ന്യൂഡൽഹി: കലാപസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന മണിപ്പുരിൽ ഗവർണറുടെ ഓഫീസിനും സേന ആസ്ഥാനത്തിനും ഉൾപ്പെടെ തീവച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം തകർത്ത് കേന്ദ്രസർക്കാർ.
കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി ബിഷ്ണുപുരിൽ ഉണ്ടായ സ്ഫോടനമാണു സംസ്ഥാനത്തെ വീണ്ടും കലാപാന്തരീക്ഷത്തിൽ എത്തിച്ചത്.
സ്ഫോടനത്തിൽ അഞ്ചുവയസുള്ള ബാലനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞും ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
ഇതിനുശേഷം വ്യാജ വാർത്തകളുമായി ഒട്ടേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ തലപൊക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലെ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്താക്കി. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അവർ വിശദീകരിച്ചു.
അതേസമയം ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, കക്ചിംഗ്, ബിഷ്ണുപുർ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റിനുള്ള വിലക്ക് തുടരുകയാണ്.