Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liverpool

"ലിവര്‍പൂള്‍ ദുര്‍ബലം'

ലിവര്‍പൂള്‍: 2026-27 സീസണിനു മുന്നോടിയായി നടന്ന പ്രീസീസണ്‍ സൗഹൃദ ഫുട്‌ബോളിലെ അവസാന മത്സരത്തിലും ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ എഫ്‌സിക്കു തോല്‍വി. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഫ്രഞ്ച് ക്ലബ് മൊണാക്കോയ്ക്ക് എതിരേ 3-2ന്‍റെ തോല്‍വിയാണ് ലിവര്‍പൂള്‍ വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ 4-2ന് ലീഡ്‌സ് യുണൈറ്റഡിനോടും ലിവര്‍പൂള്‍ പരാജയപ്പെട്ടിരുന്നു.

മൊണാക്കോയ്ക്ക് എതിരായ തോല്‍വിക്കുശേഷം ലിവര്‍പൂളിന്‍റെ പുതിയ മാനേജരായ അന്തോണി ഇരാവോല നടത്തിയ പ്രതികരണം ശ്രദ്ധേയം. 90 മിനിറ്റ് കളിക്കളത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് നിലവില്‍ ടീമിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അലക്‌സാണ്ടര്‍ ഇസാക്ക് , ഫ്‌ളോറിയന്‍ വിര്‍റ്റ്‌സ് എന്നിവരുടെ ഗോളിലൂടെ 2-0നു ലീഡ് നേടിയശേഷമായിരുന്നു ലിവര്‍പൂളിന്‍റെ തോല്‍വി.

Sports

പാരീസ് സെന്‍റ് ജെര്‍മെയ്‌ന് ജയം

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്‍റ് ജെര്‍മെയ്‌ന് ആദ്യപാദ ക്വാര്‍ട്ടറില്‍ ജയം. ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ അരങ്ങേറിയ മത്സരത്തില്‍ പിഎസ്ജി 2-0ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്‌സിയെ തോല്‍പ്പിച്ചു.

ഇരുപാദങ്ങളിലുമായി ആയിരുന്നു രണ്ട് ഗോള്‍. കഴിഞ്ഞ സീസണിലെ നോക്കൗട്ട് ഘട്ടത്തില്‍ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെട്ടതിന്‍റെ കണക്കും പിഎസ്ജി വീട്ടി.

10-ാം മിനിറ്റില്‍ പിഎസ്ജിയുടെ ഡെസിരെ ഡൗവിന്‍റെ ഗോള്‍ ശ്രമം പരാജയപ്പെട്ടതോടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. തൊട്ടടുത്ത മിനിറ്റില്‍ ഡൗ ലിവര്‍പൂളിന്‍റെ വലകുലുക്കി. ഡൗവിന്‍റെ വലംകാല്‍ ഷോട്ട് ലിവര്‍പൂള്‍ ഗോള്‍വലയില്‍ വിശ്രമിച്ചു.

65-ാം മിനിറ്റില്‍ പിഎസ്ജി ലീഡ് ഉയര്‍ത്തി. ജാവൊ നെവെസിന്‍റെ അസിസ്റ്റില്‍ ഖ്വിച ക്വാരത്സ്‌ഖേലിയയായിരുന്നു പിഎസ്ജിക്കായി ലക്ഷ്യംനേടിയത്.

സലയെ കളിപ്പിച്ചില്ല

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയെ കോച്ച് അര്‍നെ സ്ലോട്ട് സൈഡ് ബെഞ്ചില്‍ ഇരുത്തിയതും ശ്രദ്ധേയം. ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, രണ്ടാംപാദത്തിനായി സലയുടെ ഊര്‍ജം കാത്തുവച്ചതാണെന്നായിരുന്നു സ്ലോട്ടിന്‍റെ മറുപടി.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: ലിവർപൂളിനെ വീഴ്ത്തി ഗലത്സരയ്

ഇസ്താംബുൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരെ ഗലത്സരയ്‌ക്ക് ജയം. ചൊവ്വാഴ്ച നടന്ന ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗലത്സരയ് വിജയിച്ചത്.

മരിയോ ലെമിനയാണ് ഗലത്സരയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്‍റെ ഏഴാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.

ഈ മാസം 18നാണ് രണ്ടാം പാദ പ്രീക്വാർട്ടർ. ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം നടക്കുക.

 

 

 

NRI

ലിവർപൂളിലെ മലയാളി പ്രവാസികളുടെ കരുത്തായ ലിമയ്ക്ക് പുതിയ നേതൃത്വം

ലിവർപൂൾ: യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) 2026 - 2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലിവർപൂളിലെ സെന്‍റ് മാർഗരറ്റ് മേരി ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ ഐകകണ്ഠ്യേനയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

സംഘടനയുടെ പ്രസിഡന്‍റായി ബിജു ജോർജിനെയും സെക്രട്ടറിയായി ബ്ലെസൻ രാജനെയും ട്രഷറർ സ്ഥാനത്തേക്ക് ജോസ് മാത്യുവിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായി ബിനു വർക്കിയും ജോയിന്‍റ് സെക്രട്ടറിയായി ആതിര ശ്രീജിത്തും പിആർഒയായി മനോജ് ജോസഫും പ്രവർത്തിക്കും.

