Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decreased

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ കുറഞ്ഞതായി കണക്ക്

കോഴിക്കോട്: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ താരതമ്യേനെ കുറഞ്ഞുവെന്നു പോലീസിന്‍റെ കണക്കുകള്‍.

ഈ വര്‍ഷം ആറു മാസം പിന്നിട്ടപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക്, കഴിഞ്ഞവര്‍ഷത്തേതിന്‍റെ ഏകദേശം മൂന്നിലൊന്നു കേസുകളെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ വര്‍ഷം ജൂണ്‍ 30 വരെ പോലീസ് രജിസ്റ്റര്‍ ചെയ്തത് 6736 കേസുകളാണ്. 2025 ല്‍ 12 മാസം കൊണ്ട് 18305 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് 5537 കേസുകളാണ് 2025ല്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 1886 കേസുകളാണ് സംസ്ഥാനമൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്.

2023 മുതല്‍ സംസ്ഥാനത്ത് സത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നേരിയ കുറവുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ 18980, 2024ല്‍ 18887 എന്നിങ്ങനെയാണ് പോലീസ് കേസുകള്‍.

2020 മുതലുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 2023ലാണ് കുട്ടികള്‍ക്കെതിരായ കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്; 5903. 2024 ല്‍ ഇത് 5140 ആയി കുറഞ്ഞു. 2025 ല്‍ 4753 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം അഞ്ചു മാസം കൊണ്ട് 1776 കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

2025ല്‍ 4753 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷം അഞ്ചുമാസംകൊണ്ട് പോലീസ് രേഖകളിലുള്ളത് 1776 കേസുകള്‍ മാത്രമാണ്. പ്രത്യേക കാലയളവു വച്ച് കണക്കുകൂട്ടുമ്പോള്‍ താരതമ്യേനെ ഈ വര്‍ഷം പോക്‌സോ കേസുകള്‍ കുറവാണെന്നു കാണാം.

പോക്‌സോ കേസുകള്‍ മലപ്പുറത്തും തിരുവനന്തപുരം പോലീസ് റൂറലിലുമാണു കൂടുതല്‍. മലപ്പുറത്ത് ആറു മാസം കൊണ്ട് 1792 കേസുകളും തിരുവനന്തപുരം റൂറലില്‍ 1573 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി നേരിയ തോതില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിച്ചുവരുകയാണ്. 2025ല്‍ 2,952 ഇത്തരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആദ്യ അഞ്ചു മാസത്തിനുള്ളില്‍ 1,071 കേസുകളേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

ഭര്‍ത്താവോ മറ്റു ബന്ധുക്കളോ നടത്തുന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് 1,329 കേസുകളാണ് ഈ വര്‍ഷം മേയ് വരെ റിപ്പോര്‍ട്ട് ചെയ്തത്. 2021, 2022 വര്‍ഷങ്ങളില്‍ ഇത് അയ്യായിരത്തോട് അടുത്തിരുന്നു.

ഈ വര്‍ഷം മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഇതേ വിഭാഗത്തില്‍ ആറു കേസുകളുണ്ടായിരുന്നു.

District News

വൈക്കോലിന് ആവശ്യക്കാരും വിലയും കുറഞ്ഞു; കർഷകർക്കു നിരാശ

മറ്റത്തൂർ: ഒരു കാലത്ത് ഗ്രാമീണ മേഖലയിൽ ചൂടപ്പം‌പോലെ വിറ്റഴിഞ്ഞിരുന്ന മുണ്ടകൻ വയ്ക്കോലിന് ഡിമാൻഡ് കുറയുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ മുണ്ടകൻ കൊയ് ത്ത് ആരംഭിച്ചതോടെ വൈക്കോൽ വിറ്റഴിക്കാനാകാതെ വലയുകയാണു കർഷകർ.

മുന്‍കാലങ്ങളില്‍ നല്ല വില കിട്ടിയിരുന്ന മുണ്ടകന്‍ വൈക്കോലിന് ഇക്കുറി വിലയും ആവശ്യക്കാരും കുറഞ്ഞത് നെല്‍കര്‍ഷകരെ നിരാശയിലാക്കുന്നു. കൃഷിച്ചെലവിനു തു ല്യമായ തുക മുന്‍ വര്‍ഷങ്ങളില്‍ മുണ്ടകന്‍ കൊയ്ത്തിനുശേഷം വൈക്കോല്‍ വില്‍പ്പ നയിലൂടെ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നു.

ഏതാനും വർഷം മുമ്പുവരെ ഒരു കെട്ട് വൈക്കോലിന് 250 രൂപ ലഭിച്ചിരുന്നത് ഇപ്പോള്‍ 150 രൂപയിലേക്കു താഴ്ന്നു. കഴിഞ്ഞവർഷം 175 രൂപയായിരുന്നു ശരാശരി വില. ഓരോ വർഷവും വൈക്കോലിന് ആവശ്യക്കാര്‍ കുറയുകയാണെന്ന് മറ്റ‌ത്തൂരിലെ ചാഴിക്കാട് പാട ശേഖരത്തിലെ കർഷകൻ സുനന്ദൻ കളപ്പുരയ്ക്കൽ പറയുന്നു.

മുൻകാലങ്ങളിൽ കൊയ് ത്ത് തുടങ്ങുംമുമ്പേ വൈക്കോൽ തേടി ആളുകൾ എത്തിയിരുന്നു. മുൻകൂട്ടി വൈക്കോൽ ബുക്ക് ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. വീടുകളിൽ കന്നുകാലി വളർത്തൽ കുറഞ്ഞ തോടെ വൈക്കോലിനും ഡിമാൻഡുകുറഞ്ഞു.

