Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotels

വിനോദസഞ്ചാരികളുടെ കുറവുമൂലം ദുബായിലെ ആഡംബര ഹോട്ടലുകൾ നിരക്കുകൾ നാലിലൊന്നായി കുറച്ചു, പാം ജുമൈറയിൽ സാധാരണക്കാരുടെ എണ്ണം വർധിച്ചു

ദുബായ്: മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഉണ്ടായ യുദ്ധത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ,ദുബായിലെ ആഡംബര സൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ ആസ്വദിക്കുകയാണ് അവിടുത്തെ സാധാരണക്കാർ. 173 പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ ആകെ 827 ഹോട്ടലുകളാണ് ഈ ചെറിയ എമിറേറ്റിലുള്ളത്. കടലിനു മുകളിലെ വില്ലകൾ, ഇൻഫിനിറ്റി പൂളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവയെല്ലാം ഇപ്പോൾ ബജറ്റ് വിലയിൽ ലഭ്യമാണ്. യുദ്ധ പശ്ചാത്തലത്തിൽ ആഡംബര സൗകര്യങ്ങൾ സാധാരണക്കാർക്ക് കൂടി താങ്ങാൻ പറ്റുന്ന വിലയിലേക്ക് മാറിയതോടെ യുഎഇ നിവാസികൾ ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നു.

ദുബായിലെ പാം ജുമൈറ ദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കൂറ്റൻ ലോബികളിൽ വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും യുഎഇ നിവാസികളുടെ വരവോടെ വീണ്ടും ജീവൻ വച്ചുതുടങ്ങിയിട്ടുണ്ട്. മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള വൻകിട ഓഫറുകളിൽ ആകൃഷ്ടരായാണ് സ്വദേശികളും വിദേശികളുമായ താമസക്കാർ ഇവിടെയെത്തുന്നത്.

വില വളരെ കൂടുതലായതുകൊണ്ട് ഞാൻ ഇതിനുമുമ്പ് ഒരിക്കലും പാമിലെ ഒരു ഹോട്ടലിലും താമസിച്ചിരുന്നില്ല, അഞ്ച് വർഷമായി ദുബായിൽ താമസിക്കുന്ന ഞാൻ അടുത്തിടെയാണ് പങ്കാളിക്കൊപ്പം പാം ദ്വീപിലെ ഒരു ബീച്ച് റിസോർട്ടിൽ വാരാന്ത്യം ചെലവഴിച്ചതെന്ന് ലെബനീസ് ഡോക്ടറായ ഫാദി ഇസ്കന്ദരാനി പറയുന്നു. സഞ്ചാരികൾ നിറഞ്ഞൊഴുകുന്ന മുൻകാലങ്ങളിലെ അത്രയും തിരക്കൊന്നും ഇപ്പോൾ ഹോട്ടലുകളിൽ ഇല്ല. അതിഥികളുടെ കുറവുമൂലം പല നിലകളും അടച്ചിട്ടിരിക്കുകയാണ്. എങ്കിലും, യുഎഇ നിവാസികൾക്കായുള്ള പ്രത്യേക ഡിസ്കൗണ്ട് നിരക്കിൽ സാധാരണ വിലയുടെ നാലിലൊന്ന് തുകയ്ക്ക് റൂമുകൾ ലഭിച്ചതോടെയാണ് ദുബായിലെ ആഡംബരം ഇപ്പോൾ സാധാരണക്കാർക്കും പ്രാപ്യമായിരിക്കുന്നു എന്ന് ഇസ്കന്ദരാനി കൂട്ടിചേർത്തു.

 2025ൽ 19.5 ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ദുബായ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി പാം ജുമൈറ മാറിയിരുന്നു. അക്കാലത്ത് 173 പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള 827 ഹോട്ടലുകളിൽ 80 ശതമാനത്തിലധികം ബുക്കിംഗ് ഉണ്ടായിരുന്നു. എന്നാൽ ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആരംഭിച്ച യുദ്ധം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ ദുബായിയുടെ സുരക്ഷിതത്വമെന്ന പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. ഏപ്രിൽ 8 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ചില വിനോദസഞ്ചാരികൾ മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും, ഒഴുക്ക് ഇപ്പോഴും പരിമിതമാണെന്ന് പാം ദ്വീപിലെ അനാന്തര ദി പാം, ഹോട്ടൽ മാനേജർ മൈക്കൽ റോബിൻസൺ പറയുന്നു.

കടലിനു മുകളിലെ വില്ലകളും കൃത്രിമ തടാകങ്ങളും തായ് ശൈലിയിലുള്ള അലങ്കാരങ്ങളുമുള്ള ഈ ഹോട്ടൽ, പ്രാദേശിക താമസക്കാർക്കായി 50% വരെ ഇളവുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. വാരാന്ത്യങ്ങളിൽ, പ്രത്യേകിച്ച് ശനിയാഴ്ച രാത്രികളിൽ സാധാരണയായി 90% കൂടുതൽ ബുക്കിംഗ് ലഭിക്കാറുണ്ട്,എന്നാൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഇത് 20% അല്ലെങ്കിൽ 30% ആയി കുറയുന്നുവെന്ന് റോബിൻസൺ വ്യക്തമാക്കുന്നു.

