Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birth

കേരളത്തിൽ മരണം മുന്നോട്ട്; ജനനം പിന്നോട്ട്

സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2024ലെ ജനന-മരണ കണക്കുകളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ ആകെ ജനസംഖ്യ 357.58 ലക്ഷം ആണ്. ഇതിൽ 171.56 ലക്ഷം പുരുഷൻമാരും 186.02 ലക്ഷം സ്ത്രീകളുമാണ്. പതിവുപോലെ സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ മുന്നിട്ടു നില്ക്കുന്നു.

2023ൽ 3,93,231 കുട്ടികൾ ജനിച്ചപ്പോൾ 2024ൽ അത് 3,44,766 ആയി കുറഞ്ഞു. ആകെ ജനസംഖ്യയിൽ സ്ത്രീകൾ മുന്നിലെങ്കിലും 2024ൽ ആകെ ജനിച്ചതിൽ 50.78% ആൺകുട്ടികളും 49.22% പെൺകുട്ടികളുമായിരുന്നു. ആൺ-പെൺ അനുപാതത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിയ വ്യത്യാസം മാത്രമാണുള്ളത്. 2023ലെ സ്ത്രീ-പുരുഷ അനുപാതം 966 ആയിരുന്നത് 2024ൽ 969 എന്നായി മാറിയിട്ടുണ്ട്. ഇത് ഏറ്റവും ഉയർന്നു നില്ക്കുന്നത് കണ്ണൂർ ജില്ലയിലാണ് (986) കുറവ് കോട്ടയത്തും (950).

കേരളത്തിലെ ജനന നിരക്ക് 2023ൽ 11.06 ആയിരുന്നത് 2024 ആയപ്പോൾ 9.64 കുറഞ്ഞു. ജനനനിരക്കിൽ മുൻവർഷത്തേക്കാൾ 1.42 കുറവ് ഒരു വർഷം കൊണ്ട് രേഖപ്പെടുത്തി. മുൻവർഷങ്ങളിലും കേരളത്തിലെ ജനന നിരക്ക് കുറഞ്ഞു വരുകയായിരുന്നു. മുൻ വർഷത്തേതുപോലെതന്നെ ജനന നിരക്ക് ഏറ്റവും കുറവ് കണക്കാക്കപ്പെട്ടത് 2024ലും ആലപ്പുഴയിലാണ് 5.28.

കൂടിയ ജനന നിരക്ക് ഇത്തവണയും മലപ്പുറം ജില്ലയിലാണ് 15.16. കേരളത്തിന്‍റെ ആകെ ജനനനിരക്ക് 9.64 ആണ്. ഇതിനേക്കാൾ വളരെ കൂടിയ നിരക്കാണ് മലപ്പുറത്തേത്. ആലപ്പുഴയിൽ സംസ്ഥാന നിരക്കിനേക്കാൾ 4.38ന്‍റെ കുറവ് രേഖപ്പെടുത്തുന്നു. കേരളത്തിലെ കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തുന്ന ആലപ്പുഴ ജില്ലയും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന മലപ്പുറവും തമ്മിലുള്ള വ്യത്യാസം 9.88 ആണ്. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) 2023ൽ 1.35 ആയിരുന്നത് 2024ൽ 1.19 ആയി കുറഞ്ഞു.

2024ലെ 98.33 % ജനനവും ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നടന്നത് എന്നത് കേരളത്തിന്‍റെ ഉയർന്ന ആരോഗ്യ നിലവാരത്തിന്‍റെ ലക്ഷണമാണ്. കേരളത്തിലെ 43.23 % ജനനവും സിസേറിയനിലൂടെ ആയിരുന്നു എന്ന പ്രത്യേകതയുമു‌ണ്ട്. 2024ൽ ഏറ്റവുമധികം കുട്ടികൾ ജനിച്ചത് മേയിലാണ് (9.49 %), കുറവ് ഡിസംബറിലും (7.68 %). 18.37 % കുട്ടികൾക്ക് ജനനസമയത്ത് തൂക്കക്കുറവ് അനുഭവപ്പെട്ടിരുന്നു.

2023ലേതുപോലെ 2024ലും 25-29 പ്രായപരിധിയിലുള്ള അമ്മമാരാണ് കൂടുതൽ കുട്ടികൾക്ക് ജന്മം നല്കിയത്. 2010ൽ ജനന നിരക്ക് 15.75 ആയിരുന്നത് 15 വർഷം കൊണ്ട് 9.64 ആയി കുറഞ്ഞിരിക്കുന്നു. ജനനനിരക്കിൽ വലിയ ഒരു കുറവാണ് രേഖപ്പെടുത്തുന്നത്. 2024ൽ കേരളത്തിലെ നഗരങ്ങളിൽ 2,27,986 (66.13 %) ജനിച്ചപ്പോൾ ഗ്രാമങ്ങളിൽ ജനിച്ചവർ 1,16,780 (33.87 %) മാത്രമായിരുന്നു.

