Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic Church

തൂഫാന് എല്ലാവിധ പിന്തുണയും നൽകുമെന്ന് കെസിബിസി; ആശുപത്രികളെ ദുർബലപ്പെടുത്താൻ നീക്കം

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരി നിര്‍മാര്‍ജന പദ്ധതി ഒാപ്പറേഷൻ തൂഫാന്‍ എന്നതിനു സർവപിന്തുണയും നൽകുമെന്ന് കെസിബിസി. പാലാരിവട്ടം പിഒസിയിൽ നടന്നുവന്ന കെസിബിസി സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരളത്തിലെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി പൂർണമായി സഹകരിക്കും.
ഉജ്വലവിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രിസഭയ്ക്കു കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍ പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങളെയും കെസിബിസി അഭിനന്ദിച്ചു.


വയനാട് - വിലങ്ങാട് പുനരധിവാസം

കെസിബിസിയുടെ വയനാട് - വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിൽ എണ്‍പത് വീടുകൾ തീർത്തു. 180 ഭവനങ്ങള്‍ നിർമിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പദ്ധതിക്ക് സഹായമേകിയ കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്‍, സന്യാസസമൂഹങ്ങള്‍, സംഘടനകള്‍, നിരവധി സുമനസുകള്‍ തുടങ്ങിവയ്ക്കു മെത്രാൻസമിതി നന്ദി പറഞ്ഞു.

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്

കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവതരമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.

മുനമ്പം ജനതയ്ക്ക് നീതി

മുനമ്പം ജനതയുടെ ഭൂസ്വത്തിനു മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കണം.

ആശുപത്രികളിലെ സമരങ്ങൾ

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതന നിരക്കിനേക്കാള്‍ കൂടിയ വേതനം നല്‍കുന്ന കത്തോലിക്കാ ആശുപത്രികളില്‍, ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുർബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിനു നേതൃത്വം നല്‍കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്‌കരണം ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.

സര്‍ക്കാരിന്‍റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കണം. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്‌കരണത്തിന്‍റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരി നോട് അഭ്യര്‍ഥിച്ചു. ആശുപത്രികളിലെ മിന്നല്‍ പണിമുടക്കുകള്‍ വഴി നൂറുകണക്കിനു രോഗികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

വന്യമൃഗശല്യം

പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. ജനങ്ങളുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയാറാകണം.

തീരദേശം, മല്‍സ്യത്തൊഴിലാളികള്‍

ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. അവരുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം.

മലയോര പ്രദേശങ്ങളും കര്‍ഷകരും

മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിർമിതികള്‍ക്കു പോലും നിയമതടസം തുടങ്ങിയ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.

കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം കഴിഞ്ഞ രണ്ടു മുതലാണ് കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്നത്. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുത്തു. ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്‍റെ പശ്ചാത്തലത്തിൽ മെത്രാന്മാര്‍ സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

National

കത്തോലിക്കാ സഭ രാജ്യത്തിനു നൽകുന്നത് നിസ്തുല സേവനം: കോൺറാഡ് സാംഗ്‌മ

ബംഗളൂരു: വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി വിവിധ മേഖലകളിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിക്കൊണ്ടിരിക്കുന്നത് നിസ്തുല സേവനമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ.

സിബിസിഐ ജനറൽ ബോഡി സമ്മേളനത്തിന്‍റെ ഭാഗമായി ഇന്നലെ ബംഗളൂരു സെന്‍റ് ജോൺസ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാരദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പുരസ്കാര ജേതാവുകൂടിയായ സാംഗ്‌മ. കത്തോലിക്കനായതിൽ തനിക്ക് ഏറെ അഭിമാനമുണ്ട്. സഭ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ ഒരാളെ ഉത്തമപൗരനാക്കുന്നതാണ്. വിവിധ മേഖലകളിലുള്ള സഭയുടെ പ്രവർത്തനങ്ങൾ കാണുന്പോൾ അഭിമാനം തോന്നാറുണ്ട്.

