x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീരുമേട്ടിലെ കാറ്റിനു പിഡിഎസിന്‍റെ സുഗന്ധം

വെബ് ഡെസ്ക്
Published: July 20, 2026 04:19 AM IST | Updated: July 20, 2026 04:19 AM IST

പ്രതീകാത്മക ചിത്രം

പീരുമേട് :പീരുമേട്ടിലെ കാറ്റിനു പിഡിഎസ് എന്ന ചുരുക്കപ്പേരിൽ ലോകമെങ്ങും അറിയപ്പെടുന്ന പീരുമേട് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ സുഗന്ധമാണ്. സാധാരണക്കാരായ കർഷകരുടെയും പീരുമേടിനു ചുറ്റുമുള്ള പ്രദേശങ്ങളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും വികസനം ലക്ഷ്യമാക്കി 1980ൽ കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട പീരുമേട് സെന്‍റ് മേരീസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന ഫാ. മാത്യു അറയ്ക്കൽ ( മാർ മാത്യു അറയ്ക്കൽ) തുടങ്ങിവച്ച പ്രസ്ഥാനം ലോകം അറിയപ്പെടുന്ന ബഹുമുഖ കാർഷിക സംസ്കാരമായി മാറിയിരിക്കുകയാണ്.

സന്നദ്ധ സംഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുതന്നെ നൂതനവും തനതുമായ പ്രവർത്തനങ്ങൾകൊണ്ട് ചെറുകിട, നാമമാത്ര കർഷകരുടെയും ആദിവാസി വിഭാഗങ്ങളുടെയും സ്ത്രീകളുടെയും സുസ്ഥിരവികസനം സാധ്യമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുവാൻ 46 വർഷങ്ങൾക്കിപ്പുറവും പിഡിഎസിന് സാധിക്കുന്നു.

ഇടുക്കി ജില്ലയിലെയും സമീപ ജില്ലകളിലെയും ചെറുകിട, നാമമാത്ര കർഷകർക്കുള്ള വിവിധ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പിഡിഎസിന്‍റെ ജൈത്ര യാത്ര. 1990ന്‍റെ ആരംഭത്തിൽതന്നെ ജൈവ കൃഷി പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിച്ച് കർഷകരുടെ ഉപജീവനത്തിനുള്ള വിപ്ലവകരമായ ഇടപെടലുകളാണ് പിഡിഎസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഓർഗാനിക് സ്പൈസസ്

കേരളത്തിൽ ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിൽ മണ്ണിനും പ്രകൃതിക്കും ഇണങ്ങിയ കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി 1990 മുതൽ പിഡിഎസ് ജൈവകൃഷി നടപ്പിലാക്കി വരികയാണ്. നിലവിൽ ജൈവ സർട്ടിഫിക്കേഷനുള്ള 1550 കർഷകരിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കർഷകർക്ക് ജൈവകൃഷിക്ക് ആവശ്യമായ പരിശീലനം, വിത്ത്, വളം, ജൈവ കീടനാശിനി എന്നിവ ലക്ഷ്യമാക്കുന്നുണ്ട്. പൂർണമായും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന കുരുമുളക്, ജാതി, ഗ്രാമ്പൂ, മഞ്ഞൾ, ഇഞ്ചി, ഏലക്കായ മുതലായ ഉത്പന്നങ്ങൾ കർഷകരിൽനിന്ന് വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ശേഖരിച്ച് കുട്ടിക്കാനത്തിനു സമീപമുള്ള വളഞ്ഞങ്ങാനത്ത് സ്ഥിതിചെയ്യുന്ന അത്യാധുനിക ഫാക്‌ടറിയിൽ സംസ്കരിച്ച് വിപണനം നടത്തുകയാണ്.

‘True Bio’ എന്ന ബ്രാൻഡിൽ ഉത്പാദിപ്പിക്കുന്ന ജൈവഉത്പന്നങ്ങൾ ഇരുപതിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കുട്ടിക്കാനത്തുള്ള സഹ്യാദ്രി എക്കോ ഷോപ്പിലും കേരളത്തിലെ വിവിധ സൂപ്പർമാർക്കറ്റുകളിലും ആമസോണിലും ഈ ഉത്പന്നങ്ങൾ ലഭ്യമാണ്.

പിഡിഎസ് ഓർഗാനിക് ടീ

ഇടുക്കി ജില്ലയിലെ ചെറുകിട, നാമമാത്ര തേയില കർഷകരിലൂടെ ജൈവകൃഷി നടപ്പിലാക്കി അവർ ഉത്പാദിപ്പിക്കുന്ന ജൈവ തേയില പിഡിഎസിന്‍റെ നേതൃത്വത്തിൽ കുട്ടിക്കാനത്തെ ജൈവ തേയില ഫാക്‌ടറിയിൽ സംസ്കരിച്ച് ‘True Bio’ എന്ന ബ്രാൻഡിൽ വിപണനം നടത്തുകയാണ്. ‘CTC ഗ്രീൻ ടീ’, ലീഫ്, ഡസ്റ്റ് തുടങ്ങി വിവിധതരത്തിലുള്ള ജൈവ തേയില പൊടികൾ പ്രാദേശിക വിപണിയിലും ലഭ്യമാക്കുന്നുണ്ട്.

