Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kashmir

പാക് അധീന കാഷ്മീരിൽ‌ സംഘർ‌ഷം; 11 പേർ കൊല്ലപ്പെട്ടു, 70ലേറെ പേർക്ക് പരിക്ക്

ന്യൂഡൽഹി: പാക് അധീന കാഷ്മീരിൽ‌ പാക്കിസ്ഥാൻ സുരക്ഷാസേനയും ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടു. 70ലേറെ പേർക്ക് സംഘർ‌ഷത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

ചൊവ്വാഴ്ച റാവലകോട്ട് നഗരത്തിൽ പ്രഖ്യാപിച്ചിരുന്ന ഹർത്താലിന് മുന്നോടിയായാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. പാക് അധീന കാഷ്മീരിൽ ഇതേ തുടർന്ന് കടുത്ത നിയന്ത്രണങ്ങളും മൊബൈൽ ഇന്‍റർനെറ്റ് നിരോധനവും ഏർപ്പെടുത്തി. ‌

സംഘർഷത്തിനിടെ അക്രമികളുടെ വെടിയേറ്റ് നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു. തുടർന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ആറ് പ്രതിഷേധക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

കാഷ്മീരിലെ ജനങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റി. പാക് സർക്കാരിനെതിരെ രണ്ട് വർഷമായി ഈ സംഘടന വൻ പ്രതിഷേധങ്ങൾ നടത്തിവരികയായിരുന്നു.

ജൂലൈ 27ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഷ്മീരിന് പുറത്ത് പാക്കിസ്ഥാന്‍റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അഭയാർഥികൾക്കായി 45-ൽ 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രധാന പ്രതിഷേധം.

 

National

ഭീഷണി പോസ്റ്ററുകൾ: കാഷ്മീരി പണ്ഡിറ്റുകൾ ആശങ്കയിൽ; സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

ശ്രീനഗർ: ജമ്മു കാഷ്മീരിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണ ഭീഷണി മുഴക്കിക്കൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ കാഷ്മീരി പണ്ഡിറ്റുകൾ കനത്ത ഭീതിയിൽ. പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകളുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകളിൽ പണ്ഡിറ്റുകൾക്കും അമുസ്‌ലിംകൾക്കും നേരെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പുണ്ട്.

താഴ്വരയിൽ താമസിക്കുന്ന കാഷ് മീരി പണ്ഡിറ്റുകളെയും ഇതര സംസ്ഥാനക്കാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ഉള്ളടക്കം. ഇത് കമ്മ്യൂണിറ്റി ട്രാൻസിറ്റ് ക്യാമ്പുകളിലും പരിസരങ്ങളിലും താമസിക്കുന്നവർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് തങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും അല്ലെങ്കിൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് താത്കാലികമായി മാറ്റണമെന്നും കാഷ്മീരി പണ്ഡിറ്റ് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ജമ്മു കാഷ്മീർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

National

കാഷ്മീരിൽ അഗ്നിവീർ ജീവനൊടുക്കി

ജമ്മു: ജമ്മു കാഷ്മീരിലെ സൈനിക ക്യാന്പിൽ സൈനികൻ ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിനാലുകാരനായ അഗ്നിവീറാണ് ജീവനൊടുക്കിയത്.

ഗാർഡ് ഡ്യൂട്ടിയിലായിരുന്ന അഗ്നിവീർ സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ച സൈനികന്‍റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

National

പാക് അധിനിവേശ കാഷ്മീരിൽനിന്ന് എത്തിയ സ്ത്രീയെ പിടികൂടി

ജമ്മു: പാക് അധിനിവേശ കാഷ്മീരിൽ നിന്നു ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലേക്ക് നിയന്ത്രണരേഖ കടന്നെത്തി സ്ത്രീയെ സൈന്യം പിടികൂടി.

സ്വന്തം പിതാവുമായി വാഗ്വാദം ഉണ്ടായതിനെത്തുടർന്ന് വീട്ടിൽനിന്നു താൻ ഇറങ്ങിപ്പോയതാണെന്ന് ചോദ്യം ചെയ്യലിൽ ഷെഹ്‌നാസ് അക്തർ (35) എന്ന സ്ത്രീ പറഞ്ഞു.

ഇവരെ ഇതുവരെ പോലീസിന് കൈമാറിയിട്ടില്ലെന്ന് ബാലക്കോട്ട് സെക്‌ടറിലെ സൈനികർ പറഞ്ഞു.