ഈ പുതിയ പ്രാദേശിക ഉപഭോക്താക്കൾ ഹോട്ടലുകൾക്ക് ഒരു വലിയ ആശ്വാസമാണ്. എങ്കിലും പ്രാദേശിക നിവാസികൾ ഭൂരിഭാഗവും സ്വന്തം കാറുകളിലാണ് വരുന്നത് എന്നതിനാൽ പാർക്കിംഗ് ഉൾപ്പെടെയുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഹോട്ടലുകൾ നേരിടുന്നുണ്ട്. കൂടാതെ, വിദേശ വിനോദസഞ്ചാരികളുടെ കുറവുകൊണ്ടുള്ള സാമ്പത്തിക നഷ്ടം പൂർണമായും നികത്താൻ ഇവർക്ക് സാധിക്കുന്നില്ല.

ഏറ്റവും വലിയ വ്യത്യാസം താമസിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലാണ്. പ്രാദേശിക അതിഥികൾ ഒന്നോ രണ്ടോ രാത്രികൾക്കായി മാത്രമാണ് വരുന്നത്. എന്നാൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾ സാധാരണയായി ഒരാഴ്ച, പത്ത് ദിവസം, അല്ലെങ്കിൽ ചിലപ്പോൾ രണ്ടാഴ്ച വരെ ഇവിടെ താമസിക്കാറുണ്ട്. നിലവിൽ സ്റ്റേക്കേഷനുകൾ ഉള്ളതുകൊണ്ട് ജീവനക്കാരെ പിരിച്ചുവിടാതെ തന്നെ ഹോട്ടൽ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ടെന്ന് അനാന്തര ദി പാം അധികൃതർ അറിയിച്ചു.

സ്കൂൾ അവധിക്കാലം ആരംഭിക്കുകയും പല കുടുംബങ്ങളും വേനൽക്കാലത്ത് ദുബായ് വിട്ടുപോവുകയും ചെയ്യുന്ന ജൂലൈ മാസം വരെ ഈ സാഹചര്യം നീണ്ടുനിന്നാൽ സ്റ്റേക്കേഷനുകളുടെ ആവശ്യകത കുറയുമെന്നും റോബിൻസൺ ആശങ്ക പ്രകടിപ്പിച്ചു. ബുർജ് അൽ അറബ് ഉൾപ്പെടെയുള്ള ചില പ്രമുഖ ഹോട്ടലുകൾ തിരക്ക് കുറഞ്ഞ ഈ സമയം പ്രയോജനപ്പെടുത്തികൊണ്ട് താത്കാലികമായി അടച്ചിട്ട് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിസിനസ്സ് ടൂറിസത്തെ കൂടുതൽ ആശ്രയിക്കുന്ന സിറ്റി സെന്‍റർ ഹോട്ടലുകൾ ജീവനക്കാരുടെ എണ്ണത്തിലും ശമ്പളത്തിലും കുറവ് വരുത്തിയിട്ടുണ്ട്.

അയൽ എമിറേറ്റായ അബുദാബിയിലെ ഒരു ആഡംബര ഹോട്ടലിലെ മറ്റൊരു ജീവനക്കാരനോട് രണ്ട് മാസത്തെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും, അടുത്തിടെ തിരികെ വിളിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വേഗത്തിൽ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ആഴ്ചകളിൽ എന്തെങ്കിലും തരത്തിലുള്ള സമാധാന കരാർ ഉണ്ടായാൽ, നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ വിനോദസഞ്ചാരികൾ ദുബായിലേക്ക് മടങ്ങിയെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും റോബിൻസൺ വ്യക്തമാക്കുന്നു.

 

National

വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്‍റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു.

ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെ ഉയർന്ന പ്രവർത്തനച്ചെലവുകൾ നേരിടുന്ന വ്യാപാരികൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായി മാറും.

അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വിലയിൽ നിലവിൽ മാറ്റമില്ല. സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ, ഇറക്കുമതി ചെലവ്, രൂപയുടെ വിനിമയ നിരക്ക് എന്നിവ കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി വിലയിൽ കാലാകാലങ്ങളിൽ പരിഷ്‌കരണം നടത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനയും കുറവും ഉണ്ടായിട്ടുണ്ട്.

വില വർധന തുടർന്നാൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂടാനും, അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇളവ് തുടർന്നാൽ സാധാരണ കുടുംബങ്ങൾക്ക് ഇത് ആശ്വാസകരമായ സാഹചര്യമാകും.

Kerala

വര്‍ക്കലയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി

തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.

വര്‍ക്കല ടൗണിലെ പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. റെയിൽവേ സ്റ്റേഷന്‍റെ മുൻവശത്ത് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, നടയറ ജംഗഷനിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.

നാലോളം ഹോട്ടലുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്ക് പിഴ ഈടാക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

Kerala

പന്തളത്ത് ഇതര സംസ്ഥാനക്കാർ നടത്തുന്ന മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു

പത്തനംതിട്ട: പന്തളത്ത് ഇതര സംസ്ഥാനക്കാർ നടത്തുന്ന മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർക്കുന്നതിനായി കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടലുകൾ പൂട്ടിച്ചത്.

ഒരുഹോട്ടലില്‍ ഭക്ഷണ സാധനങ്ങൾ കക്കൂസിൽ സൂക്ഷിക്കുന്ന നിലയില്‍ കണ്ടെത്തി. പാകം ചെയ്യാനുള്ള ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വച്ചായിരുന്നു. പന്തളം കടയ്ക്കാട്ടാണ് സംഭവം. ഹോട്ടലും പരിസരവും വൃത്തിഹീനമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

കെട്ടിടം ഉടമകളുടെ ബിനാമികളാണ് തൊഴിലാളികൾ എന്നാണ് വിവരം. ഒന്നര ആഴ്‌ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു വൈകുന്നേരങ്ങളിൽ പ്രവർത്തിച്ചിരുന്നത്.

Latest News

Corehub Up