Kerala
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പരാജയകാരണങ്ങൾ എന്തെന്ന് സിപിഐ എമ്മും എൽഡിഎഫും വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അടിത്തറ തകര്‍ന്നുവെന്ന വിശകലനത്തെ അംഗീകരിക്കാനാകില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നതും തെറ്റാണ്. ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നും എം.വി. ഗോവിന്ദന് കണക്കുകൾ നിരത്തി കുറിപ്പിൽ വ്യക്തമാക്കി.
എം.വി. ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം ലഭിച്ചു. അപ്രതീക്ഷിതമായ പരാജയമാണ് എൽഡിഎഫിനുണ്ടായത്. അത് തുറന്നുസമ്മതിക്കാൻ ഒരു മടിയുമില്ല. പരാജയകാരണങ്ങൾ എന്തെന്ന് സിപിഐ എമ്മും എൽഡിഎഫും വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യും.
യുഡിഎഫിന് മുൻതൂക്കം ലഭിച്ചതോടെ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും അടിത്തറ തകർന്നുവെന്ന വലതുപക്ഷ കക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും വിശകലനത്തെ അംഗീകരിക്കാൻ കഴിയില്ല. വിശ്വാസിസമൂഹവും ന്യൂനപക്ഷവും എൽഡിഎഫിനെതിരെ വോട്ട് ചെയ്തുവെന്ന വലതുപക്ഷ മാധ്യമ ആഖ്യാനവും വസ്തതകളുമായി ബന്ധമില്ലാത്തതാണ്. അതുപോലെതന്നെ ആഞ്ഞുവീശിയത് ഭരണവിരുദ്ധ വികാരമാണെന്ന പ്രചാരണവും.
പത്ത് വർഷമായി ഭരിക്കുന്ന എൽഡിഎഫിന് വോട്ടു കുറഞ്ഞെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെ മറികടക്കാനും അടിത്തറ ഭദ്രമാണെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മുൻതൂക്കം നേടിയെങ്കിലും ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമാണ്. ഏഴ് വീതം ജില്ലകളിൽ ഇരുമുന്നണികളും വിജയിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, കേന്ദ്രഭരണത്തിന്റെയും പണത്തിന്റെയും പിന്തുണയുണ്ടായിട്ടും അവകാശവാദങ്ങൾക്ക് അനുസരിച്ച് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുത്താൻ ബിജെപിക്ക് ആയില്ല.
ജില്ലാ പഞ്ചായത്തിൽ നേട്ടം
ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ പ്രധാനമായും നിർണയിക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലം ഒഴിച്ച് 19ഉം നഷ്ടപ്പെട്ട എൽഡിഎഫ് ഏഴ് ജില്ലാ പഞ്ചായത്തിൽ ഭരണം നേടിയത് നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാനായതിന്റെ ലക്ഷണമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്കാക്കിയാൽ 110 നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ അത് 75–-80 ആയി കുറഞ്ഞുവെന്ന് വലതുപക്ഷ മാധ്യമങ്ങൾ പറഞ്ഞു. 19 സീറ്റിൽമാത്രം മുന്നിലായിരുന്ന എൽഡിഎഫ് 58 സീറ്റിൽ ഇപ്പോൾ മുന്നിലെത്തിയെന്ന് യുഡിഎഫ് പത്രം മലയാള മനോരമ തന്നെ റിപ്പോർട്ട് ചെയ്തു. മാതൃഭൂമി അത് 59 ആയി ഉയർത്തി.
ഞാൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പിൽ യുഡിഎഫ് മുന്നിലാണെന്ന് മനോരമ പറയുമ്പോൾ മാതൃഭൂമി പറയുന്നത് എൽഡിഎഫ് ആണെന്നാണ്. ആന്തൂർ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ട് കൂടി കണക്കാക്കിയാൽ ഭൂരിപക്ഷത്തിന്റെ തോത് വീണ്ടും വർധിക്കും.
അതായത് കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ 64 സീറ്റ് വരെ എൽഡിഎഫിനാണ്. ഇത് സൂചിപ്പിക്കുന്നത് എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണ്.
ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ല എന്ന് ഇടതുപക്ഷ വിരുദ്ധരെ വിനീതമായി ഓർമിപ്പിക്കട്ടെ. ഒരുപാട് തിരിച്ചടികളും തോൽവികളും കടന്നാണ് സിപിഐ എമ്മും ഇടതുപക്ഷവും ഇന്നത്തെ അവസ്ഥയിൽ എത്തിയത്.
ഉദാഹരണത്തിന് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 40 സീറ്റാണ് ലഭിച്ചത്. അന്നും സിപിഎമ്മും ഇടതുപക്ഷവും തകർന്നുവെന്ന ആഖ്യാനം വലതുപക്ഷം ഉയർത്തി. എന്നാൽ 2006ൽ 98 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിലെത്തി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തോൽവിയുണ്ടായി. ആറു ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് ലഭിച്ചത്.
ബ്ലോക്ക് പഞ്ചായത്തുകൾ 59ഉം ഗ്രാമ പഞ്ചായത്തുകളിൽ 360ഉം മുനിസിപ്പാലിറ്റികളിൽ 17ഉം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ലഭിച്ചതിനെക്കാളും വോട്ട് കുറവായിരുന്നിട്ടും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭരണം നഷ്ടമായത് വെറും രണ്ട് സീറ്റിനായിരുന്നു. ഇരട്ടിശക്തിയോടെ തിരിച്ചുവരാനുള്ള കരുത്ത് കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ട്.
എന്തുവിലകൊടുത്തും എൽഡിഎഫിനെ തോൽപ്പിക്കുക എന്ന നയമാണ് യുഡിഎഫും ബിജെപിയും കൈക്കൊണ്ടത്. 10 വർഷമായി സംസ്ഥാനത്തും 11 വർഷമായി കേന്ദ്രത്തിലും ഭരണമില്ലാത്ത കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിലും തോറ്റാൽ അടിത്തറ ഇളകും. അതിനാൽ വർഗീയ- തീവ്രവാദ കക്ഷികളായ ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും സഖ്യത്തിലാണ് 400ഓളം തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ കോൺഗ്രസും ബിജെപിയും പരസ്പരധാരണയുണ്ടായിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 സീറ്റിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ബിജെപി ജയിക്കുകയും എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്ത 25 സീറ്റിൽ യുഡിഎഫിന് ലഭിച്ചത് ആയിരം വോട്ടിൽ താഴെയാണ്. തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് ബിജെപിയാണെങ്കിലും ഏറ്റവും കൂടുതൽ വോട്ട് നേടിയത് എൽഡിഎഫാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായ എൽഡിഎഫ് ഇത്തവണ 1,67,522 വോട്ട് നേടി ഒന്നാമതെത്തി. അന്ന് ഒന്നാംസ്ഥാനത്തായിരുന്ന ബിജെപി രണ്ടാംസ്ഥാനത്തായി.
