെല്ലാം ഗ്രൂപ്പുകളിച്ച് കരുണാകരൻ ഒതുക്കപ്പെടുന്പോൾ തനിക്ക് ഗ്രൂപ്പില്ലെന്ന് ആന്‍റണി പ്രഖ്യാപിക്കും. എന്നാൽ പ്രഥമ സ്ഥാനത്തേക്ക് ആനയിക്കപ്പെടുകയും ചെയ്യും- ഗോപിനാഥ് ആരോപിച്ചു.

എല്ലാക്കാലത്തും ഭാഗ്യം കൊണ്ടു മാത്രം അധികാരത്തിൽ പിടിച്ചുനിന്ന ആളാണ് ആന്‍റണി. മറ്റാരെക്കുറിച്ചും ചിന്തിക്കാതെ അവരെക്കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം കാര്യം മാത്രം നോക്കി നടന്നതുകൊണ്ടാണ് ഇക്കാലമെല്ലാം അദ്ദേഹം രാഷ്‌ട്രീയത്തിൽ നിലനിന്നത്. ഭാഗ്യം എന്നും അദ്ദേഹത്തോടൊപ്പം ആയിരുന്നു. ഉറച്ച നിലപാടുകളോ ഒപ്പമുള്ളവരെ പ്രതിസന്ധിയിൽ സഹായിക്കണമെന്ന ചിന്തയോ അദ്ദേഹത്തെ അലട്ടിയിട്ടേയില്ല. സഹായിക്കേണ്ടിടത്ത് അർഹമായത് നിഷേധിക്കപ്പെടുന്പോൾ, താൻ കാരണം ഒരാൾ അകാരണമായി ക്രൂശിക്കപ്പെടുന്പോൾ, അതല്ല വസ്തുത എന്ന് പറയാൻ സന്നദ്ധനല്ലെങ്കിൽ പിന്നെ എന്തു പൊതുപ്രവർത്തനമാണ്?- ശിവഗിരിയിലെ പോലീസ് സംഭവത്തിൽ പ്രതിക്കൂട്ടിലാക്കപ്പെട്ട തന്നെ രക്ഷിക്കാൻ തയ്യാറാകാതിരുന്ന ആന്‍റണിയെക്കുറിച്ച് ഗോപിനാഥൻ ചോദിച്ചു.

കെ. കരുണാകരൻ എന്തെല്ലാമായിരുന്നോ അതൊന്നുമായിരുന്നില്ല ആന്‍റണി എന്നും അദ്ദേഹം പറയുന്നു. ഉമ്മൻ ചാണ്ടിയെക്കുറിച്ചും ആര്യാടനെക്കുറിച്ചും പക്ഷേ ഗോപിനാഥനു നല്ല അഭിപ്രായമാണ്. ഇതെല്ലാം കേൾക്കുന്ന ആന്‍റണി മനസു തുറക്കുമോ? കേരളം കൗതുകത്തോടെ കാത്തിരിക്കു

Leader Page

കോടതിവിധികളെക്കുറിച്ച് ഇങ്ങനെ പറയാമോ?

ഉപരാഷ്‌ട്രപതിസ്ഥാനക്കുള്ള പ്രതിപക്ഷസ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി സുദർശൻ റെഡ്ഡി 2011ൽ പുറപ്പെടുവിച്ച സൽവാ ജുദും വിധി മാവോയിസ്റ്റുകളെ സഹായിക്കാനായിരുന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിമർശനം വിവാദമായിരിക്കുന്നു.

കോടതി വിധികളെക്കുറിച്ച് ഇത്തരത്തിൽ പ്രതികരിക്കുന്നത് ജുഡീഷറിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി കുറ്റപ്പെടുത്തിക്കൊണ്ട് 18 മുൻ ജഡ്ജിമാർ പ്രസ്താവനയിറക്കി. സുപ്രീംകോടതി ജഡ്ജിമാരായിരുന്ന കുര്യൻ ജോസഫ്, ജെ. ചെലമേശ്വർ, മദൻ ബി. ലോകുർ, എ.കെ. പട്നായിക്, അഭയ് ഓക, ഗോപാല ഗൗഡ, വിക്രംജിത് സെൻ തുടങ്ങി സ്വതന്ത്രമായ വിധിന്യായങ്ങളുടെ പേരിൽ അറിയപ്പെടുന്ന പ്രഗത്ഭരാണ് അമിത്ഷായുടെ പരാമർശത്തെ അപലപിച്ചത്. ബിജെപി തിരിച്ചടിച്ചു. പിറ്റേന്ന് അമിത് ഷായെ ന്യായീകരിച്ച് മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസുമായ പി. സദാശിവം, രാജ്യസഭാ അംഗം രഞ്ജൻ ഗൊഗോയ് തുടങ്ങിയ 56 മുൻ ജഡ്ജിമാർ പ്രസ്താവനയിറക്കി. ബിജെപിയാണ് പ്രസ്താവന പരസ്യമാക്കിയത്.

