Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhaka

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു; ഷാക്കിബ് അൽ ഹസന്‍റെ വീടിന് നേരെ ബോംബേറ്

ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്‍റെ വീടിന് നേരെ ബോംബേറ്.

മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബവീടിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തിന് പിന്നാലെ വീട് തല്ലിത്തക‍ർക്കുകയും ചെയ്തു. വീടിന് നേരെ ആക്രമണം നടന്നതായി ബംഗ്ലാദേശ് അവാമി ലീഗ് എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ആസൂത്രിത ആക്രമണമാണെന്നും ഫാസിസത്തിന്റെ വ്യക്തമായ ലക്ഷണമാണെന്നും അവാമി ലീഗ് വിമ‍ർശിച്ചു. ഡൽഹിയിൽ നിന്നാണ് ഷെയ്ഖ് ഹസീന വെർച്വൽ വാർത്താസമ്മേളനം നടത്തിയത്. ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്ന് ഷെയ്ഖ് ഹസീന വാർത്താസമ്മേളനത്തിൽ ആവർത്തിച്ചിരുന്നു.

ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8:45 ഓടെ ആണ് ആക്രമണം ഉണ്ടായത്. ഷാക്കിബ് അൽ ഹസന്‍റെ വീടിന് നേരെ നടന്ന പെട്രോൾ ബോംബാക്രമണം ജനാധിപത്യ സംരക്ഷണത്തിന്‍റെ പേരിൽ അവാമി ലീഗ് പ്രവർത്തകർക്കെതിരെ നടക്കുന്ന വംശഹത്യയുടെ തുടർച്ചയാണെന്നും ബംഗ്ലാദേശ് അവാമി ലീഗ് വിമ‍ർശിച്ചു.

International

ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾ തുടരുന്നു

ധാക്ക: തെരഞ്ഞെടുപ്പിന് ആഴ്ചകൾ അവശേഷിക്കുന്ന ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾ തുടരുന്നു.

ധാക്ക യൂണിവേഴ്സിറ്റിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം നടന്ന വന്പൻ റാലിയിൽ ഇന്ത്യക്കെതിരേ മുദ്രാവാക്യങ്ങൾ ഉയർന്നു.

വധിക്കപ്പെട്ട വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ അനുയായികളാണു പ്രകടനം സംഘടിപ്പിച്ചത്. ഹാദിയുടെ ഘാതകരെ പിടികൂടി വിചാരണ ചെയ്തു തൂക്കിലേറ്റണമെന്നു പ്രകടനക്കാർ ആവശ്യപ്പെട്ടു.

ഹാദിക്കു നേർക്കു വെടിയുതിർത്തവർ ഇന്ത്യയിലേക്കു കടന്നുവെന്നാണ് ഇയാളുടെ അനുയായികളിൽ ഒരു വിഭാഗം പറയുന്നത്. എന്നാൽ ഘാതകർ ഇന്ത്യയിലെത്തിയിട്ടില്ലെന്നാണ് ന്യൂഡൽഹി വ്യക്തമാക്കിയിരിക്കുന്നത്.

International

17 വർഷത്തിനുശേഷം താരിഖ് റഹ്‌മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തി

ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്‌ടിംഗ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാൻ 17 വർഷത്തെ ലണ്ടൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎൻപിയെ നയിക്കുന്ന അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

ക്രിസ്മസ് ദിനത്തിൽ ധാക്കയിൽ വിമാനമിറങ്ങിയ താരിഖിനെ സ്വാഗതം ചെയ്യാനായി പതിനായിരങ്ങളാണു കാത്തുനിന്നത്. മുതിർന്ന ബിഎൻപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ബംഗ്ലാ മണ്ണിൽ കാലുകുത്തുന്നതിനു മുന്പായി താരിഖ് ഷൂസുകൾ ഊരിമാറ്റി.

“പ്രിയ ബംഗ്ലാദേശ്” എന്നു പറഞ്ഞുകൊണ്ടാണ്, വിമാനത്താവളത്തിലെ സ്വീകരണ വേദിയിൽ അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജനാധിപത്യത്തിലൂന്നിയ സാന്പത്തിക ശക്തിയായ ബംഗ്ലാദേശാണ് താൻ സ്വപ്നം കാണുന്നതെന്നും സമാധാനമാണ് ബംഗ്ലാദേശിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമഗ്ര ബംഗ്ലാദേശ് പടുത്തുയർത്താനായി മുസ്‌ലിം, ഹിന്ദു, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങൾ തനിക്കൊപ്പം നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വിമാനത്താവളത്തിൽനിന്നു ധാക്കയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മ ഖാലിദയെ കാണാനാണ് താരിഖ് പോയത്.

മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദയുടെയും മുൻ പ്രസിഡന്‍റ് സിയാവുർ റഹ്‌മാന്‍റെയും മകനായ താരിഖ്, ഷേഖ് ഹസീന ഭരണകൂടത്തിന്‍റെ രാഷ്‌ട്രീയ വേട്ടയാടലിൽനിന്നു രക്ഷപ്പെടാനായി 2008 മുതൽ കുടുംബത്തിനൊപ്പം ലണ്ടനിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു.

