Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency

Kottayam

കലുങ്ക് അപകടാവസ്ഥയിൽ: മണ്ണാറക്കയത്തിനും കുരിശിങ്കലിനും ഇടയിൽ വാഹനഗതാഗതം നിരോധിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ മണ്ണാറക്കയത്തിനും കുരിശിങ്കലിനും ഇടയിലുള്ള കലുങ്ക് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വേലിക്കകത്തുപടി ഭാഗത്തെ കലുങ്കിലൂടെയുള്ള വാഹനങ്ങളുടെ സഞ്ചാരമാണ് നിരോധിച്ചിരിക്കുന്നത് .

മണിമല-കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് നിർമാണത്തിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളിക്കും മണ്ണാറക്കയത്തിനും ഇടയിലുള്ള കലുങ്കിന്‍റെ നിർമാണം നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായി കലുങ്കിന്‍റെ പകുതി പൊളിച്ചുനീക്കിയിട്ട് ഒരു മാസം കഴിഞ്ഞു. ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ ഇവിടെ കടന്നുപോയിരുന്നത്. ഇതിനിടയിലാണ് പൊളിച്ച് നീക്കിയതിനോട് ചേർന്ന് വാഹങ്ങൾ കടന്നു പോയിരുന്ന ഭാഗത്തെ ടാറിംഗും മണ്ണും ഇടിയാൻ തുടങ്ങിയത്. മാത്രമല്ല അവശേഷിക്കുന്ന കലുങ്കിന്‍റെ കൽക്കെട്ടുകളും ഇളകിത്തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച പെയ്ത മഴയാണ് ഇത്തരമൊരു അപകടാവസ്ഥയ്ക്കിടയാക്കിയത്.

നിലവിൽ അപകടസാധ്യത പരിഗണിച്ച് വാഹനങ്ങളുടെ സഞ്ചാരം ഇതുവഴി നിരോധിച്ചിട്ടുണ്ട്. ഡോ. എൻ. ജയരാജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്‍റ് സുനി ജോസഫ് പത്യാല, വാർഡ് മെംബർ ജോയി മുണ്ടാമ്പള്ളി എന്നിവർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.
നിലവിൽ മണ്ണാറക്കയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ടിബി റോഡിലൂടെ തിരിച്ചുവിട്ട് തുടങ്ങി.

തിരികെ കാഞ്ഞിരപ്പള്ളിക്കു വരുന്ന വാഹനങ്ങളും മണ്ണാറക്കയത്തുനിന്ന് തിരിഞ്ഞ് ടിബി റോഡ് വഴി കുന്നുംഭാഗത്തെത്തി മറ്റിടങ്ങളിലേക്ക് പോകണം. പുതിയ കലുങ്ക് നിർമാണത്തിന്‍റെ ഭാഗമായി നിലവിലെ കലുങ്കിന്‍റെ അവശേഷിക്കുന്ന ഭാഗംകൂടി പൊളിച്ചുനീക്കാനാണ് പിഡബ്ല്യുഡി നീക്കം തുടങ്ങിയിട്ടുള്ളത്. കാൽനടയാത്രയ്ക്കു മറ്റ് സംവിധാനമൊരുക്കാനാണ് ശ്രമം.

Leader Page

അടിയന്തരാവസ്ഥ: തരൂർ കാണാതെ പോയത്

ഇന്ത്യയുടെ രാഷ്‌ട്രീയ ചക്രവാളത്തിൽ 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനവും അതിനുശേഷമുള്ള സംഭവങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. ഇന്ദിരാഗാന്ധി എന്ന ഇന്ത്യ കണ്ട ഏറ്റവും ധീരയായ പ്രധാനമന്ത്രിയുടെ യശഃസിൽ കറ പരത്താൻ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരവരുടെ താത്പര്യങ്ങൾക്കനുസരിച്ച് പലരും തരാതരം ഉപയോഗിച്ചിട്ടുമുണ്ട്. ഇന്ദിരാഗാന്ധിയോടുള്ള വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം അടിയന്തരാവസ്ഥയുടെ വസ്തുനിഷ്ഠമായ പഠനങ്ങൾ കാര്യമായി നടന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. ഓരോരുത്തരും അവരവരുടെ സ്ഥാപിത താത്പര്യങ്ങൾക്കനുസരിച്ച് അടിയന്തരാവസ്ഥയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകി. അത്തരമൊരു വ്യാഖ്യാനമാണ് ഡോ. ശശി തരൂർ എംപിയുടെ ‘അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്’ എന്ന ലേഖനത്തിലും കാണുന്നത്.

ചരിത്രബോധമില്ലാത്ത വിമർശനങ്ങൾ

ഇന്ദിരാഗാന്ധിയുടെ ചരിത്രത്തെ ആക്ഷേപിക്കാൻ ചരിത്രത്തിന്‍റെ ഏടുകൾ പരതുന്നവർക്ക് അസ്ഥാനത്ത് വീണുകിട്ടുന്ന ഒരു വടി എന്ന ആഖ്യാനങ്ങൾക്കപ്പുറം അടിയന്തരാവസ്ഥയുടെ സത്യസന്ധമായ വിലയിരുത്തലുകളിലേക്ക് കടക്കാൻ ശശി തരൂരിന്‍റെ ലേഖനത്തിന് കഴിഞ്ഞിട്ടില്ല. ശശി തരൂർ ലേഖനത്തിൽ പറയുന്ന പൗരസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സെൻസർഷിപ്പ് തുടങ്ങിയ പതിവ് ക്ലീഷേകൾക്കപ്പുറം അടിയന്തരാവസ്ഥ അന്ന് പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ ഈ രാജ്യം ഇന്ന് എവിടെ എത്തിനിൽക്കുമായിരുന്നു എന്ന് കാണാതെപോയതെന്തുകൊണ്ട്? ബാരക്കുകളിൽനിന്നു പുറത്തിറങ്ങി പട്ടാളത്തോട് കലാപത്തിന് ആഹ്വാനം ചെയ്ത ജെപിയുടെ ജനാധിപത്യ വിരുദ്ധത ലേഖനം പരാമർശിക്കാത്തത് എന്തുകൊണ്ട്? തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും ജനവികാരം കോൺഗ്രസിന് എതിരാണെന്നും അറിഞ്ഞുകൊണ്ട് 1977 ജനുവരി 18ന് പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ജനങ്ങളുടെ കോടതിയിൽ പോകാനുള്ള ഇന്ദിരാഗാന്ധിയുടെ ഉന്നതമായ ജനാധിപത്യബോധം ശശി തരൂർ ലേഖനത്തിൽ എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

അടിയന്തരാവസ്ഥയ്ക്കു കാരണം ജെപി പ്രസ്ഥാനം

അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതിശയോക്തിയോടെയും പർവതീകരിച്ചും അവതരിപ്പിക്കുന്ന ശശി തരൂർ എന്തുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു എന്നത് സൗകര്യപൂർവം മറക്കുകയാണ്. കലാപസമാനമായിരുന്നു അന്ന് രാജ്യത്തെ സാഹചര്യങ്ങൾ. 1975 ജൂൺ 26ന് പുലർച്ചെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഓൾ ഇന്ത്യ റേഡിയോയിൽ നടത്തിയ പ്രസംഗത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇന്ദിരാഗാന്ധി ചൂണ്ടിക്കാട്ടിയത്. തന്നെ അധികാരത്തിൽനിന്നു പുറത്താക്കാൻ ജയപ്രകാശ് നാരായൺ ആരംഭിച്ച പ്രസ്ഥാനം രാജ്യത്തിന്‍റെ സുരക്ഷയും ജനാധിപത്യവും അപകടത്തിലാക്കി എന്നായിരുന്നു ഒന്നാമത്തെ പരാമർശം. ഇന്ത്യയിൽ അന്ന് നിലനിന്നിരുന്ന രാഷ്‌ട്രീയ സാഹചര്യങ്ങൾ പരിശോധിച്ചാൽ ഇന്ദിരാഗാന്ധിയുടെ ആശങ്കകൾ ശരിയായിരുന്നു എന്നു കാണാം.

രാജ്യത്ത് കലാപവും അട്ടിമറികളും സൃഷ്ടിച്ച് ഭരണം പിടിക്കാനായിരുന്നു ജയപ്രകാശ് നാരായൺ എന്ന ജെപിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ശ്രമിച്ചത്. ജനാധിപത്യ സർക്കാരിനെ അക്രമത്തിലൂടെ അട്ടിമറിക്കാൻ പ്രതിപക്ഷം പദ്ധതിയിടുകയാണെന്ന അഭ്യൂഹം രാജ്യമെമ്പാടും പ്രചരിച്ചിരുന്നു. ജനസംഘവും കമ്യൂണിസ്റ്റുകാരും ആർഎസ്എസുകാരും നക്സലൈറ്റുകളും ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പ്രതിപക്ഷ പാർട്ടികളോടും തന്‍റെ പ്രസ്ഥാനത്തിൽ ചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ജെപിയുടെ പ്രാഥമിക ദൗത്യം ഇന്ദിരാഗാന്ധിയുടെ സർക്കാരിനെ പുറത്താക്കുകയും കോൺഗ്രസിനെ തകർത്ത് ‘പാർട്ടിരഹിത ജനാധിപത്യം’ സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു. ഇതിന് ഏതു മാർഗം സ്വീകരിക്കാനും അദ്ദേഹം തയാറായിരുന്നു .

