Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devan

അഞ്ച് കോടി വരും 50 ലക്ഷം ചെലവാക്കും, ബാക്കി വീതിച്ചെടുക്കും; ബിജെപിക്കെതിരെ 'വെടിപൊട്ടിച്ച്' ദേവൻ

കൊച്ചി: തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേവൻ. ഫണ്ടായി ലഭിക്കുന്ന തുകയിൽ വലിയൊരു ഭാഗം നേതാക്കൾ വീതിച്ചെടുക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കള്ളപ്പണം എത്തുന്നതെന്നും പ്രചാരണം അവസാനിക്കാൻ 15 ദിവസം ശേഷിക്കുമ്പോഴാണ് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് കോടി രൂപ വന്നാൽ അതിൽ 50 ലക്ഷം രൂപ മാത്രമാണ് ചെലവാക്കുന്നത്. ബാക്കി നേതാക്കൾ വീതിച്ചെടുക്കും ബിജെപിയിൽ ചേർന്നെങ്കിലും കേരളത്തിലെ പാർട്ടി നേതൃത്വം തന്നെ കാര്യമായി പരിഗണിച്ചിട്ടില്ല. കേരളത്തിൽ ടിവികെ നിർണായക ശക്തിയായി മാറുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്ക് സ്ഥാനാർഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ടിവികെയിൽ പുതുമുഖങ്ങൾക്ക് മാത്രമായിരിക്കും സ്ഥാനം. പഴയ രാഷ്ട്രീയക്കാരെ പാർട്ടിയിൽ ഉൾപ്പെടുത്തില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2031ലായതിനാൽ പാർട്ടിക്ക് മുന്നൊരുക്കങ്ങൾക്ക് അഞ്ച് വർഷം സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 16നാണ് ദേവൻ ബിജെപി വിട്ടതായി പ്രഖ്യാപിച്ചത്. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതുവേദിയിൽവെച്ചായിരുന്നു രാജി പ്രഖ്യാപനം.

Kerala

സിനിമാതാരങ്ങളുടെ വീട്ടിലെ ഇഡി റെയ്ഡ്; ശബരിമല വിവാദം വഴിതിരിച്ചു വിടാനാണെന്ന സുരേഷ് ഗോപിയുടെ വാദം തള്ളി ദേവൻ

തൃശൂർ: ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. അത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ പറഞ്ഞു.

ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്നും തോന്നുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവൻ പറഞ്ഞു. മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തിൽ ജാഗ്രത കാണിക്കുന്നതെന്നും ദേവൻ പറഞ്ഞു.

ശബരിമലയിലേത് വിവാദമല്ല, പകൽ കൊള്ളയാണ്. കൊള്ള നടന്നത് ശബരിമലയിൽ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലുമാണ്. കൊള്ള നടത്തുന്നവർ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ശരിയാവില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും ദേവൻ പറഞ്ഞു.

ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Movies

ഐസ്ക്രീം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു, ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചു; ഭാര്യയുടെ വിയോഗത്തെക്കുറിച്ച് ദേവൻ

ഐസ്ക്രീമിൽ നിന്ന് അലർജിയുണ്ടായി ശ്വാസകോശത്തെ ബാധിച്ചതാണ് തന്‍റെ ഭാര്യയുടെ മരണമെന്ന് നടൻ ദേവൻ. ഭാര്യ സുമയുടെ മരണത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ മനസുതുറന്നത്. സംവിധായകൻ രാമു കാര്യാട്ടിന്‍റെ മകളാണ് ദേവന്‍റെ ഭാര്യ സുമ.

‘‘ഭാര്യ മരിച്ചിട്ട് നാല് വർഷമേ ആകുന്നുള്ളൂ. അവള്‍ക്ക് പെട്ടെന്ന് ഐസ്ക്രീമിന്‍റെ അലർജി വന്നു. ചെന്നൈയിലായിരുന്ന സമയത്ത് ഒരിക്കൽ ഐസ്ക്രീം കഴിച്ചിട്ട് ഭയങ്കരമായ ശ്വാസംമുട്ടല്‍ വന്നിരുന്നു. അന്ന് ആശുപത്രിയില്‍ കാണിച്ച് ഭേദമാക്കി. ഒരു കാരണവശാലും ഐസ്ക്രീം കഴിക്കരുതെന്ന് അന്ന് ഡോക്ടർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു ബ്രാൻഡിന്‍റെയും കഴിക്കരുതെന്നും ഡോക്ടർ നിർദേശിച്ചിരുന്നു.

പിന്നീട് നാട്ടിലായിരുന്ന ഒരു ദിവസം മകളും അവളുടെ കുഞ്ഞുമൊക്കെ ആയി വീട്ടില്‍ വന്നു. ഞാൻ ചേർത്തലയില്‍ ഒരു ഷൂട്ടിന്‍റെ തിരക്കലിയാരുന്നു. കുട്ടികള്‍ക്ക് വേണ്ടി ഐസ്ക്രീം വാങ്ങി വച്ചിരുന്നു. അവർ ഊണും ഐസ്ക്രീമുമൊക്കെ കഴിച്ചിട്ട് മടങ്ങി. എനിക്ക് തോന്നുന്നത്, ഐസ്ക്രീം കണ്ടപ്പോൾ അലർജിയുടെ കാര്യം ഓർക്കാതെ എടുത്ത് കഴിച്ചു എന്നാണ്. ഒരു മണിക്കൂറായപ്പോഴേക്കും അവൾക്ക് ശ്വാസ തടസം ഉണ്ടായി. ചേച്ചി ശ്വാസം കിട്ടാതെ നിലത്ത് കിടന്ന് ഉരുളുകയാണ് എന്നാണ് ജോലിക്കാരി വിളിച്ച്‌ പറഞ്ഞത്.

ഞാൻ എത്തിയപ്പോഴേക്കും വളരെ സീരിയസ് ആയിരുന്നു കാര്യങ്ങൾ. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഐസ്ക്രീമിന്‍റെ അലർജി കാരണം ശ്വാസകോശത്തില്‍ സുഷിരങ്ങൾ വന്നു. ശ്വസിക്കുന്ന ശ്വാസം മുഴുവനും പുറത്തേക്ക് പോകും. മാരകമായ അവസ്ഥയായിരുന്നു.’’ദേവന്‍റെ വാക്കുകൾ.

Latest News

Corehub Up