Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decreased

Idukki

മഴയുടെ ശക്തി കുറഞ്ഞു: ഇന്ന് ഓറഞ്ച് അലര്‍ട്ട്

തൊടുപുഴ: ജില്ലയില്‍ കനത്ത മഴയ്ക്ക് ശമനം. ഇന്നലെ കാര്യമായ തോതില്‍ മഴ പെയ്തില്ലെങ്കിലും മലയോര മേഖലകളില്‍നിന്ന് ആശങ്ക അകന്നിട്ടില്ല. വരും ദിവസങ്ങളിലും ജില്ലയില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതേത്തുടര്‍ന്ന് ജാഗ്രത തുടരണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാനിരോധനം ഉള്‍പ്പെടെയുള്ള വിവിധ നിയന്ത്രണങ്ങള്‍ തുടരുകയാണ്.

ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തീവ്ര മഴസാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പകല്‍ കാര്യമായ മഴയുണ്ടായില്ല. പലയിടങ്ങളിലും വെയില്‍ തെളിഞ്ഞു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൊടുപുഴ താലൂക്കിലാണ്. 65.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇടുക്കി - 37.6, പീരുമേട് - 49.7, ദേവികുളം - 27.6, ഉടുന്പഞ്ചോല -17 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ ഒരു വീട് പൂര്‍ണമായും മൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 18 ദുരിതാശ്വാസ ക്യാന്പുകളിലായി 349 പേരാണ് കഴിയുന്നത്. തൊടുപുഴ, പീരുമേട്, ഇടുക്കി താലൂക്കുകളിലാണ് ക്യാമ്പുകള്‍ ഉള്ളത്.

വിദ്യാലയങ്ങളില്‍ പഠനം ആരംഭിക്കുന്നതിനായി ഇവിടെ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ കഴിയുന്നവരെ വാടക വീടുകളെടുത്ത് മാറ്റണമെന്ന് കളക്‌ടര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി മഴ മുന്നറിയിപ്പുകള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്. ഇടുക്കി ഡാമില്‍ 2349.46 അടിയാണ് ജലനിരപ്പ്. 45.40 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. മലങ്കര ഡാമിന്‍റെ നാലു ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഘട്ടം ഘട്ടമായി ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 39.66 അടിയാണ് ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ്.

National

രാജ്യത്ത് മാവോയിസ്റ്റ് ബാധിത ജില്ലകളുടെ എണ്ണം ഏഴായി കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ്റ്ബാധിത ജില്ലകളുടെ എണ്ണം എട്ടിൽനിന്ന് ഏഴായി കുറഞ്ഞതായി കേന്ദ്ര സർക്കാർ.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതിയ അവലോകന റിപ്പോർട്ടിലാണ് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങൾ കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.

പുതിയ പട്ടിക പ്രകാരം ഛത്തീസ്ഗഡിലെ ബിജാപുർ, നാരായൺപുർ, സുക്മ, കാങ്കർ, ദന്തേവാഡ; ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂം, ഒഡീഷയിലെ കാണ്ഡമാൽ എന്നിവയാണ് മാവോയിസ്റ്റ് ബാധിത ജില്ലകൾ.

District News

വൈക്കോലിന് ആവശ്യക്കാരും വിലയും കുറഞ്ഞു; കർഷകർക്കു നിരാശ

മറ്റത്തൂർ: ഒരു കാലത്ത് ഗ്രാമീണ മേഖലയിൽ ചൂടപ്പം‌പോലെ വിറ്റഴിഞ്ഞിരുന്ന മുണ്ടകൻ വയ്ക്കോലിന് ഡിമാൻഡ് കുറയുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ മുണ്ടകൻ കൊയ് ത്ത് ആരംഭിച്ചതോടെ വൈക്കോൽ വിറ്റഴിക്കാനാകാതെ വലയുകയാണു കർഷകർ.

മുന്‍കാലങ്ങളില്‍ നല്ല വില കിട്ടിയിരുന്ന മുണ്ടകന്‍ വൈക്കോലിന് ഇക്കുറി വിലയും ആവശ്യക്കാരും കുറഞ്ഞത് നെല്‍കര്‍ഷകരെ നിരാശയിലാക്കുന്നു. കൃഷിച്ചെലവിനു തു ല്യമായ തുക മുന്‍ വര്‍ഷങ്ങളില്‍ മുണ്ടകന്‍ കൊയ്ത്തിനുശേഷം വൈക്കോല്‍ വില്‍പ്പ നയിലൂടെ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നു.

ഏതാനും വർഷം മുമ്പുവരെ ഒരു കെട്ട് വൈക്കോലിന് 250 രൂപ ലഭിച്ചിരുന്നത് ഇപ്പോള്‍ 150 രൂപയിലേക്കു താഴ്ന്നു. കഴിഞ്ഞവർഷം 175 രൂപയായിരുന്നു ശരാശരി വില. ഓരോ വർഷവും വൈക്കോലിന് ആവശ്യക്കാര്‍ കുറയുകയാണെന്ന് മറ്റ‌ത്തൂരിലെ ചാഴിക്കാട് പാട ശേഖരത്തിലെ കർഷകൻ സുനന്ദൻ കളപ്പുരയ്ക്കൽ പറയുന്നു.

മുൻകാലങ്ങളിൽ കൊയ് ത്ത് തുടങ്ങുംമുമ്പേ വൈക്കോൽ തേടി ആളുകൾ എത്തിയിരുന്നു. മുൻകൂട്ടി വൈക്കോൽ ബുക്ക് ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. വീടുകളിൽ കന്നുകാലി വളർത്തൽ കുറഞ്ഞ തോടെ വൈക്കോലിനും ഡിമാൻഡുകുറഞ്ഞു.

