Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi

കൊച്ചിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതിക്കായി പാലക്കാടും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം

കൊച്ചി: എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ അലിയെ ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. പാലക്കാടും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണത്തിനായി ടീമുകള്‍ പോയിട്ടുണ്ടെന്നും കൃത്യമായി തെളിവുകളുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതി പോലീസ് റഡാറിലാണ്. കൃത്യമായ നടപടി ഉണ്ടാകും. പാലക്കാട് കേന്ദ്രീകരിച്ച് ടീമുകള്‍ പോയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പ്രതിക്കെതിരേ കൃത്യമായ തെളിവുകളുണ്ടെന്നും കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

റിക്രൂട്ട്‌മെന്‍റ് പരീക്ഷക്ക് തയാറെടുക്കുന്ന പെണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പുലര്‍ച്ചെ നാലരയ്ക്ക് ചായ കുടിക്കാനാണ് പെണ്‍കുട്ടികള്‍ കടയില്‍ എത്തിയത്. അക്രമി സംഘത്തിലെ യുവതികളുമായാണ് തര്‍ക്കം തുടങ്ങിയത്. പിന്നലെ അക്ബര്‍ മര്‍ദിക്കുകയായിരുന്നു.

അക്ബര്‍ അലി നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്‍റെ മറവിലായിരുന്നു മാസങ്ങളായി സെക്‌സ് റാക്കറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് പോലീസിന്‍റെ സംശയം. കടവന്ത്ര പോലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പിന് ഇയാള്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Movies

അമ്മയിലെ തര്‍ക്കം; എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

സിനിമാ താരങ്ങള്‍ക്കിടയില്‍ വിഴുപ്പലക്കലും തര്‍ക്കങ്ങളും ആളിക്കത്തുന്നതിനിടെ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പരിഹരിക്കുന്നതിനും വരാനിരിക്കുന്ന പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായാണ് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

എറണാകുളം കറുകപ്പള്ളിയിലെ അമ്മയുടെ കേന്ദ്ര ഓഫീസിലാണ് യോഗം ചേരുന്നത്. എക്‌സിക്യൂട്ടീവ് ജനറല്‍ ബോഡി സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായേക്കും.

നിലവിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ യോഗത്തെ ഏറെ ഗൗരവത്തോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും ചര്‍ച്ചയാവും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തില്‍ കമ്മിറ്റി നിര്‍ണായകമാണ്.

അതോടൊപ്പം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്‌സിക്യൂട്ടീവ് അംഗം നടന്‍ ടിനി ടോമിനെതിരെ ജോയിന്‍റ് സെക്രട്ടറി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണത്തില്‍ വിശദീകരണം നല്‍കാനായി സംഘടന നല്‍കിയ തിയതി ഇന്നലെ അവസാനിച്ചിരുന്നു. എന്നാല്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്നെ കേള്‍ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അന്‍സിബ.

ഈ മാസം 21 നു അമ്മ ജനറല്‍ ബോഡിയും ചേരും. പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്ന കാര്യം ജനറല്‍ ബോഡിയില്‍ ആകും തീരുമാനം ഉണ്ടാകുക.

അതിനിടെ ടിനി ടോമിനെതിരെ അന്‍സിബ ഇന്‍ഫോ പാര്‍ക്ക് പോലീസില്‍ പരാതി നല്‍കി. തനിക്കെതിരെ തുടര്‍ച്ചയായി ടിനി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നുമാണ് അന്‍സിബ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

തന്‍റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയിലുണ്ട്.

അതേ സമയം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.

സംഭവം നടന്ന ദിവസം തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കും. നടി ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവിനോടും മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ സംഘടനാ ഭാരവാഹികളുമായി മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ വിവിധ സിനിമ സംഘടനാ ഭാരവാഹികളുമായി സിനിമാ സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഇന്ന് ചര്‍ച്ച നടത്തും.

വൈകുന്നേരം നാലിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച. ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്.

അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അമ്മയിലെ തര്‍ക്കത്തില്‍ സര്‍ക്കാറിന്‍റെ ഇടപെടല്‍ എന്താകുമെന്നും കൂടി ഇന്നറിയാം.

Kerala

കൊച്ചിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം: മൂന്നു പേര്‍ പിടിയില്‍, മുഖ്യപ്രതി പാലക്കാട് സ്വദേശി

കൊച്ചി: എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. കലൂര്‍ ഭാഗത്ത് നിന്നു തന്നെയാണ് പ്രതികള്‍ പിടിയിലായത്. പാലക്കാട് സ്വദേശിയായ യുവാവാണ് കേസിലെ മുഖ്യപ്രതി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാളാണ് പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ച് അക്രമിക്കാന്‍ ആരംഭിച്ചത്.

പ്രതികളില്‍ കൂടുതലും പാലക്കാട് സ്വദേശികളാണ് എന്നാണ് വിവരം. ഈ പ്രതികളിലൂടെ മറ്റ് പ്രതികളിലേക്ക് എത്താനാണ് പോലീസിന്‍റെ ശ്രമം. രണ്ടു പെണ്‍കുട്ടികള്‍ അടക്കം പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തത്.

ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് റൂമിലേക്ക് തിരിച്ചു പോയ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് കലൂര്‍ ചക്കാലപ്പാടം റോഡില്‍ വച്ച് അതിക്രമം നടന്നത്. വഴിയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവതികളും ആറു യുവാക്കളും അടങ്ങിയ എട്ടംഗ സംഘം പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ അക്രമിക്കുകയുമായിരുന്നു.

മുടി പിടിച്ച് വലിക്കുകയും റോഡിലേക്ക് തള്ളിയിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. വീഡിയോ എടുക്കാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ അക്രമികള്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു പെണ്‍കുട്ടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടികളെ ഉപദ്രവിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Kerala

അശ്ലീല പരാമർശം ചോദ്യം ചെയ്തു; കൊച്ചിയിൽ പെൺകുട്ടികൾക്ക് ക്രൂരമർദനം

കൊച്ചി: അശ്ലീല പരാമർശം ചോദ്യം ചെയ്തിന് കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെ എട്ടംഗ സംഘത്തിന്‍റെ ആക്രമണം. കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികളാണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പാർട്ട്ടൈം ആയി ജോലി ചെയ്യുന്ന പെൺകുട്ടികൾ പുലർച്ചെ റൂമിലേക്ക് നടന്നുപോകുമ്പോഴാണ് വഴിയിൽ തങ്ങിനിന്ന സംഘം ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത പെൺകുട്ടികൾ അക്രമികളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു.

ഇതോടെ അക്രമിസംഘം പെൺകുട്ടിയുടെ കൈ തിരിച്ചുപിടിച്ച് ഫോൺ തട്ടിയെടുത്ത് നിലത്തടിച്ചുടച്ചു. തുടർന്ന് പെൺകുട്ടികളിൽ ഒരാളുടെ മുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും നെഞ്ചിലും വയറിലും ബൂട്സിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിനിടെ പോൺകുട്ടികളുടെ
വസ്ത്രം വലിച്ചുകീറാനും ശ്രമമുണ്ടായി.

രണ്ട് യുവതികളും ആറ് പുരുഷന്മാരും അടങ്ങുന്ന എട്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് എറണാകുളം നോർത്ത് പോലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

 

 

Kerala

മാസപ്പടി കേസ്; വീണാ വിജയന് സമൻസ് അയക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയന്‍റെ മകൾ വീണാ വിജയന് സമൻസ് അയക്കുന്ന കാര്യത്തിൽ ഇഡി തീരുമാനം ഇന്നുണ്ടായേക്കും. കേസിൽ വീണയെ ചോദ്യം ചെയ്യുന്നതിലേക്ക് കടക്കണമോ എന്ന കാര്യത്തിൽ ഇഡി കൊച്ചി യൂണിറ്റ് ഇന്ന് അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.

ഇഡി അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കുകയാണ്. ഇഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി അന്വേഷണസംഘം കൂടിയാലോചനകൾ നടത്തും. ഇതിനു ശേഷമായിരിക്കും വീണാ വിജയന് സമൻസ് അയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Kerala

നാലുപേര്‍ക്ക് പുതുജീവന്‍; അര്‍ജുന്‍റെ ഹൃദയം കൊച്ചിയിലെത്തി, ശസ്ത്രക്രിയ ഉടന്‍

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂര്‍ സ്വദേശിയുടെ ഹൃദയം കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലെത്തി. എയര്‍ ആംബുലന്‍സ് വഴിയാണ് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന 48 വയസുള്ള മലപ്പുറം സ്വദേശിക്കാണ് ഹൃദയം നല്‍കുന്നത്.

കണ്ണൂര്‍ സ്വദേശി അര്‍ജുന്‍റെ (23) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കും ഒരു വൃക്ക കണ്ണൂര്‍ ആസ്റ്റര്‍ മിംസിലേക്കും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും നല്‍കും. ഈ മാസം 28നാണ് അര്‍ജുന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലായിരുന്ന അര്‍ജുന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

Kerala

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം; ഉത്തരവുമായി സിറ്റി പോലീസ് കമ്മീഷ്ണർ

കൊച്ചി: നഗരത്തിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ. രാത്രി 11ന് ശേഷം പബ്ബുകളിൽ ഡിജെ പാർട്ടികൾ അനുവദിക്കില്ല. നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷ്ണർ പറഞ്ഞു.

ഡിജെ പാർട്ടികൾ കേന്ദ്രികരിച്ച് ലഹരി കേസുകളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്ത് ഇറക്കിയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ പബിന്‍റെ പ്രവർത്തനം പുലർച്ചെ മൂന്ന് വരെ തുടർന്നിരുന്നു. ഓപ്പറേഷൻ തൂഫാന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഉത്തരവ്.

പാർട്ടിക്ക് എത്തുന്നതിന് മുൻപും പിന്നീടുമുള്ള ലഹരി ഉപയോഗം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പല പബ്ബുകളിലെയും ഡിജെ പാർട്ടികൾ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. പല ലഹരി വിൽപ്പനക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

Kerala

പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10ഓടെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷിജോയ്‌യുടെ സുഹൃത്ത് ജെന്‍സൻ ആണ് പിടിയിലായത്. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.

Kerala

വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു; യുവതിയെ മർദിച്ച പ്രതി പിടിയിൽ

കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിൻ ആണ് പിടിയിലായത്.

കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിധിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ഇയാള്‍ യുവതിയെ കാണാനെത്തി. വിവാഹിതയായ ഈ സ്ത്രീ തന്‍റെ വിവാഹം മുടക്കുമെന്ന് നിധിൻ ഭയന്നു. പിന്നാലെ കാറിൽവച്ച് തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

Kerala

പോലീസിന് നേരെ യുവാക്കളുടെ ആക്രമണം; സിഎയുടെ കൈയ്ക്ക് പൊട്ടല്‍

കൊച്ചി: മദ്യലഹരിയിൽ പോലീസുകാരെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. മരോട്ടിച്ചുവട് ഭാഗത്ത് യുവാക്കൾ മദ്യലഹരിയിൽ പ്രശ്നമുണ്ടാക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃക്കാക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇവർ ആക്രമിച്ചത്.

സംഘർഷത്തിൽ സിഎയുടെ കൈയ്ക്ക് പൊട്ടലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അക്ഷയ്, കൊല്ലം സ്വദേശി ജിനീഷ്, നെന്മാറ സ്വദേശി ഷംസുദ്ദീൻ, തിരുവനന്തപുരം സ്വദേശികളായ അജ്മൽ, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഒരു പ്രമുഖ മാളിലെ ജീവനക്കാരാണ് പിടിയിലായ യുവാക്കൾ.

പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമടക്കം ഗുരുതര വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ യുവാക്കൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Kerala

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 72 വർഷം കഠിനതടവും പിഴയും

കൊച്ചി: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 72 വർഷം കഠിനതടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ബീഹാർ മുജ്താപൂർ സ്വദേശി നജീർ മിയനാണ് (55) പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷ വിധിച്ചത്.

2025 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കാലി കോട്ടച്ചിറലുള്ള കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.

അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും അമ്പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. മറ്റു രണ്ടു വകുപ്പുകളിൽ യഥാക്രമം അഞ്ചു വർഷവും, ഏഴു വർഷവും വീതം തടവും ഇരുപതിനായിരം രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

Kerala

കപ്പലിടിച്ച് ബോട്ട് മുങ്ങിയ സംഭവം; വിഴിഞ്ഞത്ത് തടഞ്ഞുവച്ചിരിക്കുന്ന കപ്പൽ കൊച്ചിലേക്ക് മാറ്റും

തിരുവനന്തപുരം: കപ്പലിടിച്ച് മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞത്ത് തടഞ്ഞുവച്ചിരിക്കുന്ന സോളിസ് എന്ന കപ്പലിനെ കൊച്ചി തുറമുഖത്തേക്ക് മാറ്റും. ആദ്യം കൊല്ലത്തേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നെങ്കിലും കാലവർഷത്തിൽ മണൽ അടിഞ്ഞ് കപ്പൽ മണ്ണിനടിയിലാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് കപ്പൽ കൊച്ചിയിലേക്ക് മാറ്റാനുള്ള തീരുമാനം.

കാലവർഷത്തിൽ വിഴിഞ്ഞത്തെ കടലടി സാധ്യത മുൻനിർത്തിയാണ് കപ്പലിനെ മാറ്റാൻ ആലോചിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഡയറക്‌ടർ ജനറൽ ഒഫ് ഷിപ്പിംഗിൽ നിന്ന് നിർദേശമുണ്ടായതിനെ തുടർന്ന് ബന്ധപ്പെട്ട ഏജൻസി കൊല്ലം തുറമുഖ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതേതുടർന്നാണ് കൊച്ചിയിലേക്ക് മാറ്റുന്നത്.

വിദേശ കപ്പൽ എത്തിയതിനോടനുബന്ധിച്ച് വാടക ഇനത്തിൽ 30 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു. കപ്പലിൽ ഏതാനും ദിവസം മുൻപ് ബങ്കറിംഗ് നടത്തിയിരുന്നു.

കന്യാകുമാരിക്കടുത്തുള്ള കടലിൽ മാർച്ച് ഏഴിനുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയുടെ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്തയിൽ നിന്നുള്ള ലഖാൻ ദാസ്(45), മകൻ ബാദൽ(23) എന്നിവരെ കടലിൽ കാണാതായി. തമിഴ്‌നാട്, കൊൽക്കത്ത സ്വദേശികളായ ഒൻപത് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. മാർച്ച് ഒൻപതിന് വിഴിഞ്ഞം കടലിൽ എത്തിച്ച കപ്പൽ തുറമുഖം വിടരുതെന്ന് കൊച്ചി മർക്കൻന്‍റൈൽ മറൈൻ വകുപ്പിന്‍റെ ഉത്തരവുണ്ട്. ഇതാണ് വിഴിഞ്ഞത്ത് തുടരാൻ കാരണം.

Kerala

രോഗിയെ പരിചരിക്കാനെത്തി സ്വർണാഭരണങ്ങൾ കവർന്നു; ഹോം നഴ്‌സും സുഹൃത്തും പിടിയിൽ

കൊച്ചി: കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. വയോധികയെ പരിചരിച്ചിരുന്ന ഹോം നഴ്‌സും സുഹൃത്തുമാണ് പിടിയിലായത്.

തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്‌മി (46) എന്നിവരാണ് പിടിയിലായത്. മേയ് 24ന് രാവിലെ 8.30 ഓടെയാണ് സംഭവം.

സുധ ശങ്കർ ആയിരുന്നു വയോധികയെ പരിചരിച്ച് വന്നിരുന്നത്. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. തൊണ്ടിമുതലായ സ്വർണാഭരണങ്ങൾ പോലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു.

Kerala

ഇടിമിന്നലിന് പിന്നാലെ വീടിന്‍റെ ഭിത്തി അടർന്നുവീണു; വിദ്യാർഥിക്ക് പരിക്ക്

കൊച്ചി: എറണാകുളത്ത് ഇടിമിന്നലേറ്റ് വിദ്യാർഥിക്ക് പരിക്ക്. എറണാകുളം കുന്നത്തുനാട്ടിൽ ആണ് സംഭവം. കടയിരുപ്പ് കിഴക്കേ പുതിയ മഠത്തിൽ ബാബുവിന്‍റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. മിന്നലിനെ തുടർന്ന് വീടിന്‍റെ ഭിത്തി അടർന്നുവീണ് ആണ് കുട്ടിക്ക് പരിക്കേറ്റത്.

പ്രദേശത്തെ മൂന്നോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മംഗലത്തുനട മാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലും വീടുകൾക്ക് കേടുപറ്റി. പല വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.

Kerala

കൊച്ചി മോഡലിംഗ് കെണി; മുഖ്യ ആസൂത്രക കൊച്ചിയിൽ, അതിജീവിതമാരെ സ്വർണക്കടത്തിന് ഉപയോഗിച്ചോയെന്നും പരിശോധിക്കും

കൊച്ചി: മുംബൈയിൽവച്ചു പിടിയിലായ കൊച്ചിയിലെ മോഡലിംഗ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത് കുറ്റകൃത്യത്തിന്‍റെ ചുരുളഴിക്കാനാണ് പോലീസിന്‍റെ ശ്രമം. അതിജീവിതമാരെ കാരിയർമാരാക്കി നാട്ടിലേക്ക് സ്വർണം കടത്തിയോ എന്നതിലടക്കം പോലീസ് പരിശോധന നടത്തും.

കേരളത്തിന് പുറത്തുള്ള വിമാനത്തവളങ്ങളിലാണ് പലരും എത്തിയത്. യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധു തന്നെയാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചായിരുന്നു ഇവിടെ എത്തിച്ചത്.

കേസിൽ രണ്ട് വനിതകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ. മോഡലിംഗിന്‍റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. അതിനിടെ കേസിൽ അറസ്റ്റിലായ ഗുണ്ടാ ബന്ധമുള്ള അലീന പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വിവരം. അലീനയുടേത് എന്ന് സംശയിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിട്ടുണ്ട്.

Kerala

ദുബായ് കേന്ദ്രമായ സെക്സ് റാക്കറ്റ് മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു

മരട്: മോഡലിംഗിന്‍റെ പേരിലും ജോലി വാഗ്‌ദാനം ചെയ്തും പണം വാങ്ങി യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക വ്യാപാരത്തിനുപയോഗിച്ച കേസിലെ മുഖ്യപ്രതി ആലുവ തൈനോത്തില്‍ കടവില്‍ റോഡില്‍ താമസിക്കുന്ന ഗുരുവായൂര്‍ തൈക്കാട് സ്വദേശി സിന്ധു എന്ന സ്റ്റോയ്സിയെ ഇന്നലെ വൈകുന്നേരം കൊച്ചിയിലെത്തിച്ചു.

സെക്സ് റാക്കറ്റിന്‍റെ പ്രധാന ആസൂത്രകയായ ഇവരെ മുംബൈയിൽനിന്നാണു പോലീസ് പിടികൂടിയത്. ഇവരുടെ സംഘത്തിൽപ്പെട്ട രണ്ടുപേരെക്കൂടി പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിലുള്ള അന്താരാഷ്‌ട്ര സെക്‌സ് റാക്കറ്റുകളുടെ ഇടപെടലുകളെയും പ്രതികളുടെ ഗുണ്ടാബന്ധങ്ങളെയുംകുറിച്ചുള്ള അന്വേഷണത്തിലാണു പോലീസ്.

സിന്ധുവിനെയും നിലവിൽ റിമാൻഡിലുള്ള അലീനയെയും മഞ്ജിമയെയും കസ്റ്റഡിയിൽ വാങ്ങി മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണു പോലീസ് ശ്രമിക്കുന്നത്.

ഫാഷൻ ഷോയുടെയും മോഡലിംഗിന്‍റെയും മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും പേരിൽ യുവതികളെ സിന്ധുവിന്‍റെ ദുബായിലുള്ള കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഏജന്‍റുമാരായാണ് അലീനയും മഞ്ജിമയും പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ പേരിലായിരുന്നു ഫാഷൻ ഷോയുടെയും മോഡലിംഗിന്‍റെയും പരസ്യങ്ങളും മറ്റും നൽകി യുവതികളെ പ്രതികൾ ആകർഷിച്ചിരുന്നത്.