എൽഡിഎഫിന്റെ കോട്ടകൾ തകർന്നടിഞ്ഞു എന്ന് വിലയിരുത്തുന്നവർ അറിയാനായി ചില ഉദാഹരണങ്ങൾ പറയാം. 1964മുതൽ പ്രതിപക്ഷമില്ലാതെ സിപിഐ എമ്മും എൽഡിഎഫും ഭരിക്കുന്ന ആന്തൂരിൽ (2015ലാണ് മുനിസിപ്പാലിറ്റിയായത്) 29ൽ 29 സീറ്റും എൽഡിഎഫ് ഇക്കുറിയും നേടി. അഞ്ച് സീറ്റിൽ എതിരില്ല. (സംസ്ഥാനത്ത് 15 സീറ്റിൽ എൽഡിഎഫിന് എതിരില്ല) കണ്ണൂരിൽ 10 തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിന് പ്രതിപക്ഷമില്ല. കാസർകോട്ടെ പിലിക്കോടും പാലക്കാട് കണ്ണമ്പ്ര പഞ്ചായത്തിലും എൽഡിഎഫ് എല്ലാ സീറ്റും നേടി.
എൽഡിഎഫ് നേട്ടമുണ്ടാക്കി
ന്യൂനപക്ഷങ്ങൾ ഏറെയുള്ള പല തദ്ദേശ സ്ഥാപനങ്ങളിലും എൽഡിഎഫ് ഇക്കുറി വിജയിച്ചു. നേരത്തേ ഞാൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യം ഒന്നുകൂടി ഓർമിപ്പിക്കട്ടെ. മലപ്പുറം ജില്ലയിൽ 10 ലക്ഷത്തിലേറെ വോട്ടുകൾ എൽഡിഎഫ് നേടി എന്നത് കള്ളപ്രചാരണം നടത്തുന്നവർ മനസ്സിലാക്കണം.
ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വർഗീയനയങ്ങളെ ഞങ്ങൾ എതിർത്തിട്ടുണ്ട്. അതിനിയും തുടരും. ആർഎസ്എസിനെ എതിർക്കുന്നതിന്റെ അർഥം ഹിന്ദുക്കളെ എതിർക്കുന്നുവെന്നല്ല. ഹിന്ദുത്വ വർഗീയതയെയാണ് എതിർക്കുന്നത്. അതുപോലെ ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നതിന്റെ അർഥം മുസ്ലിങ്ങളെ എതിർക്കുന്നുവെന്നല്ല. മുസ്ലിങ്ങളിലെ വർഗീയവാദികളോട് മാത്രമാണ് എതിർപ്പ്. എന്നാൽ വർഗീയതയെ എതിർക്കുന്നത് മതത്തെ എതിർക്കുകയാണെന്ന വ്യാഖ്യാനം ചമയ്ക്കുന്നത് ഇതേ വർഗീയവാദികൾ തന്നെയാണ്. അത് തിരിച്ചറിയാൻ നമുക്ക് കഴിയണം.
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റുംവിധം ബിജെപി വളർന്നുവെന്ന മാധ്യമ ആഖ്യാനവും വസ്തുതയല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 19 ഗ്രാമപഞ്ചായത്ത് എന്നത് ബിജെപി ഇക്കുറി 26 ആയി ഉയർത്തിയെന്നത് ശരിയാണ്. എന്നാൽ കഴിഞ്ഞ തവണ ഭരിച്ച പന്തളം മുനിസിപ്പാലിറ്റി ഇക്കുറി അവർക്ക് നഷ്ടമായി. എൽഡിഎഫ് ആണ് ഭരണം പിടിച്ചത്.
കഴിഞ്ഞ തവണ ഭരിച്ച പാലക്കാടും പുതുതായി തൃപ്പൂണിത്തുറയിലും ഏറ്റവും വലിയ കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. ശബരിമല സ്വർണപാളി വിഷയം ഉയർത്തി വൻപ്രചാരണം നടത്തിയ ബിജെപിക്ക് ശബരിമലയിലും പരിസരത്തും ഉള്ള തദ്ദേശസ്ഥാപനങ്ങളിൽ കനത്ത തിരിച്ചടി ലഭിച്ചു.
ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന റാന്നിയിലെ പെരുനാട് പഞ്ചായത്തിലെ വാർഡിൽ വിജയിച്ചത് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച സ്ഥാനാർഥിയാണ്. ഇവിടെയും ബിജെപി മൂന്നാംസ്ഥാനത്താണ്. പെരുനാട് പഞ്ചായത്ത് ഭരണം തുടർച്ചയായി രണ്ടാംതവണയും എൽഡിഎഫിന് ലഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ ചിറ്റാറിലും എൽഡിഎഫാണ് വിജയിച്ചത്.
സമീപ പഞ്ചായത്തുകളായ കുളനട, ചെറുകോൽ, മുത്തോലി പഞ്ചായത്ത് ഭരണവും എൻഡിഎയ്ക്ക് നഷ്ടമായി. വിശ്വാസിസമൂഹം എൽഡിഎഫിനെതിരാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണിത്. ഗുരുവായൂർ ക്ഷേത്രമുള്ള മുനിസിപ്പാലിറ്റിയിലും പറശിനി മഠപ്പുര സ്ഥിതിചെയ്യുന്ന വാർഡിലും തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രമുള്ള വാർഡിലും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലും എൽഡിഎഫ് ആണ് വിജയിച്ചത്.
ബിജെപിയെ പ്രതിരോധിക്കും
ബിജെപി ആദ്യമായി ലോക്സഭാ സീറ്റ് നേടിയ തൃശൂരിലും വലിയ മുന്നേറ്റം നടത്തിയ ആലപ്പുഴയിലും അവർക്ക് അത് നിലനിർത്താനായില്ല. സുരേഷ്ഗോപി വൻ പ്രചാരണം നടത്തിയിട്ടും തൃശൂർ കോർപറേഷനിൽ രണ്ട് സീറ്റ് വർധിപ്പിച്ച് എട്ട് സീറ്റ് നേടാനേ ബിജെപിക്കായുള്ളൂ.
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പിടിക്കുമെന്ന് വീമ്പടിച്ച സുരേഷ് ഗോപിക്ക് അതും വിഴുങ്ങേണ്ടി വന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി ലഭിച്ചത് കാസർകോട്ടെ ബദിയടുക്ക മാത്രമാണ്.10000 വാർഡുകളിൽ 25 ശതമാനം വോട്ട് എന്ന ലക്ഷ്യവുമായി പ്രചാരണം ആരംഭിച്ച ബിജെപിക്ക് 1500ഓളം വാർഡിൽ മാത്രമാണ് ജയിക്കാനായത്.