മരണക്കണക്ക്

കേരളത്തിൽ 2023ൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ 3,04,286 ആയിരുന്നു. എന്നാൽ 2024ൽ അത് 3,13,553 ആയി ഉയർന്നു. 2023ലെ മരണ നിരക്ക് 8.56 ആയിരുന്നത് 2024ൽ 8.77 ആയി വർധിച്ചു. മരണ നിരക്കിൽ മുൻവർഷത്തേക്കാൾ 0.21ന്‍റെ വർധന രേഖപ്പെടുത്തി. 2022ലേതിനേക്കാൾ മരണനിരക്ക് 2023ൽ കുറവായിരുന്നു, എന്നാൽ 2024ൽ വർധന ഉണ്ടായിരിക്കുന്നു. മുൻ വർഷങ്ങളിലേതുപോലെ മരണത്തിൽ പുരുഷൻമാർ മുന്നിട്ടു നില്ക്കുന്നു. 2024ൽ മരിച്ചവരിൽ 54.59 % പേർ പുരുഷൻമാരും 45.40 % പേർ സ്ത്രീകളുമായിരുന്നു.

ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയ ജില്ല 2024ലും കോട്ടയമാണ് (12.39). മുൻ വർഷത്തേതുപോലെ മരണനിരക്ക് ഏറ്റവും കുറവ് മലപ്പുറം ജില്ലയാണ് (5.24). ഏറ്റവും ഉയർന്ന ജനന നിരക്കും ഏറ്റവും താഴ്ന്ന മരണ നിരക്കും 2023ലും മലപ്പുറം ജില്ലയിലായിരുന്നു. ശിശു മരണനിരക്ക് കേരളത്തിൽ 2024ൽ 5.03 ആയി കുറയുകയുണ്ടായി. 2023ൽ ഇത് 5.26 ആയിരുന്നു. എന്നാൽ ശിശു മരണനിരക്ക് ആകെ മരണവുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ 0.68 % ആയിരുന്നത് 2024ൽ 0.55 % ആയും കുറഞ്ഞിട്ടുണ്ട്.

2023ൽ ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി മരിച്ചവവർ ആകെ മരിച്ചവരുടെ 56.12 % ആയിരുന്നു എങ്കിൽ 2024ൽ ഇത് 51.97 % ആയി കുറഞ്ഞു. 2010ലെ മരണനിരക്ക് 6.88 ആയിരുന്നത് 2024 ആയപ്പോഴേക്കും 8.77 ആയി ഉയർന്നിരിക്കുന്നു. 2024ൽ നഗരങ്ങളിൽ മരിച്ചവരുടെ എണ്ണം 1,15,294 (36.77 %) ആയിരുന്നു. ഗ്രാമങ്ങളിൽ ഇത് 1,98,259 (63.23 %) ആണ്. മരണം ഗ്രാമങ്ങളിൽ കൂടിയിരുന്നപ്പോൾ ജനനം നഗരത്തിലാണ് കൂടുതൽ. മരണനിരക്ക് ഏറ്റവും കൂടിയിരുന്നത് ജൂലൈയിലായിരുന്നു, കുറവ് നവംബറിലും.

2024ലെ മരണകാരണങ്ങളിൽ പ്രധാനമായിരുന്നത് ഹൃദയാഘാതവും അർബുദവുമാണ്. 43.07 % പേർ ഹൃദയാഘാതം മൂലം മരിച്ചപ്പോൾ 16.48 % പേർ മരിച്ചത് അർബുദബാധ മൂലമാണ്. ആസ്‌ത്‌മയാണ് തൊട്ടുപിന്നിൽ 10.77 %. 5.86 ശതമാനം പേർ ആത്മഹത്യയിലൂടെ മരിച്ചു. റോഡപകടങ്ങളിൽപെട്ടുള്ള മരണം 1.90 % ആണ്. 

District News

പിറവം പോരാട്ട ചൂടിലേക്ക്

പിറവം: പിറവം പോരാട്ട ചൂടിലേക്കടുക്കുന്പോൾ മണ്ഡലം നിലനിർത്താൻ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബും എതിരിടാൻ എൽഡിഎഫ് സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ സാബു കെ. ജേക്കബും പ്രചാരണ രംഗത്ത് സജീവമായി.