സഹ്യാദ്രി ആയുർവേദം

ആദിവാസി വിഭാഗങ്ങളിൽനിന്നും പ്രദേശവാസികളിൽനിന്നും ശേഖരിക്കുന്ന ഔഷധസസ്യങ്ങളും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ച് ഗുണനിലവാരമുള്ള ആയുർവേദ മരുന്നുകളും ചികിത്സാ സേവനങ്ങളും സഹ്യാദ്രി എന്ന ബ്രാൻഡിൽ നൽകിവരുന്നു. കുട്ടിക്കാനത്തിനടുത്ത് പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജിഎംപി സർട്ടിഫിക്കേഷനുള്ള ആയുർവേദ ഫാക്‌ടറിയിൽ 250ൽപരം മരുന്നുകൾ ഉത്പാദിപ്പിച്ച് വിപണനം നടത്തിവരുന്നു.

പരിചയസമ്പന്നരായ ആയുർവേദ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ ഐപി, ഒപി ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുന്നു. ഏറെ പ്രചാരം നേടിയിട്ടുള്ള ആയുർവേദ സുഖചികിത്സാരീതികളും സ്പാ, പഞ്ചകർമ ചികിത്സാ സേവനങ്ങളും സഹ്യാദ്രിയിൽ ലഭ്യമാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മേൽനോട്ടത്തിലുള്ള കുട്ടിക്കാനം മരിയൻ കോളജുമായി ( ഓട്ടോണമസ്) സഹകരിച്ച് സ്പാ, പഞ്ചകർമ ചികിത്സയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ഡിപ്ലോമ കോഴ്സുകളും സഹ്യാദ്രി നടത്തുന്നുണ്ട്.

പിഡിഎസ് നാച്വറൽ പ്രോഡക്‌ട്സ്

വിഷമയം അല്ലാത്തതും മായം കലർന്നിട്ടില്ലാത്തതുമായ ശുദ്ധമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പിഡിഎസ് നാച്വറൽ പ്രോഡക്‌ട്സ് ആരംഭിച്ചിരിക്കുന്നത്. പന്ത്രണ്ടിൽപരം കറിപ്പൊടികൾ, മില്ലറ്റ് ഉത്പന്നങ്ങൾ, പ്രാദേശികമായി ലഭ്യമായ സുഗന്ധവ്യഞ്ജനങ്ങളും മറ്റു ഉത്പന്നങ്ങളും ചേർത്തുള്ള ഉത്പന്നങ്ങൾ മുതലായവ ‘Biorigin’ എന്ന ബ്രാൻഡിൽ പ്രാദേശിക വിപണിയിൽ ലഭ്യമാണ്.

കേരളത്തിനകത്തും പുറത്തുംനിന്ന് കർഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ഉത്പന്നങ്ങളും ചേർത്താണ് ഇവ ഉത്പാദിപ്പിക്കുന്നത്.കുട്ടിക്കാനത്തിനടുത്ത് തട്ടാത്തിക്കാനത്ത് ഉത്പാദിപ്പിക്കുന്ന Biorigin ഉത്പന്നങ്ങൾ ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമകളിലും ലഭ്യമാണ്. കേരള ഹോർട്ടികൾച്ചർ മിഷനുമായി സഹകരിച്ച് ആധുനിക രീതിയിലുള്ള ഫാക്‌ടറിയുടെ നിർമാണം കുട്ടക്കാനത്തിനടുത്ത് വളഞ്ഞങ്ങാനത്ത് പുരോഗമിക്കുന്നു.

കൂൺ വിത്ത് ഉത്പാദനം

വളരെയേറെ വിപണന സാധ്യതയുള്ള കൂൺ കൃഷിക്ക് ആവശ്യമായ കൂൺ വിത്ത് (സ്പോൺ) പിഡിഎസിന്‍റെ നേതൃത്വത്തിൽ തട്ടാത്തിക്കാനത്തിനടുത്ത് പ്രവർത്തിക്കുന്ന മഷ്റൂം ഉത്പാദന കേന്ദ്രത്തിൽ ലഭ്യമാണ്. ഒപ്പംതന്നെ സ്വന്തമായി കൂൺ കൃഷി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി പരിശീലനവും മറ്റു സാങ്കേതിക സഹായങ്ങളും കേന്ദ്രത്തിൽ ലഭ്യമാണ്.

ടിഷ്യു കൾച്ചർ കാർഷിക നഴ്സറി

പിഡിഎസിന്‍റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിനോട് ചേർന്ന് ടിഷ്യു കൾച്ചർ ലാബ് പ്രവർത്തിക്കുന്നു. ഇവിടെ അത്യുത്പാദനശേഷിയുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ വിവിധയിനം ഏത്തവാഴ തൈകൾ, ഞാലിപ്പൂവൻ, ചെങ്കദളി,അലങ്കാര ചെടികൾ, കുരുമുളക് എന്നിവ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്തുവരുന്നു.

കുട്ടിക്കാനത്തിനടുത്തുള്ള തട്ടാത്തിക്കാനത്ത് പ്രവർത്തിക്കുന്ന കാർഷിക നഴ്സറിയിൽ തൈകൾ ലഭ്യമാണ്. കൂടാതെ വിവിധയിനം ഫലവൃക്ഷത്തൈകൾ, കാപ്പി, കുരുമുളക്, അലങ്കാര ചെടികൾ മുതലായവയും നഴ്സറിയിൽ ലഭ്യമാണ്.

Tags : PeermadeDevelopmentSociety Idukki BreakingNews

Recent News

Corehub Up