Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Cases

Kozhikode

മയക്കുമരുന്ന് കേസുകളിലെ പ്രതിക്ക് കരുതല്‍ തടങ്കല്‍

വടകര: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവായി. അത്തോളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉള്ളിയേരി സ്വദേശിയായ മഠത്തില്‍ കുന്നുമ്മല്‍ മുഹമ്മദ് ജവാദിനെ (31) യാണ് കരുതല്‍ തടങ്കലില്‍ ആക്കിയത്.

വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ആറ് മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് ഒരു വര്‍ഷത്തെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

തുടര്‍ച്ചയായി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയായ മുഹമ്മദ് ജവാദിനെതിരെ കരുതല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അത്തോളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം. സജിത്ത് കോഴിക്കോട് റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആയിരുന്ന ടി. ഉത്തംദാസ് മുഖാന്തിരം കോഴിക്കോട് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ശുപാര്‍ശ പ്രകാരമാണ് ആഭ്യന്തരവകുപ്പ് ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

Kerala

ലഹരിമരുന്ന് കേസുകളിൽ വിട്ടുവീഴ്ചയില്ല: പ്രതികളെ 'ഗുണ്ട' പട്ടികയിൽ പെടുത്താമോ? സുപ്രധാന വിധിക്ക് അഞ്ചംഗ ബെഞ്ച്

കൊച്ചി: ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരെ 'ഗുണ്ടകൾ' ആയി കണക്കാക്കി കരുതൽ തടങ്കലിൽ പാർപ്പിക്കാൻ നിയമപരമായി സാധിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തി. ലഹരിമരുന്ന് ഉപയോഗവും വ്യാപനവും സമൂഹത്തിന് വലിയ ഭീഷണിയാണെന്നും ഇക്കാര്യത്തിൽ കോടതികൾ കർശന നിലപാട് സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, പി. ഗോപിനാഥ്, എ. ബദറുദ്ദീൻ, എം.ബി. സ്നേഹലത, ജോബിൻ സെബാസ്റ്റ്യൻഎന്നിവരടങ്ങിയ ഫുൾ ബെഞ്ച് നിരീക്ഷിച്ചു.

ലഹരി വിരുദ്ധ നിയമപ്രകാരം കുറ്റം ചെയ്യുന്നവരെ കാപ്പ ചുമത്തി 'ഗുണ്ട' വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിലെ അവ്യക്തതയാണ് കോടതി പരിശോധിക്കുന്നത്. കാപ്പ നിയമത്തിൽ 'ലഹരിമരുന്ന് കൈവശം വെക്കുന്നത്' ഗുണ്ടയായി പ്രഖ്യാപിക്കാൻ മതിയായ കാരണമാണോ, അതോ 'സംഭരണം' തന്നെ വേണോ എന്നതാണ് പ്രധാന തർക്കം.

ചെറിയ അളവിൽ ലഹരിമരുന്ന് കൈവശം വെച്ചതിന്‍റെ പേരിൽ ഒരാളെ കരുതൽ തടങ്കലിൽ വെക്കാൻ പാടില്ലെന്ന മുൻകാല വിധി പുനഃപരിശോധിക്കാനാണ് അഞ്ചംഗ ബെഞ്ചിന്‍റെ തീരുമാനം. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ കൂടാതെ ഒരു വർഷം വരെ തടങ്കലിൽ വെക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമമാണ് കാപ്പ.

സാധാരണയായി ഗുണ്ടകൾ, മണൽ മാഫിയകൾ, ലഹരി മാഫിയകൾ എന്നിവർക്കെതിരെയാണ് ഇത് പ്രയോഗിക്കുന്നത്. ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട ഒരാളെ ഗുണ്ട ആയി പ്രഖ്യാപിക്കണമെങ്കിൽ അയാൾ ഒരേ കുറ്റം ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അഞ്ചംഗ ബെഞ്ചിന്‍റെ വിധി വരുന്നതോടെ ഈ കാര്യത്തിൽ നിയമപരമായ വ്യക്തത കൈവരും.

 

Kerala

ലഹരിമരുന്ന് കേസുകൾ വർധിക്കുന്നു: പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ അഞ്ച് ജില്ലകളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് പ്രത്യേക കോടതികൾ ആരംഭിക്കേണ്ടത്.

സംസ്ഥാനത്ത് എൻഡിപിഎസ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിൽ കോടതി ആശങ്ക രേഖപ്പെടുത്തി. വിചാരണ വൈകുന്നത് പ്രതികൾക്ക് ജാമ്യം ലഭിക്കാനും നീതി വൈകാനും കാരണമാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തിനകം ഈ കോടതികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ആവശ്യമായ കെട്ടിട സൗകര്യങ്ങളും ഉദ്യോഗസ്ഥരെയും സർക്കാർ അടിയന്തരമായി ലഭ്യമാക്കണം.‌‌‌

നിലവിൽ സാധാരണ കോടതികളിലാണ് പല എൻഡിപിഎസ് കേസുകളും പരിഗണിക്കുന്നത്. ഇത് കേസുകൾ തീർപ്പാക്കുന്നതിൽ വലിയ താമസം വരുത്തുന്നുണ്ട്. പ്രത്യേക കോടതികൾ വരുന്നതോടെ ലഹരിമരുന്ന് കേസുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ജഡ്ജിമാർക്ക് സാധിക്കും.

സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാൻ മതിയായ കോടതികളില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

 

Kerala

ലഹരിമരുന്ന് കേസുകൾക്ക് പ്രത്യേക കോടതികള്‍; പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി

കൊച്ചി: ലഹരിമരുന്ന് കേസുകള്‍ തീര്‍പ്പാക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.

എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ എന്ന നിര്‍ദേശം ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ പ്രായോഗികമല്ലെന്നും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ടെന്നുമുള്ള സര്‍ക്കാരിന്‍റെ വിശദീകരണത്തെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

എല്ലാ ജില്ലകളിലും പ്രത്യേക കോടതി വേണമെന്നു സുപ്രീംകോടതിയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കോടതി പരിഗണിച്ചു. ഫോറന്‍സിക് ലബോറട്ടറികളില്‍ 12 സയന്‍റിഫിക് അസിസ്റ്റന്‍റുമാരുടെ ഒഴിവുകള്‍ക്കൂടി നികത്തുന്നതിന് സര്‍ക്കാര്‍ സാവകാശം തേടി.

Latest News

Corehub Up