അമിത്ഷാ അനുകൂലികളുടെ പ്രസ്താവന വലിയൊരു ചോദ്യമുയർത്തുന്നു. സുപ്രീംകോടതിയുടെ വിധികളെക്കുറിച്ച് ഇങ്ങനെ പറയാമോ? സുപ്രീംകോടതി ജഡ്ജി ആയിരിക്കെ സദാശിവം ഷറഫുദ്ദീൻ വധക്കേസിൽ അമിത് ഷായ്ക്കെതിരായ രണ്ടാമത്തെ എഫ്ഐആർ റദ്ദാക്കിയതിനെക്കുറിച്ചും ഇങ്ങനെ പറയാമോ? അതിനുമപ്പുറം അദ്ദേഹം 2002ലെ ഗുജറാത്ത് കലാപക്കേസിൽനിന്നു മുഖ്യമന്ത്രി നരേന്ദ്ര മോദിയെ രക്ഷിച്ചതിനെക്കുറിച്ചും ഇങ്ങനെ പറയാമോ? ബാബറി മസ്ജിദ് കേസിൽ രഞ്ജൻ ഗൊഗോയ് എഴുതിയ വിധികളെക്കുറിച്ചും, റിട്ടയർമെന്‍റിനു ശേഷം ബിജെപിയുടെ ഔദാര്യ നിയമനങ്ങൾ നേടിയ നിരവധി ജഡ്ജിമാർ എഴുതിയ വിധിന്യായങ്ങളെക്കുറിച്ചും ഇങ്ങനെ പറയാമോ? ഇത്തരം വിമർശനങ്ങൾ ഉണ്ടായാൽ ജുഡീഷറിയുടെ വിശ്വാസ്യത ഏതു തലത്തിലെത്തും?

ജഡ്ജിപദവിയിൽനിന്ന് വിരമിച്ചശേഷം രാഷ്‌ട്രീയ നിയമനങ്ങൾ സ്വീകരിക്കുന്നവരെക്കുറിച്ച് ഇത്തരം സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെങ്കിലും ആരും അത്തരം പ്രതികരണങ്ങൾ നടത്താത്തത് കോടതിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കപ്പെടണം എന്ന ആഗ്രഹംകൊണ്ടാണ്. ജഡ്ജിമാർ ഇത്തരം പദവികൾ സ്വീകരിക്കുന്നതു ശരിയോ എന്ന് അവർതന്നെ ആലോചിക്കണം.

ഭയപ്പെടുത്തുന്ന വാർത്തകൾ

ജഡ്ജിമാരെക്കുറിച്ച് അടുത്തകാലത്ത് ഉയരുന്ന വെളിപ്പെടുത്തലുകൾ ഭയപ്പെടുത്തുന്നവയാണ്. സുപ്രീംകോടതിയിലെ ഒരു സീനിയർ ജഡ്ജി ഒരു കന്പനിക്ക് അനുകൂലമായി വിധി പറയുവാൻ തന്നെ പ്രേരിപ്പിച്ചു എന്നു വെളിപ്പടുത്തി ദേശീയ കന്പനിനിയമ അപ്പലേറ്റ് ട്രൈബ്യൂണലിലെ ചെന്നൈ ബെഞ്ചിൽനിന്ന് ജസ്റ്റീസ് എസ്.കെ. ശർമ പിന്മാറിയത് സമൂഹത്തിന് കൊടുക്കുന്ന സന്ദേശം എന്താണ്?

ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രീംകോടതി കൊളീജിയത്തിലെ തീരുമാനങ്ങളെക്കുറിച്ച് അടുത്തകാലത്തു വരുന്ന വാർത്തകളും ചേർത്തുവായിക്കണം. ഇവരുടെ തീരുമാനങ്ങളിൽ സുതാര്യത ഇല്ലെന്നും പക്ഷപാതം ഉണ്ടാകുന്നു എന്നും വിമർശനമുണ്ട്. 2015ൽ ഇതിനായി ദേശീയ ജുഡീഷൽ കമ്മീഷൻ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ നീക്കം നടത്തിയെങ്കിലും ആ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഹൈക്കോടതിയിലെ കൊളീജിയങ്ങളാണ് ഹൈക്കോടതി ജഡ്ജിമാരെ ശിപാർശ ചെയ്യുന്നത്. ഇവർ തങ്ങളുടെയും മറ്റു പ്രമുഖ ജഡ്ജിമാരുടെയും ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതായി ആക്ഷേപമുണ്ട്. ശിപാർശ ചെയ്യപ്പെടുന്നവരിൽ 30 ശതമാനം പലപ്പോഴും മുൻ ജഡ്ജിമാരുടെ ബന്ധുക്കളാണെന്നു കണക്കുകൾ പറയുന്നു.

ജഡ്ജിമാർ ബെഞ്ചിലിരുന്നും പുറത്തും നടത്തുന്ന പല നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും ജുഡീഷറിയുടെ നിഷ്പക്ഷതയിൽ വല്ലാത്ത സംശയങ്ങൾ ഉയർത്തുന്ന കാലമാണിത്. അതുകൊണ്ട് ആ പദവിയിലേക്ക് എത്തുന്നവരെ സംബന്ധിച്ച് വളരെ കർശനമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്.

2025 ഓഗസ്റ്റ് 19നു ചേർന്ന കൊളീജിയം ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ഗവായിയുടെ അനന്തരവൻ 45കാരനായ അഭിഭാഷകൻ ആർ.ഡി. വകോഡയെ മുംബൈ ഹൈക്കോടതി ജഡ്ജിപദവിയിലേക്ക് ശിപാർശ ചെയ്തു. ശിപാർശ അംഗീകരിക്കപ്പെട്ടാൽ അദ്ദേഹത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വരെ ആകാം. അടുത്തകാലത്താണ് ബിജെപിയുടെ മുൻ വക്താവ് ആരതി സാഥെയെ ഹൈക്കോടതി ജഡ്ജിയാക്കിയത്. ഗവായിയുടെ സീനിയർ ആയിരുന്ന രാജാ ബോണ്‍സലെയുടെ മകൻ രണ്‍ജിത്ത് സിംഗും ജൂണിയറായിരുന്ന അഷ്റഫ് ഖാൻ പഠാനും ലിസ്റ്റിലുണ്ട്. വിവിധ ഹൈക്കോടതികളിലേക്കായി ഇപ്പോൾ ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന 279 പേരിൽ 32 പേർ ജഡ്ജിമാരുടെ ബന്ധുക്കളാണ്.

2019 ഏപ്രിൽ 19ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്ക്കെതിരേ സ്ത്രീപീഡന കേസുണ്ടായി. 2019 നവംബറിൽ അയോധ്യ കേസിൽ വിധി പറയാനിരുന്നപ്പോഴായിരുന്നു ഈ ആരോപണം. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായി അധികൃതർ അറിയിച്ചു. ഇക്കാരണം പറഞ്ഞ് ജോലി രാജിവച്ച സ്ത്രീക്കു പുനർനിയമനവും നല്കി. ഗൊഗോയ് അയോധ്യക്കേസിൽ അതിവിപ്ലവകരമായ വിധിയും പ്രഖ്യാപിച്ചു. പിന്നാലെ രാജ്യസഭാംഗമായി. ബിജെപിയുടെ കളികളല്ലേ ഇതെല്ലാം.

അതുപോലെ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിപുൽ മാനുഭായ് പഞ്ചോളിയയെ സുപ്രീംകോടതി ജഡ്ജിയായി ശിപാർശ ചെയ്യാനുള്ള നീക്കത്തെ കൊളീജിയം അംഗം ബി. നാഗരത്ന പരസ്യമായി എതിർത്ത കാര്യവും പുറത്തായി. ജഡ്ജിമാരുടെ സീനിയോറിറ്റി ക്രമത്തിൽ 57-ാമനാണ് ഗുജറാത്തുകാരനായ പഞ്ചോളിയ. സീനിയോറിറ്റി ലംഘിച്ചാണ് കൊളീജിയത്തിന്‍റെ ശിപാർശ. ശിപാർശ വന്ന ഉടനെ കേന്ദ്രസർക്കാർ നിയമനവും കൊടുത്തു. മോദി മുഖ്യമന്ത്രി ആയിരിക്കുന്പോൾ ഗുജറാത്തിൽ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു പഞ്ചോളിയ. അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ചതോടെ 2031 ഒക്‌ടോബർ മുതൽ 2033 മേയ് വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് ആകും എന്നു വന്നിരിക്കുന്നു. മൂന്നു മാസം മുന്പാണ് ഗുജറാത്ത് കോടതിയിലെ ഒരു ജഡ്ജിക്ക് സുപ്രീംകോടതിയിൽ നിയമനം ലഭിച്ചത്. കോടതിയിലെ നിയമനങ്ങളിൽ ബിജെപി ശക്തമായി പിടിമുറുക്കുകയാണ്.

