ടെഹ്റാൻ: 87 ദിവസങ്ങൾക്കുശേഷം ഇറാനിൽ ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു. ബ്രോഡ്ബാന്റ് സേവനങ്ങൾ ലഭ്യമായിത്തുടങ്ങിയെങ്കിലും മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് തിരിച്ചെത്തിയില്ലെന്നാണ് റിപ്പോർട്ട്.
ഫെബ്രവരി 28ന് യുഎസും ഇസ്രയേലും ആക്രമണം ആരംഭിച്ചപ്പോഴാണ് ഇന്റർനെറ്റ് പൂർണമായി വിലക്കിയത്. ഇതുമൂലം ഇറാന് വലിയ വരുമാന നഷ്ടവും ഉണ്ടായെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, അമേരിക്ക കഴിഞ്ഞദിവസം നടത്തിയ ആക്രമണങ്ങൾ വെടിനിർത്തൽ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. ഇറാനുമായി സമാധാന കരാറുണ്ടാക്കാനുള്ള ചർച്ചകൾ നീളുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.