1975 ഫെബ്രുവരി 15ന് ജെപി സർക്കാർ ജീവനക്കാരെ അഭിസംബോധന ചെയ്യുകയും സർക്കാർ ഉത്തരവുകൾ പാലിക്കരുതെന്ന് സൈന്യത്തെയും പോലീസിനെയും പ്രേരിപ്പിക്കുകയും ചെയ്തു. ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെ രാജ്യത്തെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ഏറ്റവും ഹീനമായ ശ്രമമാണ് ജെപി പ്രസ്ഥാനത്തിന്‍റെ അണിയറയിൽ നടന്നത്. 1975 ജൂൺ അഞ്ചിന് ദില്ലിയിൽ വിരാട് റാലിയിൽ ജെപി, രാജ്യത്തെ പോലീസുകാരോടും പട്ടാളത്തോടുമായി ഏറെ വിവാദപരമായ ഒരു ആഹ്വാനം നടത്തി: “നിയമവിരുദ്ധമായ ആജ്ഞകൾ അനുസരിക്കാൻ നിങ്ങൾക്ക് ബാധ്യതയില്ല.” ഇത് പട്ടാളത്തിന് നൽകിയ കലാപാഹ്വാനമായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു പട്ടാള അട്ടിമറിയെപ്പോലും രാജ്യം ഭയപ്പെട്ട നാളുകളായിരുന്നു അത്.

സംസാരിക്കുന്ന തെളിവുകൾ

ഇന്ദിരാഗാന്ധി ആരോപിച്ച ഗൂഢാലോചനാ സിദ്ധാന്തം അക്കാലത്ത് വലിയ ചർച്ചയാകാതെ പോയതിനു പ്രധാന കാരണം തെളിവുകളുടെ അഭാവമായിരുന്നു. തത്ഫലമായി ഇന്ദിരാഗാന്ധി ഏകാധിപതിയും അധികാരമോഹിയും ജനാധിപത്യവിരുദ്ധയുമായി ചിത്രീകരിക്കപ്പെട്ടു. പക്ഷേ ഇന്ന് ഇന്ദിരാ ഗാന്ധി സംശയിച്ചിരുന്ന ഗൂഢാലോചനയെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. 2005ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പരസ്യപ്പെടുത്തിയ അമേരിക്കയുടെ നയതന്ത്ര രേഖകളും 2010 മുതൽ വിക്കിലീക്സ് ചോർത്തി പരസ്യമാക്കിയ വൈറ്റ് ഹൗസ് ടേപ്പുകളും 2024ൽ പോൾ എം. മാക്ഗ്രാർ എഴുതി കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച Spying in South Asia എന്ന പുസ്തകത്തിലെ വിശദാംശങ്ങളും ഗൂഢാലോചനാ വാദത്തെ സാധൂകരിക്കുന്നതാണ്.

വിക്കിലീക്സ് 2006ൽ ചോർത്തിയ രേഖകളിൽ 1975 മാർച്ച് 11ന് ഇന്ദിരാഗാന്ധി ഇന്ത്യയിൽ സിഐഎ നടത്തുന്ന രഹസ്യനീക്കങ്ങളെക്കുറിച്ച് പരാമർശിച്ചതായി പറയുന്നു. ‘ALLEGED CIA ACTIVITIES IN INDIA’ എന്ന പ്രത്യേക തലക്കെട്ടിൽ UNCLASSIFIED 1975NEWDE03523 എന്ന നമ്പറിലുള്ള രഹസ്യരേഖയാണ് വിക്കിലീക്സ് ചോർത്തി പുറത്തുവിട്ടത്. 2024ൽ പോൾ എം. മാക്ഗ്രാർ, ഇന്ത്യയിൽ സിഐഎയുടെ ഇടപെടലുകൾ ഇന്ദിരാഗാന്ധി പ്രതീക്ഷിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിലെ എട്ടാം അധ്യായത്തിൽ “The Foreign Hand: Indira Gandhi and the Politics of Intelligence” എന്ന തലക്കെട്ടിൽ ഇതിന്‍റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമായി രാജ്യത്തിനുള്ളിൽ നടക്കുന്ന പല പ്രശ്‌നങ്ങൾക്കും പിന്നിൽ സിഐഎയുടെ ദുരുദ്ദേശ്യപരമായ കൈകളുണ്ടെന്ന് ഇന്ദിരാഗാന്ധി വിശ്വസിച്ചിരുന്നു.

അടിയന്തരാവസ്ഥയ്‌ക്കു മുന്‍പ് ഇന്ദിരയുടെ ജീവന് സിഐഎയില്‍നിന്നു ഭീഷണിയുണ്ടെന്ന് റഷ്യയുടെ ചാരസംഘടനയായ കെജിബിയുടെ ഏജന്‍റുമാര്‍ നിരന്തരം ഇന്ദിരാഗാന്ധിയെയും സര്‍ക്കാരിലെ ഉന്നതരെയും അറിയിച്ചിരുന്നതിന്‍റെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. കെജിബി ആസ്ഥാനത്ത് ആര്‍ക്കൈവ്‌സിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന വാസിലി മിത്രോഖിന്‍ ഒളിച്ചുകടത്തിയ 2000ത്തിലധികം പേജുള്ള രഹസ്യരേഖകളെ അടിസ്ഥാനമാക്കി മിത്രോഖിനും ബ്രിട്ടീഷ് എഴുത്തുകാരനായ ക്രിസ്റ്റഫര്‍ ആന്‍ഡ്രുവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘The Mitrokhin Archive : The KGB and the World’ എന്ന പുസ്തകത്തിന്‍റെ രണ്ട് വാല്യങ്ങളിൽ ഇതിന്‍റെ വിശദാംശങ്ങളുണ്ട്. കൂടാതെ, സോവിയറ്റ് യൂണിയന്‍റെ ഡല്‍ഹി എംബസിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്ന യൂറി ബ്രസ്മനോവും, ഇന്ദിരാഗാന്ധിയെ അട്ടിമറിക്കാൻ സിഐഎ നടത്തിയ ഗൂഢാലോചനകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

ആവിയായിപ്പോയ ഷാ കമ്മീഷൻ റിപ്പോർട്ട്

അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ശശി തരൂർ ആരോപിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ഷാ കമ്മീഷൻ റിപ്പോർട്ടിന് എന്തു സംഭവിച്ചു എന്ന് പരിശോധിക്കണം. ഇന്ദിരാഗാന്ധിക്കെതിരേ മുൻപ് പല തവണ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ജസ്റ്റീസ് ജെ.സി. ഷായുടെ പക്ഷപാതിത്വം വിമർശനവിധേയമായിരുന്നു. ബാങ്ക് ദേശസാത്കരണം പോലെയുള്ള ഇന്ദിരാഗാന്ധിയുടെ നടപടികളെ അതിരൂക്ഷമായി ജസ്റ്റീസ് ജെ.സി. ഷാ വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിലെത്തിയ ജനതാപാർട്ടി സർക്കാർ 1977 മേയ് 28നാണ് കമ്മീഷൻസ് ഓഫ് എൻക്വയറി ആക്ടിലെ സെക്‌ഷൻ മൂന്ന് പ്രകാരം ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ജെ.സി. ഷായുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിക്കെതിരേ അന്വേഷണ കമ്മീഷനെ നിയമിച്ചത്. കമ്മീഷൻ അന്തിമ റിപ്പോർട്ട് 1978 ഓഗസ്റ്റ് ആറിന് സമർപ്പിച്ചു. എന്നാൽ, അടിയന്തരാവസ്ഥയുടെ പേരിൽ അതിനിശിതമായി ഇന്ദിരാഗാന്ധിയെ വിമർശിച്ചിരുന്ന ജനതാ പാർട്ടിയുടെ നേതാക്കന്മാർ റിപ്പോർട്ടിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്.