രാഹുൽ ക്രൂശിക്കപ്പെടുന്പോൾ

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റും കോണ്‍ഗ്രസിന്‍റെ മുന്നണിപ്പോരാളിയും എതിരാളികളുടെ പേടിസ്വപ്നവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയരുന്ന ആക്ഷേപങ്ങളും അതിനോട് പാർട്ടി കാണിച്ച പ്രതികരണവും ഡെന്മാർക്കിൽ എന്തെല്ലാമോ ചീയുന്നു എന്ന് വീണ്ടും അടിവരയിടുന്നു. കാണാൻ സുമുഖൻ. അവിവാഹിതൻ. ചാനൽ ചർച്ചകളിൽ തീപ്പൊരിപോലെ കത്തുന്നവൻ. എതിരാളികളെ നിരായുധനാക്കുന്നവൻ. ധാരളം പെണ്‍കുട്ടികൾ രാഹുലിന്‍റെ നന്പർ തേടിപ്പിടിച്ച് സന്ദേശങ്ങൾ അയച്ചിട്ടുണ്ടാവും. രാഹുലും അയച്ചിരിക്കും. രാഹുലിന് ഇതുവരെ വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിട്ടുള്ളവരുടെ പേരുവിവരവും വാട്സാപ്പ് സന്ദേശങ്ങളും അദ്ദേഹംതന്നെ പ്രസിദ്ധീകരിച്ചാൽ ആരെല്ലാമാവും ഞെട്ടുക?

ഒരുങ്ങിവന്ന ആക്രമണം

ഒരു യുവതി രാഹുലിനെതിരേ പേരു പറയാതെ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു തന്നെ ക്ഷണിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. വളരെ തയാറെടുത്താണ് അവർ ആരോപണം ഉന്നയിച്ചത്. അവരുടെ ആക്ഷേപം വന്ന ഉടനെ പലരും രാഹുലിനെതിരേ ആരോപണങ്ങൾ ഉയർത്തുകയായി. സംഭവത്തിനു പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്ന് രാഹുൽതന്നെ കരുതുന്നുണ്ട്. അതിനുള്ള തെളിവുണ്ടാക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്.

മൂന്നും നാലും വർഷം മുന്പുണ്ടായ വാട്സാപ്പ് സന്ദേശങ്ങൾ കാത്തുസൂക്ഷിക്കപ്പെടുന്നതും സംപ്രേഷണം ചെയ്യപ്പെടുന്നതും, ഈ സംഭാഷണങ്ങൾ നല്ല ഉദ്ദേശ്യത്തോടെ അല്ല തുടങ്ങിയതെന്നും തുടർന്നതെന്നും അവയുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടതെന്നും ഉള്ളതിനു തെളിവുകളല്ലേ?

ആരോപണങ്ങൾ മാധ്യമങ്ങൾ വല്ലാതെ കൊണ്ടാടിയതോടെ കോണ്‍ഗ്രസ് ഉണർന്നു. രാഹുൽ യൂത്ത് കോണ്‍ഗസ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. സ്വാഭാവികമായും എംഎൽഎ സ്ഥാനം രാജിവയ്പിക്കാനായി നീക്കം. അതിന് അദ്ദേഹത്തെ നിർബന്ധിക്കാൻ ആർക്കും സാധിക്കില്ല. സാങ്കേതികമായി വകുപ്പും ഇല്ല. അവസാനം കോണ്‍ഗ്രസ് നിലപാടു മാറ്റി. പെണ്ണുകേസിൽ നേരത്തേ പ്രതികളായ എഎൽഎമാരായ എം. വിൻസന്‍റിനോടും എൽദോ കുന്നപ്പള്ളിയോടും കാണിച്ച അതേ നിലപാട് എടുത്തു. രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.

രാഹുൽ രാജിവയ്ക്കണോ?

