x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലക്കം മറിഞ്ഞ് മുരളീധരൻ; ആശുപത്രികളിൽ ആഹാരം നൽകുന്നതിൽ എതിർപ്പില്ല  

വെബ് ഡെസ്ക്
Published: July 19, 2026 08:17 PM IST | Updated: July 19, 2026 08:18 PM IST

കെ. മുരളീധരൻ

തിരുവനന്തപുരം: പൊതിച്ചോർ വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും മുരളീധരൻ പറഞ്ഞു.

വാർത്താക്കുറിപ്പിലൂടെയാണ് വിവാദത്തിൽ മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്. ആലപ്പുഴയിൽ സ്ഥലം ‌കൈയേറി സംഘടനകൾ ഭക്ഷണം കൊടുക്കുന്നു എന്നാണ് മന്ത്രിയുടെ വാർത്താക്കുറിപ്പില്‍ പറയുന്നത്.

ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും വാർത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് തിരുത്തൽ. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടതാണെന്നും അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് പറഞ്ഞതെന്നും മുരളീധരൻ വ്യക്തമാക്കി.

ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്‍റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയേറിയതിലാണ് എതിർപ്പ്. ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയു‌ടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിതെന്നും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.

 

 

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines KMuraleedharan

Recent News

Corehub Up