യുവാക്കളുടെ രൂപീകരണത്തിലും വടക്കുകിഴക്കൻ മേഖലയുടെ കാര്യത്തിലുമൊക്കെ സഭയുടെ ഭാഗത്തുനിന്നുള്ള പ്രത്യേക ശ്രദ്ധ ശ്ലാഘനീയമാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സഭ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിലൊന്നും ഭയചകിതരാകാതെ ശുശ്രൂഷ തുടരേണ്ടതുണ്ട്. ക്രൈസ്തവ സഭാവിഭാഗങ്ങൾക്കിടയിൽ കൂടുതൽ യോജിപ്പോടെയുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്- കോൺറാഡ് സാംഗ്‌മ പറഞ്ഞു.വ്യത്യസ്ത മേഖലകളിൽ നിസ്തുല സേവനം ചെയ്ത സമുന്നത വ്യക്തികളെ ആദരിക്കാനുള്ള ഇന്ത്യയിലെ സഭാനേതൃത്വത്തിന്‍റെ തീരുമാനം ശ്ലാഘനീയമാണെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു.

വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിലെ നിസ്തുല സേവനത്തിനുള്ള കത്തോലിക്കാ സഭയുടെ പ്രതിജ്ഞാബദ്ധത അഭിനന്ദനീയമാണെന്ന് ചടങ്ങിൽ പ്രസംഗിച്ച കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് പറഞ്ഞു.

ചടങ്ങിൽ രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉൾപ്പെടെ 19 പ്രമുഖ വ്യക്തികളെ പുരസ്കാരം നൽകി സിബിസിഐ ആദരിച്ചു. ഭാരതസഭയ്ക്കുവേണ്ടി കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, ഗോവ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, സിബിസിഐയുടെ നിയുക്ത പ്രസിഡന്‍റ് കർദിനാൾ ഡോ. ആന്‍റണി പൂല, സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദി നാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവർ ചേർന്ന് പുരസ്കാരജേതാക്കളെ ആദരിച്ചു. തുടർന്ന് മാർ ആൻഡ്രൂസ് താഴത്ത് സർട്ടിഫിക്കറ്റും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് മെമെന്‍റോയും കൈമാറി.

സിബിസിഐയുടെ സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ നന്ദിയും പറഞ്ഞു. സെന്‍റ് ജോൺസ് നാഷണൽ മെഡിക്കൽ അക്കാദമിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

കഴിഞ്ഞ നാലിന് ആരംഭിച്ച സിബിസിഐ 37-ാം ജനറൽ ബോഡി സമ്മേളനം ഇന്നു സമാപിക്കും.

