Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coffee

ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി, കാര്‍ബണ്‍ സന്തുലിത കോഫി പാര്‍ക്ക്: ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ കെസിഎല്ലിന് അനുമതി

കല്‍പ്പറ്റ: കാര്‍ബണ്‍ സന്തുലിത കോഫി പാര്‍ക്ക്, ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതികളുമായി കേരള കോഫി ലിമിറ്റഡ്(കെസിഎല്‍) മുന്നോട്ട്. രണ്ട് പദ്ധതികളുടെയും നിര്‍വഹണത്തിന് ആവശ്യമായ ശാസ്ത്രീയ പിന്തുണയ്ക്കും സാങ്കേതിക നവീകരണത്തിനും എന്‍ഐടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കാലിക്കട്ടുമായി ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിന് കെസിഎല്ലിന് സര്‍ക്കാര്‍ അനുമതി നല്‍കി.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആവിഷ്‌കരിച്ചതാണ് രണ്ട് പദ്ധതികളും. ഇവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള യുഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനമാണ് ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള അനുമതിയിലൂടെ പ്രകടമാകുന്നത്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തവിധം ധാരണയില്‍ ഏര്‍പ്പെടുന്നതിനാണ് അനുവാദം.

ഉത്പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തി വയനാടന്‍ കാപ്പി അന്താരാഷ്ട്ര വിപണിയില്‍ കേരള കോഫി, വയനാട് ഫൈന്‍ ഇന്ത്യന്‍ റോബസ്റ്റ എന്നീ വാണിജ്യ നാമങ്ങളില്‍ ലഭ്യമാക്കാനും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ആവിഷ്‌കരിച്ചതാണ് ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതി.

ഇതുമായി ബന്ധപ്പെട്ട് എന്‍ഐടി കാലിക്കട്ടുമായി ധാരണയിലെത്തുന്നതിന് ഓഗസ്റ്റ് ഏഴിന് ചേര്‍ന്ന ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതി അവലോകന യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കേരള കോഫി ലിമിറ്റഡ് ഡയറക്ടര്‍ നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ അനുമതി.

ഡോ. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ ജി. ബാലഗോപാല്‍ മേധാവിയായി ടീം രൂപീകരിച്ചായിരുന്നു ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതിയുടെ പ്രാരംഭ നടപടികള്‍.

കേരള ഡെവലപ്‌മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലാണ് (കെ-ഡിഐഎസി)ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. പിന്നീട് കെ-ഡിഐഎസിയില്‍നിന്നു വേര്‍പെടുത്തിയ പദ്ധതി കെസിഎല്ലിന്‍റെ ഭാഗമാക്കി. കാലാവസ്ഥ സൗഹൃദ കാപ്പിക്കൃഷി പ്രോത്സാഹനം, മൂല്യവര്‍ധിത കാപ്പി ഉത്പന്നങ്ങളുടെ നിര്‍മാണം, വയനാടന്‍ കാപ്പിക്ക് മികച്ച വില ഉറപ്പുവരുത്തല്‍ തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്.

‌കല്‍പ്പറ്റയ്ക്കടുത്ത് പുഴമുടിയില്‍ ആരംഭിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കില്‍ ഇന്‍കുബേഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കെസിഎല്ലും എന്‍ഐടി കാലിക്കട്ടും ധാരണാപത്രത്തില്‍ ഒപ്പിടുന്നത്. പുഴമുടിയില്‍ വിലയ്ക്കു വാങ്ങിയ 20 ഏക്കര്‍ ഭൂമിയില്‍ 112.5 കോടി രൂപ മതിപ്പുചെലവിലാണ് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്.

പി. രാജീവ് വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് കിഫ്ബിയുടെ കീഴില്‍ കോഫി പാര്‍ക്ക് ആരംഭിക്കുന്നതിന് നീക്കം നടന്നത്. പരിശീലന കേന്ദ്രം, പരിശോധനാകേന്ദ്രം, സര്‍ട്ടിഫിക്കേഷന്‍ സെന്‍റര്‍, കോഫി മ്യൂസിയം, കാപ്പി സംസ്‌കരണ കേന്ദ്രം തുടങ്ങിയവ കോഫി പാര്‍ക്കിന്‍റെ ഭാഗമാണ്.

അന്താരാഷ്ട്ര ഫണ്ടിംഗിലൂടെ എന്‍ഐടി കാലിക്കട്ട് നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ക്കില്‍ ഇന്‍കുബേഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നത്. എന്‍ഐടി കാലിക്കട്ടിന്‍റെ സാറ്റലൈറ്റ് കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഗവേഷണങ്ങള്‍ നടത്തുക എന്നിവ സെന്‍ററിന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്.

District News

കാപ്പിക്കർഷക രജിസ്ട്രേഷൻ നടത്തി

മാനന്തവാടി: കാപ്പിക്കർഷകർക്ക് പ്രതീക്ഷയുമായി വൻ പദ്ധതിയൊരുങ്ങുന്നു. ലോക ബാങ്കിന്‍റെ സഹായത്തോടെ കൃഷി വകുപ്പും കോഫി ബോർഡും ചേർന്നാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള മെഗാ രജിസ്ട്രേഷൻ മാനന്തവാടിയിൽ നടത്തി.

കോഫി ബോർഡിന്‍റെ നിലവിലുള്ള പദ്ധതികളും സബ്സിഡികളും കൂടാതെയാണ് പുതിയ പദ്ധതി. കാപ്പിക്കർഷകർക്ക് നിലവിലുള്ള തോട്ടങ്ങളിൽ ജലസേചനത്തിന് സബ്സിഡി നൽകുക, പ്രായം ചെന്നതും ഉത്പാദനം കുറഞ്ഞതുമായ പഴയ ചെടികൾ വെട്ടിമാറ്റി പുതിയ ചെടികൾ നടുന്ന പുനഃകൃഷിക്ക് 10 ഹെക്ടർ വരെയുള്ള കർഷകർക്ക് ഹെക്ടറിന് 1,10,000 എന്ന നിരക്കിൽ സബ്സിഡി നല്കുക, സർട്ടിഫിക്കേഷൻ ചെലവുകൾക്ക് 75 ശതമാനം സബ്സിഡി, തൈ ഉത്പാദനത്തിന് നഴ്സറിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങളാണ് കാപ്പിക്കർഷകർക്ക് ലഭിക്കുക.

കമ്പോള നിലവാരത്തേക്കാൾ അധികവില നൽകിയാണ് രജിസ്റ്റർ ചെയ്യുന്ന കർഷകരുടെ അടുക്കൽ നിന്നും കർഷകരുടെ അടുക്കൽ നിന്നും കാപ്പിക്കുരു സംഭരിക്കുക. ഇതിന്‍റെ ഭാഗമായുള്ള താലൂക്ക് തലത്തിലുള്ള ആദ്യ ബോധവത്കരണ പരിപാടിയും കാപ്പി കർഷക രജിസ്ട്രേഷനുമാണ് ഇന്നലെ മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടത്തിയത്. ഡിസംബർ 31 വരെയാണ് രജിസ്ഷൻ കാലാവധി. മാനന്തവാടി നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. കോഫി ബോർഡ് ജോയിന്‍റ് ഡയറക്ടർ എം. കറുത്തമണി അധ്യക്ഷത വഹിച്ചു.

Health

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

Latest News

Corehub Up