കോഴിക്കോട്: സമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പേരാന്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹലിയക്കെതിരെ സിപിഎം പരാതി നൽകി. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലിനീഷാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.
ഒരു കുടുംബം അതിദാരിദ്ര്യത്തില്‍ ആണെന്നും 18 വര്‍ഷമായി സര്‍ക്കാര്‍ ഇവര്‍ക്കുള്ള വീട് നിഷേധിച്ചു എന്നുള്ള വീഡിയോയാണ് പ്രചരിപ്പിച്ചത്. ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ഇവർക്ക് വീട് ലഭിക്കാൻ അർഹതയില്ല.
ഇത് മറച്ചു വെച്ച് കൊണ്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് കാട്ടി നേരത്തെ കീഴരിയൂര്‍ സ്വദേശിനി സഫീറ പരാതി നല്‍കിയിരുന്നു.