ബിജെപി ഇപ്പോഴും കേരളത്തിന് എളുപ്പം സ്വീകരിക്കാവുന്ന പാർടിയായി മാറിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മത വർഗീയ രാഷ്ട്രീയത്തിനെതിരെ സിപിഐ എമ്മും എൽഡിഎഫും നടത്തുന്ന ചെറുത്തുനിൽപ്പാണ് കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത്.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.
പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ ചെലവ് കണക്കുകൾ 2026 ജനുവരി 12ന് മുൻപ് ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.
മത്സരിച്ച എല്ലാ സ്ഥാനാർഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈനായി ചെലവ് കണക്ക് നൽകേണ്ടത്.
കമ്മീഷൻ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലെ ഇലക്ഷൻ എക്സ്പെൻഡിച്ചർ മൊഡ്യൂളിൽ ലോഗിൻ ചെയ്തു വേണം ഓൺലൈനായി സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് ബില്ല്, രസീത്, വൗച്ചർ എന്നിവ ഉൾപ്പെടെയുള്ള ചെലവ് കണക്ക് വിവരം നേരിട്ടും സമർപ്പിക്കാം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തി തിരുത്തി മുന്നേറുമെന്ന് മന്ത്രി പി. രാജീവ്. ശബരിമല സ്വർണക്കൊള്ളയിലെ കുറ്റവാളികളെ കണ്ടെത്തും. എൽഡിഎഫ് തിരിച്ചുവരുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
ശബരിമല സ്വർണകൊള്ളയിലെ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം അവരുടെ ആദ്യ നിലപാട് മാറ്റിയെന്നും മന്ത്രി പറഞ്ഞു. ആദ്യം സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇപ്പോൾ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന മികവും നേട്ടങ്ങളും ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ ഭരണവികാരത്തെ കുറിച്ചാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍ക്കാരിനെതിരെയുള്ള അഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്നും തോമസ് ഐസക്ക് ചോദിച്ചു.
സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന് തന്നെ സംഘടിപ്പിച്ചിട്ടും പലതും ഇപ്പോഴും തുടരുന്നുവെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Kerala
തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി ഒരു കോര്പറേഷന് ബിജെപി പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിലേക്കു നീങ്ങുകയാണ്.
ബിജെപിക്കു കേവല ഭൂരിപക്ഷം നേടുമോ എന്നു മാത്രമാണ് അറിയാനുള്ളത്. 84 സീറ്റിലെ ഫലം അറിഞ്ഞപ്പോള്‍ ബിജെപി 44 സീറ്റ് നേടി. എല്‍ഡിഎഫ് 23 സീറ്റിലേക്കു ചുരുങ്ങി. കഴിഞ്ഞ തവണ വെറും 10 സീറ്റിലേക്ക് ചുരുങ്ങിയ യുഡിഎഫ് ഇതിനോടകം 15 സീറ്റ് നേടി.
101 സീറ്റുള്ള കോര്‍പറേഷനില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡില്‍ തെരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്. 100 സീറ്റിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് എം. രാധാകൃഷ്ണന് മൂന്നു മുന്നണി സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്തി വിജയിയായി. പൗണ്ട്കടവില്‍ കോണ്‍ഗ്രസ് വിമതന് വിജയിച്ചു.
Kerala
തിരുവല്ല: നഗരസഭയിൽ കേവല ഭൂരിപക്ഷമില്ലെങ്കിലും യുഡിഎഫ് മുന്നിൽ. 39 അംഗ കൗൺസിലിൽ യുഡിഎഫിന് 18 കൗൺസിലർമാരെ ലഭിച്ചു. എൽഡിഎഫ് 14, എൻഡിഎ ഏഴ് എന്നിങ്ങനെയാണ് മറ്റു മുന്നണികളുടെ നില.
ചെയർപേഴ്സൺ സ്ഥാനം പട്ടികജാതി വനിതാ സംവരണമായ നഗരസഭയിൽ യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസിലെ എസ്. ലേഖ വിജയിച്ചിട്ടുണ്ട്. നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ, മുൻ ചെയർമാൻ ആർ. ജയകുമാർ തുടങ്ങിയവർ പരാജയപ്പെട്ടു.
നഗരസഭ വാർഡുകളിലെ സ്ഥിതിവിവരം
മുത്തൂര്‍ നോര്‍ത്ത് - സുരേഷ് കുമാർ (എൽഡിഎഫ്) വിജയിച്ചു
വോട്ടുനില: സുരേഷ് കുമാർ(സിപിഎം) - 438
രഘുനാഥന് നായര്‍ ആര്- (ബിജെപി) - 65
രാജേഷ് മലയില്‍- ( കോണ്‍ഗ്രസ്) -432
ആറ്റുചിറ
ലിൻഡ തോമസ് (യുഡിഎഫ്) വിജയിച്ചു
വോട്ടുനില - ലിൻഡ തോമസ് (കേരള കോൺ) - 270.
ജോണ്സണ്- (ബിജെപി) - 7
തമ്പു ജോര്‍ജ്- (സിപിഎം)- 236
ബിജോയ് കുരിശുംമൂട്ടില്‍- സ്വതന്ത്രന്- 62
ഭൂരിപക്ഷം- 34
കിഴക്കന്‍ മുത്തൂര്‍
ആശാ സജീവ് (എൽഡിഎഫ് സ്വത) വിജയിച്ചു
ആശ സജീവ് - 397
അന്‍സ രാജേഷ് ചിറപ്പുറത്ത് - കോണ്‍ഗ്രസ്- 207
മുത്തൂര്‍ നോര്‍ത്ത്
സുരേഷ് കുമാർ (എൽഡിഎഫ്) വിജയിച്ചു.
സുരേഷ് കുമാര്‍- (സിപിഎം) - 438
രഘുനാഥന് നായര്‍ - (ബിജെപി) - 65
രാജേഷ് മലയില്‍ (കോണ്‍ഗ്രസ്) -432
ഭൂരിപക്ഷം-6
ചുമത്ര
ആർ. മനു (എൽഡിഎഫ്) വിജയിച്ചു.
അഡ്വ ആര്. മനു- (സിപിഎം)- 592
അലികുഞ്ഞ് ചുമത്ര ( കോണ്‍ഗ്രസ്)- 526
തോമസ് വഞ്ചിപ്പാലം- സ്വതന്ത്രന്- 190
ശൈലേഷ്- സ്വതന്ത്രന്- 7
ഭൂരിപക്ഷം- 66
വാരിക്കാട്
വിദ്യ വിജയൻ (യുഡിഎഫ്) വിജയിച്ചു.
