Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Department

റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

കോട്ടയം: കോട്ടയം ചങ്ങനാശേരി ഫാത്തിമാപുരം ജംഗ്ഷന് സമീപം റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ലഹരിക്കെതിരായ 'ഓപ്പറേഷൻ തണ്ടർ' പരിശോധനകളുടെ ഭാഗമായി കോട്ടയം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

എക്സൈസ് ഇന്‍റലിജൻസ് ഓഫീസർ ഉണ്ണികൃഷ്ണന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എക്സൈസ് ഉദ്യോഗസ്ഥരും, ഇന്‍റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഫാത്തിമാപുരം ജംഗ്ഷനിൽ പരിശോധന നടത്തിയത്.

32 സെന്‍റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് റോഡരികിൽ നിന്ന് കണ്ടെത്തിയത്. പ്രദേശത്ത് മുൻപെങ്ങും ഇത്തരത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആദർശ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുഭാഷ്, ബിനോയ്, ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായ സന്തോഷ്, ഗോപൻ, വിശാഖ്, നിത്യ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഭവത്തിന് പിന്നിൽ ലഹരിമാഫിയ സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.

Kerala

അട്ടപ്പാടിയിൽ ചാരായവുമായി രണ്ട് പേർ പിടിയിൽ

അട്ടപ്പാടി: പുതുവത്സര വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 43 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ. അഗളി സ്വദേശികളായ അടിമാലി ജോയി, മങ്ങാടൻകണ്ടി ജയൻ എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

അഗളി മൂച്ചിക്കടവിൽ വീടിനോട് ചേർന്നുള്ള ഹോട്ടൽ എന്നെഴുതിയ താത്കാലിക കെട്ടിടത്തിനുള്ളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ചാരായവുമായി പ്രതികൾ പിടിയിലായത്.

ചാരായ വിൽപന നടത്താൻ ഉപയോഗിച്ച ഗുഡ്സ് ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്തു. അടിമാലി ജോയി നിരവധി ചാരായ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ‌ഡ് ചെയ്തു.

Kerala

മുത്തങ്ങ‍യിൽ നാല് ടണ്ണിലേറെ പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്തേക്ക് വൻ‌തോതിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മുത്തങ്ങ തകരപ്പാടിയിലെ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടില്‍ വി. രമേശ് (47) ആണ് എക്സൈസിന്‍റെ പിടിയിലായത്. 4205.520 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് ഇയാൾ ലോറിയിൽ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് അറിയിച്ചു.

ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.

 

Kerala

എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

ഉദുമ: കാസർഗോഡ് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ കുടിവെള്ളത്തിൽ എംഡിഎംഎ കലർത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. കെ. അബ്ബാസ് അറഫാത്ത്, മുഹമ്മദ് അമീൻ, ടി.എം. ഫൈസൽ എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി പള്ളിക്കര കല്ലിങ്കാലിലാണ് സംഭവം. ഫൈസലിന്‍റെ പള്ളിക്കര കല്ലിങ്കാലിലെ സ്ഥാപനത്തിലായിരുന്നു പരിശോധന. പ്രതികളിൽ നിന്ന് കാറിൽ സൂക്ഷിച്ച നിലയിൽ 4.813 ഗ്രാം എംഡിഎംഎയും ലഹരിവസ്‌തു കലർത്തിയ 618 ഗ്രാം വെള്ളവും എക്സൈസ് കണ്ടെടുത്തു.

ഫൈസലിന്‍റെ സ്ഥാപനം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടക്കുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Kerala

അടിമാലിയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

ഇടുക്കി: അടിമാലിയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 380 ഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.

ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കൽക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആൽവിൻ എന്നിവരാണ് പിടിയിലായത്. പ്രതികൾ അടിമാലി, വെള്ളത്തൂവൽ പ്രദേശങ്ങളിൽ സ്ഥിരമായി കഞ്ചാവ് വിൽക്കുന്നവരാണെന്ന് എക്സൈസ് അറിയിച്ചു.

 

Kerala

പേരാമ്പ്രയിൽ കുഴിച്ചിട്ട നിലയിൽ വാഷ് കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ എക്സൈസ് പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ അഞ്ച് ബാരൽ വാഷ് കണ്ടെത്തി. പെരുവണ്ണാമൂഴി ഡാമിന് സമീപത്താണ് ചാരായ നിര്‍മാണത്തിനായുള്ള വാഷ് കണ്ടെത്തിയത്.

ഡാം റിസര്‍വോയറിന് സമീപം ഉടമസ്ഥനില്ലാതെ കിടന്നിരുന്ന അഞ്ച് ബാരലുകളിലായിരുന്നു വാഷ്. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍ ഇവ കണ്ടെത്തിയത്.

Kerala

തലസ്ഥാനത്ത് അനധികൃത മദ്യ വിൽപന; പ്രതി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ക്ഷേത്രത്തിനുള്ളിൽ വിൽപനയ്ക്കായി മദ്യം സൂക്ഷിച്ചിരുന്നയാൾ പിടിയിൽ. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനൻ ആണ് എക്സൈസ് പിടിയിലായത്.

കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിലാണ് പ്രതി മദ്യം സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നും നടത്തിയ പരിശോധനയിലാണ് 30 ലിറ്റർ മദ്യം പിടികൂടിയത്.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻതോതിൽ മദ്യം ശേഖരിച്ചിരുന്ന ഇയാൾ ആവശ്യക്കാർക്ക് എത്തിച്ചിരുന്നതായാണ് എക്സൈസ് കണ്ടെത്തൽ.

Latest News

Corehub Up