Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decreased

ഏപ്രിലിൽ എൽപിജി ഉപഭോഗം കുറഞ്ഞു

ന്യൂഡൽഹി: ഏപ്രിലിൽ ഇന്ത്യയിലെ എൽപിജി ഉപഭോഗത്തിൽ 16 ശതമാനത്തിന്‍റെ കുത്തനെയുള്ള ഇടിവ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ വിതരണ തടസങ്ങൾ ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക ലഭ്യതയെ ബാധിച്ചതാണ് കാരണമെന്ന് ഒൗദ്യോഗിക കണക്കുകൾ പറയുന്നു.

ഏപ്രിലിൽ 2.2 മില്യണ്‍ ടണ്ണിന്‍റെ എൽപിജി ഉപഭോഗമാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 2.62 മില്യണ്‍ ടണ്ണിനേക്കാൾ 16.16 ശതമാനത്തിന്‍റെ കുറവാണ്. 2024 ഏപ്രിലിലെ 2.45 മില്യണ്‍ ടണ്ണിനേക്കാൾ 10.5 ശതമാനം കുറവാണ്.

പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്‍റെ (പിപിഎസി) കണക്കുകൾ പ്രകാരം മുൻ മാസം മാർച്ചിലെ 2.379 മില്യണ്‍ ടണ്‍ ഉപഭോഗത്തേക്കാൾ കുറഞ്ഞ മാസവും ഇതായിരുന്നു.

രാജ്യം എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിന്‍റെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എന്നാൽ, ഇറാനെതിരേ യുഎസിന്‍റെയും ഇസ്രയേലിന്‍റെയും ആക്രമണത്തെയും അതിന് ടെഹ്റാൻ നല്കിയ മറുപടിയെയും തുടർന്ന് കടലിടുക്ക് നിലവിൽ അടഞ്ഞുകിടക്കുകയാണ്.

സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള വിതരണം തടസപ്പെട്ടതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക ലഭ്യത ഉറപ്പുവരുത്തന്നതിനായി ഹോട്ടലുകൾ, വ്യവസായ സ്ഥാപനങ്ങൾക്കുള്ള എൽപിജി വിതരണം സർക്കാർ വെട്ടിക്കുറച്ചു.

കൂടാതെ, രണ്ടു സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് ഗാർഹിക ഉപഭോക്താക്കൾക്കുള്ള വിതരണത്തിലും നിയന്ത്രണമേർപ്പെടുത്തി.

പിപിഎസിയുടെ കണക്കുകൾ പ്രകാരം, മാർച്ചിലുണ്ടായ 12.8 ശതമാനം വാർഷിക ഇടിവിനേക്കാൾ കൂടുതലായിരുന്നു ഏപ്രിലിലെ എൽപിജി ഉപഭോഗത്തിലുണ്ടായ ഇടിവ്.

വിറകിനും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മറ്റ് ഇന്ധനങ്ങൾക്കും പകരം പരിസ്ഥിതി സൗഹൃദമായ ഇന്ധനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഫലമായി കഴിഞ്ഞ കുറെ വർഷങ്ങളായി എൽപിജി ഉപഭോഗം രാജ്യത്ത് ഉയർന്നിരുന്നു.

യുദ്ധത്തെത്തുടർന്ന പല ഗൾഫ് രാജ്യങ്ങളും വ്യോമപാതകൾ അടച്ചതിനെയും വിമാന സർവീസുകൾ നിർത്തിവച്ചതിനെയും തുടർന്ന് ജെറ്റ് ഫ്യുവലിന്‍റെ ഉപഭോഗം മുൻ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ 1.37 ശതമാനം കുറഞ്ഞ് 7,61,000 ടണ്ണായി. മാർച്ചിലെ 8,07,000 ടണ്ണിനെക്കാൾ കുറവാണ്.
യുദ്ധം ബാധിച്ച് മറ്റ് രണ്ട് ഇന്ധനങ്ങൾ പോലെ ഡീസൽ, പെട്രോൾ വില്പനയിലും കുറവുണ്ടായി.

District News

കോഴി ലഭ്യത കുറഞ്ഞു; ചിക്കൻവില പറക്കുന്നു

കൊല്ലം: ക്രിസ്മസും ന്യൂ ഇയറും കഴിഞ്ഞിട്ടും പിടിതരാതെ കുതിച്ചുയർന്നു ചിക്കൻ വില. ജില്ലയിൽ ഒരുകിലോ ചിക്കന്‍റെ വില 185 രൂപയായിരുന്നു. നാടൻ കോഴിക്ക് 220- 230 രൂപ വരെയാണ് ഈടാക്കുന്നത്.

പ്രാദേശികാടിസ്ഥാനത്തിൽ വിലയിൽ മാറ്റം വരാം. ക്രിസ്മസിന് 160 രൂപയായിരുന്നു വില. ക്രിസ്മസ് അടുപ്പിച്ച് എല്ലാവർഷവും വില അല്പം ഉയരുമെങ്കിലും ആദ്യമായാണ് ഇത്രയും വർധിച്ചതെന്നു വ്യാപാരികൾ പറയുന്നു. കോഴി ലഭ്യതയുടെ കുറവ് പറഞ്ഞാണ് വില കൂട്ടുന്നത്. എന്നാൽ വില കൂട്ടാൻ ചില ഫാമുകൾ പൂഴ്ത്തിവയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.

അതേ സമയം അടുക്കള ബജറ്റ് താളം തെറ്റിച്ചു കുതിച്ചുയർന്ന വെളിച്ചെണ്ണ വിലയിൽ ആശ്വാസം. തേങ്ങയും കൊപ്രായും കൂടുതൽ ലഭ്യമാകാൻ തുടങ്ങിയതോടെയാണ് വെളിച്ചെണ്ണ വിലയിൽ കുറവുണ്ടായതെന്നു വ്യാപാരികൾ പറയുന്നു. നിലവിൽ 245 രൂപ മുതൽ 1 ലിറ്റർ വെളിച്ചെണ്ണ ലഭ്യമാണ്.
വിവിധ കമ്പനികൾ പല വിലയാണ് ഈടാക്കുന്നത്. കേരഫെഡിന്‍റെ വെളിച്ചെണ്ണയ്ക്ക് 360 രൂപയാണ്. ഓണക്കാലത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും കൊപ്രായുടെയും വില വലിയതോതിൽ ഉയർന്നിരുന്നു.

വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തി റെക്കാർഡിട്ടിരുന്നു. കൊപ്രയ്ക്ക് 300 രൂപയായിരുന്നു മൊത്തവില. ഇപ്പോൾ കൊപ്രയുടെ മൊത്തവില കുറഞ്ഞ് 220 രൂപയിലെത്തി.

മൊത്തവിപണിയിൽ 35- 40 രൂപ വരെ ഉണ്ടായിരുന്ന പൊതിക്കാത്ത തേങ്ങ ഒന്നിന് 32 രൂപയും കിലോയ്ക്ക് 75 രൂപ ഉണ്ടായിരുന്ന പൊതിച്ച തേങ്ങയ്ക്ക് 60 രൂപയായും കുറഞ്ഞു. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്ക് തേങ്ങ എത്തുന്നുണ്ട്. കരുനാഗപ്പള്ളി, കായംകുളം ഭാഗങ്ങളിൽ നിന്നാണ് പൊതിക്കാത്ത തേങ്ങ കൂടുതലായും എത്തുന്നത്.

 

Latest News

Corehub Up