ലിവർപൂളിലെ മലയാളികളുടെ സാംസ്കാരിക തനിമ നിലനിർത്തുന്നതിനായി വിപുലമായ ആർട്സ്, സ്പോർട്സ് കമ്മിറ്റികൾക്കും രൂപം നൽകി. ക്രിസ് ജോർജ്‌ ടോംസ് പ്രധാന ചുമതല വഹിക്കുന്ന ആർട്സ് ക്ലബ് കമ്മിറ്റിയിൽ രജിത്ത് രാജൻ, ജിൻസി മോൾ ചാക്കോ, കല രാജീവ്, സന്തോഷ് ബെന്നി എന്നിവരടങ്ങുന്ന ടീം കലാപരിപാടികൾക്ക് നേതൃത്വം നൽകും.

ജോബി ദേവസ്യ പ്രധാന ചുമതല വഹിക്കുന്ന സ്പോർട്സ് കമ്മിറ്റിയിൽ ബിന്ദു ഹരി, ജൂലി ഫിലിപ്പ്, വിഷ്ണു പി. വിജയകുമാർ എന്നിവർ സ്പോർട്സ് ആക്ടിവിറ്റീസിന് നേതൃത്വം നൽകും. മാത്യു അലക്സാണ്ടർ നേതൃത്വം നൽകുന്ന ഫൈനാൻസ് ടീമിൽ ഇ.ജെ. കുര്യാക്കോസ്, ജോയ്മോൻ തോമസ് എന്നിവർ പ്രവർത്തിക്കും.

നികുൽ ദിനേഷ്, ജിജോ വർഗീസ് എന്നിവരടങ്ങുന്ന പിആർഒ സബ് കമ്മിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ലിമയുടെ പൊതുപ്രവർത്തനങ്ങളും പൊതുജന സമ്പർക്ക പരിപാടികളും ഏകോപിപ്പിക്കുന്നതിനായി ഹരി കുമാർ ഗോപാലൻ നേതൃത്വം നൽകുന്ന ടീമിൽ സെബാസ്റ്റ്യൻ ജോസഫ്, സോജൻ തോമസ്, അനിൽ ഹരി, റ്റിജു ഫിലിപ്പ് എന്നിവരും പ്രവർത്തിക്കും.

സംഘടനയുടെ സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താൻ ഇന്റേണൽ ഓഡിറ്ററായി ജിജോ കുരുവിളയെയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും പൊതുയോഗം അംഗീകരിച്ചു.

മെമ്പേഴ്സിന്റെ സർവോന്മുഖമായ വികസനത്തിനുതകുന്ന പരിപാടികൾ ഈ വർഷം ഉൾപെടുത്താൻ യോഗം തീരുമാനിച്ചു. വരും വർഷങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങളും കലാ-കായിക മേളകളും മെംബേർസ് ഫോക്കസ്ഡ് ആയിട്ടുള്ള പരിപാടികളും സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.

ലിവർപൂളിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ഉന്നമനവും സാംസ്കാരിക കൂട്ടായ്മയും ലക്ഷ്യമിട്ടാണ് ലിമ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികൾക്ക് ലിവർപൂളിലെ നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും സംഘടനകളുടെ പ്രതിനിധികളും അഭിനന്ദനങ്ങൾ അർപ്പിച്ചു.

മനോജ് ജോസഫ്

Sports

ലിവർപൂൾ മുന്നോട്ട്

ലിവർപൂൾ: എഫ്എ കപ്പ് ഫുട്ബോളിൽ ലിവർപൂൾ എഫ്സി നാലാം റൗണ്ടിൽ. ഹോം ഗ്രൗണ്ടായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂൾ 4-1ന് ബാണ്‍സ്ലിയെ കീഴടക്കി.

ഡൊമിനിക് സൊബൊസ്ലായ് (9), ജെറെമി ഫ്രിംപോങ് (36), ഫ്ളോറിയൻ വിറ്റ്സ് (84), ഹ്യൂഗൊ എകിറ്റികെ (90+4) എന്നിവരായിരുന്നു ലിവർപൂൾ എഫ്സിക്കുവേണ്ടി ഗോൾ സ്വന്തമാക്കിയത്.

ആഡം ഫിലിപ്പിലൂടെ (40) ബാണ്‍സ്ലി ആശ്വാസ ഗോൾ കണ്ടെത്തി.

Sports

യുവേഫ ചാന്പ്യൻസ് ലീഗ്: റയലിനെ ലിവര്‍പൂളും പിഎസ്ജിയെ ബയേണും കീഴടക്കി

പാരീസ്/ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലീഗ് കപ്പുകളിലായി അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട ലിവര്‍പൂള്‍ എഫ്‌സി, യുവേഫ ചാമ്പ്യന്‍സ് ലീഗ് നാലാം റൗണ്ടില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ കീഴ്‌മേല്‍മറിച്ചു. ഇംഗ്ലണ്ടിലെ മോശംഫോമില്‍ ലിവര്‍പൂള്‍ വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനായി ആന്‍ഫീല്‍ഡില്‍ എത്തിയത്.

