Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assaulted

'നാലരയ്ക്ക് എന്തിനാ പുറത്തിറങ്ങിയത്, ഈ വസ്ത്രമാണോ ധരിച്ചത് എന്ന് പെൺകുട്ടികളോട് പോലീസ് ചോദിച്ചു'

കൊച്ചി: അശ്ലീല പരാമര്‍ശം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എട്ടംഗ സംഘത്തിന്‍റെ അക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് നേരെ പോലീസിന്‍റെ ഭാഗത്തു നിന്നു മോശം പെരുമാറ്റമെന്ന് സുഹൃത്തുക്കള്‍. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചെന്നും എന്തിനാണ് ആ സമയത്ത് പുറത്തു പോയത് എന്ന് ചോദിച്ചുവെന്നുമാണ് പെണ്‍കുട്ടികളുടെ സുഹൃത്തുക്കള്‍ പറയുന്നത്.

ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് എത്തിയപ്പോള്‍ എന്‍ക്വയറിക്കായി വന്ന പോലീസ് ഉദ്യോഗസ്ഥനാണ് മോശമായി സംസാരിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ എന്‍ക്വയറിക്കായി വന്നു. സംഭവം നടന്നത് നാലരയ്ക്കാണ്. 'നിങ്ങള്‍ എന്തിനാണ് നാലരയ്ക്ക് അങ്ങോട്ട് പോയത്, നിങ്ങള്‍ ഈ ഡ്രസ് ആണോ ഇട്ടത്' എന്നൊക്കെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചത്.

ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിയോട് ചോദിച്ചതാണ്. ഈ ഡ്രസ് ആണോ ഇട്ടത്, നാലരയ്ക്ക് എന്തിന് അങ്ങോട്ട് പോയി എന്ന് ചോദിച്ചത് ഗുരുതരമായ വീഴ്ചയാണ്. നടന്ന പ്രശ്‌നങ്ങളെ കുറിച്ചായിരുന്നില്ല, കുട്ടി ഇട്ട ഡ്രസ്, എന്തിന് ആ ഭാഗത്തേക്ക് പോയി എന്നതായിരുന്നു പോലീസുകാരുടെ കണ്‍സേണ്‍ എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന പെണ്‍കുട്ടികളാണ് പുലര്‍ച്ചെ റൂമിലേക്ക് മടങ്ങുന്നതിനിടെ അക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് പുതിയറോഡ് ചക്കാലപ്പാടം റോഡിലൂടെ റൂമിലേക്ക് പോകുന്നതിനിടെയാണ് എട്ടോളം വരുന്ന സംഘം ലൈംഗികച്ചുവയോടെ പെണ്‍കുട്ടികളോട് സംസാരിച്ചത്. രണ്ടു യുവതികളും ആറു പുരുഷന്‍മാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

കമന്‍റടിച്ച് തടഞ്ഞു നിര്‍ത്തി സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് വീഡിയോ എടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ കൈ പിടിച്ച് തിരിച്ച് ഫോണ്‍ പിടിച്ചു വാങ്ങി രണ്ടു മൂന്ന് തവണ നിലത്തെറിഞ്ഞ് പൊട്ടിച്ചു. മുടി പിടിച്ച് റോഡിലേക്ക് തള്ളിയിട്ട് അടിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. കഴുത്തിന് താഴെയായി നെഞ്ചിനു മേലെ ആക്രമിച്ചതിന്‍റെ പാടുകളുണ്ട്.

അക്രമം നടക്കുന്ന സമയത്ത് മറ്റു പെണ്‍കുട്ടികള്‍ അവിടെയിരുന്ന് ചിരിക്കുകയും അക്രമത്തിന് ചുക്കാന്‍ പിടിക്കുകയുമാണ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അവര്‍ ആകെ പാനിക് ആണ്. ഫിസിക്കലിയും ബുദ്ധിമുട്ടുണ്ട്. കാലിന്‍റെയും നെഞ്ചിനെയും ഭാഗത്ത് നല്ല വേദനയുണ്ട്. ഒരുപാട് തവണ നിലത്തിട്ട് ചവിട്ടുകയാണ് ചെയ്തത്. രണ്ടു പേര്‍ക്കും ഓടാന്‍ പോലും പറ്റാത്ത സാഹചര്യം ആയിപ്പോയെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

National

ആസാമിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ക്രൂരമർദനം, ബിജെപി പ്രവർത്തകരെന്ന് ആരോപണം

ഗോഹട്ടി: ആസാമിൽ കോൺഗ്രസ് സ്ഥാനാർഥിയെ ക്രൂരമായി ആക്രമിച്ച് ഒരുസംഘമാളുകൾ. സോണിത്പൂരിലെ നടുവാർ നിയോജകമണ്ഡലത്തിലാണ് സംഭവം.

ഓൾ അസം ഗൂർഖ സ്റ്റുഡന്‍റ്സ് യൂണിയൻ മുൻ പ്രസിഡന്‍റായ സുനിൽ ഛേത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി, റോഡുകൾ ഉപരോധിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച കോൺഗ്രസ് നേതൃത്വം, ആക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തിൽ ആസം കോൺഗ്രസ് പ്രസിഡന്‍റ് ഗൗരവ് ഗൊഗോയ് പ്രതിഷേധം അറിയിച്ചു. പാർട്ടി സ്ഥാനാർഥികൾക്ക് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ചു.

Kerala

കളിക്കുന്നതിനിടെ തര്‍ക്കം; സഹപാഠികള്‍ 16കാരനെ മര്‍ദിച്ചതായി പരാതി

പത്തനംതിട്ട: കളിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പോലീസില്‍ പരാതി നല്‍കി. മർദനത്തിൽ 16കാരന്‍റെ മൂക്കിന് പൊട്ടലും കണ്ണിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

District News

ദളിത് യുവാവിന് മർദനം: കളക്ടർക്കും പോലീസ് മേധാവിക്കും പരാതി നൽകും

മഞ്ചേരി: ദളിത് യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദിച്ച് അവശനാക്കിയ സംഭവത്തിൽ ആരോപണ വിധേയരായവർക്കെതിരെ മഞ്ചേരി പോലീസ് കേസെടുക്കാത്തതിൽ മാതാവിന്‍റെ പ്രതിഷേധം. ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും പരാതി നൽകുമെന്നും വനിത കമ്മീഷനെ സമീപിക്കുമെന്നും പരിക്കേറ്റ വിനേഷിന്‍റെ മാതാവ് ലക്ഷ്മി പറഞ്ഞു.


അയൽവാസികളായ 10 അംഗ സംഘം രാത്രിയിൽ വീട്ടിൽ നിന്ന് വിനേഷിനെ ഇറക്കികൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമത്തിൽ വിനേഷിന്‍റെ കാൽ എല്ല് തകർന്നിരുന്നു. ഞായറാഴ്ച രാത്രി തന്നെ വിനേഷിനെ മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Latest News

Corehub Up