ഇന്ദിരയുടെ പരാജയം

അടിയന്തരാവസ്ഥയല്ല മറിച്ച് തെരഞ്ഞെടുപ്പിൽ രൂപംകൊണ്ട പ്രതിപക്ഷ ഐക്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിനെ പരാജപ്പെടുത്തിയത് എന്ന് കാണാം. തെരഞ്ഞെടുപ്പിനു മുമ്പ് നെടുകെ പിളർന്നിട്ടും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് 34.52 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസിലെ പിളര്‍പ്പിനെത്തുടര്‍ന്ന് രൂപീകരിക്കപ്പെട്ട സംഘടനാ കോണ്‍ഗ്രസിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനം നേടാനായിരുന്നു. മൊറാര്‍ജി ദേശായിയുടെ നേതൃത്വം ഇതിൽ വലിയ പങ്കുവഹിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബാബു ജഗജീവന്‍ റാം പ്രതിപക്ഷ മുന്നണിയിലേക്കു നീങ്ങിയത് ഇന്ദിരാഗാന്ധിയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നൽകി. ഉത്തേരന്ത്യയില്‍ ആര്‍എസ്എസിനുണ്ടായിരുന്ന സ്വാധീനം ജനതാ പാർട്ടിക്ക് വലിയ ഗുണം ചെയ്തു. തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, ലോക്ദള്‍ എന്നിവ ഒന്നിച്ചപ്പോൾ ഇന്ദിരാഗാന്ധിക്കെതിരേ വലിയ ശക്തിയായി മാറി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിനംതന്നെ ജയപ്രകാശ് നാരായണ്‍ ജനതാ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയതിലൂടെ ഇന്ദിരയ്ക്കെതിരേ ശക്തമായ പ്രതിപക്ഷ ഐക്യനിര അഖിലേന്ത്യാ തലത്തില്‍തന്നെ രൂപപ്പെട്ടു.

എന്നാൽ, അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ തലത്തില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടെങ്കിലും കേരളത്തില്‍ വന്‍ വിജയമാണു നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷം നേടുകയും ചെയ്തു. ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാർ ഓഫീസുകള്‍, കാര്യക്ഷമമായി നടക്കുന്ന വിദ്യാലയങ്ങള്‍, ക്രമക്കേടില്ലാത്ത പൊതുവിതരണ സമ്പ്രദായം എന്നിവയെല്ലാം വലിയ രീതിയില്‍ ജനങ്ങളുടെ പിന്തുണ നേടാന്‍ സഹായിച്ചു. 1976 ഒക്ടോബര്‍ 13ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ കേരളത്തില്‍ 93 കള്ളക്കടത്തുകാരെയും 306 പൂഴ്ത്തിവയ്പുകാരെയും അറസ്റ്റ് ചെയ്തായി സര്‍ക്കാര്‍ മറുപടി പറഞ്ഞു. ഇതൊരു ചെറിയ കണക്കല്ല. 1976 മാര്‍ച്ച് ഒമ്പതിന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി നല്‍കിയ മറ്റൊരു മറുപടി പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ക്രമരഹിതമായി പെരുമാറിയ 237 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അഴിമതി, കൈക്കൂലി, കൈയേറ്റം തുടങ്ങിയ കേസുകളില്‍ 89 പോലീസുകാര്‍ക്കെതിരേയും നടപടി എടുത്തതായി അറിയിച്ചു. അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായ ജനവികാരം കേരളത്തിൽ രൂപപ്പെടുന്നതിന് ഇതു കാരണമായി.

അനിവാര്യമാകുന്ന പുനർവായനകൾ

അടിയന്തരാവസ്ഥയുടെ ചരിത്രത്തിന്‍റെ 50 വർഷങ്ങൾ ആഘോഷമാക്കുമ്പോൾ എന്തായിരുന്നു യഥാർഥ ചരിത്രമെന്ന് ശശി തരൂരിനെപ്പോലെയുള്ള നേതാക്കൾ മറന്നുപോകരുത്. വസ്തുതകൾക്ക് മുകളിൽ നിക്ഷിപ്ത താത്പര്യങ്ങൾ സ്വാധീനം ചെലുത്തുമ്പോൾ സ്വാഭാവികമായും അടിയന്തരാവസ്ഥയുടെ കളങ്കം മുഴുവൻ ചാർത്തപ്പെടുക ഇന്ദിരാഗാന്ധി എന്ന ഒരു വ്യക്തിയിലാകും; അതാണ് ശശി തരൂരിന്‍റെ ലേഖനത്തിലുള്ളത്.

‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ അടക്കം ഒട്ടേറെ പുസ്തങ്ങൾ ഇന്ത്യയെക്കുറിച്ച് വിശദമായി പഠിച്ച് എഴുതിയ ഡൊമനിക്ക് ലാപ്പിയർ, ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയുംകുറിച്ചു നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണ്; “അവരുടെ കോട്ടങ്ങൾ വല്ലാതെ പർവതീകരിക്കപ്പെട്ടു. നേട്ടങ്ങൾ വേണ്ട രീതിയിൽ എടുത്തുകാട്ടപ്പെട്ടതുമില്ല. ആ അർഥത്തിൽ ഇന്ത്യയുടെ ലോസ്റ്റ് പ്രൈം മിനിസ്റ്റർ തന്നെയാണ് ഇന്ദിരാഗാന്ധി.”

(കെപിസിസി മാധ‍്യമസമിതി അംഗമാണ് ലേഖകൻ)

ഇന്ദിരയെ അട്ടിമറിക്കാൻ സിഐഎ ഗൂഢാലോചന!

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അടുത്ത പ്രധാനപ്പെട്ട കാരണമായി അതേ റേഡിയോ പ്രക്ഷേപണത്തിൽ ഇന്ദിരാഗാന്ധി ചൂണ്ടിക്കാട്ടിയത്, ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ദുർബലപ്പെടുത്താനും ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഇടപെടലുകളായിരുന്നു. “എനിക്കെതിരേ വ്യാപകമായി നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടെന്നാണ് എന്‍റെ വിശ്വാസം.” ഈ വാക്കുകളോടെയാണ് ഓൾ ഇന്ത്യ റേഡിയോയിലെ തന്‍റെ പ്രസംഗം ഇന്ദിരാഗാന്ധി അവസാനിപ്പിച്ചത്. അന്നത്തെ ലോകരാഷ്‌ട്രീയത്തിൽ ഉണ്ടായിരുന്ന സംഭവവികാസങ്ങൾ സാകൂതം നിരീക്ഷിച്ചാൽ ഇന്ദിരാഗാന്ധിയുടെ ഭയം അസ്ഥാനത്തായിരുന്നില്ല എന്ന് മനസിലാകും.

1974ൽ ജോർജ് ഫെർണാണ്ടസിന്‍റെ നേതൃത്വത്തിലുണ്ടായ റെയിൽവേ സമരവും ഗുജറാത്തിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന നവനിർമാൺ പ്രക്ഷോഭവും ബിഹാറിൽ ജയപ്രകാശ് നാരായൺ നേതൃത്വം നൽകിയ പ്രതിഷേധങ്ങളും ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇന്ദിരാഗാന്ധി ഉറച്ചുവിശ്വസിച്ചിരുന്നു. അമേരിക്കയുടെ ബദ്ധശത്രുവായ തന്നെ സ്ഥാനഭ്രഷ്ടയാക്കാനുള്ള അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ കരങ്ങളും ഈ ഗൂഢാലോചനയിൽ ഇന്ദിരാഗാന്ധി സംശയിച്ചു. 1978 നവംബറിൽ തെയിംസ് ടെലിവിഷന്‍റെ ജോനാഥൻ ഡിംബിൾബിയുമായി നടത്തിയ അഭിമുഖത്തിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിനു പിന്നിലെ ഗൂഢാലോചനാ വാദവും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള തന്‍റെ പ്രതിബദ്ധതയും ഇന്ദിരാഗാന്ധി ആവർത്തിക്കുന്നുണ്ട്. രാജ്യം അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും വീഴുന്നതു തടയാൻ ആവശ്യമായ നടപടിയായി അഭിമുഖത്തിൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചു.

തന്നെ അധികാരത്തിൽനിന്നു പുറത്താക്കാൻ സിഐഎയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുന്നതായി ഇന്ദിരാഗാന്ധി സംശയിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെല്ലാം തങ്ങൾക്ക് അനഭിമതരായ രാഷ്‌ട്രനേതാക്കളെ അധികാരത്തിൽനിന്നു പുറത്താക്കാനും പകരം തങ്ങളുടെ പാവകളായ പട്ടാള ഭരണാധികാരികളെ അധികാരത്തിൽ കൊണ്ടുവരുവാനും സിഐഎ രാജ്യത്തിനകത്തുള്ള പ്രതിലോമശക്തികളുമായി ഗൂഢാലോചന നടത്തുന്നതായി ഇന്ദിരാഗാന്ധി ഉറച്ചുവിശ്വസിച്ചിരുന്നു.1970നു ശേഷം അത്യന്തം വഷളായ ഇന്ത്യ-അമേരിക്ക ബന്ധവും അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന റിച്ചാർഡ് നിക്സണ് തന്നോടുള്ള വ്യക്തിപരമായ ശത്രുതയും ഒരു അട്ടിമറിസാധ്യതയെ ഇന്ദിരാഗാന്ധി ഭയപ്പെടുന്നതിന് കാരണമായി.