കൊയ്ത്തുകഴിഞ്ഞ് കിട്ടുന്ന വൈക്കോൽ പാടത്തുതന്നെ ഉണക്കിയെടുത്ത‌ശേഷം യന്ത്രസഹായത്തോടെയാണു വൈക്കോൽ ചുരുട്ടിക്കെട്ടുന്നത്. ഒരുകെട്ട് വൈക്കോല്‍ ഇത്തരത്തില്‍ യന്ത്രസഹായത്തോടെ ചുരുട്ടിക്കെട്ടാന്‍ 35 രൂപയാണു കൊടുക്കേണ്ടത്. ഒരേക്കര്‍ നിലത്തില്‍ നിന്ന് ശരാശരി 60 കെട്ട് വൈക്കോലാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഈ വർഷം മുണ്ടകൻ കൊയ്ത്തുസമയത്ത് മഴയില്ലാത്തതിനാൽ വൈക്കോലിന് കാര്യ മായനാശം സംഭവിച്ചിട്ടില്ല.

ക്ഷീരകര്‍ഷകരാണു പ്രധാനമായും മലയോരത്തെ പാടശേഖരങ്ങളില്‍നിന്ന് വൈ‌ക്കോല്‍ വാങ്ങാറുള്ളത്. വീടുകളില്‍ കന്നുകാലികളെ വളര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ് വൈക്കോലിന്‍റെ ഡിമാൻഡ് കുറച്ചത്. പശുവളർത്തൽ കൂടുതലും ഫാമുകളിലാ യപ്പോൾ വൈക്കോലി നുപകരം തീറ്റപ്പുല്ല് വ്യാപകമായി ഉപയോഗിച്ചുതുടങ്ങി.
ദൂരദിക്കുകളിൽനിന്ന് വൈക്കോൽതേടി കിഴക്കൻ മേഖലയിലെത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.

District News

കോഴി ലഭ്യത കുറഞ്ഞു; ചിക്കൻവില പറക്കുന്നു

കൊല്ലം: ക്രിസ്മസും ന്യൂ ഇയറും കഴിഞ്ഞിട്ടും പിടിതരാതെ കുതിച്ചുയർന്നു ചിക്കൻ വില. ജില്ലയിൽ ഒരുകിലോ ചിക്കന്‍റെ വില 185 രൂപയായിരുന്നു. നാടൻ കോഴിക്ക് 220- 230 രൂപ വരെയാണ് ഈടാക്കുന്നത്.

പ്രാദേശികാടിസ്ഥാനത്തിൽ വിലയിൽ മാറ്റം വരാം. ക്രിസ്മസിന് 160 രൂപയായിരുന്നു വില. ക്രിസ്മസ് അടുപ്പിച്ച് എല്ലാവർഷവും വില അല്പം ഉയരുമെങ്കിലും ആദ്യമായാണ് ഇത്രയും വർധിച്ചതെന്നു വ്യാപാരികൾ പറയുന്നു. കോഴി ലഭ്യതയുടെ കുറവ് പറഞ്ഞാണ് വില കൂട്ടുന്നത്. എന്നാൽ വില കൂട്ടാൻ ചില ഫാമുകൾ പൂഴ്ത്തിവയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.

അതേ സമയം അടുക്കള ബജറ്റ് താളം തെറ്റിച്ചു കുതിച്ചുയർന്ന വെളിച്ചെണ്ണ വിലയിൽ ആശ്വാസം. തേങ്ങയും കൊപ്രായും കൂടുതൽ ലഭ്യമാകാൻ തുടങ്ങിയതോടെയാണ് വെളിച്ചെണ്ണ വിലയിൽ കുറവുണ്ടായതെന്നു വ്യാപാരികൾ പറയുന്നു. നിലവിൽ 245 രൂപ മുതൽ 1 ലിറ്റർ വെളിച്ചെണ്ണ ലഭ്യമാണ്.
വിവിധ കമ്പനികൾ പല വിലയാണ് ഈടാക്കുന്നത്. കേരഫെഡിന്‍റെ വെളിച്ചെണ്ണയ്ക്ക് 360 രൂപയാണ്. ഓണക്കാലത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും കൊപ്രായുടെയും വില വലിയതോതിൽ ഉയർന്നിരുന്നു.

വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തി റെക്കാർഡിട്ടിരുന്നു. കൊപ്രയ്ക്ക് 300 രൂപയായിരുന്നു മൊത്തവില. ഇപ്പോൾ കൊപ്രയുടെ മൊത്തവില കുറഞ്ഞ് 220 രൂപയിലെത്തി.

മൊത്തവിപണിയിൽ 35- 40 രൂപ വരെ ഉണ്ടായിരുന്ന പൊതിക്കാത്ത തേങ്ങ ഒന്നിന് 32 രൂപയും കിലോയ്ക്ക് 75 രൂപ ഉണ്ടായിരുന്ന പൊതിച്ച തേങ്ങയ്ക്ക് 60 രൂപയായും കുറഞ്ഞു. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്ക് തേങ്ങ എത്തുന്നുണ്ട്. കരുനാഗപ്പള്ളി, കായംകുളം ഭാഗങ്ങളിൽ നിന്നാണ് പൊതിക്കാത്ത തേങ്ങ കൂടുതലായും എത്തുന്നത്.

 

Latest News

Corehub Up