Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approves

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടനാ ഭേദഗതിക്കുള്ള “നാരീശക്തി വന്ദൻ അധീനിയം’ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിന് മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി വരുത്തുന്ന മറ്റൊരു ബില്ലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തിന്‍റെ തുടർച്ചയിൽ ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിക്കും.

2011ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വനിതാ സംവരണം നടപ്പാക്കുക. ബില്ലുകൾ പാർലമെന്‍റ് പാസാക്കിയാൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽനിന്ന് 816 ആകും. വർധിക്കുന്ന 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2029ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ വനിതാ സംവരണം പ്രാബല്യത്തിൽ വരും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സർക്കാർ നിലപാട് അറിയിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ പാർട്ടികൾ ബില്ലിന്‍റെ കരടുരൂപം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ചകളിൽനിന്ന് വിട്ടുനിന്നു.

ബില്ലിനെ പിന്തുണയ്ക്കണമെന്ന് എംപിമാരോട് മോദി

ന്യൂഡൽഹി: വനിതാ സംവരണം സംബന്ധിച്ച ബില്ലിനെ എല്ലാ എംപിമാരും പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വനിതാ സംവരണ നിയമ ഭേദഗതി കോടിക്കണക്കിന് ഇന്ത്യൻ സ്ത്രീകളുടെ അഭിലാഷത്തിന്‍റെ പ്രതിഫലനമാണെന്നും മോദി തന്‍റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ പറഞ്ഞു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും വനിതാ സംവരണത്തോടെ നടപ്പാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Business

കൊട്ടക് മഹീന്ദ്ര ബാങ്കിൽ ഇലക്‌ട്രോണിക് ഒപ്പിന് അനുമതി

കൊച്ചി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) രജിസ്‌ട്രേഷനും അക്കൗണ്ട് തുറക്കലും ഇലക്ട്രോണിക് ഒപ്പുകള്‍ വഴി നടത്തുന്നതിനുള്ള സൗകര്യം ആരംഭിച്ച ഇന്ത്യയിലെ ആദ്യ കസ്റ്റോഡിയനായി കൊട്ടക് മഹീന്ദ്ര ബാങ്ക്.

ഡിജിറ്റല്‍ ഒപ്പുകള്‍ ഉപയോഗിച്ച് ബാങ്ക് ഇതിനകം രണ്ട് എഫ്പിഐ ലൈസന്‍സുകള്‍ അനുവദിച്ചതായി അറിയിച്ചു.

സെബിയുടെ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയോടു പൊരുത്തപ്പെടുന്നതാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു.

 

Kerala

സാന്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്ററിന് നാലു കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രയ്ക്ക് അടക്കം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന് നാലു കോടി രൂപ കൂടി അനുവദിച്ചു സർക്കാർ. സാധാരണ ഗതിയിൽ ഉപയോഗത്തിനുശേഷം മാത്രം വാടകത്തുക നൽകുന്ന രീതിക്ക് വിപരീതമായി വരാനിരിക്കുന്ന മൂന്നു മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ്.

ട്രഷറി നിയന്ത്രണത്തിലും ഇളവുവരുത്തിയാണ് മുൻകൂറായി കോടികൾ വാടകയായി നൽകുന്നത്. അധിക ഫണ്ടായി ഈ മാസം 20നാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഇതോടെ വിമാന കന്പനിയായ ചിപ്സണ്‍ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് നാലു കോടി രൂപ ഉടൻ ലഭ്യമാകും.

2025 ഒക്ടോബർ 20 മുതൽ 2026 മാർച്ച് 19 വരെയുള്ള അഞ്ച് മാസത്തെ വാടകയാണ് ഇപ്പോൾ അനുവദിച്ചത്. ഇതിൽ ഡിസംബർ 20 മുതൽ മാർച്ച് 19 വരെയുള്ള മൂന്ന് മാസത്തെ വാടക മുൻകൂറായാണ് നൽകുന്നത്. ബാക്കി രണ്ട് മാസത്തെ കുടിശികയും ഇതിനൊപ്പം തീർക്കും. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.

മാസതോറും 25 മണിക്കൂറാണ് പറക്കാവുന്ന സമയം. 25 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നൽകണമെന്നാണ് കരാർ വ്യവസ്ഥ.

Latest News

Corehub Up