കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ നിലപാട് കടുപ്പിച്ച് ജിസിസി രാജ്യങ്ങൾ. ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാനുമായുള്ള നയതന്ത്രം ബന്ധം അവസാനിപ്പിക്കാനാണ് കുവൈറ്റിന്റെ തീരുമാനം.
ഇറാനിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം കുവൈറ്റ് വിടാൻ നിർദേശം നൽകിയിട്ടുണ്ട്. കുവൈറ്റിന് നേരെ ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നയതന്ത്ര നടപടിയുമായി മുന്നോട്ടുപോകുന്നത്.
ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജിസിസി കൂട്ടായ്മയും രംഗത്തെത്തി. അതേസമയം ചർച്ചകൾ സ്തംഭിച്ചു നിൽക്കുന്നതിനിടെ അമേരിക്ക - ഇറാൻ സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്റെ ആശങ്കിലാണ് ഗൾഫ് രാജ്യങ്ങൾ.