Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defence

3.25 ലക്ഷം കോടിയുടെ വൻ പ്രതിരോധ ഇടപാട്: 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള മെഗാ പ്രതിരോധ കരാറിലേക്ക് ഇന്ത്യ. അത്യാധുനിക 4.5 ജനറേഷൻ മൾട്ടിറോൾ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഔദ്യോഗിക അപേക്ഷയായ 'ലെറ്റർ ഓഫ് റിക്വസ്റ്റ്' ഇന്ത്യ തയ്യാറാക്കി. വരും ആഴ്ചകളിൽ തന്നെ ഈ രേഖ ഫ്രാൻസിന് കൈമാറുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ഏകദേശം 3.25 ലക്ഷം കോടി രൂപയാണ് ഈ വൻ കരാറിന്‍റെ ചെലവ് പ്രതീക്ഷിക്കുന്നത്.

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ജൂൺ ആദ്യവാരം ഫ്രാൻസ് സന്ദർശിക്കുന്നുണ്ട്. ഇതിന് പിന്നാലെ ജൂൺ 15 മുതൽ 17 വരെ ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിലെത്തും. ഈ സന്ദർശനങ്ങൾ കരാറിന് അന്തിമ രൂപം നൽകും. സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം ഈ വർഷം അവസാനത്തോടെ അന്തിമ കരാർ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.

കരാറിലെ 114 വിമാനങ്ങളിൽ 24 എണ്ണം ഫ്രാൻസ് നേരിട്ട് നിർമ്മിച്ച് നൽകും. ബാക്കി 90 വിമാനങ്ങളും ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനും ഇന്ത്യൻ കമ്പനിയും സംയുക്തമായി ഇന്ത്യയിൽ വെച്ച് തന്നെ നിർമിക്കും. ഈ വിമാനങ്ങളുടെ നിർമാണത്തിൽ 50 ശതമാനത്തോളം തദ്ദേശീയ സാങ്കേതികവിദ്യയും ഉത്പന്നങ്ങളും ഉപയോഗിക്കും.

ചൈന, പാകിസ്ഥാൻ അതിർത്തികളിൽ നിന്നുള്ള ഇരട്ട ഭീഷണി നേരിടാൻ വ്യോമസേനയ്ക്ക് കുറഞ്ഞത് 42.5 സ്ക്വാഡ്രൻ ആവശ്യമാണ്. എന്നാൽ നിലവിൽ ഇത് ആശങ്കാജനകമായ രീതിയിൽ 29 ആയി ചുരുങ്ങിയിരിക്കുകയാണ്. ഈ കുറവ് നികത്താനാണ് ഇന്ത്യയുടെ മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിലൂടെ ഈ വിമാനങ്ങൾ വാങ്ങുന്നത്.

 

Latest News

Corehub Up