x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരിത്രം ആവർത്തിച്ചില്ല; അർജന്‍റീനിയൻ സാമ്രാജ്യം വീണു

സ്പോർട്സ് ഡെസ്ക്
Published: July 20, 2026 07:37 AM IST | Updated: July 20, 2026 07:53 AM IST

ഫൈനൽ പരാജയത്തിനുശേഷം മെസിയും സഹതാരങ്ങളും

ന്യൂയോർക്ക്: 1938-ൽ ഇറ്റലിയും 1962-ൽ ബ്രസീലും കുറിച്ച തുടർച്ചയായ രണ്ട് ലോകകപ്പ് കിരീടങ്ങളെന്ന അപൂർവ നേട്ടത്തിലേക്ക് ബൂട്ടു കെട്ടിയ അർജന്‍റീനയ്ക്ക് ന്യൂയോർക്കിൽ ലഭിച്ചത് കണ്ണീരിന്‍റെ കപ്പ് മാത്രം. തങ്ങളുടെ വിജയചരിത്രം ആവർത്തിക്കാനിറങ്ങിയ മെസിയുടെ പട സ്പാനിഷ് ആക്രമണത്തിന് മുന്നിൽ തകരുകയായിരുന്നു.

ഈ പതനത്തിന്‍റെ ആഴത്തിലും ലയണൽ മെസി എന്ന ഇതിഹാസം കാഴ്ചവെച്ച പോരാട്ടവീര്യം ഫുട്ബോൾ ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തി. മത്സരത്തിന്‍റെ തുടക്കം മുതൽ അർജന്‍റീനിയൻ താരങ്ങളെ പൂട്ടിയിടാനാണ് സ്പെയിൻ ശ്രമിച്ചത്. ടീമിന്‍റെ കുന്തമുനയായ ലയണൽ മെസിക്ക് മൈതാനത്ത് അനങ്ങാൻ കഴിയുന്നില്ലെന്ന് മനസിലായതോടെ കോച്ച് ലയണൽ സ്കലോണി തന്ത്രങ്ങൾ മാറ്റിപ്പരീക്ഷിച്ചുകൊണ്ടേയിരുന്നു.

ഇതിനിടെ എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ച് പത്തു പേരായി ചുരുങ്ങിയത് അർജന്‍റീനയ്ക്ക് വലിയ തിരിച്ചടിയായി. തോൽവിയുടെ അരികിൽ നിൽക്കുമ്പോഴും പത്തുപേരുമായി പോരടിച്ച് അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവെച്ച തീപാറുന്ന പോരാട്ടവീര്യവും ടീമിനെ തുണച്ചില്ല.

മറുവശത്ത് അർജന്‍റീനയ്‌ക്കെതിരെ സമ്പൂർണ ആധിപത്യമാണ് സ്പെയിൻ പുലർത്തിയത്. നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ട സ്പെയിൻ മത്സരത്തിന്‍റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ആ വിജയഗോൾ കണ്ടെത്തി. 2010-ൽ ആന്ദ്രെസ് ഇനിയിസ്റ്റയുടെ ഗോളിൽ നെതർലാൻഡ്സിനെ തകർത്ത് കിരീടമണിഞ്ഞതിന് ശേഷം സ്പെയിന്‍റെ രണ്ടാം ലോകകപ്പ് വിജയമാണിത്.

മത്സരത്തിൽ തോറ്റെങ്കിലും കരിയറിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് കണക്കുകളുമായാണ് മെസി ഇത്തവണ ഫൈനൽ കളിക്കാനിറങ്ങിയത്. ബ്രസീൽ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിക്കുന്ന ക്യാപ്റ്റനെന്ന അപൂർവ നേട്ടവും മെസി സ്വന്തമാക്കി. ഇത്തവണ എട്ടു ഗോളുകളും നാലു അസിസ്റ്റുകളുമായി ടീമിന്‍റെ നിർണായക മത്സരങ്ങളിലെല്ലാം അവിശ്വസനീയമായ പ്രകടനമാണ് ഈ 39-കാരൻ കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിനെതിരെ അദ്ദേഹം കാഴ്ചവെച്ച മാസ്മരിക പ്രകടനം മാത്രം മതിയാവും ഈ പ്രായത്തിലും മെസിയുടെ പ്രതിഭ എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ. എൻസോയുടെ ചുവപ്പുകാർഡും 106-ാം മിനിറ്റിലെ ഫെറാൻ ടോറസിന്‍റെ ഗോളും അർജന്‍റീനയുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയെങ്കിലും തോൽവിയിലും തലയുയർത്തിപ്പിടിച്ചാണ് മെസിയും സംഘവും മൈതാനം വിട്ടത്.

Tags : FIFAWorldCup Football WorldCup2026 messi

Recent News

Corehub Up