Business

ടൂലിപ് വസന്തം സന്ദർശിക്കാൻ സാന്‍റാമോണിക്ക

കൊച്ചി: ടൂലിപ് പൂക്കളുടെ വർണാഭമായ സൗന്ദര്യത്തോടെ വസന്തകാലത്തെ വരവേൽക്കാന്‍ മാർച്ച് 27 മുതൽ ഏപ്രിൽ 10 വരെ തുടർച്ചയായ 15 ദിവസങ്ങളിലായി കൊച്ചിയിൽനിന്ന് കാഷ്മീരിലേക്ക് ഗ്രൂപ്പ് ടൂറുകൾ സംഘടിപ്പിക്കുകയാണ് സാന്‍റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്.

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1800 മീറ്റർ ഉയരത്തിൽ 74 ഏക്കർ വിസ്തീർണമുള്ള ഈ ഉദ്യാനത്തിൽ, പല വർണങ്ങളിലായി ഏകദേശം 17 ലക്ഷത്തോളം ട്യൂലിപ് ചെടികൾ വളരുന്നു. ഓറഞ്ച്, മഞ്ഞ, ആപ്രിക്കോട്ട്, വയലറ്റ്, ചുവപ്പ്, വെള്ള തുടങ്ങിയ നിറങ്ങളിൽ വിരിയുന്ന ടൂലിപ് പൂക്കളുടെ മനോഹാരിത ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.

അഞ്ച് രാത്രിയും ആറ് പകലും നീളുന്ന മാസ്മരിക കാഷ്മീർ യാത്രയിൽ ടൂലിപ് ഗാർഡൻ സന്ദർശനത്തോ ടൊപ്പം പ്രകൃതി സൗന്ദര്യം വിളിച്ചുപറയുന്ന സോൻമാർഗ്, പഹൽഗാം, ഗുൽമാർഗിലെ ഗൊണ്ടോള കേബിൾ കാർ റൈഡ്, ദാൽ തടാകത്തിലെ ശിക്കാര റൈഡ് എന്നിവയും അനുഭവിച്ചറിയാം. ഫോൺ: +91 484 2846 999 / 8304 000 999.

National

വൈറ്റ് കോളർ ഭീകരത: കാഷ്മീരിൽ എൻഐഎ റെയ്ഡ്

ശ്രീനഗർ: ഡൽഹി ചെങ്കോട്ട ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കാഷ്മീരിൽ പുൽവാമ, ഷോപിയാൻ എന്നിവിടങ്ങളിലുൾപ്പെടെ എട്ടിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി ഇന്നലെ റെയ്ഡ് നടത്തി.

ഷോപിയാനിൽ മൗലവി ഇർഫാൻ അഹമ്മദ് വാഗെയുടെ വസതിയിലും എൻഐഎ റെയ്ഡ് നടത്തി. രാജ്യത്തെ വെള്ളക്കോളർ ഭീകരതയുടെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് മൗലവി ഇർഫാൻ അഹമ്മദ് വാഗെ എന്ന് ഡൽഹി സ്ഫോടനത്തിനുശേഷം എൻഐഎയ്ക്കു വിവരം ലഭിച്ചിരുന്നു.

ഒക്‌ടോബറിലാണ് വാഗെയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. പുൽവാമയിലെ കോയിൽ, ചന്ദ്ഗാം, മലംഗ്പോറ, സംബൂറ എന്നിവിടങ്ങളിൽ വാഗെയുമായി ബന്ധം പുലർത്തിയിരുന്നവരുടെ വസതികളിലും ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ സഹരൺപുരിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്ത ഡോ. അദീൽ അഹമ്മദ് റാത്തറിന്‍റെ വസതിയിലും എൻഐഎ ഇന്നലെ റെയ്ഡ് നടത്തി.

SUNDAY DEEPIKA

പ്രിയപ്പെട്ട കാഷ്മീരിന് സ്നേഹപൂർവം കേരളം

ശ്രീനഗറിലെ കോത്തിബാഗ് ഗവണ്‍മെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഒരു കഥപറയാനുണ്ട്- മലയാളത്തിന്‍റെ സുഗന്ധമുള്ള ഒരു സ്നേഹഗാഥ...

