Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhavana

ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഭാവന

രാജ്യതലസ്ഥാനത്ത് സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടി ഭാവന. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യമുന്നയിച്ചാണ് താരം തന്‍റെ പ്രതിഷേധം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ഡൽഹി പോലീസിന്‍റെ ക്രൂരമായ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച താരം, കണ്ടുനിൽക്കാൻ കഴിയാത്തത്രയും ഹൃദയഭേദകമാണ് ഈ കാഴ്ചകളെന്ന് കുറിച്ചു. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളല്ല, മറിച്ച് ഈ നാടിന്‍റെ വിദ്യാർഥികളാണെന്ന് ഓർമ്മിപ്പിച്ച ഭാവന, ഭരണകൂടത്തിന്‍റെ ഈ നടപടിയിൽ ലജ്ജ തോന്നുന്നുവെന്നും തുറന്നടിച്ചു.

തന്‍റെ നിലപാടുകൾക്കൊപ്പം നടി രമ്യ നമ്പീശൻ പങ്കുവെച്ച പോസ്റ്റും ഭാവന റീഷെയർ ചെയ്തിട്ടുണ്ട്. "അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഓരോരുത്തർക്കുമൊപ്പം ഉറച്ചുനിൽക്കുന്നു" എന്നായിരുന്നു രമ്യയുടെ പോസ്റ്റ്. ചരിത്രത്തിൽ യുവാക്കൾ ഓർമിക്കപ്പെടുന്നത് അവരുടെ അപാരമായ ധൈര്യത്തിന്‍റെ പേരിലാണെന്നും, അനീതിക്ക് മുന്നിൽ കണ്ണടയ്ക്കാത്ത വിദ്യാർഥികളിലൂടെയാണ് ലോകത്തിലെ എല്ലാ വലിയ മാറ്റങ്ങളും ആരംഭിച്ചതെന്നും ആ പോസ്റ്റിൽ പറയുന്നുണ്ട്.

Movies

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി ഭാവന

സംസ്ഥാന സർക്കാർ നടത്തുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് നടി ഭാവന. മുഖ്യമന്ത്രിക്കൊപ്പമുള്ള ഭാവനയുടെ ചിത്രം മന്ത്രി വി. ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു വിരുന്ന് നടന്നത്. വിരുന്നില്‍ വെള്ളാപ്പള്ളി നടേശന്‍, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളിമ്മീസ് കാതോലിക്ക ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. അതേസമയം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കില്ല. അദ്ദേഹം ഗോവയിലാണുള്ളത്.

ഹണ്ട് എന്ന ഷാജി കൈലാസ് ചിത്രമാണ് ഭാവനയുടേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. ഈ വർഷം ദ് ഡോർ എന്നൊരു തമിഴ് ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അനോമി, പിങ്ക് നോട്ട്, യുവർ സിൻസിയേർലി റാം എന്നീ സിനിമകളാണ് ഭാവനയുടേതായി റിലീസിനൊരുങ്ങുന്നത്.

Movies

ഒരു വിഷമം വന്നാൽ ഭർത്താവിനോട് പോലും പറയില്ല, കതകടച്ച് മുറിയിലിരിക്കും; ഭാവന പറയുന്നു

തനിക്കൊരു വിഷമം വന്നാൽ അത് മറ്റുള്ളവരെ അറിയിക്കാൻ താൽപര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടി ഭാവന. ഭർത്താവ് നവീനോടോ അമ്മയോടോ പോലും താൻ സങ്കടങ്ങൾ പറയില്ലെന്നും എന്‍റെ വിഷമങ്ങൾ കേട്ട് അവർ കൂടി സങ്കടപ്പെടേണ്ടതില്ലെന്നും താരം പറയുന്നു

ഗള്‍ഫ് ട്രീറ്റ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.

'എന്തെങ്കിലും വിഷമം വരുമ്പോള്‍ ഞാന്‍ എല്ലാവരില്‍ നിന്നും കട്ട് ഓഫ് ചെയ്യും. അത് നല്ലൊരു സ്വഭാവം അല്ല. ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട എന്ന ചിന്ത എന്നിലുണ്ട്. അത് ബ്രേക്ക് ചെയ്യാന്‍ എനിക്കിതുവരെ പറ്റിയിട്ടില്ല. അമ്മയോ നവീനോ ഞാന്‍ വിഷമിക്കുന്നത് അറിയേണ്ട, ഞാന്‍ വിഷമിക്കുന്നത് കണ്ട് അവര്‍ക്ക് വിഷമമാകരുതെന്നാണ് ഞാന്‍ ആലോചിക്കുക.

നീ എന്തുണ്ടെങ്കിലും പറയണം എന്ന് പറയുന്ന ആള്‍ക്കാരാണെങ്കില്‍ പോലും എന്തോ അങ്ങനെയാണ്.

എല്ലാ കമ്മ്യൂണിക്കേഷനും കട്ട് ചെയ്യും. വാട്‌സ് ആപ്പ് ഒഴിവാക്കും. എന്‍റെ റൂമില്‍ ഒറ്റയ്ക്ക് ഇരിക്കും. എന്നിട്ട് ഞാന്‍ തന്നെ റിക്കവര്‍ ആകും. ചിലപ്പോള്‍ സമയമെടുക്കുമായിരിക്കും. അല്ലെങ്കില്‍ ഒരു ദിവസമോ രണ്ട് ദിവസമോ മൂന്ന് ദിവസമോ ആയിരിക്കും.

കുറേ കഴിഞ്ഞ് ഞാനിങ്ങനെ ആലോചിച്ച് കരഞ്ഞത് കൊണ്ട് എന്താണ് മാറാന്‍ പോകുന്നതെന്ന് ചിന്തിക്കും. പക്ഷെ കുറേ കരയുമ്പോള്‍ ഒരു ആശ്വാസമാണ്.

ഭയങ്കര തിരക്കിലായിരിക്കുമ്പോള്‍ വീട്ടില്‍ പോയി കുറച്ച് നേരം ഇരിക്കണം എന്ന് തോന്നും. വീട്ടില്‍ പോയി ഇരുന്നാല്‍ പത്ത് ദിവസം കഴിഞ്ഞ് ഞാനെന്താണ് ജീവിതത്തില്‍ ചെയ്യുന്നത്, വെറുതെ വീട്ടിലിരിക്കുന്നു, ഇതാണോ ഇനിയെന്‍റെ ലൈഫ് എന്നൊക്കെയാകും തനിക്ക് തോന്നുകയെന്നും' ഭാവന പറയുന്നു.

Latest News

Corehub Up