ഇന്ദിരാഗാന്ധി ഭയപ്പെട്ടതുപോലെ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട് രണ്ടു മാസത്തിനുള്ളിൽ ബംഗ്ലാദേശ് പ്രസിഡന്‍റായിരുന്ന ഷേക്ക് മുജീബുർ റഹ്‌മാൻ 1975 ഓഗസ്റ്റ് 15നും, രണ്ടു വർഷത്തിനുശേഷം 1977 ജൂലൈ അഞ്ചിന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയും അട്ടിമറിക്കപ്പെട്ടു. ഇരുവരും കൊല്ലപ്പെടുകയും തത്‌സ്ഥാനങ്ങളിൽ അമേരിക്കയ്ക്ക് താത്പര്യമുള്ള പട്ടാള ഭരണാധികാരികൾ അധികാരത്തിൽ വരികയും ചെയ്തു; ബംഗ്ലാദേശിൽ ജനറൽ സിയാ ഉൾ റഹ്‌മാനും പാക്കിസ്ഥാനിൽ ജനറൽ സിയാ ഉൾ ഹക്കും.

ഇന്ദിരയെ വെറുത്ത റിച്ചാർഡ് നിക്സൺ


അമേരിക്കൻ പ്രസിഡന്‍റായ റിച്ചാർഡ് നിക്സൺന്‍റെ ശത്രുപട്ടികയിൽ താൻ ഒന്നാമതാണ് എന്ന് ഇന്ദിരയ്ക്ക് നന്നായിട്ടറിയാമായിരുന്നു. സിഐഎ പ്രതിപക്ഷവുമായി ചേർന്നുകൊണ്ട് തന്‍റെ സർക്കാരിനെ മറിച്ചിടാൻവരെ സാധ്യതയുണ്ടെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു. 1971ല്‍ അമേരിക്കയില്‍ നടന്ന ഒരു സര്‍വേയില്‍ ലോകത്തെ ഏറ്റവും ആരാധ്യയായ നേതാവായി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അമേരിക്കക്കാരുടെ മാനസിക വൈകല്യമാണ് ഇതിനു പിന്നിലെന്നാണ് നിക്സന്‍ പറഞ്ഞത്.

1970നും 1974നും ഇടയിലുണ്ടായ മൂന്ന് സംഭവങ്ങളാണ് ഇന്ദിരയെ അമേരിക്കയുടെ മുൻപിൽ നോട്ടപ്പുള്ളിയാക്കിയത്. സിക്കിം ഇന്ത്യയുടെ ഭാഗമായത്, 1971ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം,1974 മേയ് 18ന് രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ നടന്ന ആണവ പരീക്ഷണം എന്നിവയാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.

ഐക്യരാഷ്‌ട്രസഭയില്‍ സ്ഥിരാംഗമല്ലാത്ത ഒരു രാജ്യം ആണവായുധ ശേഷി കൈവരിച്ചുവെന്ന സത്യം ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. സിഐഎയ്ക്കുപോലും ഇന്ത്യയുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ആണവ ബോംബ് പരീക്ഷിച്ചുവെന്ന് ഇന്ത്യ അറിയിച്ചതോടെ ആദ്യം ഞെട്ടിയത് അമേരിക്കയായിരുന്നു.1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ട് റിച്ചാർഡ് നിക്സണും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹെൻറി കിസിംഗറും തമ്മിലുള്ള ടേപ്പ് ചെയ്ത സംഭാഷണങ്ങൾ 2005ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പരസ്യപ്പെടുത്തിയിരുന്നു.

1971 ജൂണിൽ ഓവൽ ഓഫീസിൽ നിക്‌സണും കിസിംഗറും അദ്ദേഹത്തിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് എച്ച്.ആർ. ഹാൽഡെമാനും തമ്മിൽ നടന്ന സംഭാഷണത്തിൽ ഇന്ദിരാഗാന്ധിക്കെതിരേ വംശീയമായ പരാമർശങ്ങൾ നടത്തിയിരുന്നു. നിക്‌സണ്‍ ‘ഓള്‍ഡ് വിച്ച്’എന്നും കിസിംഗർ ‘ബിച്ച്’ എന്നുമാണ് ഇന്ദിരയെ വിശേഷിപ്പിച്ചത്.

Editorial

തരൂരിന്‍റെ അടിയന്തരാവസ്ഥ

വ്യാഴാഴ്ചത്തെ ദീപിക വായിച്ചവർക്ക്, ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തന്‍റെ മുറി ചാരിയിട്ടു പുറത്തിറങ്ങിയതുപോലെ തോന്നുന്നുണ്ട്. ‘അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്’ എന്ന ലേഖനത്തിൽ, അതു പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ അദ്ദേഹം നിശിതമായി വിമർശിച്ചിട്ടുണ്ട്.

പക്ഷേ, 50 വർഷം മുന്പത്തെ അടിയന്തരാവസ്ഥയുടെ പോസ്റ്റ്മോർട്ടം നടത്തിയ തരൂർ, കൺമുന്നിലുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ഒന്നു നുള്ളിനോവിക്കുന്നതേയുള്ളൂ. സന്ദേഹമുണ്ടെങ്കിലും, കോൺഗ്രസിനും ബിജെപിക്കും മധ്യേ നിൽക്കുന്ന തരൂർ ഒരു തീരുമാനം എടുത്തിട്ടുണ്ട്. പക്ഷേ, അതിനുള്ള മുഹൂർത്തം തങ്ങളായിട്ടു കുറിച്ചുകൊടുക്കില്ലെന്നു കോൺഗ്രസും കരുതുന്നുണ്ടാകും.

അടിയന്തരാവസ്ഥയോടുള്ള വിയോജിപ്പല്ല ശശി തരൂരിന്‍റെ വിഷയം. അതായിരുന്നെങ്കിൽ, അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ താൻ അനുഭവിച്ചതായി പറയുന്ന അഗാധമായ മരവിപ്പിൽനിന്നു പുറത്തുവന്ന് കോൺഗ്രസിന്‍റെ പാർലമെന്‍റംഗത്വവും മന്ത്രിസ്ഥാനവുമൊക്കെ ഏറ്റെടുത്ത അദ്ദേഹം പാർട്ടിയിൽ അവഗണിക്കപ്പെടുകയും ബിജെപിയിൽ ഗണിക്കപ്പെടുകയും ചെയ്തെന്നു ബോധ്യപ്പെട്ടപ്പോഴല്ല അടിയന്തരാവസ്ഥയുടെ പാഠം ഉൾക്കൊള്ളേണ്ടിയിരുന്നത്. മാത്രമല്ല, കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ഏകാധിപത്യശൈലിയെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന നിരീക്ഷണങ്ങളെയും അദ്ദേഹത്തിനു തള്ളിക്കളയാനും ആകുമായിരുന്നില്ല.

അരനൂറ്റാണ്ടു മുന്പത്തെ ജനാധിപത്യവിരുദ്ധതയെ തിരിച്ചറിയുന്നവർ കൺമുന്നിലുള്ള യാഥാർഥ്യങ്ങൾ കാണാതിരിക്കുകയോ? എന്തു തീരുമാനിച്ചാലും, സ്ഥാനമാനങ്ങളോ നിലപാടോ ഏതാണ് മുഖ്യം എന്ന ചോദ്യം തരൂരിന്‍റെ രാഷ്‌ട്രീയഭാവിയിൽ എന്നുമുണ്ടാകും. അദ്ദേഹമെഴുതിയ ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ മാത്രമല്ല, വൈരുദ്ധ്യാത്മക പ്രധാനമന്ത്രി: നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ ഇന്ത്യയും (The Paradoxical Prime Minister: Narendra Modi and His India) എന്ന, മോദിഭരണത്തെ വിമർശിക്കുന്ന ഗ്രന്ഥവുമൊക്കെ അദ്ദേഹത്തിനു ഭാരമായി മാറും.

തരൂരിന്‍റെ ലേഖനത്തിൽ ഇങ്ങനെയുണ്ട്: “നിയമനിർമാണസഭയിലെ ഭൂരിപക്ഷത്തിന്‍റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യൂട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാൻ കഴിയും എന്നതാണ് മൂന്നാമത്തെ പാഠം. ഒരുപക്ഷേ നമ്മുടെ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായത്.” ഈ നിരീക്ഷണം മോദിക്കെതിരാണെന്നു വായനക്കാർക്കു മനസിലാകുമെങ്കിലും ഇന്ദിരാഗാന്ധിയെ വിമർശിക്കുന്നത്ര മൂർച്ചയില്ലെന്നു മാത്രമല്ല, പേരുപോലും ഉച്ചരിക്കുന്നുമില്ല. അതൊരു മുൻകരുതലാകാം. കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതു മുതൽ ബിജെപി അദ്ദേഹത്തെ നോട്ടമിട്ടു.

