Kerala
മുഹമ്മ: ആലപ്പുഴ മുഹമ്മയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്. മുഹമ്മ പോലീസ് സ്റ്റേഷന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ സന്തോഷ് കുമാർ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷന്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുഹമ്മ കപ്പേള സ്കൂളിന് സമീപമാണ് സന്തോഷ് കുമാറിന്റെ വീട്. ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കോഴിക്കോട്: ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സംവിധാനത്തെയും നിരന്തരം വിമര്‍ശിച്ചുവരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാന്‍ നീക്കം.
ഉമേഷിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. മേലധികാരികളെ വിമര്‍ശിച്ചതിനെ ത്തുടര്‍ന്ന് കഴിഞ്ഞ 18 മാസമായി ഉമേഷ് സസ്പെന്‍ഷനിലാണ്.
ആറന്മുള സ്റ്റേഷനിലെ ഓഫീസറാണ് മലപ്പുറം സ്വദേശിയായ ഉമേഷ്.
Kerala
കൊച്ചി: മസാജ് പാര്‍ലറില്‍നിന്നു മാല മോഷ്ടിച്ചെന്നാരോപിച്ചു സിവില്‍ പോലീസ് ഓഫീസറില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജുവിനെതിരെ കേസ്. സ്പാ നടത്തിപ്പുകാരി രമ്യ, ഇവരുടെ സഹായി എ. ഹിഷാം എന്നിവര്‍ക്കെതിരെയും പാലാരിവട്ടം പോലീസ് കേസെടുത്തു.
പാലാരിവട്ടം മെഡിക്കല്‍ സെന്ററിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ മസാജ് സെന്ററില്‍ ഈ മാസം എട്ടിനാണ് സിപിഒ എത്തിയത്. ഇയാളെ അടുത്ത ദിവസം രാവിലെ ഫോണില്‍ വിളിച്ച രമ്യ ആറര ലക്ഷം രൂപ ആവശ്യപ്പെട്ടു.
മസാജ് തുടങ്ങുന്നതിന് മുമ്പ് താന്‍ മേശപ്പുറത്ത് ഊരിവച്ച ആറര ലക്ഷം രൂപയുടെ താലിമാല കാണാതായെന്നും സിപിഒ ആണ് അതെടുത്തതെന്നും വിളിച്ചറിയിച്ചു. പണം തന്നില്ലെങ്കില്‍ ഭാര്യയോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ഷിഹാമും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. പിന്നീട് എസ്ഐ മുഖേന പണം കൈമാറി. എസ്ഐ ബൈജുവിനു മസാജ് പാര്‍ലര്‍ നടത്തിപ്പുകാരുമായി ബന്ധമുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ ഇന്നലെ രാത്രിയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിവിൽ പോലീസ് ഓഫീസറിൽ നിന്നും പണം കവർന്ന എസ്ഐക്കെതിരെ കേസ്.
പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജുവാണ് സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത്. സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതായിരുന്നു. ഇവർ ഇക്കാര്യം സിപിഒയെ വിളിച്ച് അറിയിച്ചു.
തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്ഐ ബിജു ഇടപെടുന്നത്.
പണം നൽകണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്ഐ ബിജു സിപിഒയോട് പറഞ്ഞു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു.
കബളിക്കപ്പെട്ടു എന്ന് സംശയം തോന്നിയതിനെ തുടർന്ന് സിപിഒ പാലരിവട്ടം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
പിന്നാലെ എസ്ഐയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ പ്രതികളാണ്. ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.