വാഷിംഗ്ടണ്‍: ഫിഫ ലോകകപ്പ് വേദികളിലേക്ക് കുപ്പി വെള്ളം കാണികൾ കൊണ്ടുപോകുന്നതിന് വിലക്ക്. ഒരു ലിറ്റർവരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ കൈയിൽ കരുതാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ, ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പുനരുപയോഗിക്കാവുന്ന കുപ്പികൾ, കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവയ്ക്കടക്കം സ്റ്റേഡിയത്തിൽ നിരോധനമേർപ്പെടുത്തി.
കുപ്പികളും മറ്റും സ്റ്റേഡിയത്തിലേക്ക് എറിയുന്നത് മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഫിഫയുടെ തീരുമാനം.
കാണികൾക്ക് സ്റ്റേഡിയത്തിനകത്തുനിന്ന് വെള്ളം വാങ്ങാൻ സാധിക്കുമെന്നും ഇതിനായി സാധാരണ നിരക്കിൽ കൂടുതൽ തുക ഈടാക്കില്ലെന്നും ഫിഫ ഉറപ്പുനൽകി. ഖത്തർ ലോകകപ്പിലും സ്റ്റേഡിയങ്ങളിലേക്ക് കുപ്പി വെള്ളവുമായി പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു.