Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhanush

ധനുഷിന്‍റെ കോളറിൽ പിടിച്ചു, ഉടൻ സോറി പറഞ്ഞു; കര ഷൂട്ടിംഗ് അനുഭവം പങ്കുവച്ച് മമിത ബൈജു

വിഘ്‌നേഷ് രാജയുടെ സംവിധാനത്തിൽ ധനുഷ് നായകനായെത്തിയ കര തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുമ്പോൾ, ചിത്രത്തിലെ മറക്കാനാകാത്ത ഷൂട്ടിംഗ് അനുഭവം പങ്കുവയ്ക്കുകയാണ് നായിക മമിത ബൈജു

ധനുഷിനൊപ്പമുള്ള തീവ്രമായ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് താരം മനസുതുറന്നത്. രാത്രിയിൽ ചിത്രീകരിച്ച രംഗത്തിൽ ധനുഷിന്‍റെ കോളറിൽ പിടിച്ച് ദേഷ്യപ്പെടേണ്ടി വന്നപ്പോൾ അറിയാതെ പിടുത്തം മുറുകിപ്പോയെന്നും ഉടൻ തന്നെ താൻ ക്ഷമ ചോദിച്ചുവെന്നും മമിത പറഞ്ഞു.

എന്നാൽ, ഇല്ലമ്മ, നിങ്ങൾ ചെയ്തത് ശരിയാണ്, ഈ രംഗത്തിന് അത് ആവശ്യമാണ് - എന്നായിരുന്നു ധനുഷിന്‍റെ മറുപടി. തന്നെ ഏറെ കംഫർട്ട് ആക്കിയാണ് ആ രംഗം പൂർത്തിയാക്കിയതെന്നും മമിത കൂട്ടിച്ചേർത്തു.

മികച്ച ധനുഷ് ചിത്രമെന്നാണ് കരയ്ക്കു ലഭിക്കുന്ന റിപ്പോർട്ടുകൾ. വൈൽസ് ഇന്‍റർനാഷണൽ ഫിലിംസ് നിർമിച്ച ആക്ഷൻ ചിത്രത്തിൽ ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്. 

ജി.വി. പ്രകാശ് കുമാർ (പൊല്ലാതവൻ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും പ്രകാശും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്) ആണ് സംഗീതം. വൈകാരിക രംഗങ്ങളിലും ആക്ഷനിലും ധനുഷ് മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

ആദ്യ പകുതിയേക്കാൾ ആവേശം നിറയ്ക്കുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്ന് പ്രേക്ഷകർ പറയുന്നു.

Movies

അച്ഛന് സുരക്ഷയൊരുക്കി മക്കൾ; ആൾക്കൂട്ടത്തിനിടയിൽപ്പെട്ട ധനുഷിന് ബോർഡിഗാർഡ്സായി യാത്രയും ലിംഗയും

തിരുപ്പതി ക്ഷേത്രത്തിൽ നടൻ ധനുഷിന് സുരക്ഷയൊരുക്കി മക്കളായ യാത്രയും ലിംഗയും. ആൾക്കൂട്ടവും തിരക്കും നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് അച്ഛന് ചുറ്റും സംരക്ഷണമൊരുക്കി മക്കൾ നിന്നത്.

ധനുഷിനൊപ്പം സുരക്ഷയൊരുക്കി നടക്കുന്ന യാത്രയുടെയും ലിംഗയുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ധനുഷ് ക്ഷേത്രത്തിലൂടെ നടക്കുമ്പോൾ ചുറ്റും വലിയ ആൾക്കൂട്ടം ഉണ്ടാകുന്നുണ്ട്. ഇതോടെ രണ്ടുമക്കളും ഇരുവശങ്ങളിലുമായി നിന്ന് സുരക്ഷകവചം ഒരുക്കുകയായിരുന്നു. ധനുഷിന് അരികിലേക്ക് സെൽഫി എടുക്കാനും മറ്റുമായി വരുന്നവരെ മാറ്റിനിർത്തുന്ന മക്കളുടെ വീഡിയോ ആണ് പുറത്തുവന്നത്. തിരക്കിനിടയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ധനുഷിനെയും വീഡിയോയിൽ കാണാം.

രജനികാന്തിന്‍റെ മകൾ ഐശ്വര്യ രജനികാന്തിനെയാണ് ധനുഷ് വിവാഹം ചെയ്തത്. ഇവർക്ക് യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.2022ലാണ് ധനുഷും ഐശ്വര്യയും വേർപിരിഞ്ഞത്. വിവാഹ ബന്ധം വേർപെടുത്തിയാലും മക്കളുടെ കാര്യത്തിൽ ഇവർ ഒന്നിക്കാറുണ്ട്.

Movies

ലോകോത്തര നിലവാരമുള്ള സിനിമ; എക്കോയെ പ്രശംസിച്ച് ധനുഷ്

എക്കോയെ പ്രശംസിച്ച് നടൻ ധനുഷ്. ചിത്രം ഒരു മാസ്റ്റർപീസാണെന്നാണ് ധനുഷ് പറഞ്ഞത്. ചിത്രത്തെ പ്രശംസിച്ചതിനൊപ്പം അതിലെ പ്രധാന കഥാപാത്രമായ ബിയാന മോമിനെയും താരം അഭിനന്ദിച്ചു.

