Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Battle

Kollam

പരിസ്ഥിതിലോല മേഖല: സമരത്തിനൊരുങ്ങി പ്രദേശവാസികള്‍

കുളത്തൂപ്പുഴ : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനത്തില്‍ നിന്ന് ജനവാസ മേഖലയായ കുളത്തൂപ്പുഴ വില്ലേജ്, തിങ്കള്‍ക്കരിക്കം വില്ലേജ് എന്നിവ ഉള്‍പ്പെടുത്തിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങുന്നു.

കര്‍ഷകരുടെ കൂട്ടായ്മയായ കേരള സംസ്ഥാന കര്‍ഷക സംഘടനയുടെ നേതൃത്വത്തിലാണ് (കെഎസ്‌കെഎസ്) സമരം ആരംഭിക്കുന്നത്. തങ്ങളുടെ കൃഷി ഭൂമി സംരക്ഷിക്കുവാന്‍ ഏത് സമരവും സ്വീകരിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കുളത്തൂപ്പുഴ വില്ലേജില്‍ ഉള്‍പ്പെട്ട വനത്തില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച കല്ലാര്‍ എസ്റ്റേറ്റിന്‍റെ കുറെ ഭാഗങ്ങള്‍ ഒഴിവാക്കിയും കുളത്തൂപ്പുഴയിലെ രണ്ട് വില്ലേജില്‍പ്പെട്ട വാര്‍ഡുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുത്തിയുമാണ് കരട് വിജ്ഞാപനം ഇറക്കിയത്.

1961 -ല്‍ നിര്‍മാണം തുടങ്ങി 1986 മെയ് 26 ന് കമ്മീഷന്‍ ചെയ്ത തെന്മല അണക്കെട്ട് നിലവില്‍ വന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന നിരവധി കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് അന്ന് വനമായിരുന്ന മേഖലയിലായിരുന്നു. സാംനഗര്‍ അമ്പതേക്കര്‍ മേഖലകളില്‍ ആയിരുന്നു ശ്രീലങ്കന്‍ അഭയാര്‍ഥികളെ താമസിപ്പിച്ചത്. മനുഷ്യരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ടായിരുന്നു പ്രദേശത്തെ ജനവാസ മേഖലയാക്കി മാറ്റിയെടുത്തത്. ഈ പ്രദേശങ്ങളാണ് കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 50 വര്‍ഷത്തെ പ്രദേശത്തെ ഭൂമിശാസ്ത്രം പരിശോധിച്ചാല്‍ കുളത്തൂപ്പുഴ വില്ലേജിനെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടികള്‍ക്ക് ഒരു കാരണവും കാണാന്‍ കഴിയില്ലെന്ന് കര്‍ഷക സംഘടന പറയുന്നു. മഹാപ്രളയത്തിലും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയങ്ങളിലും ഈ പറയുന്ന വില്ലേജുകളില്‍ ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ കാരണം ആള്‍നാശമോ മറ്റു നാശങ്ങളോ ഉണ്ടായിട്ടില്ല. കല്ലടയാറിന്‍റെ ജലനിരപ്പ് ഉയരുമ്പോള്‍ നദിക്കരയില്‍ താമസിക്കുന്നവരെ രണ്ടോ മൂന്നോ ദിവസത്തേക്ക് ക്യാമ്പിലേക്ക് മാറ്റും.

ഈ പ്രദേശങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ട അനധികൃത നിര്‍മാണങ്ങളോ അനധികൃത ക്വാറികളോ പ്രവര്‍ത്തിക്കുന്നില്ല. ഈ പ്രദേശങ്ങളില്‍ പ്രകൃതിക്ഷോഭം മൂലമുള്ള നാശനങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ വീട് വച്ച് കൃഷി ചെയ്തു ജീവിച്ചു പോരുന്നതും ആയിരക്കണക്കായ ആദിവാസികളും മറ്റുള്ളവരുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. കുളത്തൂപ്പുഴയില്‍ ചേര്‍ന്ന യോഗം കെഎസ്‌കെഎസ് ജില്ലാ സെക്രട്ടറി പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സി .ജെ. സുരേഷ് ശര്‍മ അധ്യക്ഷത വഹിച്ചു. ഡാലി ശശികുമാര്‍, പി. വിജയമ്മ, വില്‍സണ്‍ വില്ലുമല, സി. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

NRI

ന്യൂയോർക്ക് മേയറും സ്പീക്കറും തമ്മിൽ പോര് മുറുകുന്നു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനിയും സിറ്റി കൗൺസിൽ സ്പീക്കർ ജൂലി മെനിനും തമ്മിലുള്ള രാഷ്ട്രീയ പോര് ഭരണപ്രതിസന്ധിയിലേക്ക് നീങ്ങുന്നു.

മേയർ പദവിയിലേറി ആദ്യ നൂറ് ദിനങ്ങൾ പിന്നിടുമ്പോഴേക്കും ഡെമോക്രാറ്റിക് പാർട്ടിയിലെ ഈ രണ്ട് പ്രമുഖ നേതാക്കളും തമ്മിലുള്ള ഭിന്നത പരസ്യമായിരിക്കുകയാണ്.

മേയറുടെ പുതിയ സാമ്പത്തിക നയങ്ങൾ, വസ്തുനികുതി വർധിപ്പിക്കാനുള്ള നീക്കം, വംശീയ തുല്യതാ റിപ്പോർട്ടിൽ വരുത്തിയ മാറ്റങ്ങൾ എന്നിവയെ സ്പീക്കർ ജൂലി മെനിൻ രൂക്ഷമായി വിമർശിച്ചു.

‌കഴിഞ്ഞ ഞായറാഴ്ച ക്വീൻസിൽ മേയറുടെ 100-ാം ദിന പ്രസംഗ വേദിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിന് പിന്നിൽ സ്പീക്കറുടെ ഇടപെടലുണ്ടെന്ന് ആരോപണമുയർന്നു. അധ്യാപക സഹായികളുടെ ശമ്പള വർധനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.

നഗരത്തിന്‍റെ 5.4 ബില്യൺ ഡോളർ ബജറ്റ് കമ്മി നികത്തുന്നതിനെച്ചൊല്ലി ഇരുവർക്കുമിടയിൽ ശക്തമായ അഭിപ്രായവ്യത്യാസമുണ്ട്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് വിഭാഗത്തിൽ നിന്നുള്ള മേയർ മംദാനിയുടെ ഭരണത്തിന് സ്പീക്കറുടെ എതിർപ്പ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും നഗരത്തിന്‍റെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്നുമാണ് ഇരുവരുടെയും ഔദ്യോഗിക പ്രതികരണം. എങ്കിലും, ഭരണത്തിന്‍റെ തുടക്കത്തിൽത്തന്നെ ഉടലെടുത്ത ഈ പോര് വരും വർഷങ്ങളിൽ ഭരണസ്തംഭനത്തിന് കാരണമാകുമോ എന്ന ആശങ്ക ശക്തമാണ്.

International

"നിധി' തേടി ലോകശക്തികള്‍; ഭൂമിയുടെ ലോക്കർ യുദ്ധഭൂമിയാകുമോ?

കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്‌ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.

ഗ്രീന്‍ലാന്‍ഡിന്‍റെ ചരിത്രം

നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന്‍ എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര്‍ ക്കിന്‍റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്‍റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡിലെ നിധി

ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്‍റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ ഖനനം

ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്‍തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും

ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്‍റെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്

വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.

Latest News

Corehub Up