യുവതികളെ ദുബായിൽ എത്തിച്ചുകഴിഞ്ഞാൽ ഇവരുടെ ഫോട്ടോകൾ വാട്സാപ് വഴി കൈമാറിയായിരുന്നു സംഘം ഇടപാട് ഉറപ്പിച്ചിരുന്നത്. മയക്കുമരുന്ന് നൽകിയും മർദിച്ചും ഇരകളുടെ പ്രതികരണശേഷി നഷ്‌ടപ്പെടുത്തിയശേഷം ലൈംഗിക ചൂഷണത്തിനിരയാക്കുന്ന ദൃശ്യങ്ങൾ ഒളികാമറകൾ സ്ഥാപിച്ചാണ് പകർത്തിയിരുന്നത്.
ഈ ഇടപാടിലൂടെയും ലക്ഷങ്ങൾ കൈമാറിയിരുന്നുവെന്ന് പറയുന്നു.

Kerala

ദളിത് യുവതിക്കെതിരായ ലൈംഗിക ചൂഷണം; കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റി

കൊച്ചി: ജോലി വാഗ്ദാനം ചെയ്തു ദളിത് യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ എം.പ്രശോഭിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കാന്‍ മാറ്റി.

യുവതിയുടെ പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളടക്കം ചുമത്തിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തത്. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിച്ചത്. അതിജീവിതയുടെ വിശദീകരണം കോടതി തേടിയിട്ടുണ്ട്.

Sports

ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ കൊച്ചിയിലേക്ക്

കൊച്ചി: ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളെ ഒരേ വേദിയില്‍ അണിനിരത്തുന്ന ലെജൻഡ് സ്റ്റാര്‍സ് ഇന്ത്യ ടൂര്‍ 2026 സെപ്റ്റംബര്‍ എഡിഷന്‍റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ നടന്നു.

ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബ്രസീലിയന്‍ ഇതിഹാസതാരങ്ങളായ റിക്കാര്‍ഡോ, ഗാല്‍വാവോ, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്‍റിന്‍റെ ലോഗോയും ഔദ്യോഗിക പ്രഖ്യാപനവും നിര്‍വഹിച്ചു.

ഗാമെന്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് എന്‍റര്‍ടൈന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു സെഡ് ഇന്ത്യ ലോജിസ്റ്റിക്‌സ്, സബ ഡോസ് ഇനീഷ്യേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ മെഗാ കായികവിരുന്ന് സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 26ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ബ്രസീല്‍ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള പ്രദര്‍ശന മത്സരമാണ് ടൂറിന്‍റെ മുഖ്യ ആകര്‍ഷണം.

ഇതിഹാസതാരങ്ങളായ റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, കഫു, റിവാള്‍ഡോ എന്നിവര്‍ക്കൊപ്പം ലൂസിയോ, എഡ്മില്‍സണ്‍, ഗില്‍ബെര്‍ട്ടോ സില്‍വ, റോക്ക് ജൂണിയര്‍, മാര്‍ക്കോസ്, ജൂനിഞ്ഞോ തുടങ്ങിയവരും ബ്രസീലിയന്‍ നിരയില്‍ അണിനിരക്കും. ഇന്ത്യന്‍ ലെജന്‍ഡ്‌സ് സ്‌ക്വാഡില്‍ ഐ.എം. വിജയന്‍, ബൈച്ചുംഗ് ബൂട്ടിയ, സുനില്‍ ഛേത്രി തുടങ്ങിയ ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ബ്രസീലിയന്‍ ടീമിനെതിരേ കളത്തിലിറങ്ങും.

പ്രദര്‍ശന മത്സരങ്ങള്‍ക്കുപുറമെ ആരാധകര്‍ക്കായി പ്രത്യേക സംവാദങ്ങളും സംവേദനാത്മക അനുഭവങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

Kerala

മോഡലിംഗിന്‍റെ മറവിൽ അന്താരാഷ്ട്ര മനുഷ്യക്കടത്ത്: കൊച്ചിയിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊച്ചി: മോഡലിംഗ് എന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാന കണ്ണികളായ സിന്ധു, അലീന എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ അലീനയ്ക്ക് മുൻപ് പല ക്രിമിനൽ കേസുകളിലും പങ്കുണ്ടെന്നും പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

മനുഷ്യക്കടത്തിന് പിന്നിൽ വലിയൊരു അന്താരാഷ്ട്ര മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഇരകളായ രണ്ട് യുവതികൾ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ ഉൾപ്പെടുത്തി പോലീസ് പ്രാഥമിക പ്രതിപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതികളെ വിദേശത്തേക്ക് ആകർഷിച്ചത്. എന്നാൽ വിദേശത്ത് എത്തിയതോടെ യുവതികളുടെ പാസ്‌പോർട്ടും രേഖകളും പിടിച്ചുവെക്കുകയും പലർക്കായി കാഴ്ചവെക്കുകയുമായിരുന്നു.

ചൂഷണത്തിന് വഴങ്ങാത്തതിന് തങ്ങളെ അവിടെവച്ച് ക്രൂരമായ മർദനത്തിന് ഇരയാക്കിയതായും പലരുടെയും കാരുണ്യവും സഹായവും കൊണ്ടാണ് കഷ്ടിച്ച് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതെന്നും ഇരകളായ യുവതികൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

നാട്ടിൽ തിരിച്ചെത്തിയ യുവതികൾ നൽകിയ പരാതിയിൽ മരട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ വലയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. സംഘത്തിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുൻപ് എത്രപേരെ ഇത്തരത്തിൽ കടത്തിയിട്ടുണ്ടെന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

കണ്ണേ കരളേ വിഡിഎസേ...; സതീശന് കൊച്ചിയിൽ ആവേശോജ്ജ്വല സ്വീകരണം

കൊച്ചി: മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് കൊച്ചിയിൽ ആവേശോജ്ജ്വല സ്വീകരണം. കണ്ണേ കരളേ വിഡിഎസേ എന്ന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് നിയുക്ത മുഖ്യമന്ത്രിയെ എതിരേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.

എംഎൽഎമാരായ റോജി എം. ജോൺ, മുഹമ്മദ് ഷിയാസ് എന്നിവരും സതീശനെ സ്വീകരിക്കാനെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റിയത്. തിങ്കളാഴ്ച രാവിലെ പത്തിന് സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

അതിനു മുമ്പ് മുതിർന്ന നേതാക്കളെ കാണാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ഇരുപത് മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. 21 നാണ് പതിനാറാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം. 22ന് സ്പീക്കറെ തെരഞ്ഞെടുക്കും. 29-ാം തീയതി ഗവർണറുടെ നയപ്രഖ്യാപനം നടക്കും.

Kerala

പാവപ്പെട്ടവർക്കു നിയമസഹായവുമായി ശാന്തിഭവന്‍റെ ഡി ആൻഡ് പി ലീഗൽ പനാസിയ കൊച്ചിയിൽ

കൊച്ചി: നിയമപ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസം പകരുന്നതിനും, ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന ഫയലുകളിൽ തീർപ്പുലഭിക്കുന്നതിനുള്ള നിയമോപദേശം നൽകുന്നതിനും വേണ്ടി ശാന്തിഭവന്‍റെ നേതൃത്വത്തിൽ ‘ഡി ആൻഡ് പി ലീഗൽ പനാസിയ’ എന്ന പേരിലുള്ള നിയമസഹായ കേന്ദ്രത്തിന് എറണാകുളത്തു തുടക്കമായി.

ശാന്തിഭവന്‍റെ സാമൂഹിക പ്രതിബദ്ധതയുടെയും മാനുഷികപരിഗണനയുടെയും ഭാഗമായാണു സാധാരണക്കാർക്കായുള്ള നിയമസഹായകേന്ദ്രം ആരംഭിച്ചത്.

സിബിസിഐ മുൻ പ്രസിഡന്‍റും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസിന്‍റെ ചീഫ് പേട്രണുമായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തു നിയമവ്യവസ്ഥ സങ്കീർണമാവുകയാണെന്ന് മാർ താഴത്ത് പറഞ്ഞു.

ദിവസേനയെന്നോണം പുതിയ നിയമങ്ങൾ വന്നുകൊണ്ടിരിക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിയമപരമായ കാര്യങ്ങൾ നിർവഹിക്കാൻ നിരവധി കുരുക്കുകൾ അഴിക്കേണ്ട സാഹചര്യമാണെന്നും അതിനാൽ ശാന്തിഭവന്‍റെ നിയമസഹായകേന്ദ്രത്തിനു വലിയ പ്രസക്തിയുണ്ടെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

യോഗത്തിൽ കൽദായ ആർച്ച്ബിഷപ് മാർ ഔഗിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ കോഫൗണ്ടറും സിഇഒയും ട്രസ്റ്റിയുമായ ഫാ. ജോയ് കൂത്തൂർ ഡി ആൻഡ് പി ലീഗൽ പനാസിയയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സർക്കാരിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അപേക്ഷകൾ നൽകിയിട്ടും അനിശ്ചിതമായി നടപടികൾക്കായി കാത്തിരിക്കുന്നവർക്കു നിയമസഹായം ലഭിക്കും. അനുമതികൾ, ലൈസൻസുകൾ, ബിൽഡിംഗ് പെർമിറ്റുകൾ, നിയമപ്രകാരം ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ലഭിക്കാനും ഉദ്യോഗസ്ഥരുണ്ടാക്കുന്ന കുരുക്കുകൾ അഴിക്കാനും സിവിൽ, സഭ തുടങ്ങിയ കേസുകളിൽ നിയമോപദേശത്തിനും സഹായിക്കുക, മികച്ച അഭിഭാഷകരെ കണ്ടെത്തിനൽകുക എന്നിവയാണ് നിയമസഹായകേന്ദ്രത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ സീനിയർ അഡ്വക്കറ്റുമായ പി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. പി. ശ്രീകുമാറിനെ ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ് എന്നിവർ ചേർന്ന് ആദരിച്ചു.

