x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അണ്ണാമലൈ പുറത്തേക്കോ?; പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയില്ല


Published: March 30, 2026 08:56 AM IST | Updated: March 30, 2026 09:22 AM IST

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോയമ്പത്തൂർ വിമാനത്താവളത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ എത്താത്തത് ചർച്ചയാകുന്നു. 19 പേർക്കാണ് അനുമതി നൽകിയിരുന്നത്. മറ്റു 18 പേരും എത്തി. എന്നാൽ വിമാനത്താവളത്തിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിൽ അണ്ണാമലൈ ഉണ്ടായിരുന്നു.

കോയമ്പത്തൂരിൽ ബിജെപിക്കു കൂടുതൽ സീറ്റ് ലഭിക്കാത്തതും അനുയായികൾക്കു സീറ്റ് ഉറപ്പിക്കാൻ സാധിക്കാത്തതുമാണ് അമർഷത്തിനു കാരണമെന്നാണ് സൂചന. അണ്ണാമലൈ എല്ലാവരുടെയും പ്രിയപ്പെട്ട സഹോദരനാണ്. ആർക്കാണു പദവി നൽകേണ്ടതെന്നു പാർട്ടി നേതൃത്വത്തിനു നന്നായി അറിയാം.

വിജയസാധ്യതയുള്ള സ്ഥാനാർഥികൾക്കായിരിക്കും സീറ്റ് ലഭിക്കുകയെന്നും മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ പറഞ്ഞു. അതേസമയം ബിജെപി സ്ഥാനാർഥികൾക്കായി അണ്ണാമലൈ പ്രചാരണത്തിന് ഇറങ്ങുമോയെന്ന കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.

Tags : annamalai tamilnadu bjp

Recent News

Corehub Up