വിദ്യാ വിജയന്- ഐയുഎംഎല്‍- 371
അനീഷ് കുമാര്‍ (ബിജെപി) - 11
അഭിലാഷ് അനിയന്- എൽഡിഎഫ് സ്വതന്ത്രന്- 289
രജീവ്-സ്വതന്ത്രന്- 86
രഞ്ജിത കെ രവി- എസ്ഡിപിഐ- 199
ഭൂരിപക്ഷം- 82
അണ്ണവട്ടം
താജുദ്ദീൻ (എൽഡിഎഫ് സ്വത) വിജയിച്ചു.
താജുദ്ദീന്- സ്വതന്ത്രന്- 532
ജോണ്‍ സൈമണ്‍- കേരള കോണ്‍ഗ്രസ്- 354
പി.കെ. രാജേഷ്കുമാര്‍ (ബിജെപി) - 12
ഭൂരിപക്ഷം- 178
നാട്ടുകടവ്
സെലിൻ ഫിലിപ്പ് (യുഡിഎഫ്) വിജയിച്ചു.
സെലിന് ഫിലിപ്പ് (കോൺഗ്രസ്) - 409
പൗര്‍ണമി സുനീഷ്- (ബിജെപി) - 122
മിനി വര്‍ഗീസ്- കേരള കോണ്‍ഗ്രസ് എം)- 207
ഭൂരിപക്ഷം- 202
കോളജ് വാര്‍ഡ്
ലാലി ജോൺ ആൻഡ്രൂസ് (യുഡിഎഫ്) വിജയിച്ചു.
ലാലി ജോണ്‍ ആന്‍ഡ്രൂസ് (കോണ്‍ഗ്രസ്) 247
അശ്വതി സന്തോഷ്- സ്വതന്ത്ര- 163
ഏലിയാമ്മ വര്‍ഗീസ്-സ്വതന്ത്ര- 160
ഭൂരിപക്ഷം- 84
ആമല്ലൂര്‍ വെസ്റ്റ്
അഞ്ജു ബേബി (എൽഡിഎഫ്) വിജയിച്ചു.
അഞ്ജു ബേബി (സിപിഐ) - 404
ലേഖ പ്രദീപ്- കോണ്‍ഗ്രസ്- 362
ലൈസമ്മ- സ്വതന്ത്രന്- 58
ഭൂരിപക്ഷം- 42
ആമല്ലൂര്‍ ഈസ്റ്റ്
കെ.വി. വർഗീസ് (യുഡിഎഫ്) വിജയിച്ചു.
കെ.വി. വര്‍ഗീസ് (കോൺഗ്രസ്) 576
മനോജ് മോഹന്‍- ഭാരതീയ ജനത പാര്‍ട്ടി- 14
രാജു മുണ്ടമറ്റം- കേരള കോണ്‍ഗ്രസ് (എം)- 197
ഭൂരിപക്ഷം- 379
മീന്തലക്കര
ജയശ്രീ (യുഡിഎഫ്) വിജയിച്ചു.
ജയശ്രീ മുരിയ്ക്കനാട്ടില്( ആര്‍എസ്പി) 590
അനു സോമന്- സ്വതന്ത്രന്- 112
രാജശ്രീ ആര് കുറുപ്പ്- ഭാരതീയ ജനത പാര്‍ട്ടി- 96
ഭൂരിപക്ഷം- 478
തിരുമൂലപുരം വെസ്റ്റ്
എസ്. ലേഖ (യുഡിഎഫ്) വിജയിച്ചു.
എസ്. ലേഖ - കേരള കോണ്‍ഗ്രസ്-369
അശ്വതിമോള്‍ ഒ- കേരള കോണ്‍ഗ്രസ് (എം)-204
ഭൂരിപക്ഷം- 165
ശ്രീരാമകൃഷ്ണാശ്രമം
സതീഷ് വിജയൻ (എൽഡിഎഫ്) വിജയിച്ചു.
സതീഷ് വിജയന് (സിപിഎം)- 249
കൃഷ്ണകുമാര്‍ (ബിജെപി) 219
മഞ്ജുഷ ടീച്ചര്‍- (കോണ്‍ഗ്രസ്) 215
ഭൂരിപക്ഷം- 30
കുളക്കാട്
ബിന്ദു ജേക്കബ് (എൽഡിഎഫ്) വിജയിച്ചു
ബിന്ദു ജേക്കബ്- കേരള കോണ്‍ഗ്രസ് (എം)-365
തോമസ് െറിയാന് കാക്കനാട്ട്- കോണ്‍ഗ്രസ്- 150
സി.ടി. ബിജു (ബിജെപി) - 27
ഭൂരിപക്ഷം- 215
തുകലശേരി
മനോജ് അടിയവീട്ടിൽ (എൻഡിഎ) വിജയിച്ചു
മനോജ് അടിയവീട്ടില്- (ബിജെപി) - 479
വര്‍ഗീസ് പി വര്‍ഗീസ്- കോണ്‍ഗ്രസ്- 79
ശ്രീനാഥ് സി ആര്- സ്വതന്ത്രന്- 16
റീന വിശാല്‍- സ്വതന്ത്രന്- 294
ഭൂരിപക്ഷം- 185
മതില്‍ഭാഗം
മിനി കുമാരി (ബിജെപി) വിജയിച്ചു.
മിനികുമാരി- (ബിജെപി) - 517
വര്‍ഗീസ് തോമസ്- കോണ്‍ഗ്രസ്- 38
ഷാജി പണ്ടാത്ര- ജനതാദള്‍ (സെക്കുലര്‍)- 93
ഭൂരിപക്ഷം- 424
കിഴക്കന്മുറി
ത്രിലോകനാഥൻ (ബിജെപി) വിജയിച്ചു
ക്ലാരമ്മ കൊച്ചീപ്പന്‍ മാപ്പിള- (സിപിഎം)- 187
ആര്.ജയകുമാര്‍- കോണ്‍ഗ്രസ്- 406
ഭൂരിപക്ഷം- 6
ശ്രീവല്ലഭ
രാധാകൃഷ്ണൻ വേണാട്ട് (ബിജെപി) വിജയിച്ചു.
രാധാകൃഷ്ണന് വേണാട്ട് (ബിജെപി) - 729
ജെയിംസ് മാത്യു (സിപിഐ) -45
പ്രകാശ് കുമാര്‍ - 16
ഭൂരിപക്ഷം- 684
കാവുംഭാഗം
സുരേഷ് കാവുംഭാഗം (ബിജെപി) വിജയിച്ചു.
സുരേഷ് കാവുംഭാഗം (ബിജെപി) - 481
ആനന്ദന്-സ്വതന്ത്രന്- 12
സി.മത്തായി- സ്വതന്ത്രന്- 412
ഭൂരിപക്ഷം- 69
ഉത്രമേല്‍
ശ്രീലേഖ ശ്രീനിവാസ് (ബിജെപി) വിജയിച്ചു.
