Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fbi

America

ഈസ്റ്റ് ഹൂസ്റ്റണിൽ എഫ്ബിഐയുടെ വൻ റെയ്ഡ്; നിരവധി പേർ കസ്റ്റഡിയിൽ

ഹൂസ്റ്റൺ: ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്‍റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്ബിഐയുടെ നേതൃത്വത്തിൽ വിവിധ സുരക്ഷാ ഏജൻസികൾ സംയുക്തമായി പരിശോധന നടത്തി.

കോടതി ഉത്തരവിനെത്തുടർന്ന് നടത്തിയ ഈ ഓപ്പറേഷനിൽ നാലോളം വീടുകളിൽ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എഫ്ബിഐക്ക് പുറമെ ഹൂസ്റ്റൺ പോലീസ്, യുഎസ് മാർഷൽസ്, ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെന്‍റ് തുടങ്ങിയ ഏജൻസികൾ ഈ നീക്കത്തിൽ പങ്കെടുത്തു.

മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് ഈ റെയ്ഡ് നടന്നതെന്നാണ് സൂചന. സൂര്യോദയത്തിന് മുമ്പ് തന്നെ പ്രദേശം വളഞ്ഞ ഉദ്യോഗസ്ഥർ വീടുകളിൽ നിന്ന് ബോക്സുകളിൽ തെളിവുകൾ ശേഖരിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.

ആറ് മാസം മുമ്പ് ഇതേ പ്രദേശത്ത് നടന്ന സമാനമായ റെയ്ഡിന്‍റെ തുടർച്ചയാണിതെന്ന് ചില താമസക്കാർ വിശ്വസിക്കുന്നു. എത്രപേർ അറസ്റ്റിലായെന്നോ ഇവർക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്താണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ എഫ്ബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചിലരെ മണിക്കൂറുകളോളം തടഞ്ഞുവച്ച ശേഷം വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.

Kerala

ഉന്നത ഉദ്യോഗസ്ഥർ വേട്ടയാടുന്നു; 'മരണമൊഴി’ എഫ്ബിയിൽ പോസ്റ്റ് ചെയ്ത് സിപിഒ

തൃശൂർ: മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുകയാണെന്നും അനാവശ്യമായി തനിക്കെതിരേ കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും ആരോപിച്ച് ഫേസ്ബുക്കിൽ ‘മരണമൊഴി’ പോസ്റ്റ് ചെയ്ത് സിവിൽ പോലീസ് ഓഫീസർ സി.എം. ജ്യോതിഷ്.

മുഖ്യമന്ത്രിയെയും സർക്കാരിനെയും അധിക്ഷേപിച്ചെന്ന പേരിൽ ഉദ്യോഗസ്ഥർ തനിക്കെതിരേ മെമ്മോ അയച്ചെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ മരണമൊഴിയായി കണക്കാക്കണമെന്നു വ്യക്തമാക്കിയുമാണ് ഫേസ്ബുക്ക് പോസ്റ്റ്.

വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ സിപിഒ ആയിരുന്ന ഇയാൾ ഇപ്പോൾ ദീർഘകാല അവധിയെടുത്തു വിദേശത്താണ്. മരണമൊഴിയുടെ കോപ്പികൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പക്കൽ ഏല്പിച്ചിട്ടുണ്ടെന്നും കാരണക്കാർ ആരൊക്കെയെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പറയുന്നു.

കണ്ണിലെ കരടുകളാകുന്ന പോലീസുകാരെ ഏതുവിധേനയും മസ്തിഷ്കപ്രക്ഷാളനം നടത്തി അപകടമരണത്തിലേക്കോ ആത്മഹത്യയിലോ പെടുത്തി ഇല്ലായ്മ ചെയ്യുകയാണ് ഓഫീസർ വർഗത്തിന്‍റെ രീതി, കടുത്ത നിയമലംഘനമാണ് ഉന്നത ഉദ്യോഗസ്ഥരുടെ പക്കൽനിന്നും ഉണ്ടാകുന്നത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണു പോസ്റ്റിൽ ഉന്നയിക്കുന്നത്.

അച്ചടക്കലംഘനം നടത്തി മുഖ്യമന്ത്രിക്കും സർക്കാരിനും പോലീസ് വകുപ്പിനുമെതിരേ തുടർച്ചയായി പോസ്റ്റുകൾ ഇട്ടെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം റൂറൽ പോലീസ് ജ്യോതിഷിനു മെമ്മോ നൽകിയത്. സർക്കാരിന്‍റെ പ്രതിഛായയ്ക്കു കോട്ടംതട്ടുന്ന വിധത്തിലും പോലീസ് സേനയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന വിധത്തിലും പോസ്റ്റുകളിട്ടെന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ മെമ്മോയിലുള്ളത്. ‌

സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഇക്കാര്യത്തിൽ റിപ്പോർട്ട് സർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അച്ചടക്ക ലംഘനം അന്വേഷിക്കാൻ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈഎസ്പിയെ റൂറൽ പോലീസ് മേധാവി ചുമതലപ്പെടുത്തി. ഡിവൈഎസ്പിയുടെ റിപ്പോർട്ടിലും അച്ചടക്കലംഘനം സാക്ഷ്യപ്പെടുത്തിയതോടെയാണ് മെമ്മോ നൽകിയത്.

തുടർച്ചയായുള്ള പോസ്റ്റുകളിൽ സ്പെഷൽ ബ്രാഞ്ചിനെയും ഉന്നത ഉദ്യോഗസ്ഥരെയും പേരെടുത്തു വിമർശിച്ചിരുന്നു. വ്യക്തിപരമായ ആരോപണങ്ങളും നിരവധിയുണ്ട്. പോസ്റ്റിനെതിരേ റൂറൽ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്.

Latest News

Corehub Up