Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bathing

കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ.വി ഹൗസിലെ എ.വി. അജ്മലാണ് (21) മരിച്ചത്.

തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ടിലെ തൊഴിലാളികളാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്‌. തുടന്ന് കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നിർദ്ദേശപ്രകാരം തൊഴിലാളികൾ തന്നെ മൃതദഹേം കരക്കെത്തിക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് അജ്മൽ ഒഴുക്കിൽപ്പെട്ടത്. ഫിഷറീസിന്റെയും തീരദേശ പൊലിസിന്‍റെയും രക്ഷാബോട്ടുകൾ ഉടൻ തിരച്ചിലിനിറങ്ങിയിരുന്നു. മൂന്ന് ദിവസം തെരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Kerala

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

പറവൂര്‍: പെരുവാരം ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഏലൂര്‍ നോര്‍ത്ത് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിന് സമീപം തടത്തിപ്പറമ്പില്‍ ലൈജു -രമ്യ ദമ്പതികളുടെ മകന്‍ ആദര്‍ശാ(15)ണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പെരുവാരം ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലുള്ള കുളത്തിലായിരുന്നു അപകടം.

പാനായിക്കുളം ലിറ്റില്‍ഫ്ലവര്‍ ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദര്‍ശ്, ട്യൂഷന്‍ പഠിക്കുന്ന സ്ഥാപനം പെരുവാരം ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊത്ത് തിരിച്ചു പോകുമ്പോഴാണ് കുളിക്കാനിറങ്ങിയത്. കൂടെയുളളവരില്‍ ചിലര്‍ കുളത്തിലിറങ്ങി നീന്തിയ ശേഷം കരയ്ക്ക് കയറി. ഇതിനിടെ വെള്ളത്തില്‍ താണുപോയ ആദര്‍ശിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോകുകയായിരുന്നു.

കുട്ടികള്‍ കരയുന്നത് കേട്ട് നാട്ടുകാരും വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് അഗ്‌നിരക്ഷാസേനാ വിഭാഗം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പറവൂര്‍ താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍, നഗരസഭാ അധ്യക്ഷന്‍ രമേഷ് ഡി. കുറുപ്പ് എന്നിവര്‍ ആശുപത്രിയിലെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് സംസ്‌കാരം നടത്തും. സഹോദരി: അതുല്യ.

Kerala

കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

ചെങ്ങന്നൂർ: കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെങ്ങന്നൂർ മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.

ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടിൽ പ്രകാശിന്‍റെ മകനുമായ ജോയേൽ ആന്‍റണി (21) യെയാണ് കാണാതായത്.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. മൂന്ന് സഹപാഠികൾക്കൊപ്പം പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജോയേൽ. കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് എത്തി ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചു. രാത്രി വൈകും വരെ പ്രദേശത്ത് ഊർജിതമായ തെരച്ചിൽ നടത്തിയെങ്കിലും ജോയേലിനെ കണ്ടെത്താനായില്ല.

അപകടവിവരമറിഞ്ഞ് ജോയേലിന്‍റെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായ വിദ്യാർഥിക്കായുള്ള തെരച്ചിൽ തുടരുന്നു.

District News

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

പേരാമ്പ്ര: കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പാലേരി കൂനിയോട് പുഴയില്‍ ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം. തിരുവള്ളൂര്‍ സ്വദേശിയായ പാലോളിപ്പറമ്പ് സിദ്ധാര്‍ഥ് (15) ആണ് മരിച്ചത്.

കൂനിയോട് ബന്ധു വീട്ടില്‍ അമ്മമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ കുട്ടി അലക്കാന്‍ പോയ അമ്മയോടൊപ്പം താന്തോന്നി കടവില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മേല്‍ നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

തിരുവള്ളൂര്‍ ശാന്തി നികേതന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതി ഫലം കാത്തിക്കുകയാണ് സിദ്ധാർഥ്. പാലോളിപ്പറമ്പ് ബാലന്‍റെയും ഷിജിയുടെയും മകനാണ്. സഹോദരി: ഷിബിന.

District News

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

നാദാപുരം: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഊരത്ത് പന്നിവയല്‍ വള്ളിയുള്ള തറേമ്മല്‍ കുറ്റിക്കാട്ടില്‍ ശ്രീജിത്തിന്‍റെ മകനും വേളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിയുമായ ഷാഹുല്‍ രാജ് ( കിച്ചു-18) ആണ് മരിച്ചത്.

വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞതിനുശേഷം ആറുപേരടങ്ങുന്ന സംഘം പശുക്കടവ് പൃക്കന്‍തോട് കെഎസ്ഇബി ഡാം സൈറ്റിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണസേന പ്രവര്‍ത്തകരും രക്ഷാപ്രവർത്തനം നടത്തി ഷാഹുല്‍ രാജിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി അമ്മ: വിജി. സഹോദരന്‍: അമ്പാടി.

Kerala

കൊണ്ടോട്ടിയിൽ കുളിക്കുന്നതിനിടയിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവ് മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനടയിൽ ടാങ്ക് തകർന്ന് യുവാവ് മരിച്ചു.
കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടമുണ്ടായത്. ഓടിട്ട വീടായതിനാൽ കമ്പികള്‍ കൊണ്ടുള്ള സ്റ്റാന്‍റിന് മുകളിലാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. പുറത്തുള്ള ഈ വാട്ടര്‍ ടാങ്കിന്‍റെ അടിയിൽ ടാപ്പ് തുറന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സ്റ്റാന്‍റിന്‍റെ കമ്പി ദ്രവിച്ച് പോയതിനെതുടര്‍ന്നാണ് ടാങ്ക് മറിഞ്ഞ് വീണത്. യുവാവിന്‍റെ ദേഹത്തേക്കാണ് മറിഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Kerala

കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം: അമ്മ അറസ്റ്റിൽ

തളിപ്പറമ്പ്: കുളിപ്പിക്കുന്നതിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം. കുഞ്ഞിന്‍റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കുറുമാത്തൂർ സ്വദേശിനി മുബഷിറയാണ് അറസ്റ്റിലായത്.

തിങ്കളാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുട്ടി അബദ്ധത്തിൽ അമ്മയുടെ കൈയിൽനിന്നു കിണറ്റിലേക്കു വഴുതി വീണെന്നായിരുന്നു ഇവർ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. കുറുമാത്തൂർ ഡയറി ജുമാമസ്‌ജിദിനു സമീപത്തെ മൂലക്കൽ പുതിയപുരയിൽ മുബഷിറ- കുടക് കുശാൽ നഗറിലെ ബിസിനസുകാരൻ ജാബിർ ദമ്പതികളുടെ മകൻ ആമിസ് അലനാണ് മരിച്ചത്.

അമ്മയുടെ കരച്ചിൽകേട്ട് വീടിനു സമീപത്തുണ്ടായിരുന്ന നാജ് അബ്ദുറഹിമാൻ, ഷംസാദ്, നാസർ എന്നിവർ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുക്കുകയായിരിന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Latest News

Corehub Up