ശ്രീലേഖ ശ്രീനിവാസ് (ബിജെപി) - 568
സൗമ്യ സന്തോഷ്- (സിപിഎം)- 87
സ്നേഹ ടി മാത്യു- കോണ്‍ഗ്രസ്- 175
ഭൂരിപക്ഷം- 393
ഭൂരിപക്ഷം- 190
തിരുമൂലപുരം വെസ്റ്റ്
എസ്. ലേഖ (യുഡിഎഫ്) വിജയിച്ചു.
ലേഖ - കേരള കോണ്‍ഗ്രസ് -369
അശ്വതിമോള്‍ - കേരള കോണ്‍ഗ്രസ് - എം)-204
ഭൂരിപക്ഷം- 165
ശ്രീകൃഷ്ണാശ്രമം
സതീഷ് വിജയൻ (എൽഡിഎഫ്) വിജയിച്ചു.
സതീഷ് വിജയൻ (സിപിഎം) - 249
കൃഷ്ണകുമാര്‍- ഭാരതീയ ജനതാ പാര്‍ട്ടി- 219
മഞ്ജുഷ ടീച്ചര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 215
ഭൂരിപക്ഷം- 30
കുളക്കാട്
ബിന്ദു ജേക്കബ് (എൽഡിഎഫ്) വിജയിച്ചു.
ബിന്ദു ജേക്കബ്- കേരള കോണ്‍ഗ്രസ് (എം)-365
തോമസ് ചെറിയാന് കാക്കനാട്ട്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 150
ബിജു സി റ്റി- ഭാരതീയ ജനതാ പാര്‍ട്ടി- 27
ഭൂരിപക്ഷം- 215
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് രാവിലെ എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.
14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1,129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണുന്നത്. 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം എത്തി തുടങ്ങും. തുടർന്ന് നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങൾ 9.30ന് ശേഷമേ പ്രഖ്യാപിക്കൂ.
രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020ല്‍ 75.95 ശതമാനമായിരുന്നു പോളിംഗ് ശതമാനം.
Kerala
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ 75.85 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറു മണിയോടെ അവസാനിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലായാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ(77.34 ശതമാനം) പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂർ (71.88 ശതമാനം) ആണ് പോളിംഗിൽ ഏറ്റവും പിന്നിൽ. പാലക്കാട് 75.6 ശതമാനം, മലപ്പുറം 76.85 ശതമാനം, കോഴിക്കോട് 76.47 ശതമാനം, കണ്ണൂർ 75.73 ശതമാനം, കാസർഗോഡ് 74.03 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിംഗ്.
ഇതോടെ സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. ഡിസംബർ 13ന് ആണ് ഫലപ്രഖ്യാപനം.
National
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ഏഴു ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് ഇന്നു പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
38,994 പേർ മത്സരരംഗത്തുണ്ട്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം.
47 മുനിസിപ്പാലിറ്റികളിലായി 1,829 വാർഡുകളിലും മൂന്നു കോർപറേഷനുകളിലെ 188 ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനായിരുന്നു. ശനിയാഴ്ചയാണ് ഇരുഘട്ടങ്ങളുടെയും ഫലപ്രഖ്യാപനം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ രണ്ടേ കാൽ മണിക്കൂർ കഴിയുമ്പോൾ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്.
തിരുവനന്തപുരം കോർപ്പറേഷനിൽ 13.1ശതമാനവും കൊല്ലം കോർപ്പറേഷനിൽ 13.4ശതമാനവും കൊച്ചി കോർപ്പറേഷനിൽ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെ.എസ്. ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.
വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
Kerala
തിരുവനന്തപുരം: വോട്ടർമാർ വോട്ടിംഗ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. രാവിലെ ഏഴ് മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടെടുപ്പ് ആരംഭിക്കും.
സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, വോട്ടർ സ്ലിപ്പ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.
ഇതുകൂടാതെ ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
പോളിംഗ് ബൂത്തുകളിൽ മോക് പോളിംഗ് അവസാനിച്ചു. വിവിധ ജില്ലകളിൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്കെത്തി തുടങ്ങിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ബൂത്തുകളിൽ മോക് പോളിംഗ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് നടക്കുക. ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.
Kerala
തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്. ഇന്ന് വൈകുന്നേരമാണ് കൊട്ടിക്കലാശം.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിൽ 11ന് ആണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13ന് ആണ് വോട്ടെണ്ണൽ. അതേസമയം ഇടുക്കി കട്ടപ്പനയിൽ കഴിഞ്ഞ ദിവസം കൊട്ടിക്കലാശം നടത്തിയിരുന്നു.
എൽഡിഎഫും എൻഡിഎയുമാണ് ശനിയാഴ്ച വൈകുന്നേരം കൊട്ടിക്കലാശം നടത്തിയത്. കട്ടപ്പനയിൽ യുഡിഎഫ് പ്രവർത്തകർ ഇന്ന് വൈകുന്നേരമാണ് കൊട്ടിക്കലാശം നടത്തുക.
Kerala
തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം ആറിന് അവസാനിക്കും. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Kerala
ഈരാറ്റുപേട്ട: പി.സി. ജോര്‍ജിന്റെ സഹോദരന് ചാര്‍ലി ജേക്കബ് പ്ലാത്തോട്ടവും തെരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങി. ഈരാറ്റുപേട്ട നഗരസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരം. നഗരസഭയുടെ 29ാം വാര്‍ഡില്‍ അരുവിത്തുറയിലാണ് ചാര്‍ലിയുടെ കന്നിയങ്കം. തിടനാട് ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. കായിക അധ്യാപകന്, കായിക അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, വോളിബോള്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ വോളിബോള്‍ ഫെഡററേഷന് ഇന്ത്യ മെംബറാണ്. താമര ചിഹ്നത്തിലാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് പോര്‍ക്കാട്ടില്‍ ജീപ്പ് അടയാളത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയിംസ് കുന്നേല്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളിൽ 28,127, മുനിസിപ്പാലിറ്റികളിൽ 3569, കോർപ്പറേഷനുകളിൽ 2015 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.
ഡിസംബർ ഒൻപത്, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
പോളിംഗ് സ്റ്റേഷനുകളിലേയും അവയുടെ പരിസരത്തെയും എല്ലാ പ്രവർത്തനങ്ങളിലും പൂർണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു.
വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റ് പാഴ്വസ്തുക്കളും വേർതിരിച്ച് ശേഖരിക്കാനും ഹരിത ചട്ടങ്ങളനുസരിച്ച് നശിപ്പിക്കാനും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ആവശ്യമായിടത്ത് ഹരിതകർമ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തണം.
പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ഫർണിച്ചറുകൾ, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർമാർക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചുകളും കസേരകളും തണലിനുള്ള സൗകര്യങ്ങളും ഒരുക്കണം.
പോളിംഗ് സ്റ്റേഷനുകളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യമൊരുക്കുന്നതിന് ശ്രദ്ധ നൽകണം. കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യമില്ലെങ്കിൽ അത് താൽക്കാലികമായി ഒരുക്കണം. ഇവർക്കായി വിശ്രമസൗകര്യം പോളിംഗ് സ്റ്റേഷനിലോ സമീപത്തോ സജ്ജീകരിക്കണം.
കാഴ്ചപരിമിതർ, ഭിന്നശേഷിക്കാർ, രോഗികൾ, മുതിർന്നവർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണം. അന്ധതയുള്ളതോ അവശതയുള്ളതോ ആയ വോട്ടർമാർക്ക് ഒരു സഹായിയെ അനുവദിക്കുന്നതിനും പ്രത്യേക നിർദ്ദേശം നൽകണം.
പോളിംഗ് ദിവസവും തലേദിവസവും ആവശ്യമായ ലൈറ്റും ഫാനുകളും പ്രവർത്തനക്ഷമമാക്കണം. വൈദ്യുതി, വെള്ളം എന്നിവ കെട്ടിടത്തിൽ ലഭ്യമല്ലെങ്കിൽ കെഎസ്ഇബി, വാട്ടർ അതോറിറ്റി പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെട്ട് അത് ഉറപ്പാക്കണം.
സാധിക്കാത്തപക്ഷം പോർട്ടബിൾ സംവിധാനങ്ങൾ ഏർപ്പെടുത്തണം. വെളിച്ചമില്ലാത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
Kerala
കാസര്‍ഗോഡ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെയും കേരള-കര്‍ണാടക സംസ്ഥാന അതിര്‍ത്തിയിലെ സുരക്ഷാപരിശോധന ശക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെയും ഭാഗമായി മംഗളൂരു സിറ്റി പോലീസും കാസര്‍ഗോഡ് ജില്ലാ പോലീസും മംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തി.
മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. സുധീര്‍കുമാര്‍, കണ്ണൂര്‍ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ്ചന്ദ്ര, ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഡി, മംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്.എന്‍. മിഥുന്, എഎസ്പി ഡോ. എം. നന്ദഗോപന് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളും ചെറുപാതകളിലും പരിശോധന ഇരുസംസ്ഥാന പോലീസും ചേര്‍ന്നു നടത്താനും വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിന് വിവരങ്ങള്‍ പരസ്പരം കൈമാറാനും യോഗത്തില്‍ തീരുമാനമായി.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ എംഎൽഎ അനിൽ അക്കരയെ കളത്തിലിറക്കി കോണ്‍ഗ്രസ്. അനിലിന്റെ സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ ജനവിധി തേടുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ അക്കരയുടെ പേര് ശിപാർശ ചെയ്തത്.
വടക്കാഞ്ചേരി മുൻ എംഎൽഎയായ അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അനിലിന്റെ ഭരണകാലത്ത് മികച്ച പഞ്ചായത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
2000ത്തിലാണ് അനിൽ പഞ്ചായത്തിൽ കന്നിയങ്കത്തിനിറങ്ങുന്നത്. കന്നിയങ്കത്തിൽ അടാട്ടിലെ ഏഴാം വാർഡിൽനിന്നും 400 വോട്ടുകൾക്ക് വിജയിച്ചു. 2005ൽ 11-ാം വാർഡിൽനിന്ന് 285 വോട്ടുകൾക്ക് വിജയിച്ചു. 2010ൽ ജില്ലാ പഞ്ചായത്തിലേക്ക് കളം മാറ്റിയ അനിൽ 14000 വോട്ടുകൾക്കാണ് വിജയിച്ചത്.
2016ലാണ് അനിൽ നിയമസഭയിലേക്ക് ജനവിധി തേടിയത്. 46 വോട്ടുകൾക്കായിരുന്നു അനിലിന്റെ ജയം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 15,000 വോട്ടുകൾ തോറ്റതോടെ അനിൽ ഇനി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
District News
പുന്നയൂർക്കുളം പഞ്ചായത്ത്
എൽഡിഎഫ്
സ്ഥാനാർഥികള്‍
പഞ്ചായത്തിലെ ആകെയുള്ള 21 വാർഡുകളിൽ 18 സീറ്റിൽ സിപിഎമ്മും മൂന്നു വാർഡുകളിൽസിപിഐ യും മത്സരിക്കും.
വാർഡ് നമ്പർ, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
തങ്ങൾപടി - ടി.എച്ച്. അൻസാർ, നാക്കോല - ശോഭാ പ്രേമൻ, ചെറായി - ഇ.പി. സുഭാഷ്, തൃപ്പറ്റ് - ബേബി സമീർ, മാവിൻചുവട് - ഫുജിറത്ത് സലാം, പുന്നയൂർക്കുളം - ഷമീറ അഷ്റഫ്, ആൽത്തറ - ഷീലാ മോഹനൻ, ചമ്മന്നൂർ നോർത്ത്- അലി തറയിൽ, ചമ്മന്നൂർ സൗത്ത് - ബീനാ മോഹൻദാസ്, മാഞ്ചിറ - പി. രാജൻ, പരൂർ - വി. സുനിൽകുമാർ, ആറ്റുപുറം - ഹാജറാ കമറുദ്ദീൻ, കടിക്കാട് - പ്രവീൺ പ്രസാദ്, പുന്നൂക്കാവ് - ജയന്തി വാസുദേവൻ, പുഴിക്കള- എ.ഡി. ധനീപ്, പനന്തറ - എം.ബി. സുജീഷ്, എടക്കര - സാബിറ ബീരാൻ, പാപ്പാളി - സുൽഫിയാ ഇല്യാസ്, കുമാരൻപടി - എം.വി. ഷിനോദ്, അണ്ടത്തോട് - അനീഷ ഷാഹു കിഴക്കൂട്ട്, പെരിയമ്പലം - സലീനാ മൊയ്തീൻ എന്നിവരാണ് സ്ഥാനാർഥികൾ.
യുഡിഎഫ്
സ്ഥാനാർഥികൾ
പഞ്ചായത്തിലുള്ള 21 വാർഡിൽ കോൺഗ്രസ് 18 വാർഡിലും മൂന്ന് വാർഡുകളിൽ മുസ്ലിം ലീഗും മത്സരിക്കും.