യോഗത്തിൽ എഫ്എസ്‌സി സന്യാസമൂഹത്തിന്‍റെ ഇന്ത്യൻ ഡെലഗേറ്റ് സിസ്റ്റർ ജെസി അന്ന എഫ്എസ്‌സി, ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ക്ലയർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ റൊസാൽബ എഫ്എസ്‌സി, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് മെഡിക്കൽ ഡയറക്ടർ ഡോ. റിഷിൻ സുമൻ, ഡി ആൻഡ് പി ലീഗൽ പനാസിയ ലീഗൽ അഫയേഴ്സ് ഹെഡ് അഡ്വ. ഏബ്രഹാം തോമസ്, ലീഗൽ ഓഫീസർ അഡ്വ. ഫെബ എൽമ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഡി ആൻഡ് പി ലീഗൽ പനാസിയയുടെ നിയമസഹായത്തിനായി 0487-66 11 600 എന്ന നന്പറിൽ വിളിക്കാം.‌

Kerala

നീറ്റ് പരീക്ഷാ ക്രമക്കേട്: കൊച്ചിയിൽ എസ്എഫ്ഐ പ്രതിഷേധം, ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ

കൊച്ചി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് സംസ്ഥാനമെമ്പാടും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.

എറണാകുളം ബിഎസ്എല്‍ ഓഫീസിലേക്കാണ് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മഹാരാജാസ് കോളജിന്‍റെ പരിസരത്തു നിന്നുമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ജലപീരങ്കി പ്രയോഗിച്ച ശേഷവും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം തുടർന്നു.

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. അതേസമയം, ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഈ മാസം മൂന്നിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ നടത്തിപ്പില്‍ പരാജയപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് (എന്‍ടിഎ) പകരം കൂടുതല്‍ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ സംഘടനയായ ഫെയ്മ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

നാസിക്കിലെ പ്രിന്‍റിംഗ് പ്രസില്‍ നിന്നാണ് മെഡിക്കല്‍ വിദ്യാര്‍ഥിയായ ശുഭം ഖൈര്‍നാറിന് ചോദ്യ പേപ്പര്‍ പൂര്‍ണരൂപത്തില്‍ കിട്ടിയത്. ഇത് ഹരിയാനയിലെ ഒരു ഡോക്ടർക്ക് കൊറിയര്‍ വഴി ശുഭം കൈമാറി. തുടര്‍ന്ന് മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുകയായിരുന്നു. പിന്നീട് മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും പേപ്പര്‍ ലഭിക്കുകയായിരുന്നു.

Kerala

അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന്; ജീവനക്കാരിയുടെ പരാതിയും ചർച്ചയായേക്കും

കൊച്ചി: താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ഓഫീസ് ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതുമായ ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് എക്സിക്യൂട്ടീവ് യോഗം. കഴിഞ്ഞ ദിവസമാണ് ജീവനക്കാരി അമ്മ നേതൃത്വത്തിനെതിരെ പരാതി നൽകിയത്.

അകാരണമായി തന്നെ പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ യുവതി നേതൃത്വത്തിനെതിരെ പരാതിയുമായി പോലീസിനെയും തൊഴിൽ വകുപ്പിനെയും സമീപിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ഇതുവരെ പരാതിയിൽ കേസെടുത്തിട്ടില്ല. യുവതിക്ക് പിന്നാലെ ഓഫീസിലെ സെക്യൂരുറ്റി ജീവനക്കാരനും നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഓഫീസിൽ ചേരുന്ന യോഗത്തിൽ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയാകുമെന്നാണ് വിവരം.

Kerala

യുവതിക്കുനേരെ ലൈംഗികാതിക്രമം; എസ്‌ഐ അറസ്റ്റില്‍

കൊച്ചി: പരാതി നൽകാനെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഗ്രേഡ് എസ്‌ഐ പിടിയിൽ. എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

ലൈംഗികാതിക്രമത്തിന് പുറമെ ഭീഷണിപ്പെടുത്തൽ, കൈക്കൂലി ആവശ്യപ്പെടൽ തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിട്ടുള്ളത്. സ്റ്റേഷനില്‍ പരാതി നൽകാനെത്തിയ യുവതിയെ ഇയാൾ നിരന്തരം ശല്ല്യപ്പെടുത്തിയിരുന്നു.

താൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ലഹരിക്കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. കേസെടുത്തതോടെ മുജീബ് റഹ്‌മാൻ ഒളിവിൽ പോകുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മുജീബിനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒരു ഡോക്ടറെയും ഇയാൾ ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍ കുടുക്കാതിരിക്കാന്‍ ഒന്നര ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

Kerala

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. യുപി സ്വദേശി രാജേഷ് ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. അതിക്രമം നടക്കുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്നയാളാണ് പ്രതി.

സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 16കാരി അമ്മയ്ക്കും സഹോദരനും ഒപ്പമായിരുന്നു താമസം. അമ്മയും സഹോദരനും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്താണ് പ്രതി മതിൽ ചാടി കടന്ന് വീട്ടില്‍ അതിക്രമിച്ചുകയറിയത്.

പെയിന്‍റിംഗ് ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയുടെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇയാൾ സ്ഥിരമായി കുട്ടിയുടെ വീടിന് മുന്നിലൂടെയാണ് സൈക്കിളില്‍ സഞ്ചരിച്ചിരുന്നത്. ഈ സമയം വീട്ടിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുമായിരുന്നു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

 

Kerala

കൊച്ചിയിൽ പോത്തിന്‍റെ ആക്രമണം; വയോധികന് ദാരുണാന്ത്യം

കൊച്ചി: കളമശേരിയിൽ പോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കൊല്ലംകുടി വീട്ടിൽ അബു(73) ആണ് മരിച്ചത്. വീടിന് സമീപത്ത് മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.

ആക്രമണത്തിൽ‌ അബുവിന്‍റെ കാലിനും വാരിയെല്ലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അബുവിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പോത്ത് അക്രമാസക്തമായിരുന്നതിനാൽ‌ ഉടൻ വയോധികനെ രക്ഷിക്കാനായില്ല.

തുടർന്ന് പോത്തിന്‍റെ ശ്രദ്ധ മാറിയതോടെയാണ് നാട്ടുകാർ അബുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ അബുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Kerala

യുദ്ധത്തെത്തുടർന്ന് കുടുങ്ങിയ 250 പേർ ചൊവ്വാഴ്ച കൊച്ചിയിലെത്തും

നെടുമ്പാശേരി: യുദ്ധത്തെത്തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ 250 പേരെ ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും.

വിസിറ്റിംഗ് വീസയിലും മറ്റുമായി കുവൈറ്റിലെത്തിയ ഇവർക്കായി പ്രവാസി വെൽഫെയർ കുവൈറ്റാണ് അന്നു വൈകുന്നേരം 7.30 ന് കൊച്ചിയിലെത്തുന്ന വിധത്തിൽ പ്രത്യേക ചാർട്ടർ വിമാനം സജ്ജമാക്കിയിട്ടുള്ളത്.

Kerala

മാലിന്യം തള്ളുന്നത് തടഞ്ഞു; പുതുവൈപ്പിനില്‍ സമരസമിതി രക്ഷാധികാരിയുടെ ഹോട്ടലിന് നേരെ ആക്രമണം

കൊച്ചി: എറണാകുളം സൗത്ത് പുതുവൈപ്പ് മേഖലയില്‍ അനധികൃതമായി മാലിന്യം തള്ളുന്നത് തടഞ്ഞ സമരസമിതി രക്ഷാധികാരിയുടെ ഹോട്ടല്‍ തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കെ.എച്ച്. അബ്ബാസിന്‍റെ ഹോട്ടലിന് നേരെ ആക്രമണം ഉണ്ടായത്. സൗത്ത് പുതുവൈപ്പ് ബെല്‍ബോ പാലത്തിന് സമീപമുള്ള ഹോട്ടലിന് നേരെയാണ് ആക്രമണം നടന്നത്.

ഗ്ലാസ് ചില്ലുകള്‍ എറിഞ്ഞു പൊട്ടിക്കുകയും ബോര്‍ഡുകളും മറ്റും തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സൗത്ത് പുതുവൈപ്പ് ഭാഗത്ത് മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങളെ തടയുകയും തിരിച്ച് വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ മാലിന്യം എത്തിക്കുന്ന ഇടനിലക്കാര്‍ നല്‍കിയ പരാതിയില്‍ വ്യാഴാഴ്ച അബ്ബാസിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു.

മെഡിക്കല്‍ വേസ്റ്റ് ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക്, ഖരമാലിന്യങ്ങളാണ് ദിനംപ്രതി ഇവിടെ തള്ളുന്നത്. നിരവധി പരാതികള്‍ പോലീസിനും ജില്ലാ ഭരണകൂടത്തിനും നല്‍കിയിട്ടും നടപടി ഇല്ലാതായപ്പോഴാണ് നാട്ടുകാര്‍ തീര സംരക്ഷണ സമിതി രൂപീകരിച്ചത്.

വന്‍ മാഫിയയാണ് ഇതിന് പിന്നിലെന്നും ഇതില്‍ പോലീസിനും ഉദ്യോഗസ്ഥന്മാര്‍ക്കും പങ്കുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. യൂണിവേഴ്‌സിറ്റി കവല, ആര്‍എംപി തോടിന്‍റെ പരിസരങ്ങള്‍, ബെല്‍ബോ റോഡിന്‍റെ വശങ്ങള്‍ എന്നിവിടങ്ങളിലുള്ള ചതുപ്പുകളിലും തണ്ണീര്‍ത്തടങ്ങളിലുമാണ് മാലിന്യം നിക്ഷേപിക്കുന്നത്.

നാട്ടുകാര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യം തള്ളല്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സമിതി രക്ഷാധികാരിയുടെ ഹോട്ടല്‍ തകര്‍ത്ത കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Kerala

കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ ലഹരി വേട്ട; എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍. എറണാകുളത്തെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്നുമാണ് മൂന്നു യുവാക്കള്‍ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായത്. ഉനൈസ്, റോണിഷ്, അക്വിന്‍ എന്നിവരാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടി.

ഇവര്‍ മുമ്പും ലഹരി കേസുകളില്‍ പ്രതിയായവരാണ്. ജയിലില്‍ വച്ചാണ് മൂന്നു പേരും പരിചയപ്പെടുന്നത്. കൊച്ചിയിലേക്ക് വ്യാപകമായി ലഹരി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. ലഹരി വില്‍പ്പന നടത്താനായാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്.

കൊച്ചി ഡാന്‍സാഫ് യൂണിറ്റ് എസ്‌ഐ വിനോദിന്‍റെ സംഘമാണ് വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ ഹോട്ടലില്‍ നിന്നും ലഹരി സംഘത്തെ പിടികൂടിയത്.

