x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ കുറഞ്ഞതായി കണക്ക്

വെബ്ഡെസ്ക്
Published: July 14, 2026 12:56 AM IST | Updated: July 14, 2026 12:56 AM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ താരതമ്യേനെ കുറഞ്ഞുവെന്നു പോലീസിന്‍റെ കണക്കുകള്‍.

ഈ വര്‍ഷം ആറു മാസം പിന്നിട്ടപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക്, കഴിഞ്ഞവര്‍ഷത്തേതിന്‍റെ ഏകദേശം മൂന്നിലൊന്നു കേസുകളെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ വര്‍ഷം ജൂണ്‍ 30 വരെ പോലീസ് രജിസ്റ്റര്‍ ചെയ്തത് 6736 കേസുകളാണ്. 2025 ല്‍ 12 മാസം കൊണ്ട് 18305 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് 5537 കേസുകളാണ് 2025ല്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 1886 കേസുകളാണ് സംസ്ഥാനമൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്.

2023 മുതല്‍ സംസ്ഥാനത്ത് സത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നേരിയ കുറവുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ 18980, 2024ല്‍ 18887 എന്നിങ്ങനെയാണ് പോലീസ് കേസുകള്‍.

2020 മുതലുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 2023ലാണ് കുട്ടികള്‍ക്കെതിരായ കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്; 5903. 2024 ല്‍ ഇത് 5140 ആയി കുറഞ്ഞു. 2025 ല്‍ 4753 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം അഞ്ചു മാസം കൊണ്ട് 1776 കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

2025ല്‍ 4753 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷം അഞ്ചുമാസംകൊണ്ട് പോലീസ് രേഖകളിലുള്ളത് 1776 കേസുകള്‍ മാത്രമാണ്. പ്രത്യേക കാലയളവു വച്ച് കണക്കുകൂട്ടുമ്പോള്‍ താരതമ്യേനെ ഈ വര്‍ഷം പോക്‌സോ കേസുകള്‍ കുറവാണെന്നു കാണാം.

പോക്‌സോ കേസുകള്‍ മലപ്പുറത്തും തിരുവനന്തപുരം പോലീസ് റൂറലിലുമാണു കൂടുതല്‍. മലപ്പുറത്ത് ആറു മാസം കൊണ്ട് 1792 കേസുകളും തിരുവനന്തപുരം റൂറലില്‍ 1573 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി നേരിയ തോതില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിച്ചുവരുകയാണ്. 2025ല്‍ 2,952 ഇത്തരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആദ്യ അഞ്ചു മാസത്തിനുള്ളില്‍ 1,071 കേസുകളേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

ഭര്‍ത്താവോ മറ്റു ബന്ധുക്കളോ നടത്തുന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് 1,329 കേസുകളാണ് ഈ വര്‍ഷം മേയ് വരെ റിപ്പോര്‍ട്ട് ചെയ്തത്. 2021, 2022 വര്‍ഷങ്ങളില്‍ ഇത് അയ്യായിരത്തോട് അടുത്തിരുന്നു.

ഈ വര്‍ഷം മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഇതേ വിഭാഗത്തില്‍ ആറു കേസുകളുണ്ടായിരുന്നു.

Tags : Violence women children estimated decreased

Recent News

Corehub Up