ഇത്തരമൊരു ആരോപണം വന്നതുകൊണ്ട് നിയമപരമായി നിയമസഭാംഗത്വം രാജിവയ്ക്കേണ്ടതില്ല. രാഹുൽ രാജിവയ്ക്കണമെന്ന കാര്യത്തിൽ ഇടതുപക്ഷക്കാർക്കെല്ലാം ഒരേ അഭിപ്രായമാണ്. എന്നാൽ, ഒരുകേസിലും പ്രതിയാകാത്ത രാഹുൽ രാജിവയ്ക്കണമെന്നു പറയുന്നത്, പല കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷ് രാജിവയ്ക്കേണ്ട എന്ന് നിലപാടെടുത്തവരാണ്. രാഹുൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് മുകേഷിന്‍റെ കാര്യത്തിൽ അതായിരുന്നില്ലല്ലോ സമീപനം എന്നു ചോദിച്ചപ്പോൾ രണ്ടും രണ്ടു സംഭവമാണെന്നായിരുന്നു വിശദീകരണം. ഇടതുപക്ഷക്കാരായ സ്ത്രീപീഡകർ രാജിവയ്ക്കേണ്ട. അല്ലാത്തവർ വേണം. വല്ലാത്ത തൊലിക്കട്ടി എന്നു പറഞ്ഞുപോകില്ലേ? കോണ്‍ഗ്രസിൽ പണ്ടേ ഞണ്ടുകളുടെ സ്വഭാവമാണ്. ഒരുത്തനെ വലിച്ചിട്ട് നേതാവാകാൻ നോക്കുന്നവരാണ് ഏറെ. കഴിവും യോഗ്യതയുമല്ല അവിടെ പലപ്പോഴും പ്രമാണം; മറ്റു പലതുമാണ്.

രാഹുൽ തീർന്നോ?

അന്പുകൊണ്ട എത്രയോ പേർ നിയമസഭയിലിരിക്കുന്നു. ആരോപണവിധേയരായ അവർ എത്രയോ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു? ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യപ്പെട്ടു. അവരെ ഇല്ലാതാക്കാനായോ? വ്യഭിചാരക്കഥകൾക്ക് ഒരു സ്ഥാനാർഥിയെ ജയിപ്പിക്കുന്നതിലും തോൽപ്പിക്കുന്നതിലും കാര്യമായ സ്വാധീനമൊന്നും ചെലുത്താനാകാത്ത കാലത്തിലല്ലേ നാം.

Kerala

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന്‍ ജി.നൈനാന്‍ അറസ്റ്റില്‍. പോലീസ് വീട്ടിലെത്തിയാണ് ജിതിനെ അറസ്റ്റ് ചെയ്തത്.

ഇവിടെയെത്തിയ പോലീസിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് പത്തനംതിട്ട നഗരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വീണാ ജോര്‍ജിനെയും പരിഹസിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കപ്പല്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഉന്തുവണ്ടിയിൽ തയാറാക്കിയ കപ്പലിന്‍റെ മാതൃകയുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്.

പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കുന്നതിനിടെ പോലീസ് വാഹനത്തിന്‍റെ ചില്ല് തകർന്നിരുന്നു. ഇത് ജിതിൻ കൈയിലിരുന്ന കൊടിയുടെ കന്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചെന്നാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

District News

വയനാട് മണ്ണിടിച്ചിൽ പുനരധിവാസം: യൂത്ത് കോൺഗ്രസ് ഫണ്ട് തിരിമറി വിവാദം

2024-ലെ വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവനനിർമ്മാണ പദ്ധതിയെ ചൊല്ലി വിവാദം കത്തുന്നു. 30 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പൊതുജനങ്ങളിൽ നിന്നും ഫണ്ട് പിരിച്ചെടുത്തെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ലെന്നും, ഫണ്ടിൽ തിരിമറി നടന്നുവെന്നും ആരോപിച്ച് പോലീസിൽ പരാതി ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.

എന്നാൽ യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളി. പിരിച്ചെടുത്ത ഫണ്ട് കെപിസിസിക്ക് കൈമാറിയെന്നും, സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഡിവൈഎഫ്‌ഐയും എഐവൈഎഫും ദുരിതാശ്വാസ ഫണ്ട് കൃത്യമായി സർക്കാരിന് കൈമാറിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ സംശയങ്ങളുയരുന്നുണ്ട്.

ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ദുരന്തബാധിതരെ സഹായിക്കാനായി സുമനസ്സുകൾ നൽകിയ പണത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ ഖേദകരമാണെന്നും, ഈ വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Latest News

Corehub Up