കാഠ്മണ്ഡു: നെറ്റ്വർക്ക് മാപ്പിൽ ജമ്മു കാഷ്മീരും ലഡാക്കും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾ പാക്കിസ്ഥാനിൽ ഉൾപ്പെടുത്തിയ നേപ്പാൾ വിമാന കമ്പനിക്കെതികെ വ്യാപക വിമർശനം. നേപ്പാൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നേപ്പാൾ എയർലൈൻസിനെതിരെയാണ് പ്രതിഷേധം.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച റൂട്ട് മാപ്പിലായിരുന്നു ഇന്ത്യൻ ഭൂപ്രദേശങ്ങൾ പാക്കിസ്ഥാനിൽ ഉൾപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ വിമാനക്കമ്പനി ക്ഷമാപണം നടത്തി പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതിന് പിന്നാലെ നേപ്പാൾ എയർലൈൻസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
വിമർശനങ്ങൾക്ക് പിന്നാലെയാണ് കമ്പനി ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുൾപ്പെടെ പോസ്റ്റ് നീക്കം ചെയ്ത്, ക്ഷമാപണം നടത്തിയത്. വിഷയത്തിൽ കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.