ഫെബ്രുവരിയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കു മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കും.

National

ഇന്ത്യൻ ഹൈക്കമ്മീഷണറെ വീണ്ടും വിളിച്ചുവരുത്തി ബംഗ്ലാദേശ്

ധാക്ക: ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.

ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി അസദ് ആലം സിയാം ഹൈക്കമ്മീഷണറെയും ഡെപ്യൂട്ടി ഹൈക്കമ്മീഷണറെയും വിളിച്ചുവരുത്തിയതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ നയതന്ത്രകാര്യാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കണമെന്ന് അഭ്യർഥനയും കൂടിക്കാഴ്ചയിൽ മുന്നോട്ടു വച്ചിട്ടുണ്ട്.

പത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടാം തവണയാണ് പ്രണയ് വർമയെ ഇത്തരത്തിൽ വിളിച്ചുവരുത്തുന്നത്.

വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ അഭയം തേടുന്ന പക്ഷം ഉടനടി അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

International

വിദ്യാർഥിനേതാവിന്‍റെ കൊലപാതകം: ധാക്കയിൽ സുരക്ഷ വർധിപ്പിച്ചു

ധാക്ക: ബംഗ്ലാദേശിൽ കൊല്ലപ്പെട്ട വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ (32) സംസ്കാരം ഇന്നലെ നടന്നു. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വൻ തോതിൽ സുരക്ഷാ ഭടന്മാരെ വിന്യസിച്ചു.

ഹസീന ഭരണകൂടത്തെ താഴെയിറക്കിയ വിദ്യാർഥിപ്രക്ഷോഭത്തിന്‍റെ നേതാക്കളിലാരാളായ ഹാദിയുടെ മരണം ബംഗ്ലാദേശിൽ വലിയ അക്രമപ്രവർത്തനങ്ങൾക്കു വഴിവച്ചിരുന്നു.

കഴിഞ്ഞയാഴ്ച തലയ്ക്കു വെടിയേറ്റ ഹാദി വ്യാഴാഴ്ച സിംഗപ്പൂരിലെ ആശുപത്രിയിൽ മരിക്കുകയായിരുന്നു. മരണവാർത്തയ്ക്കു പിന്നാലെ തലസ്ഥാനമായ ധാക്കയിൽ ദിനപത്രങ്ങളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഇന്ത്യൻ അസി. ഹൈകമ്മീഷണറുടെ വസതിക്കു നേർക്കു കല്ലേറുണ്ടായി.

ഹാദിയുടെ സംസ്കാര ചടങ്ങുകളോടനുബന്ധിച്ച് അക്രമങ്ങളുണ്ടാകാതിരിക്കാനായി ധാക്കയിൽ പോലീസിനെയും അർധസൈന്യത്തെയും വിന്യസിച്ചു.

ബംഗ്ലാദേശ് പാർലമെന്‍റ് മന്ദിരത്തിൽ നടന്ന പ്രാർഥനയ്ക്കുശേഷം ധാക്ക യൂണിവേഴ്സിറ്റി സെൻട്രൽ മോസ്കിലാണു മൃതദേഹം സംസ്കരിച്ചത്. ബംഗ്ലാദേശിലെ ഇടക്കാലഭരണകൂടം ഇന്നലെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി ജനക്കൂട്ടം നടത്തിയ അക്രമങ്ങൾക്ക് ഏകോപന സ്വഭാവമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹാദിയുടെ മരണത്തെക്കുറിച്ചും തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ പോലുള്ള സംഘടനകൾ ആവശ്യപ്പെട്ടു.

International

ബംഗ്ലാദേശിൽ ഭൂകന്പം; അഞ്ച് മരണം

ധാക്ക: ബംഗ്ലാദേശിൽ ഇന്നലെയുണ്ടായ ഭൂകന്പത്തിൽ ഒരു കുട്ടി അടക്കം അഞ്ചു പേർ മരിക്കുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്കയ്ക്ക് 50 കിലോമീറ്റർ വടക്കുപടിഞ്ഞാറ് നർസിംഗ്ഡി എന്ന സ്ഥലത്തുണ്ടായ ഭൂകന്പം റിക്‌ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി.

ധാക്ക അടക്കം പല സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. ഇന്ത്യൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കുലുക്കമുണ്ടായെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
ധാക്ക യൂണിവേഴ്സിറ്റി വിദ്യാർഥികൾ, ഗാസിപുർ നഗരത്തിലെ ഫാക്‌ടറി തൊഴിലാളികൾ, നർസിംഗ്ഡി നിവാസികൾ എന്നിവർക്കാണു പരിക്കേറ്റതെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് അറിയിച്ചു.

ആറുനില കെട്ടിടത്തിന്‍റെ കൈവരി തകർന്നാണ് മൂന്നു പേർ മരിച്ചതെന്നു പോലീസ് പറഞ്ഞു. ജനനിബിഡമായ ധാക്കയിൽ അനുഭവപ്പെട്ട കുലുക്കം നഗരവാസികളെ പരിഭ്രാന്തരാക്കി. കെട്ടിടങ്ങളിലുണ്ടായിരുന്നവർ തെരുവുകളിലേക്കോടി.

Latest News

Corehub Up