Kerala

ലഹരി മരുന്നുമായി യുവാവ് കൊച്ചിയിൽ പിടിയിൽ; കൈവശം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും

കൊച്ചി: രാസലഹരിയുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. തമ്മനം സ്വദേശിയായ മുഹമ്മദ് ഫയാസ് ആണ് പിടിയിലായത്.

36 ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാം കഞ്ചാവ് എന്നിവ ഇയാളില്‍ നിന്നും പിടികൂടി. 

എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. യുവാവിന് ലഹരി ലഭിച്ച ഉറവിടം കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

കൊച്ചിയില്‍ ലഹരി കേസുകള്‍ വര്‍ധിക്കുകയാണ്. ആഡംബര ഹോട്ടലില്‍ നടന്ന വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടിയിലേക്ക് ലഹരി എത്തിച്ച കെവിന്‍ ബി. മാത്യുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഹരി വാങ്ങി വില്‍ക്കുന്ന രണ്ടു കണ്ണികളും അറസ്റ്റിലായിരുന്നു.

Kerala

നിയന്ത്രണം വിട്ട ബൈക്കിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: നിയന്ത്രണം വിട്ട ബൈക്കിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം. മുളവുകാട്-പൊന്നാരിമംഗലം പടന്നയിൽ വീട്ടിൽ ധനീഷിന്‍റെ മകൾ മേധാ ധനീഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം.

കണ്ടെയ്നർ റോഡിലെ മൂലമ്പിള്ളി ഭാഗത്തായിരുന്നു അപകടം നടന്നത്. അയൽവാസി രേഖയ്ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു മേധയും അമ്മ മിഥുനയും. അമ്മയുടെ കൈകളിലായിരുന്നു മേധ. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ മേധയെയും മിഥുനയെയും അയൽവാസിയായ രേഖയെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മേധ മരിച്ചു. മിഥുനയും രേഖയും ചികിത്സയിലാണ്.

 

 

Business

കൊച്ചിയില്‍ പുതിയ രണ്ട് ഷോറൂമുകളുമായി കെഷ്വിന്‍ ഹ്യൂണ്ടായ്

കൊച്ചി: പ്രമുഖ വാഹനനിര്‍മാണ കമ്പനിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്‍റെ (എച്ച്എംഐഎല്‍) ഡീലര്‍ഷിപ്പായ കെഷ്വിന്‍ ഹ്യുണ്ടായ് കൊച്ചിയില്‍ പുതിയ രണ്ടു ഷോറൂമുകളും സര്‍വീസ് സെന്‍ററും ആരംഭിച്ചു.

മാമംഗലം, കളമശേരി എന്നിവിടങ്ങളിലെ ഷോറൂമിന്‍റെയും സര്‍വീസ് സെന്‍ററിന്‍റെയും ഉദ്ഘാടനം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗാര്‍ഗ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡി.എച്ച്. പാര്‍ക്ക് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.

ഹ്യുണ്ടായ് സോണല്‍ ബിസിനസ് ഹെഡ് കൃപ ശങ്കര്‍ മിശ്ര, സോണല്‍ ബിസിനസ് കോ-ഓര്‍ഡിനേറ്റര്‍ യൂംഗ് ഹൂന്‍ യുന്‍, സോണല്‍ പാര്‍ട്‌സ് ആന്‍ഡ് സര്‍വീസ് ഹെഡ് എസ്. തനശങ്കര്‍, ഡീലര്‍ഷിപ്പ് പങ്കാളികളായ ഉദയ് കുമാര്‍ റെഡ്ഢി, ലിഖിത റെഡ്ഢി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദന്‍, കെഷ്വിന്‍ ഹ്യുണ്ടായ് സിഇഒ സഞ്ചു ലാല്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Kerala

മുഖ്യമന്ത്രീ സതീശാ...; വി.ഡി. സതീശന് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം

കൊച്ചി: യുഡിഎഫിന്‍റെ വലിയ വിജയത്തിന് പിന്നാലെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ വി.ഡി. സതീശന് വൻ വരവേൽപ്പ്. തിരുവനന്തപുരത്ത് നിന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരതിൽ വന്നിറങ്ങിയ നേതാവിനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്.

കെഎസ്‌യു, യൂത്ത്കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരുടെ സാഗരമാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നത്. വി.ഡി. സതീശനെ ചുമലിലേറ്റി മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ റെയിൽവേ സ്റ്റേഷന്‍റെ പുറത്തെത്തിച്ചു.

റെയിൽവേ സ്റ്റേഷന് പുറത്ത് കാറിന്‍റെ സൺറൂഫിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്ത സതീശനുമായി വാഹനം പുറത്തേക്ക് പോകുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് സ്ഥലത്തെത്തിയത്.

Kerala

ട്രേഡിംഗ് തട്ടിപ്പിലൂടെ 25 കോടി തട്ടിയെടുത്ത കേസ്: മുഖ്യപ്രതി പിടിയില്‍

കൊച്ചി: ട്രേഡിംഗ് ഷെയർ തട്ടിപ്പിലൂടെ 25 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഹൈദരാബാദ് സ്വദേശി സത്യനാരായണമൂർത്തി ഇയാളുടെ സഹായി ടൈസൺ രാജു എന്നിവരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു.

കടവന്ത്ര കുമാരനാശാൻ നഗർ സ്വദേശി ഇ.നിമേഷിൽ നിന്ന് 25 കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കേസിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിയെടുത്ത പണം നിക്ഷേപിച്ച അക്കൗണ്ടുകൾ കൈകാര്യം ചെയ്‌തിരുന്ന വൻ മാഫിയാ സംഘത്തിലെ കണ്ണികളാണ് ഇവർ.

ഓൺലൈൻ ബാങ്ക് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന സിം ഇട്ടിരുന്ന ഫോണും മൂന്നര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. തട്ടിയെടുത്ത പണത്തിൽ 40 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നു പിൻവലിക്കും മുമ്പ് മരവിപ്പിക്കാനും പോലീസിനു കഴിഞ്ഞിരുന്നു.

Kerala

വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടി: രാസലഹരി കൈമാറിയത് ഗീതു എന്ന യുവതി, കൂടുതല്‍ അറസ്റ്റിലേക്ക് പോലീസ്

കൊച്ചി: കൊച്ചിയില്‍ നടന്ന വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടിയില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങുകയാണ് പോലീസ്. തനിക്ക് ലഹരി വിതരണം ചെയ്തിരുന്നത് തിരുവല്ല സ്വദേശിയായ ഗീതു എന്ന യുവതിയാണെന്ന് കെവിന്‍ ബി. മാത്യു. ബംഗളൂരു-ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു കെവിന്‍റെ ലഹരി ഇടപാടുകള്‍.

ബംഗളൂരുവിലുള്ള ഗീതുവും സംഘവുമാണ് തനിക്ക് കെമിക്കല്‍ ഡ്രഗുകള്‍ കൈമാറിയതെന്ന് കെവിന്‍ മൊഴി നല്‍കി. പ്രതി പിടിയിലാകുന്നതിന് തൊട്ടു മുമ്പ് രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ ഇരുവരും തമ്മില്‍ നടന്നിട്ടുണ്ട്. ഗീതു ബംഗളൂരുവില്‍ നിന്ന് ലഹരി തൊടുപുഴയില്‍ എത്തിച്ച് നല്‍കും.

താന്‍ അവിടെയെത്തി ഇത് വാങ്ങും. കൂടുതല്‍ പണമുണ്ടാക്കുന്നതിനാണ് ലഹരി ഇടപാടുകളിലേക്ക് തിരിഞ്ഞതെന്നും കെവിന്‍ മൊഴി നല്‍കി. കൊച്ചിയിലെ ഡോക്ടര്‍മാരടക്കം തന്റെ സ്ഥിരം ക്‌സ്റ്റമേഴ്‌സ് ആണെന്നും കെവിന്‍ മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരു ഐഐഎമ്മില്‍ നിന്നും പഠിച്ചിറങ്ങിയ കെവിന്‍ ഒരു ബാങ്കില്‍ ഫിനാന്‍ഷ്യല്‍ കണ്‍സല്‍റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു.

അമ്മയ്ക്കൊപ്പമാണ് കെവിന്‍ താമസിച്ചിരുന്നത്. അമ്മ മരിച്ച ശേഷമാണ് കെവിന്‍ ലഹരിയിലേക്ക് തിരിഞ്ഞതും ഡീലര്‍ ആയി മാറിയതും എന്നാണ് പോലീസ് പറയുന്നത്. കെവിന്‍റെ സഹായികളായ സിദ്ദിഖ്, ഷമീര്‍ എന്നിവരെ പോലീസ് പിടികൂടിയിരുന്നു.

Kerala

കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട്; പ്രതി കെവിൻ പോലീസിനെ വട്ടംകറക്കുന്നു

കൊച്ചി: വൈറ്റ് കോളർ ലഹരി ഇടപാട് കേസിൽ പ്രതിയായ കെവിൻ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പോലീസിനെ വട്ടംകറക്കുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.

അതേസമയം പ്രതിയുടെ ഫോൺ പരിശോധനയിൽ കൊച്ചിയിലെ ചില ഡോക്ടർമാരുടെ വിവരങ്ങൾ പോലീസിനു ലഭിച്ചു. കെവിൻ ബംഗളൂരു ഐഐഎമ്മിൽ പഠിച്ചതാണെന്നും രണ്ടര ലക്ഷം രൂപയിലേറേ മാസ വരുമാനമുണ്ടെന്നും പോലീസ് പറഞ്ഞു. ബംഗളൂരു വഴിയാണ് കെവിൻ ലഹരി എത്തിക്കുന്നത്.

കൊച്ചിയിലെ ലഹരി പാർട്ടിയിൽ നിന്ന് കെവിൻ കഷ്ട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസമാണ് തൃക്കാക്കര സ്വദേശി കെവിൻ പിടിയിലായത്. കെവിൻ ലഹരി വിതരണക്കാരിലെ വമ്പൻ സ്രാവാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് കണ്ടെത്തൽ. കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ ലഹരി പാർട്ടിക്ക് ലഹരി വിതരണം ചെയ്തത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം മാത്രം കെവിൻ 22 ലക്ഷം രൂപയുടെ ലഹരി ഡീലുകൾ നടത്തിയിരുന്നു.

