Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annamalai

ആന്ധ്രയിലെ രാജ്യസഭാ സീറ്റിലേക്ക് ബിജെപി സ്ഥാനാർഥിയില്ല, നാലിൽ മൂന്ന് സീറ്റും ടിഡിപിക്ക്

ന്യൂഡൽഹി: ആന്ധ്രപ്രദേശിൽ തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഒരു രാജ്യസഭാ സീറ്റിലേക്കുള്ള അവകാശവാദം ഉപേക്ഷിച്ച് ബിജെപി. തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈക്ക് വേണ്ടിയായിരുന്നു ഈ സീറ്റ് നേരത്തെ മാറ്റിവെച്ചിരുന്നത്. എന്നാൽ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന വാർത്തകൾ ശക്തമായ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ഈ പിന്മാറ്റം.

ബിജെപിയുടെ അപ്രതീക്ഷിത പിന്മാറ്റത്തോടെ ആന്ധ്രാപ്രദേശിൽ ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ തെലുഗുദേശം പാർട്ടിക്കും (ടിഡിപി), അവശേഷിക്കുന്ന ഒരു സീറ്റ് പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിക്കും നൽകാൻ എൻഡിഎ യോഗത്തിൽ തീരുമാനമായി. മുൻപ് നിശ്ചയിച്ചിരുന്ന ഫോർമുല പ്രകാരം ടിഡിപിക്ക് രണ്ടും ബിജെപിക്കും ജനസേനയ്ക്കും ഓരോ സീറ്റ് വീതവുമായിരുന്നു നൽകേണ്ടിയിരുന്നത്.

രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പവൻ കല്യാൺ, സംസ്ഥാന ബിജെപി നേതാക്കൾ എന്നിവർ അമരാവതിയിൽ യോഗം ചേർന്നിരുന്നു. സഖ്യകക്ഷികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഈ മാസം തിരുപ്പതി, അമരാവതി, വിശാഖപട്ടണം എന്നിവിടങ്ങളിൽ മൂന്ന് പൊതുയോഗങ്ങൾ നടത്താനും എൻഡിഎ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.

National

2026ൽ പുതുച്ചേരിയിലും തമിഴ്നാട്ടിലും എൻഡിഎ അധികാരത്തിൽ വരും: കെ. അണ്ണാമലൈ

ചെന്നൈ: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിലും തമിഴ്‌നാട്ടിലും എൻ‌ഡി‌എ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് കെ .അണ്ണാമലൈ.

പുതുച്ചേരിയിൽ ഇതിനകം തന്നെ ഇരട്ട എഞ്ചിൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും പാർട്ടി അധികാരത്തിൽ വന്നതിനുശേഷം തമിഴ്‌നാട്ടിലും ഇത് ആവർത്തിക്കുമെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

"2026-ൽ പുതുച്ചേരിയിൽ വീണ്ടും ദേശീയ ജനാധിപത്യ സഖ്യ സർക്കാർ രൂപീകരിക്കും. തമിഴ്‌നാട്ടിലും എൻഡിഎ സർക്കാർ രൂപീകരിക്കും. ബിഹാറിൽ എൻഡിഎ വിജയിച്ചതിന് ശേഷം മുഖ്യമന്ത്രി സ്റ്റാലിൻ നെഞ്ചിടിപ്പോടെയാണ് സംസാരിക്കുന്നത്. ഞങ്ങൾ ഒരു ടീമായി തിരഞ്ഞെടുപ്പിനെ നേരിട്ടു. അതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. എന്നാൽ, കോൺഗ്രസ് അങ്ങനെയല്ല, സഖ്യത്തിനുള്ളിലെ മത്സരം മൂലമാണ് അവർ തോറ്റത്'- അണ്ണാമലൈ പറഞ്ഞു.

Latest News

Corehub Up