Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.v.jayarajan

വിമതരായി മത്സരിച്ചവർ വർഗവഞ്ചകർ; ജയരാജനെ തള്ളി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ തിരികെ വരുന്നതിൽ തടസമില്ലെന്ന എം.വി.ജയരാജന്‍റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓരോരുത്തർ ചാനലുകളിൽ കയറി പറയുന്നതിന് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയരാജന്‍റേത് പാർട്ടി നേതൃത്വത്തിന്‍റെ ഔദ്യോഗിക നിലപാടല്ല. പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും എന്നത് ശരിയാണ്. എന്നാൽ വർഗവഞ്ചന എന്നത് വലിയ തെറ്റാണ്. ജി.സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്.

പാർട്ടിക്ക് ബദലായി വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അവരെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത് തുടരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം സിപിഎമ്മിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Latest News

Corehub Up