വാർഡ്, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
തങ്ങൾപടി - കെ.എച്ച് .ആബിദ്, നാക്കോല- സി. പ്രിയ, ചെറായി - ജമാൽ പ്രാരത്ത്, തൃപ്പറ്റ് - കബീർ വാളങ്ങട്ടയിൽ, മാവിൻച്ചുവട് - ഹസീന അബുതാഹിർ, പുന്നയൂർക്കുളം - നദീറ ഷെരീഫ്, ആൽത്തറ - വിജി ജയൻ, ചമ്മന്നൂർ നോർത്ത് - ഹസ്സൻ തളികശ്ശേരി, ചമ്മന്നൂർ - സൗത്ത് ദേവകി, മാഞ്ചിറ - അഡ്വ. റെയീസ്, പരൂർ - ധർമൻ, ആറ്റുപുറം - ശ്രീരേഖ ഭാസ്കരൻ, കടിക്കാട് - എം.ടി. മായിൻ, പുന്നൂക്കാറ് - സുമ കയനത്തറയിൽ, പുഴിക്കള - നൗഷാദ്, പനന്തറ - പി. രാജൻ, എടക്കര - സൈനബ ഷുക്കൂർ, പാപ്പാളി - സൈനബ മുഹമ്മദ്കുട്ടി, കുമാരൻപടി - റാഫി മാലിക്കുളം, അണ്ടത്തോട് - ഷെമീറ സക്കറിയ, പെരിയമ്പലം - റുബീന ഇല്ല്യാസ് എന്നിവരാണ് സ്ഥാനാർഥികൾ.
വലപ്പാട് പഞ്ചായത്ത്: യുഡിഎഫ്
സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തൃപ്രയാർ: വലപ്പാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് ക്രമത്തിൽ:
1. ജിത അജിത്കുമാർ, 2. ഇ.വി. ദശരഥൻ, 3. ഭുവനേശ്വരി സുകുമാരൻ, 4. നസീമ ബഷീർ, 5. സി.എ. ഷഹർബാൻ, 6. സി.കെ.പ്രസാദ്, 7. കെ.വി. അനിൽകുമാർ, 8. മൈജി തോമസ്, 9. ഗീത രാമദാസ്, 10. അനിത പ്രദീപ്കുമാർ, 11.ഉഷ ബാബു, 12. സി.വി. വികാസ്, 13. സുമേഷ് പാനാട്ടിൽ, 14. എം.ഡി. നിധീഷ്, 15. കെ.സി. എൽവീസ്, 16. ഇ.ആർ. രഞ്ജൻ, 17. കെ.എ. നൗഷാദ്, 18. വി.എ. ഡേവീസ്, 19.എൻ.എസ്. ജഗദാംബിക, 20. സുമന മധു.
പാറളം പഞ്ചായത്ത്
യുഡിഎഫ്
സ്ഥാനാർഥിപ്പട്ടിക
പാറളം: ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. വാർഡ് നമ്പർ, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
ആര്യമ്പാടം - റിൻസി ജൂബി, ചാക്യാർകടവ് - റോസലി റാഫേൽ, സുബ്രഹ്മണ്യപുരം - ബിന്ദു പുരുഷോത്തമൻ, എസ്.എൻ.നഗർ - നിർമല ശങ്കരൻ, വെങ്ങിണിശേരി - എ.വി. ലിജ , ആറാട്ടുകടവ് - കെ. ബിജുകുമാർ, പേരുക്കര - മോഹൻദാസ് കൈലാത്ത്, ശിവപുരം - യു.എം. ജോജു, പാരീസ് കൂട്ടാലക്കുന്ന് - റിൻസി ഷാബു, ടി.വി. റോസ്മേരി, പാറപ്പക്കടവ് - രാജൻ നെല്ലാത്ത്, ചേനം - ബിജു പണിക്കശേരി, അമ്മാടം - ടോമി പെല്ലിശേരി, കോടന്നൂർ - എ.ഐ അലക്സ്, പള്ളിപ്പുറം - കെ.എസ്. നിഖിൽ, കർഷകനഗർ - നിഷ അനീഷ്, ശാസ്താംകടവ് - സൗമ്യ സന്തോഷ്.
തെക്കുംകര പഞ്ചായത്ത് കോൺഗ്രസ്
സ്ഥാനാർഥികള്‍
വടക്കാഞ്ചരി: തെക്കുംകര പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റ് ജെയ്സൺ മാത്യു അധ്യക്ഷതവഹിച്ചു. ഡിസിസി സെക്രട്ടറി ജിജോ കുരിയൻ ഉദ്ഘാടനംചെയ്തു. വാർഡ് നമ്പർ, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
കരുമത്ര - ഐ. എസബീല, കരുമത്ര, വടക്കേക്കര - ഷഹന നൌഷാദ്, വീരുപ്പാക്ക - മായ സുനിൽ, വാഴാനി- എം.കെ. ശരത്കുമാർ, മണലിത്ര - സിംല, മണലിത്തറ- തോമസ് പുത്തൂർ, മലാക്ക - ടി.ജി. ഗോപിക, വീരോലിപ്പാടം - ഐസക് ജോൺ, പഴയന്നൂപ്പാടം - വി. എഷിജോ, ഊരോക്കാട് - സി.ജി. ബൈജു, കുണ്ടുകാട് - സി.വി. വിജയൻ, മേപ്പാടം - സുനിമോൾ, പറമ്പായ് - കെ.ജെ. ജെറി, നായരങ്ങാടി - ജിബി ജോസഫ്, കല്ലംപാറ - സിഞ്ജു സാബു, പനങ്ങാട്ടുകര- കെ. ചന്ദ്രശേഖരൻ, ചെമ്പോട് - സി.എൻ. വിജയലക്ഷ്മി, തെക്കുംകര - നിഷ ജിനി, പുന്നംപറമ്പ് - ടി.ടി. അൽഫോൺസ.
പഴയന്നൂർ പഞ്ചായത്ത് യുഡിഎഫ്
സ്ഥാനാർഥികള്‍
പഴയന്നൂർ: പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിപട്ടിക പ്രസിദ്ധീകരിച്ചു. വാർഡ് നമ്പർ, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
നീർണമുക്ക് - ജയശ്രീ ശിവൻ, കല്ലംപറമ്പ് കുഞ്ഞൻകുട്ടി, കുന്നത്തറ - കൃഷ്ണദീപ, കോടത്തൂർ - പി. മോഹൻദാസൻ, പി.എം. ഹുസൈൻ, കല്ലേപ്പാടം - സഫിയ, പാറക്കാൻ - ലേഖാ മണി, കുന്നംപുള്ളി - പ്രിയാ പ്രമോദ്, പൊറ്റ - ഷിഫാനത്ത്, വെണ്ണൂർ - ജയ പ്രകാശൻ, അടിച്ചിറ - കെ.എസ്. രാജീവ്, തിരുമണില - ഷാജഹാൻ, എളനാട് - രാധ, നീളം പളളിയാൽ - ടി. നിർമല, തൃക്കണായ - എം. രാമചന്ദ്രൻ, പരുത്തിപ്ര - സുബൈദ ഉദുമാൻ, വേണ്ടോക്കാംപറമ്പ് - പ്രമീള, കുംമ്പളക്കോട് - ശ്രീമതി, സെബാസ്റ്റുൻ ജോസ് (സജി), പഴയന്നൂർ - ടി.ആർ. സുകു, അത്താണിപറമ്പ് - ജി. വിനോദിനി, വെള്ളാർകുളം - സിദ്ധിഘുൽ അക്ബർ, കളിനിക്കടവ് പി.കെ. കൃഷ്ണകുമാർ, പി.കെ. മുരളിധരൻ.