Kerala

കൊച്ചിയിൽ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം; രാത്രി 11ന് തന്നെ അവസാനിപ്പിക്കണമെന്ന് പോലീസ്

കൊച്ചി: കൊച്ചിയിൽ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 11ന് തന്നെ ഡിജെ പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം.

എസിപി സെന്‍ട്രല്‍ ആണ് നിര്‍ദേശം ഇറക്കിയത്. കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ ആണ് നിയന്ത്രണം വരുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ അനുവദിച്ച സമയമായ 12 മണിക്ക് തന്നെ ബാറുകള്‍ അടക്കണമെന്നും നിര്‍ദേശമുണ്ട്. കൊച്ചി നഗരത്തില്‍ നിലവില്‍ 12 മണി വരെയാണ് പ്രവര്‍ത്തനാനുമതി ഉള്ളത്. എന്നാല്‍ പലപ്പോഴും ഡി ജെ പാര്‍ട്ടികള്‍ പുലര്‍ച്ചെ വരെ നീളുന്ന സാഹചര്യമാണുള്ളത്.

ഇതേ തുടര്‍ന്ന് പോലീസിന് വ്യാപക പരാതി ലഭിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നുവെന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്നാണ് പോലീസിന്‍റെ വാദം.

Kerala

പിആർ പണി അവസാനിപ്പിക്കുക; കൊച്ചി നഗരത്തിൽ വി.ഡി.സതീശനെതിരെ ഫ്ലക്സ്

കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കൊച്ചി നഗരത്തിൽ വി.ഡി.സതീശനെതിരെ ഫ്ലക്സ്. ഡിസിസി ഓഫീസിന്‍റെ സമീപത്തായിട്ടാണ് രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ഫ്ലക്സ് ഉയര്‍ത്തിയത്.

കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ്. പിആർ വർക്കിന്‍റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ലക്സ് ബോർഡിൽ പറയുന്നു.

സതീശന് അനുകൂലമായി ലീഗിനുള്ളിൽ അഭിപ്രായം ഉയര്‍ന്നതായി വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Kerala

പോലീസ് വിലങ്ങ് അഴിച്ചതും, ഒറ്റയോട്ടം; രക്ഷപ്പെട്ട രണ്ട് പ്രതികളിൽ ഒരാൾ പിടിയിൽ

കൊച്ചി: കൊച്ചിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കവർച്ച കേസ് പ്രതികളിൽ ഒരാൾ പിടിയിൽ. ആലപ്പുഴ സ്വദേശി സൂരജ് ആണ് പിടിയിലായത്. ചേന്ദമംഗലത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

കനാലിൽ ഒളിച്ചിരിക്കുകയായിരുന്നു സൂരജ്. ഇയാൾക്കൊപ്പം രക്ഷപ്പെട്ട പത്തനംതിട്ട സ്വദേശി റസലിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം തിരികെ വരുമ്പോഴാണ് പ്രതികൾ രക്ഷപ്പെട്ടത്.

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പോലീസ് പ്രതികളുടെ കൈ വിലങ്ങ് അഴിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് ആയിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്.

 

Kerala

ഹജ്ജ്: കൊച്ചിയിൽനിന്ന് ആദ്യസംഘം ഏപ്രിൽ 30ന്

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി ഈ വർഷം ഹജ്ജ് തീർഥാടനത്തിനു പുറപ്പെടുന്നവർക്കായി വിപുലമായ സജ്ജീകരണങ്ങൾ.

ഈ വർഷം 8,341 തീർഥാടകരാണു കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി യാത്ര തിരിക്കുന്നത്. ഇതിൽ 5,492 സ്ത്രീകളും 2,849 പുരുഷന്മാരും ഉൾപ്പെടുന്നു. കേരളത്തിന് പുറമേ ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരും നെടുമ്പാശേരി ക്യാമ്പ് വഴിയാണു യാത്രയാകുന്നത്.

ഏപ്രിൽ 30ന് ആദ്യസംഘം യാത്ര തിരിക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് വിമാന സർവീസുകൾക്കു തുടക്കമാകും. 432 പേരെ വീതം വഹിക്കുന്ന 20 വിമാന സർവീസുകളാണു ക്രമീകരിച്ചിട്ടുള്ളത്.

തീർഥാടകർക്കായി വിമാനത്താവളത്തിനു സമീപം ഒരേസമയം 1,200 പേർക്കു താമസിക്കാൻ വിപുലമായ പന്തലും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂർത്തിയായി. കഠിനമായ വേനൽച്ചൂട് പരിഗണിച്ച് പന്തലിനുള്ളിലെ താപനില 30 ഡിഗ്രി സെൽഷസിൽ താഴെയായി നിലനിർത്താൻ പ്രത്യേക എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ ക്രമീകരിക്കും.

ക്യാമ്പിൽ പോലീസ്, ആരോഗ്യവിഭാഗം, ഫയർഫോഴ്‌സ് സേവനത്തിനു പുറമേ തീർഥാടകരെ സഹായിക്കാൻ പ്രത്യേക വോളന്‍റിയർ സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Kerala

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

കൊച്ചി: വരാപ്പുഴയിൽനിന്ന് രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിലായി. കോട്ടുവള്ളി കൂനമ്മാവ് ചന്ദനപറമ്പിൽ വീട്ടിൽ ബിപിൻ (26), കൂനമ്മാവ് ആലപ്പാട്ട് വീട്ടിൽ റിഗിൽ ജോസ് (26 ) എന്നിവരെയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്. 14.05 ഗ്രാം രാസലഹരി ഇവരുടെ പക്കൽനിന്ന് പോലീസ് കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തി. ഇവർ ബംഗളുരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി വരാപ്പുഴ, കൂനമ്മാവ്, ആലങ്ങാട്, എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും വിൽപ്പന നടത്തി വരുന്നതായി വിവരം ലഭിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ വരാപ്പുഴ പുത്തൻപള്ളി ഭാഗത്തുവച്ച് തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Kerala

ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്; നിവേദനവുമായി അതിജീവിത

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്‌ജിയായിരുന്ന ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തതിനെതിരെ അതിജീവിത പരാതിയുമായി രംഗത്ത്.‌

ഹണി എം. വർഗീസിന്‍റെ സ്ഥാനക്കയറ്റത്തിനെതിരെ രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുമാണ് അതിജീവിത പരാതി നൽകിയത്. ഹണി എം. വർഗീസിന്‍റെ സ്ഥാനക്കയറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അതിജീവിത നിവേദനം നൽകിയത്.

അതീവ ഗൗരവതരമായ ആരോപണങ്ങളാണ് അതിജീവിത നൽകിയ നിവേദനത്തിലുള്ളത്. അതിക്രമ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ പരിശോധിക്കപ്പെട്ടുവെന്നും ഇതിൽ ജഡ്‌ജി ഉൾപ്പെടെയുള്ളവർ ഭാഗമാണെന്നും നിവേദനത്തിൽ ആരോപിക്കുന്നു.

അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരും നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്നാണ് അതിജീവിതയുടെ ആവശ്യം.

Kerala

കൊച്ചിയിൽ രാസലഹരി വേട്ട ; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി നഗരത്തില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ രാസലഹരിയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വിൽപനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി എറണാകുളം പള്ളുരുത്തി ചിറക്കല്‍ പാലത്തിനു സമീപം ആഷ്‌ന മന്‍സിലില്‍ പി.എം. ഷമീറിനെ(50)യാണ് കൊച്ചി സിറ്റി ഡാന്‍സാഫ് ടീം ചേരാനല്ലൂരിലെ വിഎഐ പടി ഭാഗത്തെ അപ്പാര്‍ട്ടമെന്‍റില്‍ നിന്ന് പിടികൂടിയത്.

ഇയാളില്‍ നിന്ന് 11.68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പിടിയിലായ ഷമീര്‍ തോപ്പുംപടി, തൃക്കാക്കര, മരട് എന്നീ പോലീസ് സ്റ്റേഷനുകളിലെയും എറണാകുളം എക്‌സൈസ് റേഞ്ചിലെയും മയക്കുമരുന്ന് കേസിലെ പ്രതിയാണ്.

ഷമീറിന് എംഡിഎംഎ കൈമാറിയത് കഴിഞ്ഞ ദിവസം തൃക്കാക്കരയില്‍ കൊച്ചി സിറ്റി പോലീസ് പിടികൂടിയ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ കെവിന്‍ ബി. മാത്യുവാണ്. വൈറ്റില ഭാഗത്ത് മരട് പോലീസ് നടത്തിയ പരിശോധനയില്‍ 4.04 ഗ്രാം എംഡിഎംഎയുമായി എറണാകുളം മരട് തോമസ്പുരം കൊല്ലംപറമ്പില്‍ റിജോയ് ബെക്‌സിന്‍ ഫ്രാന്‍സിസും(23) അറസ്റ്റിലായി.

 

Kerala

അഞ്ചു വയസുകാരൻ മരിച്ച സംഭവം; അനധികൃത ജംഗിൾ പാർക്കിനെതിരെ പ്രതിഷേധം കനക്കുന്നു

കൊച്ചി: അഞ്ചു വയസുകാരന്‍റെ മരണത്തിനിടയാക്കിയ ലയണ്‍സ് ജംഗിള്‍ പാര്‍ക്കിനെതിരെ പ്രതിഷേധം മുറുകുന്ന സാഹചര്യത്തില്‍ പരസ്പരം പഴിചാരി കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്‍റും. ലൈസന്‍സ് ഇല്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്.

പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ആദം മരിച്ച സംഭവത്തില്‍ പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന പാര്‍ക്കിന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. പാര്‍ക്ക് ഉടമകള്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും ലൈസന്‍സ് വേണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. അജി പറഞ്ഞെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നുമാണ് പ്രസിഡന്‍റ് ജിന്‍സി അജിയുടെ ആരോപണം.

എന്നാല്‍ പാര്‍ക്ക് ഉടമകള്‍ സമീപിച്ചത് ഓപ്പണ്‍ ജിം ആരംഭിക്കാനായാണ് ഇതിന് ലൈസന്‍സ് വേണ്ടെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. ചൊവ്വാഴ്ചയാണ് പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ആദം പാര്‍ക്കിന് പിന്നിലെ ചതുപ്പില്‍ വീണു മരിച്ചത്.