District News

അമയന്നൂർ മലങ്കര കത്തോലിക്ക പള്ളിക്ക് മീനടത്തിന്‍റെ ഹൃദയം തൊട്ട നന്ദിക്കുറിപ്പ്

കോട്ടയം: അമയന്നൂർ മലങ്കര സുറിയാനി കത്തോലിക്ക പള്ളിക്ക് മീനടത്തുനിന്നു ഹൃദയം തൊട്ട ഒരു നന്ദിക്കുറിപ്പ്. തിരുനാളിന്‍റെ ചെലവുകൾ പരമാവധി ചുരുക്കി മിച്ചംപിടിച്ച തുക അമയന്നൂർ ഇടവകക്കാർ മീനടം സെന്‍റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി നിർമാണത്തിനു കൈമാറിയ കരുതലിനാണ് മീനടം ഇടവക ഹൃദയം നിറഞ്ഞു നന്ദിയർപ്പിച്ചത്.
കാർഷിക ഗ്രാമമായ മീനടത്ത് നാനാജാതി മതസ്ഥരുടെ മനസിൽ ഇടം നേടിയ സെന്‍റ് ജോർജ് പള്ളി തിരുവല്ല അതിരൂപതയുടെ കീഴിലാണ്. വലിയ സാന്പത്തിക പിൻബലമൊന്നുമില്ലാത്ത ഇടവക പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടാണ് കഴിഞ്ഞ വർഷം പുതിയ പള്ളിയുടെ നിർമാണം ആരംഭിച്ചത്. ഈ ദൗത്യത്തിന് ഒരു കൈത്താങ്ങുമായാണ് അമയന്നൂർ ഇടവകക്കാർ എത്തിയത്. അമയന്നൂർ പള്ളി വികാരി ഫാ. മാത്യു ചിറയിൽ, ട്രസ്റ്റി ഏബ്രഹാം മാത്യു ചുണ്ടേവാലേൽ, സെക്രട്ടറി ഡെന്നിസ് ജേക്കബ് ഇരട്ടവനാൽ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തത്.
അമയന്നൂർ സെന്‍റ് മേരീസ് പള്ളിയുടെ 85- മത് തിരുനാൾ ദിനത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ ബിഷപ് ഡോ.ആന്‍റണി മാർ സിൽവാനോസിൽനിന്നു മീനടം സെന്‍റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി വികാരി ഫാ.സൈജു കുര്യൻ ഒഐസി, ട്രസ്റ്റി റെജി വി.സി. വയലിക്കൊല്ലാട്ട്, സെക്രട്ടറി പി.യു. എബ്രഹാം‌ ഓലിക്കരപീടികയിൽ എന്നിവർ ചേർന്നു തുക സ്വീകരിച്ചു.

Kerala

സൺഡേ സ്കൂൾ അധ്യാപക ക്ഷേമനിധി: കത്തോലിക്ക സഭ നിലപാട് അറിയിച്ചു

കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്‍റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചതിനോടുള്ള കത്തോലിക്ക സഭയുടെ നിലപാട് അറിയിച്ചു. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദേശമോ നടപടിയോ അല്ല ഇതെന്നാണ് സഭ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിർദേശമാണ്. കാരണം, കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാർഗങ്ങളിലുമാണ് നടന്നുവരുന്നത്. വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയതായി അറിവില്ല.

സർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമനിധിയുടെ വിശദവും പൂർണവുമായ ഡ്രാഫ്റ്റ് ചർച്ചകൾക്കും പഠനത്തിനുമായി നല്കണമെന്നു കത്തോലിക്കാ സഭാ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എങ്കിലും, നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയ ശേഷം അതിന്‍റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണം എന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കത്തിലൂടെ ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടത്.

ഉള്ളടക്കം വെളിപ്പെടുത്തിയില്ല

മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെയും ലഭ്യമാക്കാതെ, ക്ഷേമനിധി ആനുകൂല്യങ്ങളെകുറിച്ച് മാത്രം അഭിപ്രായം ആരായുന്ന സർക്കാർ നീക്കത്തോട് സഹകരിക്കാനാവില്ല. ഈ പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറിയാത്ത ഒന്നിനെകുറിച്ച് അഭിപ്രായം പറയുക അസാധ്യമാണ്. വിഭാവനം ചെയ്യുന്ന ക്ഷേമനിധി ബില്ലിന്‍റെ ഡ്രാഫ്റ്റ് പൂർണമായും ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുകയും അതിന്മേൽ ചർച്ചകൾക്കും പഠനത്തിനും ആവശ്യമായ സമയം ക്രൈസ്തവ സഭകൾക്കു ലഭ്യമാക്കുകയും ചെയ്യണം.

