Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karur

കരൂരിൽ രാഷ്‌ട്രീയനേട്ടത്തിന് ഡിഎംകെ ശ്രമിച്ചെന്ന് വിജയ്

കരൂർ: കരൂർ ദുരന്തത്തെ എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്ന ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്.

കഴിഞ്ഞ സെപ്റ്റംബർ 27 നുണ്ടായ ദുരന്തത്തിനുശേഷം ആദ്യമായി ജില്ലയിലെത്തിയ വിജയ് വികാരാധീനനായാണ് വേദിയിൽ ആളുകളെ കണ്ടത്. ദുരന്തത്തിനു കാരണം പോലീസിന്‍റെ വീഴ്ചയും രാഷ്‌ട്രീയ ഗൂഢാലോചനയുമാണെന്നും വിജയ് ആരോപിച്ചു.

തന്‍റെ രാഷ്‌ട്രീയജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു അത്. ആ ഓര്‍മകള്‍ ഇപ്പോഴും തന്നെ വേട്ടയാടുകയാണ്. “ദുരന്തം നടന്ന ദിവസം പോലീസ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ യോഗം റദ്ദാക്കാനോ വാഹനം തടയാനോ അവർക്ക് അധികാരമുണ്ടായിരുന്നുവെങ്കിലും അത് ചെയ്തില്ല. റാലിയിലേക്ക് എത്തിക്കാൻ അവർ ശ്രമിക്കുകയും ചെയ്തു’’-തമിഴ്നാട് മുഖ്യമന്ത്രി ആരോപിച്ചു.

ദുഃഖം താങ്ങാനാകാതെ വീട്ടിൽ തകർന്ന മനസോടെ തുടരുന്പോൾ ഒളിച്ചോടിയെന്ന പരിഹാസമാണ് അന്നത്തെ ഭരണപക്ഷം ഉയർത്തിയത്. നിയമസഭയില്‍ പോലും സ്റ്റാലിന്‍ ഇതിന്‍റെ പേരിൽ കളിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ അഴിമതി ഭരണം നടത്തിയ ഡിഎംകെയെ ജനങ്ങള്‍ വരും തെരഞ്ഞെടുപ്പുകളിലും പാഠം പഠിപ്പിക്കണമെന്നും വിജയ് പൊതുയോഗത്തിൽ ആഹ്വാനം ചെയ്തു.

ആശ്രിതർക്കു നിയമന ഉത്തരവ് കൈമാറി

കരൂർ: കരൂർ ദുരന്തത്തിന്‍റെ ഇരകളായ 31 കുടുംബങ്ങളെ ചേർത്തുനിർത്തി മുഖ്യമന്ത്രി ജോസഫ് വിജയ്. മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി കൈമാറി.

കഴിഞ്ഞവർഷം സെപ്റ്റംബർ 27 നുണ്ടായ അപകടത്തിൽ 41 പേരാണ് മരിച്ചത്. മകനെ നഷ്ടമായ കെ. ശാന്തി എന്ന വീട്ടമ്മയ്ക്ക് 10 ലക്ഷംരൂപയുടെ സഹായധനവും മുഖ്യമന്ത്രി നൽകി.

National

കരൂർ ദുരന്തം; വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് പ്രചാരണം ശക്തം

ചെന്നൈ: കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ അറസ്‌റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്‌തം. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിച്ച ദുരന്തമുണ്ടായതിനു പിന്നാലെ വിജയ് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.

വിജയ് ഉച്ചയ്ക്ക് 12ന് എത്തുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്ന് ഒരാൾ എക്സിൽ കുറിച്ചു. പോലീസേ, വിഡ്ഢിത്തം നിർത്തു, വിജയ്‌യെ അറസ്‌റ്റ് ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. 10,000 പേർ മാത്രമാണ് റാലിക്കെത്തുക എന്നാണ് ടിവികെയുടെ സംഘാടകർ പറഞ്ഞത്.

എന്നാൽ ഒരു ലക്ഷത്തോളം പേരാണ് ഇവിടെയെത്തിയതെന്നും ഡിഎംകെ വക്‌താവ്‌ സേലം ധരണീധരൻ ആരോപിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും ഓരോ ജീവനും നഷ്‌ടപ്പെട്ടതിനു കാരണക്കാരൻ വിജയ് ആണെന്നും അദ്ദേഹം ആരോപിച്ചു.

എന്തിനാണ് ഒരു നടനെ കാണാൻ ആളുകൾ അഞ്ചും ആറും മണിക്കൂർ കാത്തിരിക്കുന്നത്. നാമക്കലിൽ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ഈ മാന്യൻ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ. നാമക്കലിൽ നാലു മണിക്കൂർ വൈകിയാണെത്തിയത്.

കൊടുംവെയിലത്ത് മണിക്കൂറുകളോളം അയാളുടെ വരവും കാത്തുനിന്നതിനാലാണ് ആളുകൾ കുഴഞ്ഞുവീണത്. ദുരന്തമുണ്ടായപ്പോൾ വിജയ് ഒളിച്ചോടുകയാണ് ചെയ്തതെന്നും ധരണീധരൻ പറഞ്ഞു.

Latest News

Corehub Up