പാര്‍ക്കിലേക്ക് ബുധനാഴ്ച ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ലയണ്‍സ് ക്ലബ് അല്ല ട്വന്‍റി 20 പാര്‍ട്ടി നേതാക്കളുമായുള്ള അടുത്ത ബന്ധമുള്ള ആളുകള്‍ നടത്തുന്നതിനാലാണ് പാര്‍ക്കിനെതിരെ നടപടി സ്വീകരിക്കാതിരിക്കാത്തത് എന്ന ആരോപണവും ഡിവൈഎഫ്‌ഐ ഉയര്‍ത്തിയിരുന്നു.

Sports

ഐഎസ്എൽ; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും

കൊച്ചി: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്‍റുകൾ ബ്ലാസ്റ്റേഴ്‌സ് നേടിയപ്പോൾ ഏഴ് മത്സരങ്ങളിൽ നിന്നും ആറ് പോയിന്‍റാണ് ഒഡീഷയ്ക്കുള്ളത്.

രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ടതിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ആഷി വെസ്റ്റ് വുഡിന് പുറത്തിരിക്കേണ്ടി വരുന്ന മത്സരത്തില്‍ അസിസ്റ്റന്‍റ് കോച്ച് പീറ്റര്‍ ഹാര്‍ഡ്‌ലിയായിരിക്കും മത്സരത്തിനിടയില്‍ കളിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ജംഷഡ്പുര്‍ എഫ്സിക്കെതിരെ മിന്നും പ്രകടനം കാഴ്ച്ചവെച്ച മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരിം ബെനാരിഫ് ഇന്നത്തെ മത്സരത്തില്‍ ഉണ്ടായേക്കില്ല.

അതേ സമയം കോച്ച് ആഷി വെസ്റ്റ് വുഡിന്‍റെയും കരീം ബെരാരിഫിന്‍റെയും അസാന്നിധ്യം ഇന്നത്തെ മത്സരത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്‍റ് കോച്ച് പീറ്റര്‍ ഹാര്‍ഡ്‌ലി പറഞ്ഞു. ജംഷഡ്പൂരിനെതിരെ നിഹാല്‍ സുധീഷും വിബിന്‍ മോഹനും അടക്കമുള്ളവർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Kerala

വീസയും രേഖകളുമില്ലാതെ താമസം, മന്തിക്കടയില്‍ ജോലി; യെമന്‍ പൗരന്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: വീസയും രേഖകളും ഇല്ലാതെ കണ്ണൂരില്‍ താമസിച്ചിരുന്ന യെമനി പൗരന്‍ കൊച്ചിയില്‍ പിടിയില്‍. തമാം അലവി അല്‍ മഹേല്‍ (21) ആണ് നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തു നിന്ന് അറസ്റ്റിലായത്.

കഴിഞ്ഞ കുറച്ച് മാസമായി കണ്ണൂര്‍ ഇരിട്ടിയിലെ ഒരു മന്തി റസ്റ്റോറന്‍റില്‍ ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വേണ്ടത്ര രേഖകള്‍ ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

പിന്നാലെ കൊച്ചിയിലെ മറ്റൊരു ഹോട്ടലില്‍ ജോലി ചെയ്യാനാണ് നെടുമ്പാശേരിയില്‍ എത്തിയത്. ഇതിനിടെയാണ് ഇരിട്ടി പോലീസ് ഇയാളെ പിടികൂടിയത്.

വിദേശ പൗരന്‍ ആയിട്ടും വീസയുടെയും പാസ്‌പോര്‍ട്ടിന്‍റെയും കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ആണ് ഇയാള്‍ ജോലി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ മാസം ഇരിട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇരിട്ടിയിലെ മന്തിക്കട ഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

Kerala

ആഢംബര കാറിൽ 62 കിലോ കഞ്ചാവ് കടത്തിയ സംഭവം; മുഖ്യപ്രതി റൊണാൾഡൊ ജബാർ പിടിയിൽ

കൊച്ചി: അങ്കമാലിയിൽ ആഢംബര കാറിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽ. നോർത്ത് പറവൂർ കരുമാലൂർ മാഞ്ഞാലി മക്കനായി ഭാഗത്ത് കൂവപ്പുറത്ത് വീട്ടിൽ റൊണാൾഡൊ ജബാർ എന്ന അബ്ദുൾ ജബാർ ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ആഢംബര കാറിൽ 62 കിലോ കഞ്ചാവ് കടത്തിയ കാസർഗോഡ് സ്വദേശി ഹനീഫിനെ അങ്കമാലിയിൽ വച്ച് എറണാകുളം റൂറൽ പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അബ്ദുൾ ജബാറിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ഇയാൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത് അബ്ദുൾ ജബാറിന് വേണ്ടി ആണെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈരാറ്റുപേട്ടയിലെ വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജബാറിനെ പിടികൂടിയത്.

ഇടനിലക്കാരെ ഉപയോഗിച്ച് ഒഡീഷ, പശ്ചിമബംഗാൾ, ആസാം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതാണ് അബ്ദുൾ ജബാറിന്‍റെ രീതിയെന്ന് പോലീസ് പറയുന്നു.

മയക്കുമരുന്ന് ഉൾപ്പടെ ഇരുപതോളം കേസിലെ പ്രതിയാണ് ഇയാൾ. ജബാർ പറഞ്ഞതനുസരിച്ചാണ് ഹനീഫ് കാറുമായി ഒഡീഷയിലേക്ക് പോയത്. 31 പാക്കറ്റുകളിലായി കാറിന്‍റെ പിൻസീറ്റിലെ പ്രത്യേക അറയിലൊളിപ്പിച്ച് കഞ്ചാവ് ഈരാറ്റുപേട്ടയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

കഞ്ചാവ് കടത്തുന്നതിനിടയിൽ അങ്കമാലി ടിബി ജംഗ്ഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് ഹനീഫിനെ പിടികൂടുകയായിരുന്നു.

 

Kerala

മർദനമേറ്റ് ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശി മരിച്ചു; പ്രതി പിടിയിൽ

കൊച്ചി: മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി മരിച്ചു. സൂരജ് പാക്രിൻ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി നേപ്പാൾ താപ്പാ സ്വദേശി പൂർണ ബഹദൂർ ബട്ടാരിയെ (26) ആലുവ പോലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിനു സമീപത്തുവച്ച് സൂരജും പൂർണ ബഹദൂറും തമ്മിൽ അടിപിടിയുണ്ടായി. ഇതേ തുടർന്ന് പരിക്കേറ്റ സൂരജിനെ ആലുവ ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സൂരജ് പാക്രിന്‍റെ കൈയിൽ സരള, തമാംഗ്, ലാൽ ചന്ദൻ, ഘനശ്യാം, ചിരിംഗ്, ശ്രെരാജ്, ചന്ദ്രമായ, ജാസ്മിൻ, പ്രിയൻസു തുടങ്ങിയ പേരുകൾ പച്ച കുത്തിയിട്ടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ പോലീസ് അറിയിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ - 9497987114, പോലീസ് സ്റ്റേഷൻ - 04842624006.

 

Kerala

70,000 രൂപയ്ക്ക് മോഡിഫിക്കേഷന്‍; 35,000 പിഴയിട്ട് എംവിഡി

കൊച്ചി: മോഡിഫൈ ചെയ്ത കാറിന് 35,000 രൂപ പിഴയിട്ട് എംവിഡി. 70,000 രൂപയോളം ചിലവിട്ട് മോഡിഫിക്കേഷന്‍ നടത്തിയ വൈപ്പിന്‍ സ്വദേശിയുടെ കാറിനാണ് എംവിഡി പിഴ ചുമത്തിയത്. ഇടപ്പള്ളി ട്രാഫിക് പൊലീസ് ആണ് വാഹനം പിടികൂടി എംവിഡിക്ക് കൈമാറിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി. സൈലന്‍സര്‍ ഉള്‍പ്പെടെയുള്ള അനധികൃത മാറ്റങ്ങള്‍ നീക്കം ചെയ്ത ശേഷം വാഹനം പഴയപടിയാക്കി ആര്‍ടി ഓഫീസില്‍ ഹാജരാക്കണമെന്ന് ഉടമയോട് നിര്‍ദേശിച്ചു. ഡ്രൈവര്‍ക്ക് നിര്‍ബന്ധിത ബോധവത്കരണ ക്ലാസ് നല്‍കി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

 

Kerala

കൊച്ചിയിലെ ലഹരി പാര്‍ട്ടി: കെവിന്‍ ലഹരി വിതരണക്കാര്‍ക്കിടയിലെ വമ്പന്‍, കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കൊച്ചി: ലഹരിമരുന്നുമായി അറസ്റ്റിലായ കെവിന്‍ ബി. മാത്യുവിനെ (42) പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം തൃക്കാക്കര വാഴക്കാല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കെവിന്‍ അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ച് 28ന് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ഹോട്ടലില്‍ നടന്ന പാര്‍ട്ടിയിലേക്കു ലഹരി എത്തിച്ചു നല്‍കിയക് കെവിന്‍ ആണെന്നു പോലീസ് കണ്ടെത്തിയിരുന്നു.

കെവിനെ പിടികൂടുമ്പോള്‍ ഇയാളില്‍നിന്ന് 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്‌സ്റ്റസി ഗുളികള്‍, ലഹരി വില്‍പ്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ലഹരി വിതരണക്കാര്‍ക്കിടയിലെ വമ്പന്‍ എന്നാണ് കെവിന്‍ അറിയപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം ഇയാള്‍ 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകള്‍ നടത്തിയതായി പോലീസ് കണ്ടെത്തി. ഇടയ്ക്കിടെ തായ്‌ലന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഒട്ടേറെ പെണ്‍കുട്ടികളെ കെവിന്‍ ലഹരിക്കടത്തിന് ഉപയോഗിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തും മറ്റുമാണ് ഇയാള്‍ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്.

മാര്‍ച്ച് അവസാനം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍നിന്ന് എട്ടു പേരെയാണ് കടവന്ത്ര പോലീസ് ലഹരിമരുന്നുമായി പിടികൂടിയത്. അഭിഭാഷകനും വനിതാ ദന്തഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് അന്ന് പിടിയിലായത്. ഇവരില്‍നിന്നു കൊക്കെയ്ന്‍, എംഡിഎംഎ, എക്സ്റ്റസി, മെത്താഫെറ്റമിന്‍ തുടങ്ങിയ ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു.