ഹൈക്കമാൻഡ് സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ മത്സരിച്ച തരൂർ നേടിയ വോട്ടിന്‍റെ എണ്ണം നേതൃത്വത്തെ അന്പരപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങളോടു വിശദീകരിക്കാൻ പോയ സംഘത്തിൽ കോൺഗ്രസ് നിർദേശിക്കാതിരുന്നിട്ടും ബിജെപി തരൂരിനെ ഉൾപ്പെടുത്തി. അന്തർദേശീയ വിഷയങ്ങളിലെ പരിജ്ഞാനം കണക്കിലെടുത്താൽ കോൺഗ്രസിൽതന്നെ ഏറ്റവും പ്രഗത്ഭനായ തരൂരിനെ ഒഴിവാക്കിയത് കോൺഗ്രസിന്‍റെ രാഷ്‌ട്രീയ മണ്ടത്തരമായി വിലയിരുത്തപ്പെട്ടു. പിന്നീട് തരൂരിന്‍റെ പ്രസ്താവനകൾ കൂടുവിട്ട് അനന്തവിഹായസിലേക്കു പറക്കുന്ന പക്ഷിയുടേതുപോലെയായിരുന്നു.

തരൂരിനെ അവഗണിച്ചതും ബിജെപിക്ക് മുതലെടുപ്പിന് അവസരം കൊടുത്തതും കോൺഗ്രസിൽ ഇനി ചർച്ചയാകില്ല. കോൺഗ്രസിനെ സംബന്ധിച്ച് തരൂരിനുണ്ടായിരുന്ന യുഎൻ അണ്ടർ സെക്രട്ടറി പദവിയോ അദ്ദേഹത്തിന്‍റെ ഭാഷാ-ചരിത്ര പാണ്ഡിത്യമോ ജനങ്ങൾക്കിടയിലെ സ്വാധീനമോ അല്ല, കോൺഗ്രസിനു മുകളിൽ ബിജെപി നനച്ചുവളർത്താൻ ശ്രമിക്കുന്ന ഒരു മരം എന്നതായിരുന്നു പരിഗണനാവിഷയം. കോൺഗ്രസിലേക്കു ചാഞ്ഞുനിൽക്കുന്ന ഇത്തരമൊരാൾ തങ്ങളുടെ പാർട്ടിയിലുണ്ടെങ്കിൽ ബിജെപി വച്ചുപൊറുപ്പിക്കുമോ എന്ന ചോദ്യമുണ്ട്.

തരൂർ ദീപികയിലെഴുതിയ ലേഖനത്തെക്കുറിച്ച് തനിക്കും ചിലതു പറയാനുണ്ടെന്നും പക്ഷേ, വർക്കിംഗ് കമ്മിറ്റിയംഗമായതിനാൽ അതു ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അവർ തീരുമാനിച്ചുകൊള്ളുമെന്നുമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്. അടുത്ത തവണ കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കോൺഗ്രസ്, ശശി തരൂർ വിഷയം ഇവിടെ അലക്കി കുളം കലക്കില്ല.

അടിയന്തരാവസ്ഥയിലേക്കു തിരികെ വന്നാൽ, 50-ാം വാർഷികത്തിൽ ആ ചരിത്രം ചർച്ച ചെയ്യുന്നത് ചരിത്രത്തെ രാഷ്‌ട്രീയക്കളിക്ക് ഉപയോഗിക്കാനല്ല. വർത്തമാനകാലത്തിനു നേർക്കു പിടിച്ച കണ്ണാടിയായി പരിവർത്തിപ്പിക്കാനാണ്. 1975ലെ ആ കണ്ണാടിയിൽ തെളിയുന്ന 2025ന് ജനാധിപത്യത്തിന്‍റെ പ്രസന്നവദനമല്ല. കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച്, അന്നത്തെ ആഭ്യന്തര ഭീഷണിയുടെയും വിദേശ ഗൂഢാലോചനയുടെയും അട്ടിമറിസാധ്യതയുടെയും ജനാധിപത്യഭീഷണിയുടെയുമൊക്കെ ന്യായങ്ങളുണ്ട്. പക്ഷേ, അതൊന്നും ജനത്തിനു സ്വീകാര്യമായിട്ടില്ല. ഇന്ദിരയെയും കോൺഗ്രസിനെയും ജനം തള്ളിക്കളഞ്ഞുമില്ല. അടിയന്തരാവസ്ഥയെ എതിർത്ത പ്രതിപക്ഷ കൂട്ടായ്മ പിന്നീട് തരിപ്പണമാകുന്നതും ഇന്ദിര തിരിച്ചുവരുന്നതും രാജ്യം കണ്ടു.

50-ാം വാർഷികത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരേ എഴുതിയ മുഖപ്രസംഗത്തിലെ വാക്കുകൾ ആവർത്തിക്കട്ടെ, “കോൺഗ്രസ് മറക്കരുത്; ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവർ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 77ൽ അന്പേ പരാജയപ്പെട്ടെങ്കിലും അടുത്ത തവണ ജനം തെരഞ്ഞെടുത്തു. അടിയന്തരാവസ്ഥയെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് കോൺഗ്രസ് ഭരിക്കുന്ന കാലത്താണ്. 1976ൽ അടിയന്തരാവസ്ഥ കാലത്തുതന്നെ 42-ാം ഭേദഗതിയിലൂടെ ഇന്ദിര മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി. ഏകാധിപത്യത്തിലേക്കു വഴുതിയെങ്കിലും വീഴാതെ തിരിച്ചെത്തിയ കോൺഗ്രസ് 50-ാം വാർഷികത്തിലെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ജനങ്ങളോടു മാപ്പു പറഞ്ഞിരുന്നെങ്കിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയെ നേരിടാൻ കരുത്തേറുമായിരുന്നു.”

ഇന്ദിരയും മോദിയും രാഹുലും ശശി തരൂരുമൊന്നുമല്ല, ഈ രാജ്യത്തിനു വിഷയം ആഗോളതലത്തിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന അതിന്‍റെ ജനാധിപത്യ ശിരസാണ്. അതു താഴരുതേയെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ശശി തരൂരിന്‍റെ ലേഖനം ദീപിക പ്രസിദ്ധീകരിച്ചത്. അതുകൊണ്ടാണ് വിയോജനക്കുറിപ്പുകൾക്കും ഇതിൽ ഇടമുള്ളത്. അതേ, അടിയന്തരാവസ്ഥ ഒരു വാക്കല്ല, ചിലപ്പോൾ എഴുതപ്പെടാത്തൊരു വാറണ്ടുമാകാം. തരൂരിന്‍റെ അടിയന്തരാവസ്ഥയല്ല, രാജ്യത്തിന്‍റെ അവസ്ഥയാണു ചർച്ച ചെയ്യേണ്ടത്.

Leader Page

അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്

1975 ജൂൺ 25ന് ഇന്ത്യ ഒരു പുതിയ യാഥാർഥ്യത്തിലേക്ക് ഉണർന്നു. സാധാരണ സർക്കാർ പ്രഖ്യാപനങ്ങളായിരുന്നില്ല അന്നു വാർത്തകളിൽ നിറഞ്ഞത്. പകരം, ഭയാനകമായ ഒരു ഉത്തരവ്: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.

21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്‌ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വർഷങ്ങൾക്കിപ്പുറവും, ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓർമകളിൽ മായാതെ കിടക്കുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ ഇന്ത്യയിലുണ്ടായിരുന്നു. എങ്കിലും ബിരുദാനന്തര പഠനത്തിനായി ഉടൻതന്നെ അമേരിക്കയിലേക്ക് പോവുകയും പിന്നീട് കാര്യങ്ങളെല്ലാം ദൂരെ നിന്ന് നിരീക്ഷിക്കുകയും ചെയ്തു. അതിന്‍റെ തുടക്കത്തിൽത്തന്നെ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയത് അഗാധമായ ഒരുതരം മരവിപ്പായിരുന്നു.

ശക്തമായ സംവാദങ്ങൾക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾക്കും പേരുകേട്ട ഇന്ത്യൻ പൊതുജീവിതത്തിന്‍റെ ഊർജസ്വലമായ ബഹളം ഒരുതരം ഭീകരമായ നിശബ്ദതയിലേക്കു വഴിമാറിയിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കർക്കശ നടപടികൾ വേണമെന്ന് ശഠിച്ചു. ആഭ്യന്തര അരക്ഷിതാവസ്ഥയും ബാഹ്യഭീഷണികളും നേരിടാനും അരാജകത്വത്തിലായ രാജ്യത്ത് അച്ചടക്കവും കാര്യക്ഷമതയും കൊണ്ടുവരാനും അടിയന്തരാവസ്ഥയ്ക്കു മാത്രമേ കഴിയൂ എന്ന് അവർ വാദിച്ചു.

