വണ്ടിപ്പെരിയാർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കു പരിക്കേറ്റു.
ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ വള്ളക്കടവ് സെക്ഷനു കീഴിലെ ചെന്നായിപ്പാറയിലാണ് ഫീൽഡ് വിസിറ്റിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണനെ (44) കാട്ടുപോത്ത് ആക്രമിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണൻ നിലത്തു വീണു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വള്ളക്കടവ് ചെക്ക്പോസ്റ്റിൽ വിവരമറിയിച്ചതനുസരിച്ച് അവിടെനിന്ന് ആംബുലൻസ് എത്തിച്ച് ഉണ്ണികൃഷ്ണനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കു ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കുവേണ്ടി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.