ഹോട്ടലില്‍ നിന്നും പോലീസ് പിടിയിലായ തിരുവനന്തപുരം സ്വദേശി ഷാജി ഫെര്‍ണാണ്ടോ എന്ന ഷോണിന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് കെവിന്‍ ആണെന്നും പോലീസ് കണ്ടെത്തി. നിലവില്‍ റിമാന്‍ഡില്‍ തുടരുന്ന കെവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ നീക്കം.

Kerala

ലഹരി പാര്‍ട്ടി: കെവിനു ലഹരി കിട്ടിയ ഉറവിടം തേടി പോലീസ്

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയിലെ സ്രോതസിലേക്ക് എത്തിയത് കൃത്യമായ അന്വേഷണത്തെ തുടര്‍ന്നാണെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. തൊടുപുഴ സ്വദേശി കെവിന്‍ ആണ് കഴിഞ്ഞ ദിവസം എറണാകുളം വാഴക്കാലയില്‍ നിന്ന് എംഡിഎംഎ, മെത്താഫെറ്റമിന്‍ തുടങ്ങിയ രാസലഹരികളുമായി പിടിയിലായത്.

ക്രൂയിസ് ഷിപ്പില്‍ നടന്ന പാര്‍ട്ടി കഴിഞ്ഞ് ഒരു ഹോട്ടലില്‍ മുറിയെടുത്തു പാര്‍ട്ടി നടത്തുന്നുവെന്ന വിവരം കിട്ടിയതിനു പിന്നാലെയാണ് മൂന്നു സ്ത്രീകളടക്കമുള്ള ആള്‍ക്കാരെ അന്നു പിടിച്ചത്. മൂന്നാഴ്ച കഴിഞ്ഞാണ് അതിന്‍റെ സ്രോതസിലേക്ക് എത്താന്‍ കഴിഞ്ഞത്. അവര്‍ കസ്റ്റഡിയിലുണ്ട്, ഇവര്‍ക്ക് എവിടെനിന്നാണ് ലഹരി ലഭിച്ചത് എന്ന അന്വേഷണം മുന്നോട്ടു പോവുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 28ന് ആണ് കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍നിന്നു ഡോക്ടറും അഭിഭാഷകരും ഉള്‍പ്പെടെ എട്ടു പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ്, എക്സ്റ്റസി പിൽസ്, കൊക്കെയ്ൻ, മെത്താഫെറ്റാമിൻ തുടങ്ങിയവ പിടിച്ചെടുത്തു. കുറഞ്ഞ അളവിലാണ് പിടിച്ചെടുത്തത് എന്നതിനാൽ ഇവർക്കു ജാമ്യം ലഭിച്ചു. തുടര്‍ന്ന് ലഹരി മാഫിയക്കെതിരെ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് ആണ് കെവിനെ പിടികൂടിയത്.

ആഡംബര ഹോട്ടലില്‍ നടന്ന ഡ്രഗ് പാര്‍ട്ടിയില്‍ ലഹരി എത്തിച്ചു കൊടുത്തതു കെവിന്‍ എന്നായിരുന്നു സൂചന. കെവിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന അന്വേഷണം നടക്കുകയാണ്. നേരത്തെ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ വിളിച്ചു വരുത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു.

Kerala

വൈറല്‍ പെൺകുട്ടിയെ കണ്ടെത്തിയില്ല; മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നു

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തിയ മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നു. വ്യാഴാഴ്ച പോലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല.

മഹേശ്വര്‍ സിഐ ഗണ്‍പത് കനയാലും ഒരു വനിതാ എസ്‌ഐയും ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോക്‌സോ കേസും ഫര്‍മാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയും ഫര്‍മാനും കൊച്ചിയിലുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ എത്തിയത്. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു. ഫര്‍മാനെ മേയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഫര്‍മാന്‍ ഖാന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്യാനായി മധ്യപ്രദേശ് പോലീസ് ശ്രമിച്ചെങ്കിലും സുഹൃത്ത് പോലീസിന് മുന്നില്‍ ഹാജരായില്ല. മാര്‍ച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാര്‍ ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയും ഫര്‍മാനുമായുള്ള വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്.

ഇതിനിടെ, തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസ് സംരക്ഷണം തേടി പെണ്‍കുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

Kerala

വൈറൽ പെൺകുട്ടിയുടെ വിവാഹം: അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ. തൃക്കാക്കര പോലീസ് സ്‌റ്റേഷനിലാണ് മധ്യപ്രദേശ് പോലീസ് എത്തിയത്. മഹേശ്വർ സിഐ ഗൺപത് കനയാലും ഒരു വനിതാ എസ്ഐയും ഉൾപ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തിയത്.

തന്‍റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ പ്രായം 16 വയസ് ആണ്, 18 വയസ് പൂർത്തിയായിട്ടില്ല എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.

ജനന സർട്ടിഫിക്കറ്റിൽ പ്രായം 16 വയസ് ആണ്. എന്നാൽ ആധാർ കാർഡിൽ 18 വയസ് പൂർത്തിയായി എന്ന് കാണിച്ച് വിവാഹം നടത്തിയത് എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്. അതേസമയം, ഭർത്താവ് ഫർമാൻ ഖാനെ മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മാർച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാർ ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയും ഫർമാനുമായുള്ള വിവാഹം നടന്നത്. പെൺകുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്. 2025 ജൂണിൽ ലഭ്യമായ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ് തിക ഞ്ഞിരുന്നു. ഇത് ഉപയോഗിച്ചാണ് ആധാർ കാർഡും പാൻ കാർഡും എടുത്തത്.

വിവാഹത്തിനായി ആധാർ കാർഡ് ആണ് പെൺകുട്ടി സമർപ്പിച്ചത്. എന്നാൽ മധ്യപ്രദേശിലെ ആശുപത്രി രേഖയിൽ 2009 ഡിസംബർ 30ന് ആണ് പെൺകുട്ടി ജനിച്ചത്. ഇത് വ്യാജമായി തയാറാക്കാൻ ശ്രമം നടന്നെന്ന സംശയത്തിലാണ് കേരള പോലീസ്.

Kerala

കൊച്ചിയിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം

നെടുമ്പാശേരി: കൊച്ചിയിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വെങ്ങോല കുറ്റിപ്പാടം കോരപ്പിള്ളിക്കുടി വീട്ടിൽ റഹീമിന്‍റെയും റസീനയുടെയും മകൻ മുഹമ്മദ് ഇഖ്ബാൽ(21) ആണ് മരിച്ചത്.

കൊച്ചി വിമാനത്താവള റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. റെയിൽവേ മേൽപ്പാലം കയറുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴക്കമ്പലത്തെ ഒരു സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇഖ്ബാൽ.

Kerala

നെട്ടൂരില്‍ നിന്നും വൈറ്റിലയിലേക്ക് മരണപ്പാച്ചില്‍; വിരണ്ടോടിയ പോത്തിനെ പിടികൂടി

കൊച്ചി: എറണാകുളം നെട്ടൂർ മാർക്കറ്റിൽ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടി. നെട്ടൂരില്‍ നിന്നും വിരണ്ടോടിയ പോത്ത് പ്രധാന ഹൈവേയിലൂടെ വൈറ്റില വരെയാണ് ഓടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

വാഹനങ്ങള്‍ സുരക്ഷിതമായി വഴിമാറി പോയതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി. തിരക്കേറിയ സമയത്ത് പോത്ത് വിരണ്ടോടിയത് ഭീതി പരത്തി. വൈറ്റില തൈക്കുടത്തിന് അടുത്തുള്ള വീട്ടിലേക്കാണ് പോത്ത് ഓടിക്കയറിയത്.

ഗേറ്റ് തുറന്നുകിടന്ന വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളിൽ പോത്ത് വീഴുകയായിരുന്നു. പിന്നാലെയെത്തിയ ഉടമകള്‍ തുടര്‍ന്ന് പോത്തിനെ കയറിട്ട് വലിച്ചു കയറ്റി. പോത്തിനെ പിടിച്ചു കെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഉടമകളിലൊരാളുടെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Kerala

44 വിമാനങ്ങൾ സർവീസ് നടത്തി

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽനിന്ന് ഇന്നലെ 44 വിമാനങ്ങൾ സർവീസ് നടത്തി. 23 വിമാനങ്ങൾ മധ്യപൂർവ രാജ്യങ്ങളിൽനിന്ന് കൊച്ചിയിലെത്തി. 21 വിമാനങ്ങൾ ഇവിടെ നിന്ന് ആ രാജ്യങ്ങളിലേക്കും പുറപ്പെട്ടു.

കൊച്ചിയിലേക്ക് വന്ന വിമാന സർവീസുകൾ:- ജിദ്ദ-3, ദോഹ-1, ഷാർജ-2, ദുബായ്-3, അബുദാബി-9, റിയാദ്-1, മസ്കറ്റ്-2, ദമാം-2. ഇവിടെനിന്ന് പുറപ്പെട്ട വിമാനങ്ങൾ:- ജിദ്ദ -1, ദോഹ-1, ഷാർജ -2, ദുബായ്-4, അബുദാബി-8, റിയാദ് -1, മസ്കറ്റ് -2, ദമാം-2.

Kerala

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല ക്ഷയിക്കുന്നു: സുപ്രിയ ശ്രീനാഥ്

കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം ക്ഷയിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വക്താവുമായ സുപ്രിയ ശ്രീനാഥ്. വിദ്യാര്‍ഥികളുടെ വലിയ തോതിലുള്ള പലായനം വിദ്യാഭ്യാസ സംവിധാനത്തിന്‍റെ തകര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നും 2020 മുതല്‍ വിദ്യാര്‍ഥികളുടെ കുടിയേറ്റം ഇരട്ടിയായി ഉയര്‍ന്നുവെന്നും സുപ്രിയ പറഞ്ഞു.

നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളെ വിദ്യാഭ്യാസ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നിലാണ്. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതിന്‍റെ ഫലമായി യുവജന തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനവും വനിതകളില്‍ അത് 47.1 ശതമാനവും ആയി വര്‍ധിച്ചുവെന്നും അവര്‍ ആരോപിച്ചു.

Latest News

Corehub Up