ഈ നീക്കത്തെ പിന്തുണയ്ക്കാനുള്ള കടുത്ത സമ്മർദത്തിന് നീതിന്യായ വ്യവസ്ഥയ്ക്കു വഴങ്ങേണ്ടിവന്നു. ഹേബിയസ് കോർപസ് റദ്ദാക്കിയതും പൗരന്മാരുടെ മൗലികാവകാശമായ സ്വാതന്ത്ര്യം നിഷേധിച്ചതും സുപ്രീംകോടതി ശരിവയ്ക്കുകപോലും ചെയ്തു.

പത്രപ്രവർത്തകരും ആക്‌ടിവിസ്റ്റുകളും പ്രതിപക്ഷ നേതാക്കളും തടവറയിലായി. ഭരണഘടനാപരമായ ഈ അതിക്രമങ്ങൾ മനുഷ്യാവകാശലംഘനങ്ങളുടെ ഭയാനകമായ പട്ടികയ്ക്ക് വഴിയൊരുക്കി. തടങ്കലിലെ പീഡനങ്ങളും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ ധൈര്യം കാണിച്ചവർക്ക് ഇരുണ്ട യാഥാർഥ്യങ്ങളായിരുന്നു. എങ്കിലും അക്കാലത്ത് ഇതൊന്നും അധികം പുറത്തറിഞ്ഞിരുന്നില്ല.

പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകൾ

അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകളായി മാറി. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ദരിദ്ര ഗ്രാമീണ പ്രദേശങ്ങളിൽ സ്വേച്ഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡൽഹി പോലുള്ള നഗരകേന്ദ്രങ്ങളിൽ ചേരികൾ നിഷ്കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല.

ഈ പ്രവൃത്തികളെ പിന്നീട് നിർഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവംകുറച്ച് ചിത്രീകരിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ, ഒരു താത്കാലിക ക്രമം സ്ഥാപിക്കപ്പെട്ടെന്നും ജനാധിപത്യ രാഷ്‌ട്രീയത്തിന്‍റെ അരാജകത്വത്തിൽനിന്ന് താത്കാലിക ആശ്വാസം ലഭിച്ചെന്നും ചിലർ വാദിച്ചേക്കാം. എന്നാൽ, ഈ അക്രമങ്ങൾ അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേർഫലമായിരുന്നു. അടിയന്തരാവസ്ഥയിലൂടെ എന്തു ക്രമം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു നമ്മുടെ റിപ്പബ്ലിക്കിന്‍റെ ആത്മാവിന്‍റെ വില നൽകേണ്ടിവന്നു.

വിയോജിപ്പുകളെ നിശബ്ദമാക്കിയതും, യോഗം ചേരാനും എഴുതാനും സ്വതന്ത്രമായി സംസാരിക്കാനുമുള്ള മൗലികാവകാശങ്ങൾ വെട്ടിച്ചുരുക്കിയതും, ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണനയും ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. നീതിന്യായ വ്യവസ്ഥ പിന്നീട് നട്ടെല്ല് വീണ്ടെടുത്തെങ്കിലും തുടക്കത്തിലെ ഇടർച്ച പെട്ടെന്നു മറക്കാനാകുമായിരുന്നില്ല. ഈ കാലത്തെ അതിക്രമങ്ങൾ എണ്ണമറ്റ മനുഷ്യർക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ നാശമുണ്ടാക്കി. പീഡിത സമൂഹങ്ങളിൽ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം 1977 മാർച്ചിൽ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽത്തന്നെ ഇന്ദിരാഗാന്ധിയെയും അവരുടെ പാർട്ടിയെയും വൻ ഭൂരിപക്ഷത്തിൽ പുറത്താക്കി അവർ അതു പ്രകടിപ്പിക്കുകയും ചെയ്തു.

പല രാജ്യങ്ങളും ആഴത്തിലുള്ള ധ്രുവീകരണത്തിനും ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്നതിനും സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് അടിയന്തരാവസ്ഥയുടെ അന്പതാം വാർഷികം ചരിത്രപരമായ വിലയിരുത്തലിനും ആത്മപരിശോധനയ്ക്കുമുള്ള അവസരമാണ്. ജനാധിപത്യം പ്രത്യക്ഷത്തിൽ ശക്തമാണെന്ന് തോന്നുന്ന ഒരു രാജ്യത്തുപോലും അത് എത്രമാത്രം ദുർബലമാകാൻ സാധ്യതയുണ്ടെന്ന് അടിയന്തരാവസ്ഥ വ്യക്തമായി കാണിച്ചുതന്നു.

ഒരു സർക്കാരിന് അതിന്‍റെ ധാർമികബോധവും ജനങ്ങളോടുണ്ടാകേണ്ട ഉത്തരവാദിത്വവും എങ്ങനെ നഷ്‌ടപ്പെടാമെന്ന് ഇതു നമ്മെ ഓർമിപ്പിച്ചു. സ്വാതന്ത്ര്യം പലപ്പോഴും ക്ഷയിക്കുന്നതെങ്ങനെയെന്നും കാണിച്ചുതന്നു. ആദ്യം സൂക്ഷ്മമായി, ശ്രേഷ്ഠമെന്ന് തോന്നുന്ന കാരണങ്ങളുടെ പേരിൽ നിസാരമായ സ്വാതന്ത്ര്യങ്ങൾ ഓരോന്നായി ഇല്ലാതാകുന്നു. ഒടുവിൽ ‘കുടുംബക്ഷേമ’വും ‘നഗരപരിഷ്കരണ’വും നിർബന്ധിത വന്ധ്യംകരണങ്ങളും ഏകപക്ഷീയമായ വീടുതകർക്കലുകളുമായി മാറുന്നു.

പാഠങ്ങൾ അനവധി

ഈ അനുഭവത്തിൽനിന്നുള്ള പാഠങ്ങൾ അനവധിയാണ്, ശാശ്വതവും. ഒന്നാമതായി, വിവരസ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും പരമപ്രധാനമാണ്. നാലാംതൂൺ ആക്രമിക്കപ്പെടുമ്പോൾ, രാഷ്‌ട്രീയനേതാക്കളെക്കൊണ്ട് കണക്കു പറയിക്കാൻ ആവശ്യമായ വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കാതെ വരുന്നു.

എന്നിരുന്നാലും, ഭീഷണിക്കു മുന്നിൽ പല മാധ്യമസ്ഥാപനങ്ങളും കാണിച്ച ഭീരുത്വം ക്ഷമിക്കാനാകാത്തതാണ്. രണ്ടാമതായി, ജനാധിപത്യം ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. അത് എക്സിക്യൂട്ടീവിന്‍റെ അധികാര ദുർവിനിയോഗത്തിനെതിരേ പ്രതിരോധമുയർത്താൻ കെല്പുള്ളതും അതിനു സന്നദ്ധവുമാകണം. താത്കാലികമാണെങ്കിൽപോലും ജുഡീഷറിയുടെ കീഴടങ്ങൽ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

നിയമനിർമാണസഭയിലെ ഭൂരിപക്ഷത്തിന്‍റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യൂട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാൻ കഴിയും എന്നതാണ് മൂന്നാമത്തെ പാഠം. ഒരുപക്ഷേ നമ്മുടെ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായത്. പ്രത്യേകിച്ചും ആ എക്സിക്യൂട്ടീവ് അതിന്‍റെ സ്വന്തം അപ്രമാദിത്വത്തിൽ വിശ്വസിക്കുകയും ജനാധിപത്യ വ്യവസ്ഥിതിക്ക് അത്യന്താപേക്ഷിതമായ വിലയിരുത്തലുകളിലും സന്തുലിതാവസ്ഥയിലും അസ്വസ്ഥത കാണിക്കുകയും ചെയ്യുമ്പോൾ. അധികാരം മുന്പില്ലാത്തവിധം കേന്ദ്രീകരിക്കപ്പെടുകയും വിയോജിപ്പ് രാജ്യദ്രോഹമായി കണക്കാക്കുകയും ചെയ്തതുകൊണ്ടാണ് അടിയന്തരാവസ്ഥ സാധ്യമായത്.

ഇന്നത്തെ ഇന്ത്യ 1975ലെ ഇന്ത്യയല്ല. നമ്മൾ കൂടുതൽ ആത്മവിശ്വാസമുള്ളതും കൂടുതൽ അഭിവൃദ്ധിയുള്ളതും പല കാര്യങ്ങളിലും കൂടുതൽ ദൃഢവുമായ ജനാധിപത്യമാണ്. എന്നിട്ടും അടിയന്തരാവസ്ഥയുടെ പാഠങ്ങൾ ആശങ്കാജനകമാംവിധം പ്രസക്തമായി തുടരുന്നു. അധികാരം കേന്ദ്രീകരിക്കാനും വിമർശകരെ നിശബ്ദരാക്കാനും ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുമുള്ള പ്രലോഭനം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടാം. പലപ്പോഴും ദേശീയ താത്പര്യത്തിന്‍റെയോ സ്ഥിരതയുടെയോ വാചാടോപത്തിൽ ഇതു മറച്ചുവയ്ക്കപ്പെടാം. ഈ അർഥത്തിൽ, അടിയന്തരാവസ്ഥ ശക്തമായ മുന്നറിയിപ്പായി വർത്തിക്കണം. ജനാധിപത്യത്തിന്‍റെ സംരക്ഷകർ എന്നെന്നും ജാഗരൂകരായിരിക്കണം.