61-ാം മിനിറ്റില്‍ അലെസ്‌കിസ് മക് അലിസ്റ്റര്‍ നേടിയ ഹെഡര്‍ ഗോളില്‍ 1-0നായിരുന്നു ലിവര്‍പൂളിന്‍റെ ജയം. ലിവര്‍പൂളില്‍നിന്ന് ഈ സീസണിന്‍റെ തുടക്കത്തില്‍ റയലിലെത്തിയ ട്രെന്‍റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്‍റെ, ആന്‍ഫീല്‍ഡിലേക്കുള്ള മടക്കം അതോടെ നിരാശയുടേതായി. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ലിവര്‍പൂളിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. അതേസമയം, തുടര്‍ച്ചയായ മൂന്നു ജയത്തിനുശേഷം റയല്‍ മാഡ്രിഡിന്‍റെ ആദ്യ തോല്‍വിയും.

പിഎസ്ജി 1-2 ബയേണ്‍

നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്‍റ് ജെര്‍മെയ്‌നെ അവരുടെ തട്ടകത്തില്‍വച്ചുതന്നെ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക് കീഴടക്കി. രണ്ടാംപകുതി മുഴുവന്‍ 10 പേരുമായാണ് ബയേണ്‍ പിടിച്ചുനിന്നതെന്നതും ശ്രദ്ധേയം. ലൂയിസ് ഡിയസിന്‍റെ ഇരട്ട ഗോള്‍ (4’, 32’) ആദ്യ 35 മിനിറ്റിനുള്ളില്‍ ബയേണിനു 2-0ന്‍റെ ലീഡ് സമ്മാനിച്ചു. എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+7’) ലൂയിസ് ഡിയസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്ത്. അതോടെ ബയേണിന്‍റെ അംഗബലം 10 ആയി. ജാവൊ നെവെസ് 74-ാം മിനിറ്റില്‍ പിഎസ്ജിക്കായി ഒരു ഗോള്‍ മടക്കി. എങ്കിലും ബയേണിന്‍റെ ചെറുത്തുനില്‍പ്പ് ഭേദിച്ച് സമനിലയിലെത്താന്‍ പിഎസ്ജിക്കു സാധിച്ചില്ല. ബയേണിന്‍റെ തുടര്‍ച്ചയായ നാലം ജയമാണ്.

ഗണ്ണേഴ്സ്‍, അത്‌ലറ്റിക്കോ

എവേ പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്‌സണല്‍ 3-0ന് സാവിയ പ്ലാഗിനെ തോല്‍പ്പിച്ചു. മികേല്‍ മെറിനൊയുടെ (46’, 68’) ഇരട്ട ഗോളും ബുകായൊ സാക്കയുടെ (32’) പെനാല്‍റ്റി ഗോളുമാണ് ഗണ്ണേഴ്‌സിന് തുടര്‍ച്ചയായ നാലാം ജയമൊരുക്കിയത്.

ഹോം ഗ്രൗണ്ടില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡ് 3-1ന് യൂണിയന്‍ സെന്‍റ് ഗില്ലോസിനെ തോല്‍പ്പിച്ചു. ജൂലിയന്‍ ആല്‍വരസ് (39’), കോനര്‍ ഗല്ലഗര്‍ (72’), മാര്‍ക്കോസ് ലോറെന്‍റ് (90+6’) എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.

മറ്റു മത്സരങ്ങളില്‍ എഎസ് മൊണാക്കോ 1-0ന് ഗ്ലിംറ്റിനെയും ടോട്ടന്‍ഹാം 4-0ന് കോപ്പെന്‍ഹെഗനെയും തോല്‍പ്പിച്ചു. യുവന്‍റസും സ്‌പോര്‍ട്ടിംഗും 1-1ന് സമനിലയില്‍ പിരിഞ്ഞു.

നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 12 പോയിന്‍റുമായി ബയേണ്‍ മ്യൂണിക്കും ആഴ്‌സണലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്, ചെല്‍സി ടീമുകൾ ജയം

മാഡ്രിഡ്/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ 2025-26 സീസണ്‍ ലീഗ് റൗണ്ടില്‍ വമ്പന്‍ ടീമുകളായ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്, ചെല്‍സി ജയം സ്വന്തമാക്കി. ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫറര്‍ട്ടിനെ 5-1നു തകര്‍ത്തു.

ചെല്‍സി 5-1ന് അയാക്‌സ് ആംസ്റ്റര്‍ഡാമിനെ തകര്‍ത്തപ്പോള്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 4-0ന് ക്ലബ് ബ്രൂഷിനെ കീഴടക്കി. റയല്‍ മാഡ്രിഡ് ജൂഡ് ബെല്ലിങ്ഗം നേടിയ ഗോളിന്‍റെ ബലത്തില്‍ 1-0ന് ഇറ്റാലിയന്‍ സംഘമായ യുവന്‍റസിനെ തോൽപ്പിച്ചു.

Latest News

Corehub Up