Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committees

സ്‌കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റികളുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളില്‍ നിന്ന് അംഗങ്ങളെ നിയമിക്കണം

പരവൂര്‍: രാജ്യത്തെ സ്‌കൂള്‍ ഭരണത്തില്‍ രക്ഷിതാക്കള്‍ക്കും പ്രാദേശിക സമൂഹത്തിനും കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്ന നിര്‍ണായക പരിഷ്‌കാരങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റികളുടെ (എസ്എംസി) അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ നിയമിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ശിപാര്‍ശ ചെയ്യുന്നു.

പ്രീ-പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരം. പുതിയ നിര്‍ദേശപ്രകാരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ സമിതിയുടെ മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും. സമിതിയുടെ കീഴില്‍ അക്കാദമിക് കാര്യങ്ങള്‍ക്കും സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനുമായി രണ്ട് ഉപസമിതികള്‍ ഉണ്ടായിരിക്കും.

സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് സമിതിയിലെ അംഗങ്ങളെ നിശ്ചയിക്കുന്നത്. 100 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളില്‍ 12-15 അംഗങ്ങളും, 500-ല്‍ അധികം കുട്ടികളുണ്ടെങ്കില്‍ 20-25 അംഗങ്ങളും സമിതിയില്‍ ഉണ്ടാകണം. പ്രാദേശിക അഥോറിറ്റിയിലെ ജനപ്രതിനിധികള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും സമിതിയില്‍ പ്രാതിനിധ്യം ഉറപ്പാക്കും.

സമഗ്ര ശിക്ഷ, പി.എം പോഷണ്‍, നിപുണ്‍ ഭാരത് തുടങ്ങിയ പ്രധാന പദ്ധതികളുടെ മേല്‍നോട്ട ചുമതല ഈ സമിതിക്കായിരിക്കും. കൂടാതെ 30 ലക്ഷം രൂപ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നടത്താനുള്ള അധികാരവും സമിതിക്ക് നല്‍കിയിട്ടുണ്ട്. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സമിതിയിലെ നാലില്‍ മൂന്ന് ഭാഗം അംഗങ്ങളും രക്ഷിതാക്കളായിരിക്കണം എന്ന വ്യവസ്ഥ നിലനില്‍ക്കും. ഇതില്‍ പകുതി പേര്‍ സ്ത്രീകളായിരിക്കണം.

രണ്ട് വര്‍ഷമാണ് സമിതിയുടെ കാലാവധി. ഓരോ അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തിലും സ്‌കൂള്‍ മേധാവി സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കണം. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള അടിസ്ഥാന മാതൃകയായാണ് ഈ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള ഈ മാറ്റങ്ങള്‍ സ്‌കൂള്‍ ഭരണത്തില്‍ കൂടുതല്‍ സുതാര്യതയും ജനകീയ പങ്കാളിത്തവും കൊണ്ടുവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Latest News

Corehub Up