National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ റംമ്പാൻ ജില്ലയിൽ മേഘവിസ്ഫോടനം. മൂന്നുപേർ മരിച്ചു. അഞ്ച്പേരെ കാണാതായി. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
ശ്രീനഗറിൽ നിന്നും 136 കിലോമീറ്റർ അകലെയാണ് റംമ്പാൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മുകാഷ്മീരിലുടനീളം കനത്ത മഴയാണ് പെയ്യുന്നത്.
വെള്ളപ്പൊക്കം പ്രധാന റോഡുകളിലെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജമ്മു-ശ്രീനഗർ ദേശീയ പാത (എൻഎച്ച് -44) ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ തകർന്നതിനാൽ ഗതാഗതം സ്തംഭിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ ജമ്മു ഡിവിഷനിലുടനീളമുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും ഓഗസ്റ്റ് 30 വരെ അടച്ചിടും.
Kerala
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ആണ് ഏറ്റുമുട്ടലുണ്ടായത്.
നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും ജമ്മുകാഷ്മീർ പോലീസും തെരച്ചിൽ നടത്തിയത്. ഭീകരരാണ് ആദ്യം വെടിയുതിർത്തത്. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
National
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ വൈഷ്ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മരണം 31 ആയി.
ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. കത്രയില്‍ ഒന്‍പത് ഭക്തരും ദോഡയില്‍ നാലുഭക്തരുമാണ് മരിച്ചത്.
വൈഷ്ണോദേവി ക്ഷേത്രപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പേര് സ്ഥലത്ത് കുടുങ്ങികിടപ്പുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ദോഡ, ജമ്മു, ഉദ്ദംപൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ വെളളത്തിനടിയിലായി. നിരവധി റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
22 ട്രെയിനുകള്‍ റദ്ദാക്കി. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തുടര്‍ച്ചയായ മഴയെതുടര്‍ന്ന് നിരവധി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.