ഇരുണ്ട അധ്യായം

ജനാധിപത്യ മൂല്യങ്ങളുടെ സൂക്ഷ്മമായ ക്ഷയത്തെക്കുറിച്ചു നമ്മൾ വേണ്ടത്ര ശ്രദ്ധാലുക്കളാണോ? ചെറുക്കാൻ കഴിയുമോ എന്നതു പോകട്ടെ, ഒരു ഏകാധിപത്യ ഭരണത്തിന്‍റെ വരവു നമുക്കു തിരിച്ചറിയാൻ കഴിയുമോ? നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന മാധ്യമങ്ങൾ മുതൽ നീതിന്യായ വ്യവസ്ഥ വരെയുള്ള സ്ഥാപനങ്ങളെയും സിവിൽ സമൂഹത്തെയും സംരക്ഷിക്കാൻ മതിയായ കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ടോ? ഇന്ത്യയിലും ലോകമെമ്പാടും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം സ്വയം ചോദിക്കണം.

അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിന്‍റെ പാഠങ്ങൾ നമ്മൾ ഉൾക്കൊള്ളണം. ജനാധിപത്യം നിസാരമായി കാണേണ്ട ഒന്നല്ലെന്നും അതു നിരന്തരം പരിപോഷിപ്പിക്കപ്പെടുകയും ശക്തമായി പ്രതിരോധിക്കപ്പെടുകയും ചെയ്യേണ്ട അമൂല്യമായ പൈതൃകമാണെന്നും എല്ലായിടത്തുമുള്ള ആളുകൾക്ക് അതൊരു നിരന്തരമായ ഓർമപ്പെടുത്തലായിരിക്കട്ടെ.

Leader Page

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ
“ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിലെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്തു രാജ്യം മുഴുവൻ അരാജകത്വത്തിലേക്കു കൂപ്പുകുത്തി. പക്ഷേ അത്തരം ഭരണഘടനാ വിരുദ്ധ ശക്തികൾക്കെതിരേ രാഷ്‌ട്രം വിജയിച്ചു. നമ്മുടെ ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള ഓരോ ശ്രമത്തെയും എല്ലാവരും അപലപിക്കണം.” രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ വാക്കുകളാണിത്. അടിയന്തരാവസ്ഥയുടെ അന്പതാം വാർഷികത്തിനു തുടക്കംകുറിച്ചു കഴിഞ്ഞ വർഷം ജൂണ്‍ 27ന് കേന്ദ്രത്തിലെ ബിജെപി സർക്കാർ വിളിച്ച പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിലായിരുന്നു രാഷ്‌ട്രപതിയുടെ പ്രസംഗം.

“പാർട്ടികളെ തകർക്കുക, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിൻവാതിൽ കളികളിലൂടെ അട്ടിമറിക്കുക, പ്രതിപക്ഷ നേതാക്കൾക്കെതിരേ ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ദുരുപയോഗം ചെയ്യുക, മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുക, അധികാരം ഉപയോഗിച്ചു തെരഞ്ഞെടുപ്പുകളെ പലവിധത്തിൽ സ്വാധീനിക്കുക തുടങ്ങിയവയൊക്കെ അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ലേ?” കോണ്‍ഗ്രസ് പ്രസിഡന്‍റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. രാജ്യം ഭാവിയിലേക്കു നോക്കേണ്ടതിനു പകരം മോദി സർക്കാരിന്‍റെ വീഴ്ചകൾ മറയ്ക്കാൻ ഭൂതകാലം കുഴിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വീ ദ് പീപ്പിൾ

ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികമാണു നാളെ. ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയെത്തുടർന്നാണ് 1975ൽ അന്നത്തെ രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂണ്‍ 25നും 26നും ഇടയിലുള്ള രാത്രിയിലായിരുന്നു രാഷ്‌ട്രപതിയുടെ നാലു വരി പ്രഖ്യാപനം. ഭരണഘടനയുടെ അനുച്ഛേദം 352ലെ ക്ലോസ് (1) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയായ ഗുരുതരമായ ആഭ്യന്തര അസ്വസ്ഥതകൾ നിലനിൽക്കുന്നുവെന്നായിരുന്നു ന്യായം.

“പൊതുജനങ്ങളുടെ ഓർമ ഭയാനകമാം വിധം ചെറുതായതിനാൽ, അടിയന്തരാവസ്ഥയിൽ വ്യത്യസ്ത രീതികളിൽ കഷ്ടപ്പെട്ടവർക്കും സ്വാതന്ത്ര്യത്തിന്‍റെ പുനഃസ്ഥാപനം സാധ്യമാക്കിയ ത്യാഗങ്ങൾക്കുവേണ്ടി പോരാടിയ മനുഷ്യർക്കും നമ്മുടെ നന്ദി പറയാം” എന്നാണ് പ്രശസ്ത നിയമജ്ഞനായ നാനി പാൽക്കിവാല "വീ ദ് പീപ്പിൾ' എന്ന പുസ്തകത്തിൽ എഴുതിയത്. തിന്മയുടെ ശക്തികളുടെ മേൽ മനോഹര വിജയം നേടിയ ലോക് നായക് ജയപ്രകാശ് നാരായണ്‍ ചരിത്രത്തിന്‍റെ ഗതിയെ നിർണായകമായി മാറ്റിമറിച്ചുവെന്നു പാൽക്കിവാല ചൂണ്ടിക്കാട്ടുന്നു.

സഞ്ജയ്‌യുടെ കാലം

ജയപ്രകാശ് നാരായണ്‍, മൊറാർജി ദേശായി, എ.ബി. വാജ്പേയി, എൽ.കെ. അഡ്വാനി തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്തു തുറുങ്കലിലടച്ചതു മുതൽ പത്ര സെൻസർഷിപ്പു വരെയുള്ള ജനാധിപത്യ വിരുദ്ധ അതിക്രമങ്ങളുടെ പട്ടിക രാജ്യം മറക്കില്ല. എന്നാൽ, അടിയന്തരാവസ്ഥയുടെ മറവിലുള്ള സഞ്ജയ് ഗാന്ധിയുടെ നടപടികളാണ് ഇന്ദിരയേക്കാളേറെ ജനം ഓർക്കുക.

ഇന്ത്യൻ ഭരണഘടനയിലെ നിർണായക വ്യവസ്ഥകൾ സസ്പെൻഡു ചെയ്ത് ഔദ്യോഗികമായാണു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയത്. എന്നാൽ അനൗദ്യോഗികമായ അടിയന്തരാവസ്ഥയാണു നരേന്ദ്ര മോദിയുടെ 11 വർഷക്കാലമെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. തെറ്റുകൾ ന്യായീകരിക്കാനും ആവർത്തിക്കാനും രൂക്ഷമായി വിമർശിക്കാനും രാഷ്‌ട്രീയത്തിൽ തരംപോലെ കളിക്കാൻ ഭരണ- പ്രതിപക്ഷ രാഷ്‌ട്രീയക്കാർ പഴുതുകൾ കണ്ടെത്താറുണ്ട്. ഏകപക്ഷീയമായി വിവാദ ബില്ലുകൾ പാസാക്കുന്നതിനു വേണ്ടി 146 പ്രതിപക്ഷ എംപിമാരെ സസ്പെൻഡു ചെയ്തതു കഴിഞ്ഞ വർഷമാണ്.

അട്ടിമറിക്കും ന്യായം!

ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്പോഴും ഇവ രണ്ടിന്‍റെയും വക്താക്കളും സംരക്ഷകരുമായി ചമയാൻ ഇന്ദിരാ ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരും രാഷ്‌ട്രീയനേതാക്കളും ശ്രമിക്കുന്നുവെന്നതാണു വിരോധാഭാസം. ജനാധിപത്യം വളരെ ഫലപ്രദമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് 1978 നവംബറിൽ തേംസ് ടെലിവിഷന്‍റെ ജോനാഥൻ ഡിംബിൾബിയുമായുള്ള അഭിമുഖത്തിൽ ഇന്ദിര അവകാശപ്പെട്ടു.

“ഇന്ത്യയിലെ സാധാരണക്കാർക്കും സ്ത്രീകൾക്കും പ്രയോജനപ്രദമായ ചില പുരോഗമനപരമായ നടപടികൾ താൻ അവതരിപ്പിക്കാൻ തുടങ്ങിയതുമുതൽ ജനാധിപത്യത്തിന്‍റെ പേരിൽ ഉണ്ടാകുന്ന ആഴമേറിയതും വ്യാപകവുമായ ഗൂഢാലോചനയെക്കുറിച്ച് എല്ലാവർക്കും ബോധ്യമുണ്ടെന്ന് ഉറപ്പുണ്ട്. ജനാധിപത്യത്തിന്‍റെ പ്രവർത്തനക്ഷമതയെത്തന്നെ നിഷ്ഫലമാക്കാൻ അതു ശ്രമിച്ചു.” പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാഷ്‌ട്രത്തോടായി നടത്തിയ റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞതാണിത്.

