x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈസ്റ്റ് ഹൂസ്റ്റണിൽ എഫ്ബിഐയുടെ വൻ റെയ്ഡ്; നിരവധി പേർ കസ്റ്റഡിയിൽ

പി.പി. ചെറിയാൻ
Published: April 8, 2026 05:14 PM IST | Updated: April 8, 2026 05:14 PM IST

ഹൂസ്റ്റൺ: ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്‍റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്ബിഐയുടെ നേതൃത്വത്തിൽ വിവിധ സുരക്ഷാ ഏജൻസികൾ സംയുക്തമായി പരിശോധന നടത്തി.

കോടതി ഉത്തരവിനെത്തുടർന്ന് നടത്തിയ ഈ ഓപ്പറേഷനിൽ നാലോളം വീടുകളിൽ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എഫ്ബിഐക്ക് പുറമെ ഹൂസ്റ്റൺ പോലീസ്, യുഎസ് മാർഷൽസ്, ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെന്‍റ് തുടങ്ങിയ ഏജൻസികൾ ഈ നീക്കത്തിൽ പങ്കെടുത്തു.

മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് ഈ റെയ്ഡ് നടന്നതെന്നാണ് സൂചന. സൂര്യോദയത്തിന് മുമ്പ് തന്നെ പ്രദേശം വളഞ്ഞ ഉദ്യോഗസ്ഥർ വീടുകളിൽ നിന്ന് ബോക്സുകളിൽ തെളിവുകൾ ശേഖരിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.

ആറ് മാസം മുമ്പ് ഇതേ പ്രദേശത്ത് നടന്ന സമാനമായ റെയ്ഡിന്‍റെ തുടർച്ചയാണിതെന്ന് ചില താമസക്കാർ വിശ്വസിക്കുന്നു. എത്രപേർ അറസ്റ്റിലായെന്നോ ഇവർക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്താണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ എഫ്ബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചിലരെ മണിക്കൂറുകളോളം തടഞ്ഞുവച്ച ശേഷം വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.

Tags : FBI Raid Houston USA

Recent News

Corehub Up