വേണ്ടത് ദുർബല വിഭാഗങ്ങൾക്ക് സഹായം

കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം സമർപ്പിത സ്വഭാവമുള്ള ഒരു സേവനമാണ്, അതൊരിക്കലും ഒരു ജോലിയായി/ തൊഴിലായി സഭ കരുതുന്നില്ല. യാതൊരു വിധത്തിലുമുള്ള വേതനമോ പാരിതോഷികമോ അവർ സ്വീകരിക്കുന്നുമില്ല. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യത്തിൽ പൂർണമനസ്സോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ അഥവാ വിശ്വാസ പരിശീലകർ.
മതപഠനം പൂർണമായും സഭയുടെ (അതതു മതങ്ങളുടെ) സ്വകാര്യ ഉത്തരവാദിത്വം ആയതിനാലും അതിൻമേൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സഭ പുലർത്തുന്നതിനാലും സർക്കാരിന്‍റെ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയത്തോട് കത്തോലിക്കാ സഭ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. അതേസമയം, ക്രൈസ്തവ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ തയാറാകണം.

പിൻമാറണം

വേണ്ടത്ര ആലോചനയോ ചർച്ചകളോ കൂടാതെ തിടുക്കത്തിൽ ഒരു ഓർഡിനൻസിലൂടെ സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധി നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽനിന്നു പിൻമാറണമെന്നു കേരള സർക്കാരിനോടു കത്തോലിക്ക സഭ ആവശ്യപ്പെട്ടു. കെസിബിസിയുടെ ഭാരവാഹികളായ ബിഷപ്പുമാരുടെ നേതൃത്വത്തിൽ കത്തോലിക്കാസഭയിലെ മൂന്നു റീത്തിലെയും ഔദ്യോഗിക പ്രതിനിധികൾ യോഗം ചേർന്നാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ പ്രസ്താവനയിൽ അറിയിച്ചു.

Leader Page

കത്തോലിക്കാ സഭയുടെ കാൽ നൂറ്റാണ്ട്

രണ്ട് സഹസ്രാബ്ദങ്ങളുടെ മഹാജൂബിലിക്കുശേഷം 25 വർഷംകൂടി പിന്നിടുമ്പോൾ കത്തോലിക്കാ സഭയുടെ കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ വളർച്ചയിലേക്കും തളർച്ചയിലേക്കും ഭാവിപ്രതീക്ഷകളിലേക്കുമുള്ള എത്തിനോട്ടം ഏറെ പ്രസക്തമാവുകയാണ്. കത്തോലിക്കാ സഭ അടിസ്ഥാനപരമായി ഒരു ആത്മീയ യാഥാർഥ്യമാണെങ്കിൽപോലും ആധുനിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള, സുസംഘടിതമായ ഒരു അന്താരാഷ്‌ട്ര സാമൂഹിക സാംസ്കാരിക സംവിധാനം കൂടിയാണ്. കത്തോലിക്കാ സഭയെപ്പോലെ ലോകരാഷ്‌ട്രങ്ങളുടെ അതിർത്തികൾക്കതീതമായി മനുഷ്യനെയും അവന്‍റെ ധാർമിക വീക്ഷണത്തെയും ശക്തമായി സ്വാധീനിക്കാനും ഒരുമിപ്പിച്ചു നിർത്താനും ശക്തിയും കരുത്തുമുള്ള മറ്റൊരു സംവിധാനവും ഒരു കാലത്തും ലോകത്ത് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ കാൽ നൂറ്റാണ്ടിന്‍റെ ഉയർച്ചതാഴ്ചകൾ ലോകചരിത്രത്തിന്‍റെ പ്രസക്തമായ ഭാഗമാണ്.

