Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassing

സഹപാഠിയെ പീഡിപ്പിച്ചെന്ന്; പെൺകുട്ടിയടക്കം എട്ടു പേർക്കെതിരേ കേസ്  

കോന്നി: സ്കൂൾ വിദ്യാർഥിനിയായ പതിമൂന്നുകാരിയെ സഹപാഠികളായ വിദ്യാർഥികൾ ചേർന്നു പീഡിപ്പിച്ചതായി പരാതി. ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത എട്ടുപേരാണ് കേസിലെ പ്രതികളെന്നാണു സൂചന. ഇതിൽ ആറുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.

സ്കൂളിൽ നടന്ന പതിവ് കൗൺസലിംഗിനിടെയാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവം കൗൺസലറോട് തുറന്നുപറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.

കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികൾതന്നെയാണു പ്രതിപ്പട്ടികയിലുള്ളത്. സ്കൂളിനു സമീപത്തും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവച്ചും പീഡനം നടന്നതായാണു പെൺകുട്ടിയുടെ മൊഴി. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരായതിനാൽ നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പോലീസ് തുടർനടപടി സ്വീകരിക്കുന്നത്.

Kerala

ബാധയൊഴിപ്പിക്കാനെന്ന പേരിൽ കൗമാരക്കാരിയെ കെട്ടിയിട്ട് തല്ലി, പ്രതി പിടിയിൽ

കായംകുളം: ബാധയൊഴിപ്പിക്കാനെന്ന പേരിൽ 15കാരിയെ കൈകാലുകൾ കെട്ടിയിട്ട് ചൂരൽകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിൽ.

കീരിക്കാട് വേരുവള്ളി ഭാഗം തയ്യിൽ പടീറ്റതിൽ യൂസഫ് കുട്ടി (56) ആണ് അറസ്റ്റിലായത്. ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിയെ കായംകുളത്തെ ബന്ധുവീട്ടിൽ വച്ചാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയാക്കിയത്.

ഈ കേസിലെ ഒന്നാം പ്രതിയായ പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്‍റെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇയാൾ മറ്റൊരു പോക്സോ കേസിൽ ഉൾപ്പെട്ട് നിലവിൽ ജയിലിലാണ്.

Kerala

മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്‍റേതാണ് നടപടി.

സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ നടപടിക്ക് ശിപാർശ നൽകിയത്.

സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കാണ് വിദ്യാഭ്യാസവകുപ്പിന്‍റെ നോട്ടീസ് ലഭിച്ചത്.

സംഭവത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകി. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

Latest News

Corehub Up