Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aggression

സിപിഎം അക്രമം പരാജയഭീതി മൂലം: സണ്ണി ജോസഫ്

ഇരിട്ടി (കണ്ണൂർ): പരാജയഭീതി മൂലം സിപിഎം സംസ്ഥാനത്ത് വ്യാപകമായി അക്രമവും കള്ളവോട്ടും നടത്തിയതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. കൈയൂക്കിന്‍റെ ബലത്തിൽ സിപിഎം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചപ്പോൾ, ബിജെപിയാകട്ടെ നോട്ട് നല്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പല ഭാഗത്തും സ്ഥാനാർഥിളെപ്പോലും പോളിംഗ്സ്റ്റേഷൻ സന്ദർശിക്കാൻ അനുവദിച്ചില്ല. ഇതുകൊണ്ടൊന്നും ജനവികാരത്തെ മാറ്റാൻ കഴിയില്ല. അക്രമങ്ങളോടു പോലീസ് പൂർണമായും നിഷ്‌ക്രിയ സമീപനമാണു സ്വീകരിച്ചത്. നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാര ത്തിൽ തിരിച്ചുവരും. പേരാവൂരിൽ തനിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കും.

കെ. സുധാകരനെതിരേ കത്തെഴുതിയെന്നു പറയുന്നതു വ്യാജമാണ്. ഇതിനെതിരേ ഡിജിപിക്കു പരാതി നല്കിയിട്ടുണ്ട്. കത്തിനു പിന്നിൽ താനെന്നു തെളിയിക്കാൻ കഴിഞ്ഞാൽ രാഷ്‌ട്രീയജീവിതം അവസാനിപ്പിക്കും. ആരോപണം ഉന്നയിക്കുന്നവരെ അതു തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നാൽ ആരും വനവാസത്തിനു പോകേണ്ടിവരില്ലെന്നും പിണറായി പ്രതിപക്ഷ നേതാവായി മാറുമെന്നും സണ്ണി പറഞ്ഞു.

വയനാട് ഫണ്ടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് കണക്കുകൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പൊളിഞ്ഞത് തങ്ങൾക്കു ഗുണകരമായെന്നും സർക്കാരിന്‍റെ എല്ലാ പൊള്ളത്തരങ്ങളും തുറന്നു കാണിക്കാൻ യുഡിഎഫിനായെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും വീണ്ടും വയനാട് വീട് നിർമാണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനു പ്രകോപിതനായ സണ്ണി ജോസഫ് ഗൃഹപ്രവേശത്തിന് എല്ലാവരെയും വിളിക്കാമെന്ന് മറുപടി പറഞ്ഞു.

National

മത്സ്യ, മാംസ വില്പനകേന്ദ്രങ്ങൾ കുട്ടികളിൽ അക്രമവാസനയുണ്ടാക്കും: ബിഹാർ ഉപമുഖ്യമന്ത്രി

പാറ്റ്ന: മത്സ്യ, മാംസ വില്പന കടകൾ കുട്ടികളിൽ അക്രമവാസനയുണ്ടാക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുമെന്ന വിചിത്ര വാദവുമായി ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ.

സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന മത്സ്യ, മാംസ, കോഴി വില്പനകടകൾ നിരോധിക്കും. ഇത്തരം കടകൾ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും കുട്ടികളിൽ അക്രമവാസനയുണ്ടാക്കുമെന്നും സിൻഹ ആരോപിച്ചു.

നിതീഷ് കുമാർ മന്ത്രിസഭയിൽ നഗരവികസന വകുപ്പിന്‍റെ ചുമതല മുതിർന്ന ബിജെപി നേതാവായ സിൻഹയ്ക്കാണ്. നമ്മൾ പുതിയ ബിഹാർ സൃഷ്ടിക്കുകയാണ്. സർക്കാരിന്‍റെ എല്ലാ നടപടികളിലും ഇത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് എതിരല്ല.

എന്നാൽ, അത്തരം വസ്തുക്കൾ തുറസായ സ്ഥലത്ത്, പ്രത്യേകിച്ച് മതസ്ഥാപനങ്ങളുടെ പരിസരത്ത് വിൽക്കുന്നത് മതവികാരങ്ങളെ വൃണപ്പെടുത്തും. കുട്ടികളിൽ അക്രമവാസനകൾ ത‌ടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുനിന്ന് ഇവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്- സിൻഹ പറഞ്ഞു.

International

ആക്രമണത്തിലേക്കു മാറാൻ തയാറെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്

ഗാസ: ഗാസയിലെ സമാധാന പദ്ധതി മുന്നോട്ടു പോകുന്നതിനിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന. പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയാറാണെന്നാണ് ഇസ്രയേൽ സേനാ തലവൻ മുന്നറിയിപ്പ് നൽകി. പ്രകോപനമുണ്ടായാൽ വലിയ തിരിച്ചടി നൽകുമെന്നാണ് പ്രസ്താവന.

ഹമാസിനെ ഇല്ലാതാക്കാനും ഗാസയെ നിരായുധീകരിക്കാനുമുള്ള ലക്ഷ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നാണ് സർവ സൈനിക മേധാവിയുടെ വാക്കുകൾ. അതേസമയം സംഘർഷം അവസാനിപ്പിച്ച് ഗാസയുടെ പുനർനിർമാണം തുടങ്ങാനുള്ള സമയമായെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.

Latest News

Corehub Up