ജനസംഖ്യാ വ്യതിയാനങ്ങൾ

കഴിഞ്ഞ 25 വർഷങ്ങളിൽ ശ്രദ്ധേയമായ ജനസംഖ്യാ വ്യതിയാനങ്ങൾക്ക് കത്തോലിക്കാ സഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആഗോളസഭയുടെ അംഗസംഖ്യയിൽ ഗണ്യമായ വളർച്ചയുണ്ടായി. 25 വർഷം മുമ്പ് ഏതാണ്ട് 100 കോടി അംഗങ്ങൾ ഉണ്ടായിരുന്ന സഭയിൽ ഇന്ന് 134 കോടി അംഗങ്ങളാണുള്ളത്. എന്നാൽ, ശ്രദ്ധേയമായ കാര്യം യൂറോപ്പിലും നോർത്ത് അമേരിക്കയിലും വിശ്വാസികളുടെ എണ്ണത്തിൽ കുറവ് വന്നപ്പോൾ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും വളരെ ശക്തമായ വളർച്ച രേഖപ്പെടുത്തി എന്നതാണ്. 72 ശതമാനം കത്തോലിക്കർ ഇപ്പോൾ യൂറോപ്പിന് പുറത്തുള്ളവരാണ്. സഭയുടെ ശക്തിയും ശ്രദ്ധയും യൂറോപ്പിനു പുറത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് പുതിയ ട്രെൻഡ്. ഏഷ്യയും ആഫ്രിക്കയും കേന്ദ്രമാക്കിയുള്ള സഭയുടെ ഈ പുതിയ വളർച്ചാശൈലി സഭയുടെതന്നെ സാമൂഹിക വീക്ഷണത്തെയും സംസ്കാരത്തെയും നേതൃ ശൈലിയെയും സാരമായി സ്വാധീനിക്കുകതന്നെ ചെയ്യും.

International

ഗാസയിലെ കത്തോലിക്കാ ദേവാലയത്തിനെതിരായ ആക്രമണം: ഖേദം പ്രകടിപ്പിച്ച് ഇസ്രയേൽ

ഗാസ: ഗാസയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഖേദപ്രകടനം നടത്തി ഇസ്രയേൽ. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ആഴത്തിൽ ഖേദിക്കുന്നതായും നിഷ്കളങ്കമായ ഓരോ മരണവും ദുരന്തമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇസ്രയേൽ വ്യക്തമാക്കി.

ദേവാലയത്തിനു നേരെയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോടും വിശദമാക്കി. ആക്രമണത്തിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ ഖേദം പ്രകടിപ്പിച്ചിരുന്നു. മാർപ്പാപ്പയുടെ ആശ്വാസ വാക്കുകളോട് നെതന്യാഹുവിന്‍റെ ഓഫീസ് നന്ദി പ്രകടിപ്പിച്ചു. ഇസ്രയേൽ സൈന്യവും ആക്രമണം അബദ്ധത്തിലുണ്ടായെന്നാണ് വിശദമാക്കുന്നത്.

ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. 60 വയസുള്ള കെയർടേക്കറും 84 വയസുള്ള സ്ത്രീയും ആണു കൊല്ലപ്പെട്ടത്.

ഗാസയിലെ ഏക കത്തോലിക്കാ പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളി വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു. ഫ്രാൻസിസ് മാർപാപ്പയുടെ ഉറ്റ സുഹൃത്തായിരുന്നു ഫാ. റൊമാനെല്ലി. ഗാസാ യുദ്ധത്തിനിടെ ഫ്രാൻസിസ് മാർപാപ്പയും ഫാ. റൊമാനെല്ലിയും ദിവസവും സംസാരിച്ചിരുന്നു. ഫാ. റൊമാനെല്ലിയുടെ പരിക്ക് സാരമുള്ളതല്ല.

ക്രൈസ്തവരും മുസ്‌ലിംകളും അടക്കം നൂറുകണക്കിനു പലസ്തീൻകാർ അഭയം തേടിയിരിക്കുന്ന പള്ളിവളപ്പിൽ ഇസ്രേലി ഷെല്ലിംഗിൽ നാശനഷ്ടമുണ്ടായി. നിരവധി കുട്ടികളും ഭിന്നശേഷിക്കാരും ഇവിടെ കഴിയുന്നുണ്ട്. അൽ-അഹ്‌ലി ആശുപത്രിയുടെ തൊട്ടടുത്തായാണ് ഹോളി ഫാമിലി പള്ളി സ്ഥിതി ചെയ്യുന്നത്.

Latest News

Corehub Up