x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2027 ആദ്യപാദം: റിലയൻസ് വരുമാനം മൂന്നു ലക്ഷം കോടി കടന്നു

വെബ്ഡെസ്ക്
Published: July 19, 2026 11:08 PM IST | Updated: July 19, 2026 11:08 PM IST

റിലയൻസ് ഇൻഡസ്ട്രീസ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കന്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ നടപ്പു സാന്പത്തികവർഷത്തിൽ (2026-27) ഏപ്രിൽ-ജൂണ്‍ പാദത്തിലെ വരുമാനത്തിൽ ശക്തമായ വളർച്ച. എന്നാൽ ഈ പാദത്തിൽ സംയോജിത അറ്റാദായത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തി. ഓയിൽ ടു കെമിക്കൽ, റിലയൻസ് ജിയോ, റീട്ടെയിൽ ബിസിനസുകൾ വളർച്ച രേഖപ്പെടുത്തി.

റിലയൻസിന്‍റെ ഏകീകൃതവരുമാനം വാർഷികാടിസ്ഥാനത്തിൽ 24.5 ശതമാനം വർധിച്ച് 3,40,257 കോടിയിലെത്തി. ഒരു പാദത്തിലെ വരുമാനം മൂന്നു ലക്ഷം കോടി കടക്കുന്നത് ഇതാദ്യമായാണ്. മുൻവർഷം ഇതേ കാലയളവിൽ 2,73,252 കോടിയായിരുന്നു.

കന്പനിയുടെ പ്രവർത്തന ലാഭം മുൻവർഷത്തെ അപേക്ഷിച്ച് 10.1 ശതമാനം ഉയർന്ന് റിക്കാർഡ് നേട്ടമായ 54,067 കോടി രൂപയായി. നികുതിക്കുമുന്പുള്ള ലാഭം 8.5 ശതമാനം വർധിച്ച് 30,630 കോടി രൂപയായി. നികുതിക്കു ശേഷമുള്ള ലാഭം 6.1 ശതമാനം വർധിച്ച് എക്കാലത്തെയും ഉയർന്ന നിരക്കായ 23,196 കോടി രൂപയായും മാറി.

ജൂണ്‍ പാദത്തിൽ റിലയൻസിന്‍റെ സംയോജിയ അറ്റാദായം 22.4 ശതമാനം കുറഞ്ഞ് 20,946 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 26,944 കോടി രൂപയായിരുന്നു. എന്നാൽ, ഈ കുറവ് കന്പനിയുടെ മോശം പ്രകടനമല്ല കാണിക്കുന്നത്. ഏഷ്യൻ പെയിന്‍റ്സിലെ ഓഹരി വിറ്റതിലൂടെ ലഭിച്ച 8924 കോടി രൂപയുടെ അസാധാരണ നേട്ടം ഒഴിവാക്കി കണക്കാക്കിയാൽ ഈ പാദത്തിൽ കന്പനിയുടെ അറ്റാദായവും പ്രവർത്തന ലാഭവും വർധിച്ചിട്ടുണ്ട്.

റിലയൻസിന്‍റെ ഓയിൽ ടു കെമിക്കൽ വിഭാഗത്തിന്‍റെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധിച്ച് 2,01,803 കോടി രൂപയായി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ 54.1 ശതമാനത്തിന്‍റെ വാർഷിക വർധനയാണ് ഈ വളർച്ചയ്ക്കു കാരണമായത്.

റിലയൻസിന്‍റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്, 2027 സാന്പത്തിക വർഷത്തിലെ ജൂണ്‍ പാദത്തിൽ 7,764 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7,110 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ 9.2 ശതമാനം വളർച്ചയാണ് ഇതിലുണ്ടായിരിക്കുന്നത്. ഡിജിറ്റൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 20 ശതമാനം വർധിച്ചു.

റിലയൻസ് റീട്ടെയിൽ വെഞ്ചേ്വഴ്സ് ലിമിറ്റഡിന്‍റെ അറ്റാദായം ജൂണ്‍ പാദത്തിൽ 14.2 ശതമാനം ഇടിഞ്ഞ് 2806 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 3271 കോടി രൂപയായിരുന്നു.

കന്പനിയുടെ പുതിയ പദ്ധതികൾക്കായി ഈ മൂന്ന് മാസത്തിനിടെ 38,682 കോടി രൂപയാണ് റിലയൻസ് നിക്ഷേപിച്ചത്. ഇതിനായി പുറത്തുനിന്ന് കടമെടുക്കാതെ, ബിസിനസിൽ നിന്ന് ലഭിച്ച ലാഭപ്പണം തന്നെയാണ് കന്പനി പൂർണമായും വിനിയോഗിച്ചത്. കന്പനിയുടെ അറ്റകടം കഴിഞ്ഞ മാർച്ച് മാസത്തിലുണ്ടായിരുന്ന 1,24,717 കോടി രൂപയിൽ നിന്നും ജൂണ്‍ 30 ആയപ്പോഴേക്കും 1,22,914 കോടി രൂപയായി കുറയ്ക്കാനും റിലയൻസിന് സാധിച്ചു.

Tags : Reliance revenue Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up