ഭൂമിയിൽ ഏറ്റവും സുന്ദരമായ സ്ഥലമേത് എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതെങ്കിൽ അതിലൊന്ന് കാഷ്മീർ എന്നാകുമെന്നുറപ്പ്. ഒരുവട്ടമെങ്കിലും കാഷ്മീർ കണ്ടവർ, ആ ചോദ്യത്തിന് ഒറ്റപ്പേരിൽ ആ ഉത്തരമെഴുതും- കാഷ്മീർ.... കാഴ്ചയുടെ വിസ്മയഭൂമിക.

അത്രമേൽ സുന്ദരമെങ്കിലും, കാഷ്മീരിനെക്കുറിച്ച് കാലങ്ങളായി നമ്മൾ കേട്ടതിലേറെയും ആശങ്കകളുടെ വർത്തമാനങ്ങളാകാം. താഴ്‌വരയിലെ വെടിയൊച്ചകൾക്കും അതിക്രമങ്ങൾക്കും എത്ര ഇടവേള എന്ന അന്വേഷണം സ്വാഭാവികമാകുന്ന കാലം..!

എത്രയോ കാലങ്ങളായി സങ്കടങ്ങളുടെ കണ്ണീർകുടിച്ചു തളർന്ന കാഷ്മീരിന്‍റെ മണ്ണിൽ, ഒരുനാൾ പ്രത്യാശയുടെ ഒരു വിത്തു പാകി... കേരളത്തിന്‍റെ കരുതലിൽ പാകപ്പെട്ട വിത്ത്. അതു മുളപൊട്ടി, പൂവിട്ടു... കാഷ്മീരിന്‍റെ ആകാശങ്ങളിൽ വെടിയൊച്ചകളെ തോൽപിക്കുന്ന സ്നേഹനക്ഷത്രമായി അതു തിളങ്ങി. ഇതു മലയാളത്തിന്‍റെ സുഗന്ധമുള്ളൊരു കാഷ്മീർ സ്നേഹഗാഥ.

കേരള മോഡൽ ശ്രീനഗറിൽ

പൊതുവിദ്യാഭ്യാസ രംഗത്തു രാജ്യത്തിനു മാതൃകകൾ ഒരുക്കിയ കേരളത്തിന്‍റെ കൈയൊപ്പോടെ, ജമ്മു കാഷ്മീരിന്‍റെ തലസ്ഥാനമായ ശ്രീനഗറിൽ ഒരു സർക്കാർ വിദ്യാലയം. കോത്തിബാഗ് ഗവണ്‍മെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ആ സ്കൂൾ മുറ്റം ഇന്നു മലയാളത്തിന്‍റെ കരുതലിന്‍റെയും സ്നേഹത്തിന്‍റെയും കഥകളാൽ വാചാലം.

ശ്രീനഗറിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നാണിത്. 1,700ഓളം വിദ്യാർഥികൾ. ഗ്രാമീണ മേഖലകളിൽ സർക്കാർ വിദ്യാലയങ്ങൾ ആവശ്യത്തിനില്ലാത്തതിനാൽ, സാധാരണക്കാരുടെ മക്കൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന സ്കൂൾ.

വർഷങ്ങളുടെ ചരിത്രമുണ്ടെങ്കിലും അടുത്ത നാളുകൾ വരെ സ്കൂളിന്‍റെ സ്ഥിതി ശോചനീയമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യയനാന്തരീക്ഷത്തിന്‍റെയും കാര്യത്തിൽ ഏറെ പിന്നിൽ...!

അവിടേക്കാണ് മലയാളിയായ പ്രവാസി സംരംഭകന്‍റെ സാരഥ്യത്തിലുള്ള ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ (എഫ്എസ്എഫ്) കരുതലിന്‍റെ കരങ്ങളുമായെത്തിയത്. കോത്തിബാഗ് ഗവണ്‍മെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇനി ഇല്ലായ്മകളുടെ സങ്കടക്കഥകൾ പറയില്ല. ശ്രീനഗറിലെ തലയെടുപ്പുള്ള സ്വകാര്യ സ്കൂളുകളെ വെല്ലുന്ന സൗകര്യങ്ങളോടെ കുട്ടികൾ ഇവിടെ നിറഞ്ഞ സംതൃപ്തിയോടെ പഠിക്കും.

നടക്കാവിൽനിന്നു കോത്തിബാഗ് വരെ

അത്യാധുനിക സൗകര്യങ്ങളോടെ മികവിലേക്കുയർത്തിയ കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളായിരുന്നു കോത്തിബാഗ് സ്കൂളിന്‍റെ പുതുമോടിക്കു പ്രചോദനമായത്.