കൊയ്ത്തുകഴിഞ്ഞ് കിട്ടുന്ന വൈക്കോൽ പാടത്തുതന്നെ ഉണക്കിയെടുത്ത‌ശേഷം യന്ത്രസഹായത്തോടെയാണു വൈക്കോൽ ചുരുട്ടിക്കെട്ടുന്നത്. ഒരുകെട്ട് വൈക്കോല്‍ ഇത്തരത്തില്‍ യന്ത്രസഹായത്തോടെ ചുരുട്ടിക്കെട്ടാന്‍ 35 രൂപയാണു കൊടുക്കേണ്ടത്. ഒരേക്കര്‍ നിലത്തില്‍ നിന്ന് ശരാശരി 60 കെട്ട് വൈക്കോലാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഈ വർഷം മുണ്ടകൻ കൊയ്ത്തുസമയത്ത് മഴയില്ലാത്തതിനാൽ വൈക്കോലിന് കാര്യ മായനാശം സംഭവിച്ചിട്ടില്ല.

ക്ഷീരകര്‍ഷകരാണു പ്രധാനമായും മലയോരത്തെ പാടശേഖരങ്ങളില്‍നിന്ന് വൈ‌ക്കോല്‍ വാങ്ങാറുള്ളത്. വീടുകളില്‍ കന്നുകാലികളെ വളര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ് വൈക്കോലിന്‍റെ ഡിമാൻഡ് കുറച്ചത്. പശുവളർത്തൽ കൂടുതലും ഫാമുകളിലാ യപ്പോൾ വൈക്കോലി നുപകരം തീറ്റപ്പുല്ല് വ്യാപകമായി ഉപയോഗിച്ചുതുടങ്ങി.
ദൂരദിക്കുകളിൽനിന്ന് വൈക്കോൽതേടി കിഴക്കൻ മേഖലയിലെത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.

District News

കോഴി ലഭ്യത കുറഞ്ഞു; ചിക്കൻവില പറക്കുന്നു

കൊല്ലം: ക്രിസ്മസും ന്യൂ ഇയറും കഴിഞ്ഞിട്ടും പിടിതരാതെ കുതിച്ചുയർന്നു ചിക്കൻ വില. ജില്ലയിൽ ഒരുകിലോ ചിക്കന്‍റെ വില 185 രൂപയായിരുന്നു. നാടൻ കോഴിക്ക് 220- 230 രൂപ വരെയാണ് ഈടാക്കുന്നത്.

പ്രാദേശികാടിസ്ഥാനത്തിൽ വിലയിൽ മാറ്റം വരാം. ക്രിസ്മസിന് 160 രൂപയായിരുന്നു വില. ക്രിസ്മസ് അടുപ്പിച്ച് എല്ലാവർഷവും വില അല്പം ഉയരുമെങ്കിലും ആദ്യമായാണ് ഇത്രയും വർധിച്ചതെന്നു വ്യാപാരികൾ പറയുന്നു. കോഴി ലഭ്യതയുടെ കുറവ് പറഞ്ഞാണ് വില കൂട്ടുന്നത്. എന്നാൽ വില കൂട്ടാൻ ചില ഫാമുകൾ പൂഴ്ത്തിവയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.

അതേ സമയം അടുക്കള ബജറ്റ് താളം തെറ്റിച്ചു കുതിച്ചുയർന്ന വെളിച്ചെണ്ണ വിലയിൽ ആശ്വാസം. തേങ്ങയും കൊപ്രായും കൂടുതൽ ലഭ്യമാകാൻ തുടങ്ങിയതോടെയാണ് വെളിച്ചെണ്ണ വിലയിൽ കുറവുണ്ടായതെന്നു വ്യാപാരികൾ പറയുന്നു. നിലവിൽ 245 രൂപ മുതൽ 1 ലിറ്റർ വെളിച്ചെണ്ണ ലഭ്യമാണ്.
വിവിധ കമ്പനികൾ പല വിലയാണ് ഈടാക്കുന്നത്. കേരഫെഡിന്‍റെ വെളിച്ചെണ്ണയ്ക്ക് 360 രൂപയാണ്. ഓണക്കാലത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും കൊപ്രായുടെയും വില വലിയതോതിൽ ഉയർന്നിരുന്നു.

വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തി റെക്കാർഡിട്ടിരുന്നു. കൊപ്രയ്ക്ക് 300 രൂപയായിരുന്നു മൊത്തവില. ഇപ്പോൾ കൊപ്രയുടെ മൊത്തവില കുറഞ്ഞ് 220 രൂപയിലെത്തി.

മൊത്തവിപണിയിൽ 35- 40 രൂപ വരെ ഉണ്ടായിരുന്ന പൊതിക്കാത്ത തേങ്ങ ഒന്നിന് 32 രൂപയും കിലോയ്ക്ക് 75 രൂപ ഉണ്ടായിരുന്ന പൊതിച്ച തേങ്ങയ്ക്ക് 60 രൂപയായും കുറഞ്ഞു. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്ക് തേങ്ങ എത്തുന്നുണ്ട്. കരുനാഗപ്പള്ളി, കായംകുളം ഭാഗങ്ങളിൽ നിന്നാണ് പൊതിക്കാത്ത തേങ്ങ കൂടുതലായും എത്തുന്നത്.

 

Latest News

Corehub Up