തലയോലപ്പറമ്പ്: വടയാർ കോരിക്കൽ നാദം നഗറിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി10 ലക്ഷം രൂപ വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ച പകൽവീടിന്റെ ഉദ്ഘാടനം മുടങ്ങി.
വെള്ളവും വെളിച്ചവുമില്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പൂർത്തീകരിച്ച പകൽവീടിനെക്കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു.
പൂർണമായി ഭിത്തികെട്ടിത്തിരിക്കാത്ത ഇതിനുള്ളിൽ ചൂടുകാലത്തും മഴക്കാലത്തും വിശ്രമിക്കാൻ കഴിയില്ലെന്നു സമീപവാസികൾ പരാതിപ്പെട്ടിരുന്നു.ക്രമക്കേട് ആരോപിച്ച് യുഡിഎഫും രംഗത്തെത്തിയതോടെ പകൽവീട് വിവാദത്തിലായി.
ഇന്നലെ ഉച്ചയ്ക്ക് ഉദ്ഘാടനത്തിനെത്തിയ ജനപ്രതിനിധികൾ ഒരു വിഭാഗം ആളുകളുടെ എതിർപ്പിനെത്തുടർന്ന് മടങ്ങിപ്പോകുകയായിരുന്