മുൻ എംഎൽഎ എ. പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ എഫ്എസ്എഫ് നടക്കാവ് സ്കൂളിൽ 16 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിലും കാന്പസ് ലാൻഡ്സ്കേപ്പിംഗിലും പുതുമകളും മികവുകളും സൃഷ്ടിച്ച നടക്കാവ് സ്കൂളിന്‍റെ മാറ്റം, പൊതുവിദ്യാഭ്യാസമേഖലയിൽ നടക്കാവ് മോഡലായി രാജ്യത്താകെയും ശ്രദ്ധിക്കപ്പെട്ടു.

നടക്കാവ് മോഡലിനെക്കുറിച്ചറിഞ്ഞ ജമ്മു കാഷ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെയും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.എൻ. ശർമയുടെയും പ്രത്യേക താത്പര്യപ്രകാരമാണ് എഫ്എസ്എഫ് കോത്തിബാഗിലെ സ്കൂളിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. 20 കോടി രൂപയാണ് കോത്തിബാഗ് സ്കൂളിനായി ഫൗണ്ടേഷൻ ആദ്യഘട്ടത്തിൽ ചെലവഴിച്ചത്.

നാളത്തെ നല്ല തലമുറയുടെ രൂപീകരണത്തിൽ അനിവാര്യമായ മികച്ച വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകണമെന്ന ദർശനമാണ് ഫൗണ്ടേഷനെ സ്കൂളിന്‍റെ വികസനപ്രവർത്തനങ്ങളിലുള്ള പങ്കാളിത്തത്തിനു പ്രചോദിപ്പിച്ചതെന്നു എഫ്എസ്എഫ് സ്ഥാപകനും കെഇഎഫ് ഹോൾഡിംഗ്സ് ചെയർമാനുമായ ഫൈസൽ കൊട്ടിക്കോളനും പത്നി ഷബാന ഫൈസലും പറഞ്ഞു.

മാറ്റം വിസ്മയം

പൊട്ടിപ്പൊളിഞ്ഞ ഭിത്തികൾ, ഇരിക്കാൻ ബെഞ്ചുകളില്ല, പെണ്‍കുട്ടികൾക്കുപോലും ശുചിമുറി സൗകര്യങ്ങളില്ല.. അതായിരുന്നു സ്കൂളിന്‍റെ അവസ്ഥ.

നടക്കാവ് സ്കൂളിൽ എഫ്എസ്എഫ് നടപ്പാക്കിയ പ്രമോട്ടിംഗ് റീജണൽ സ്കൂൾസ് ടു ഇന്‍റർനാഷണൽ സ്റ്റാൻഡേർഡ്സ് ത്രൂ മൾട്ടിപ്പിൾ ഇന്‍റർവെൻഷൻ (പ്രിസം) പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു കോത്തിബാഗ് സ്കൂളിന്‍റെ നവീകരണം.

അഞ്ചു ക്ലാസ് മുറികൾ മാത്രമുണ്ടായിരുന്ന മിഡിൽ സ്കൂളിന്‍റെ പുത്തൻ കെട്ടിടത്തിൽ ഇന്ന് 19 സ്മാർട്ട് ക്ലാസ് മുറികൾ; എല്ലാം ശീതീകരിച്ചത്. ശാസ്ത്ര പാഠങ്ങളുടെ പ്രായോഗിക പരിശീലനത്തിന് ഒന്നുമില്ലാതിരുന്ന സ്കൂളിൽ ഇന്നു റോബോട്ടിക് സ്റ്റെം ലാബുകൾ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ. ഉച്ചഭക്ഷണം കഴിക്കാൻ മനോഹരമായ ഡൈനിംഗ് ഹാൾ, മികച്ച നിലവാരമുള്ള ശുചിമുറികൾ. ടർഫ് ഉൾപ്പെടെ മികച്ച കളിസ്ഥലം. വൈകാതെ ഇൻഡോർ സ്റ്റേഡിയവും ഒരുങ്ങും.

ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ നിർമിച്ചു നൽകിയ പുതിയ സ്കൂൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയാണ് ഉദ്ഘാടനം ചെയ്തത്. മലയാളിയായ പ്രവാസി വ്യവസായി കാഷ്മീരിൽ ഒരു സർക്കാർ വിദ്യാലയത്തിന്‍റെ നിലവാരമുയർത്താൻ നടത്തിയ ശ്രമങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്കാരങ്ങൾ സംഗമിച്ചപ്പോൾ

കോത്തിബാഗ് സ്കൂളിലെ അധ്യാപക, വിദ്യാർഥി പ്രതിനിധികളായ 13 പേർ നേരത്തേ നടക്കാവ് സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. നിർമാണം പൂർത്തീകരിച്ച കോത്തിബാഗ് മിഡിൽ സ്കൂൾ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നടക്കാവ് സ്കൂളിലെ അധ്യാപകരും ഏതാനും വിദ്യാർഥികളും അവിടെയെത്തി. രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള സമന്വയമായി ഈ ഒത്തുചേരലുകൾ മാറിയെന്നു കോത്തിബാഗ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മൻഷ ഖാലിദ് പറയുന്നു.

വലിയ സ്നേഹമുള്ളവരാണു കേരളത്തിൽ കണ്ടുമുട്ടിയ വിദ്യാർഥികൾ. തങ്ങൾക്കു ലഭിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ മറ്റു സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികൾക്കും ലഭിക്കണമെന്ന അവരുടെ നല്ല മനസ് എത്രയോ മഹത്തരമാണ്. കേരളത്തോടു വലിയ നന്ദി- കേരളത്തിലെത്തിയ കാഷ്മീരി അധ്യാപിക മറിയം അക്ബറുടെ വാക്കുകൾ.

എന്തുകൊണ്ട് കാഷ്മീർ?

കോത്തിബാഗിലെ സർക്കാർ വിദ്യാലയത്തിന്‍റെ മുഖഛായ മാറ്റാനുള്ള സേവനദൗത്യം എന്തുകൊണ്ടെന്ന ചോദ്യത്തിന് ഫൈസൽ കൊട്ടിക്കോളന് ഒരേയൊരു ഉത്തരമേയുള്ളൂ... അറിവ് അതിർത്തികളെ ഇല്ലാതാക്കും. നമ്മുടെ രാജ്യത്തെ എല്ലാവർക്കും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ലഭിക്കണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ സാധാരണക്കാർക്കും കിട്ടണം. അതിനുള്ള എളിയ ശ്രമം മാത്രമാണ് ശ്രീനഗറിൽ നടപ്പാക്കിയത്.

കേരളത്തിലാണു തുടങ്ങിയത്. നടക്കാവിനു പുറമേ, കേരളത്തിലെ വിവിധ വിദ്യാലയങ്ങളെ മികവിലേക്കുയർത്താനുള്ള പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്. കാഷ്മീരിൽ മാത്രമല്ല, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സമാനമായ പദ്ധതികൾ നടപ്പാക്കണമെന്നാണ് ആഗ്രഹം. - ഫൈസൽ കൊട്ടിക്കോളൻ വ്യക്തമാക്കി.

യുഎഇ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്‍റെ യുഎഇ ചാപ്റ്റർ ചെയർമാനാണ് ഫൈസൽ. ജീവകാരുണ്യ പ്രസ്ഥാനമായ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്‍റെ ആസ്ഥാനം ദുബായിലാണ്.

ചിരിതൂകി ചിനാർ

കോത്തിബാഗ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ ചിനാർ മരങ്ങൾക്കു മുന്പെങ്ങും കാണാത്ത നിറപ്പകിട്ട്. മഞ്ഞുവീഴും മുന്പേ, അവ ആഹ്ലാദത്തോടെ പലവർണങ്ങളിൽ ഇലകൾ പൊഴിക്കുന്നുണ്ട്. ചിരിതൂകുന്ന ചിനാർ മരത്തണലിൽ വട്ടമിട്ടിരുന്ന് കാഷ്മീരി ബാല്യം നിറപ്പകിട്ടാർന്ന നാളെകളെ സ്വപ്നം കാണുകയാണ്.

National

കാഷ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തെരച്ചിലിലാണ് സൈനികർ ഭീകരരെ കണ്ടെത്തിയത്.

ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചു. വെള്ളിയാഴ്ച കുപ്‌വാരയിലെ കേരൻ സെക്ടറിൽ സുരക്ഷാ ഏജൻസികൾ സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്‍റെ ചിനാർ കോപ്സ് എക്സിൽ കുറിച്ചു.

Latest News

Corehub Up