യുഡിഎഫിനൊപ്പം നിന്നിട്ടുള്ള പിറവത്ത് ഏറെ ആത്മവിശ്വാസത്തോടെയാണ് അനൂപ് ജേക്കബ് മൂന്നാം അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിലുണ്ടായ വിജയം യുഡിഎഫിന് നൂറു ശതമാനവും പ്രതീക്ഷയാണ്.

കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ പിറവം സീറ്റിൽ സാബു കെ. ജേക്കബ് സ്ഥാനാർഥിയായത് ശ്രദ്ധേയമാണ്. പിറവം പഞ്ചായത്ത് പ്രസിഡന്‍റും പിന്നീട് നഗരസഭയായപ്പോൾ ചെയർപേഴ്സണുമായിരുന്ന കോൺഗ്രസുകാരനായിരുന്ന സാബു കെ. ജേക്കബ് പിറവത്ത് എൽഡിഎഫ് സ്ഥാനാർഥിയായി വന്നിരിക്കുകയാണ്. അനൂപ് ജേക്കബ് എംഎൽഎയുമായുള്ള പ്രശ്നങ്ങളാലാണ് താൻ യുഡിഎഫ് വിട്ടതെന്ന് സാബു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് അനൂപ് ജേക്കബ്

അനൂപ് ജേക്കബ് ഇന്നലെ നിയോജകമണ്ഡലം അതിർത്തിയായ തിരുവാങ്കുളം, ചോറ്റാനിക്കര മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. നാളെയാണ് അനൂപ് ജേക്കബ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.
മേഖലയിൽ ധ്രുതഗതിയിൽ ഓട്ട പ്രദക്ഷി ണത്തിന് തുടക്കമിട്ട അനൂപ് വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് സൗഹൃദം പുതുക്കി.

റോഡ് ഷോയുമായി സാബു കെ. ജേക്കബ്

റോഡ് ഷോയുമായി ജന്മനാടായ പിറവത്ത് പ്രചാരണം കുറിച്ച് എൽഡിഎഫ് സ്ഥാനാർഥി സാബു കെ. ജേക്കബ്. പിറവത്ത് ഐബി ജംഗ്ഷനിൽ നിന്നുമാരംഭിച്ച റോഡ് ഷോയിൽ പാർട്ടി പ്രവർത്തകരും വിവിധ മേഖലയിലെ തൊഴിലാളി പ്രവർത്തകരും പങ്കെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി. രതീഷ് കുമാറാണ് നേതൃത്വം നൽകിയത്. ഇന്നു രാവിലെ പത്തിന് കൂത്താട്ടുകുളം നഗരത്തിൽ റോഡ് ഷോ നടക്കും. രാമപുരം കവലയിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുക.

International

ചൈനയിലെ ജനനനിരക്ക് റിക്കാർഡ് താഴ്ചയിൽ

 ബെയ്ജിംഗ്: 2025ൽ ചൈനയിലെ ജനനനിരക്കിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനിടെയാണ് ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ജനനനിരക്ക് ആയിരത്തിന് 5.6 ആണ്.

മരണനിരക്ക് ആകട്ടെ, 8.04 ആണ്. 1949ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞവർഷമുണ്ടായത്. മരണനിരക്കാകട്ടെ, 1968നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും.

തുടർച്ചയായ നാലാം വർഷമാണ് ചൈനയിൽ ജനനനിരക്കിൽ ഇടിവുണ്ടാകുന്നത്. 2025ൽ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140 കോടിയിലെത്തി. ജനനനിരക്ക് താഴ്ന്നുതുടങ്ങിയതോടെ 2016ൽ ചൈന ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികൾ എന്നാക്കിയിരുന്നു. അതിനുശേഷവും ജനനനിരക്ക് ഉയരാത്തതിനെത്തുടർന്ന് ദന്പതിമാർക്ക് മൂന്നു കുട്ടികൾ വരെ ആകാമെന്ന് 2021ൽസർക്കാർ ഉത്തരവിറക്കി.

ജനസംഖ്യ ഈ നിലയിൽ താഴ്ന്നാൽ 2100 ആകുന്പോഴേക്കും ഇപ്പോഴത്തേതിന്‍റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ എന്നാണു കണക്കാക്കുന്നത്. മേഖലയിലെ അയൽരാജ്യങ്ങളായ സിംഗപ്പൂർ, തായ്‌വാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കിൽ വലിയ ഇടിവാണുള്ളത്.

Latest News

Corehub Up