ഇന്ദിരയും മൊറാർജിയും

യഥാവിധി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പ്രവർത്തിക്കാൻ അനുവദിച്ചിട്ടില്ലെന്നും ഇന്ദിര പറഞ്ഞു. ചില സന്ദർഭങ്ങളിൽ, നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ പിരിച്ചുവിടുന്നതിനായി അംഗങ്ങളെ നിർബന്ധിച്ചു രാജിവയ്പിക്കാൻ ബലപ്രയോഗം നടത്തിയിട്ടുണ്ടെന്നും ഇന്ദിര കൂട്ടിച്ചേർത്തിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്നു തോന്നിയതിനാലാണ് മൊറാർജി ദേശായിയും പ്രതിപക്ഷ നേതാക്കളും ജനങ്ങളെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തതെന്ന് ഇന്ദിരാ ഗാന്ധി ആരോപിച്ചു.

“പ്രധാനമന്ത്രിയുടെ വീടും പാർലമെന്‍റും വളയാൻ പോകുകയാണെന്നും ഒരു കാര്യവും നടക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ഒരഭിമുഖത്തിൽ മൊറാർജി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.” മൊറാർജി ദേശായിയുടെ അറസ്റ്റിനെ ന്യായീകരിക്കാൻ ഇന്ദിര പറഞ്ഞ വാദമാണിത്. വേറെ വാക്കുകളിൽ ഇന്ത്യയിലെ ജനങ്ങൾ ഇതൊക്കെ ഇപ്പോഴും കേൾക്കുന്നുണ്ട്. 1975 ജൂണ്‍ 26ന് അറസ്റ്റ് ചെയ്ത മൊറാർജിയെ ഏകാന്തതടവിൽ പാർപ്പിച്ചു. 1977 ജനുവരി 18നാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ബാലിസ്റ്റിക് മിസൈലുകൾ

ജനാധിപത്യം സംരക്ഷിക്കാനെന്ന വ്യാജേന ഇന്ദിര അറസ്റ്റ് ചെയ്ത മൊറാർജി ദേശായി ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായതു നിയോഗമാകും. അടിയന്തരാവസ്ഥക്കാലത്തു ജയിലിലടച്ച വാജ്പേയിയും പ്രധാനമന്ത്രിയായി. അഡ്വാനി ഉപപ്രധാനമന്ത്രിയുമായി. ഇപ്പോൾ നരേന്ദ്ര മോദിയുടേത് ഇന്ദിരയെ കടത്തിവെട്ടുന്ന തോരോട്ടമാണ്. കോണ്‍ഗ്രസിനെ തകർത്താണു തുടർച്ചയായ മൂന്നാം തവണയും മോദി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന തീർത്തും ജനാധിപത്യവിരുദ്ധ മുദ്രാവാക്യം പരസ്യമായി പറയാനും ബിജെപി മടിച്ചില്ല. അന്ന് കോണ്‍ഗ്രസ്, ഇന്ന് ബിജെപി. കാലചക്രം കീഴ്മേൽ മറിയുന്പോൾ കാലം സാക്ഷി.

അടിയന്തരാവസ്ഥക്കാലത്തു പതിപക്ഷത്തെയും പത്രങ്ങളെയും അടിച്ചമർത്തിയ കോണ്‍ഗ്രസിന് ഇപ്പോൾ തിരിച്ചടികളും ക്ഷീണവും തുടർക്കഥയാകുന്നതും ചരിത്രത്തിന്‍റെ ആവർത്തനങ്ങളാകും. കോണ്‍ഗ്രസിനോടും അവരുടെ നേതാക്കളോടും മോദി കരുണ കാട്ടുന്നുമില്ല. ഓപ്പറേഷൻ സിന്ദൂർ സൈനികമെങ്കിൽ മോദിയുടെ രാഷ്‌ട്രീയ ബാലിസ്റ്റിക് മിസൈലുകളേറ്റു പിടയുന്നത് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളാണ്. മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും അടക്കം പ്രമുഖ പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തു തുറുങ്കിലടയ്ക്കുന്നതിൽ മോദി സർക്കാരിനു ദാക്ഷിണ്യമേയില്ല.

ഭരണഘടനാ ഹത്യകൾ

ഭരണഘടനാ ഹത്യാ ദിനം (സംവിധാൻ ഹത്യ ദിവസ്) ആയാണ് മോദി സർക്കാരും ബിജെപിയും അടിയന്തരാവസ്ഥയുടെ വാർഷികം ആഘോഷിക്കുന്നത്. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും കോളജുകളിലും വരെ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തെ ഓർമിപ്പിക്കാനായി ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു കുടുംബത്തിന്‍റെ അധികാരത്തിനുവേണ്ടി 21 മാസത്തേക്കു രാജ്യത്തെ എല്ലാ പൗരാവകാശങ്ങളും മരവിപ്പിച്ചുകൊണ്ട്, അഹങ്കാരിയും സ്വേച്ഛാധിപത്യപരവുമായ കോണ്‍ഗ്രസ് സർക്കാർ ജനാധിപത്യത്തെ കൊല്ലുകയായിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചത്.

ഓരോ ഇന്ത്യക്കാരനും വളരെയധികം ബഹുമാനിക്കുന്ന ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിക്കുകയും പൗരന്മാരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ അട്ടിമറിക്കുകയും ചെയ്തതിനെ ഓർമിപ്പിക്കുന്നുവെന്നാണു പ്രധാനമന്ത്രി മോദി പറഞ്ഞത്. “അധികാരത്തിൽ പറ്റിനിൽക്കാൻ വേണ്ടി, അന്നത്തെ കോണ്‍ഗ്രസ് സർക്കാർ എല്ലാ ജനാധിപത്യ തത്വങ്ങളെയും അവഗണിച്ചു. രാജ്യത്തെ ഒരു ജയിലാക്കി. കോണ്‍ഗ്രസിനോട് വിയോജിച്ച ഏതൊരു വ്യക്തിയെയും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു” എന്നും മോദി കുറ്റപ്പെടുത്തി. ഇതേ വാദമാണ് മോദിക്കെതിരേ ഇന്ന് പ്രതിപക്ഷം പറയുന്നതെന്നതാണു രസകരം.

ആട്ടിൻതോലിൽ ചെന്നായ

ഭരണഘടനയെ അപ്രസക്തമാക്കുന്നതും ജനാധിപത്യത്തിലെ ധാർമികതയില്ലായ്മയും പത്രസ്വാതന്ത്ര്യത്തിന്‍റെ വന്ധ്യംകരണവുമൊക്കെ അടിയന്തരാവസ്ഥ മുതൽ ഇപ്പോഴും പലതരത്തിൽ നടക്കുന്നുവെന്നതാണു ദുരന്തം. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും വരിഞ്ഞുമുറുക്കി തകർക്കുന്നവർതന്നെ ഇതിന്‍റെയെല്ലാം സംരക്ഷകരായി ചമയുന്നു. ആട്ടിൻതോലണിഞ്ഞ രാഷ്‌ട്രീയ ചെന്നായ്ക്കൾ!

പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള അടിയന്തരാവസ്ഥയുടെ തിന്മകൾ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹവും പൗരാവകാശ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളുമെല്ലാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പഴയ തെറ്റുകളിൽനിന്നു പാഠം പഠിക്കണം. നവഭാരത സൃഷ്ടിക്കായി 140 കോടി ജനങ്ങളെ ഒന്നിപ്പിക്കാൻ രാജ്യം ഭരിക്കുന്നവർക്കു കഴിയണം. വാചക കസർത്തല്ല, നല്ല പ്രവൃത്തികളാണു വേണ്ടത്.

ഭരണഘടനയാണു ശക്തി

വൈവിധ്യങ്ങളുടെ നാട്ടിൽ മതസൗഹാർദവും നിയമപാലനവും പൗരസ്വാതന്ത്ര്യവുമാണു പ്രധാനം. സമാധാനവും സുരക്ഷയും കൈവരിക്കാൻ വർഗീയതയെ പൂർണമായി തിരസ്കരിക്കണം. രാജ്യ പുരോഗതിയും സാന്പത്തിക വളർച്ചയും നേടുന്നതോടൊപ്പം തുല്യനീതി ഉറപ്പാക്കാതെ ഇന്ത്യ ജയിക്കില്ല. ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വെള്ളം ചേർക്കാൻ ആരെയും അനുവദിക്കരുത്. നേരിട്ടോ, പരോക്ഷമായോ ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കട്ടേ.
 
 

Latest News

Corehub Up