തിരുവില്വാമല പഞ്ചായത്ത്
ജനറൽ സീറ്റുകളിലും
വനിതകൾ
സ്ഥാനാർഥികള്‍
തിരുവില്വാമല: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്സി സംവരണ വാർഡുകൾക്ക് പുറമേ ജനറൽ സീറ്റുകളിലും എസ്സി വനിതകൾ സ്ഥാനാർഥികളായി.
ജനറൽ വനിതാ സീറ്റായ കയറംപാറ മൂന്നാംവാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ജ്യോതിയാണ് മത്സരിക്കുന്നത്. പൂതനക്കര പതിനൊന്നാംവാർഡിൽ യുഡിഎഫിലെ തന്നെ കെ. സുമതിയും സ്ഥാനാർഥിയാണ്. സിപിഐയുടെ സ്ഥാനാർഥിയായി കൂടാരംകുന്ന് നാലാംവാർഡിൽ മീനാക്ഷി ജനവിധി തേടുമ്പോൾ എരവത്തൊടി പതിനെട്ടാം വാർഡിൽ ബിജെപിയുടെ രജിത അറുമുഖനാണ് മത്സരിക്കുന്നത്. ഒരലാശേരി പതിനേഴാം വാർഡിൽ സിപിഎമ്മിലെ പി.ബി. ഹരിഷ്മയും മത്സരിക്കുന്നു. ജനറൽ സീറ്റായ പറക്കോട്ടുപാടം രണ്ടാംവാർഡിൽ ബിജെപിയുടെ രതീഷ് മത്സരിക്കുമ്പോൾ കുണ്ടുകാട് പതിമൂന്നാംവാർഡിൽ സുരേഷ് ബാബു സിപിഐ സ്ഥാനാർഥിയാണ്. മലേശമംഗലം ഏഴാം വാർഡിൽ ബിജെപിയുടെ കെ.വി. സുബ്രഹ്മണ്യൻ മത്സരിക്കുന്നു.
ജനറൽ സീറ്റായ ജില്ലാപഞ്ചായത്ത് തിരുവില്വാമല ഡിവിഷനിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കെ. ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാർഥി.
എരുമപ്പെട്ടി പഞ്ചായത്ത്: യുഡിഎഫ് സ്ഥാനാർഥികള്‍
എരുമപ്പെട്ടി: പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് ഒന്നിൽ തീരുമാനമാകാത്തതിനാൽ പ്രഖ്യാപിച്ചില്ല. വാർഡ് നമ്പർ, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
എരുമപ്പെട്ടി - ഇന്ദിരാ രവി, പതിയാരം - ആനി ജോസ്, കുട്ടഞ്ചേരി - ഒ.ജി. രാജൻ, മുരിങ്ങത്തേരി - സ്നേഹ രഞ്ജിത്ത്, മങ്ങാട് - മീന ശലമോൻ, ചാത്തംകുളം - ഷൈജു പുത്തൂര്‍, എടക്കാട് - സജിത സുനീഷ്, മുട്ടിക്കൽ - ഷീജ സാജൻ, ചിറ്റണ്ട - ഷാജു ചിറ്റണ്ട, തൃക്കണ പതിയാരം - ഷീന ഹംസ, കുണ്ടന്നൂർ - ചുങ്കം ജീസൻ ചുങ്കത്ത്, കൊടുമ്പ് - പ്രിൻസൺ, കാഞ്ഞിരക്കോട് - അനീഷ കമറുദ്ദീൻ കമറുദ്ദീൻ, കുണ്ടന്നൂർ - സൗത്ത് ഫ്രിജോ വടക്കോട്ട്, ആറ്റത്ര - റിജി ജോർജ്, കോട്ടപ്പുറം - വിജീഷ്, നെല്ലുവായ് സൗത്ത് - ഷാജി വർഗീസ്, കരിയന്നൂർ സൗത്ത് - എൻ.കെ. കബീർ, ജില്ലാപഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷൻ - റീന വർഗീസ് എന്നിവരാണ് സ്ഥാനാർഥികൾ.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം സ്ഥാനാർഥികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
National
ന്യൂഡൽഹി: നേതൃനിരയിൽ അനൈക്യം നിലനിൽക്കുന്നുവെന്ന വിമർശനങ്ങൾക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടാൻ തയാറെടുത്ത് കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം നവംബർ ഒന്നിന് ആരംഭിക്കാനും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനും ഡൽഹിയിലെ പാർട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടന്ന യോഗത്തിൽ ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കൾക്കു നിർദേശം നൽകി.
പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് പ്രധാന അജൻഡയാക്കിയുള്ള ചർച്ചകൾ. അഞ്ചു മണിക്കൂറോളം നീണ്ട മാരത്തണ്‍ ചർച്ചകളിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരുൾപ്പെടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്തു.
വോട്ട് ചോരി മുതൽ ശബരിമല പ്രശ്നം, വന്യജീവി ആക്രമണം, ആശാ സമരം, വിദ്യാഭ്യാസനയം, യുവാക്കളുടെ തൊഴിൽപ്രശ്നം എന്നിങ്ങനെയുള്ള കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. എൽഡിഎഫ് സർക്കാരിനെതിരേയും ബിജെപിക്കെതിരേയും നിലനിൽക്കുന്ന ആരോപണങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ആയുധങ്ങളാക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം.
സണ്ണി ജോസഫും വി.ഡി. സതീശനും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം ഹൈക്കമാൻഡിനുമുന്നിൽ അവതരിപ്പിച്ചു. പ്രചാരണതന്ത്രത്തിൽ മൊത്തത്തിൽ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാൻഡ് ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്.
അടിസ്ഥാനതലത്തിൽ എൽഡിഎഫ് സർക്കാരിനെതിരേ വലിയൊരു ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുണ്ടെന്നും കോണ്‍ഗ്രസിന്റെ മഹത്വം കേരളത്തിൽ തിരികെ കൊണ്ടുവരുമെന്നും ദീപദാസ് മുൻഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും സുധാകരനും പുറമെ രമേശ് ചെന്നിത്തല, എം.എം. ഹസൻ, അടൂർ പ്രകാശ്, ശശി തരൂർ, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.