മലയാള സിനിമയായ എക്കോ ഒരു മാസ്റ്റർപീസ് ആണ്. നടി ബിയാന മോമിൻ എല്ലാ ഉന്നത ബഹുമതികൾക്കും അർഹയാണ്. ലോകോത്തര നിലവാരമുള്ള പ്രകടനം. എന്നായിരുന്നു ധനുഷിന്‍റെ പോസ്റ്റ്. ധനുഷിന് നന്ദിയുമായി ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുമെത്തി. ഇത് ഞങ്ങൾക്ക് വളരെ സന്തോഷം നൽകുന്നുവെന്ന് എക്കോ ടീം നന്ദി പറഞ്ഞുപങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി

 

Movies

ഒടുവിൽ ധനുഷും തുറന്നു പറഞ്ഞു, ആ പ്രണയം...

ധനുഷിന്‍റെ തേരേ ഇഷ്ക് മേം പുതിയ ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് പരിപാടിക്കിട‍യിൽ തെന്നിന്ത്യൻ‌ സൂപ്പർതാരം ധനുഷ് പ്രണയത്തെക്കുറിച്ചു പറഞ്ഞത് വൈറലായി. ഐശ്വര്യ രജനികാന്തുമായുള്ള പ്രണയം, വിവാഹം, വിവാഹമോചനം എന്നീ അവസ്ഥകളിലൂടെ കടന്നുപോ‍യ താരം പറയുന്ന മറുപടി എന്തായിരിക്കുമെന്ന് ആരാധകർ വീർപ്പടക്കിയിരിക്കുകയായിരുന്നു.

ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത് ധനുഷും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തുന്ന "തേരേ ഇഷ്ക് മേം' റൊമാന്‍റിക്-ആക്ഷൻ ഡ്രാമയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയത്.

ചടങ്ങിൽ ധനുഷിനോടും കൃതി സനോണിനോടും പ്രണയത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചോദിച്ചു. മറുപടി പറയാൻ ഇരുവരും മടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ധനുഷ് പറഞ്ഞു, "എനിക്കറിയില്ല.' താങ്കൾക്ക് അത് എളുപ്പം വിശദീകരിക്കാൻ കഴിയുമെന്ന് തമാശരൂപേണ ആരോ പ്രതികരിച്ചപ്പോൾ ധനുഷിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: "പ്രണയം വിലമതിക്കാനാകാത്ത വികാരമാണെന്ന് ഞാൻ കരുതുന്നു.'

ധനുഷിന്‍റെ ഓൺസ്‌ക്രീൻ കഥാപാത്രമായ ശങ്കർ അതിനോട് യോജിക്കില്ലെന്ന് കൃതി പറഞ്ഞപ്പോൾ, "ഞാൻ അദ്ദേഹത്തെപ്പോലെയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ...' എന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്‍റെ മറുപടികേട്ട് എല്ലാവരും കൈയടിക്കുകയും ആഘോഷിക്കുകയും ചെയ്തു.

18 വർഷത്തെ ദാമ്പത്യം

ധനുഷിന്‍റെയും ഇതിഹാസതാരം രജനികാന്തിന്‍റെ മകൾ ഐശ്വര്യ രജനികാന്തിന്‍റെയും വിവാഹം 2004 ൽ ചെന്നൈയിലാണു നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഐശ്വര്യക്ക് ധനുഷിനേക്കാൾ പ്രായക്കൂടതലും ഉണ്ടായിരുന്നു. അത്യാഡംബര പൂർണമായിരുന്നു ചടങ്ങുകൾ. 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം, വേർപിരിയാനുള്ള തീരുമാനം ഇരുവരും ഒരുമിച്ചാണ് അറിയിച്ചത്. സംയുക്ത പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

"സുഹൃത്തുക്കൾ, ദമ്പതികൾ, മാതാപിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നീ നിലകളിൽ 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും പൊരുത്തപ്പെടുത്തലിന്‍റെയും യാത്രയായിരുന്നു. ഇന്ന്, വഴികൾ വേർപിരിയുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ നിൽക്കുന്നത്. ഞങ്ങൾ വേർപിരിയുന്നു. ദയവായി ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യുക.'- എന്നായിരുന്നു പ്രസ്താവന.

Movies

ധനുഷിനൊപ്പം തകർത്തഭിനയിച്ച് രശ്മിക; കുബേര ട്രെയിലർ

ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യൻ ചിത്രം കുബേരയുടെ ട്രെയിലർ എത്തി. ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഹാപ്പി ഡെയ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്.

 

ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യൻ പെട്ടന്നൊരു സാഹചര്യത്തിൽ കോടീശ്വരനായി മാറുന്നതാണ് കഥ.

<iframe width="100%" height="390" src="https://www.youtube.com/embed/Eyl4sQFkQiM" title="Kuberaa Official Trailer – Tamil | Dhanush | Nagarjuna | Rashmika Mandanna | Sekhar Kammula | DSP" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

 

മേഡ് ഇൻ ഹെവൻ, സഞ്ജു, പദ്മാവത് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ ലവ് സ്റ്റോറി എന്ന സിനിമയ്ക്കു ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, ഛായാഗ്രാഹകൻ നികേത് ബൊമ്മി, എഡിറ്റർ കാർത്തിക ശ്രീനിവാസ്, കോ റൈറ്റർ ചൈതന്യ പിംഗളി, പബ്ലിസിറ്റി ഡിസൈനർ കബിലൻ. ചിത്രം ജൂൺ 20ന് തിയറ്ററുകളിലെത്തും.

Latest News

Corehub Up